298 ബില്യൺ ഡോളർ ആസ്തി; ടിവിഎസിലും പിരമലിലും എസ്ബിഐയിലും റിലയൻസിന്റെയും ബോണ്ട് നിക്ഷേപം നടത്തിയ കനേഡിയൻ ഫണ്ടിങ് സ്ഥാപനം; കമ്പനിയുടെ ദക്ഷിണേഷ്യൻ തലപ്പത്തുള്ളത് മലയാളിയായ സാമ്പത്തിക വിദഗ്ധ അനിതാ ജോർജ്ജ്; ലാവലിൻ ബന്ധം ആരോപിച്ച് ചെന്നിത്തല എടുത്തുചാടിയ സി.ഡി.പി.ക്യു കമ്പനി കനേഡിയൻ സർക്കാർ അംഗീകൃത സ്ഥാപനം; കിഫ്ബിയിൽ നിക്ഷേപം ഇറക്കിയത് ആഗോള സാമ്പത്തിക രംഗത്ത് കേരളത്തിന് നേട്ടമാകും; ഇന്ത്യയിൽ കമ്പനി നടത്തിയത് 31,00 കോടി രൂപയുടെ നിക്ഷേപം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ലാവലിൻ ബന്ധം ആരോപിച്ച് ബിജെപിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് കിഫ്ബിക്കെതിരെ രംഗത്തെത്തിയിരുന്നു. മസാലാ ബോണ്ട് വഴി കിഫ്ബിയിലേക്ക് 2,150 കോടി രൂപയുടെ നിക്ഷേപം എത്തിയ ഘട്ടത്തിലാണ് ചെന്നിത്തല ഈ ആരോപണവുമായി രംഗത്തെത്തിയത്. ഈ വിഷയത്തിൽ എന്നാൽ, ചെന്നിത്തലയ്ക്ക് പിഴച്ചു എന്നാണ് സാമ്പത്തിക രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത്. ആഗോള തലത്തിൽ വിവിധ കമ്പനികളിലും പദ്ധതികളിലും ഫണ്ട് ഇറക്കുന്ന ഫണ്ട് മാനേജറാണ് ചെന്നിത്തല ലാവലിൻ ബന്ധം ആരോപിച്ച സി.ഡി.പി.ക്യു. ഈ കമ്പനി വഴി പണം മുടക്കിയ സ്ഥാപനങ്ങൾ കേരളത്തിൽ അടക്കം പ്രവർത്തിക്കുന്നുമുണ്ട്.
298 ബില്യൺ അമേരിക്കൻ ഡോളർ ആസ്തിയുള്ള ആഗോള സ്ഥാപനമാണ് സി.ഡി.പി.ക്യു. ഇന്ത്യയിൽ ഇതിനോടകം 31,00 കോടി രൂപയുടെ നിക്ഷേപം വിവിധ കമ്പനികളിൽ ഇവർ നിക്ഷേപിച്ചു കഴിഞ്ഞു. കേരളത്തിൽ കിഫ്ബിയിലേക്കാണ് ഇവർ ഫണ്ട് നിക്ഷേപിക്കുന്നത്. ഇതിന് മുമ്പായി ടിവി എസ് മോട്ടോഴ്സ്, പിരമൽ ഗ്രൂപ്പു, എസ്ബിഐ, മുകേഷ് അംബാനിയുടെ റിലയൻസ് തുടങ്ങിയ കമ്പനികളിലും ഇവർ ബോണ്ട് വഴി നിക്ഷേപം നടത്തി. ഇങ്ങനെ പ്രമുഖ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തിയ സ്ഥാപനം കിഫ്ബി പോലുള്ള സംരംഭവത്തിലും പണം മുടക്കുമ്പോൾ അത് വലിയ നേട്ടമായി മാറുകയാണ്. ഈ നേട്ടമാണ് ലാവലിൻ ബന്ധം ആരോപിച്ച് പ്രതിപക്ഷ നേതാവ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.
കിഫ്ബി വഴി വിറ്റഴിച്ച മസാല ബോണ്ടിൽ വലിയ തിരിമറി നടന്നുവെന്ന ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി കെ.വി തോമസും രംഗത്തെത്തിയിട്ടുണ്ട്. പ്രമുഖ ഗ്ലോബൽ ഫണ്ടിങ് സ്ഥാപനമായ സി.ഡി.പി.ക്യു കമ്പനിക്ക് ലാവലിനുമായി ബന്ധമില്ലെന്ന് തോമസ് ഐസക് വ്യക്തമാക്കി. കനേഡിയൻ സർക്കാർ അംഗീകരിച്ച കമ്പനിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ പല നിക്ഷേപങ്ങളും കമ്പനി നടത്തിയിട്ടുണ്ട്. കിഫ്ബിയുടെ പ്രലവർത്തനം അമ്പരിപ്പിച്ചതുകൊണ്ടാണ് പ്രതിപക്ഷം ആരോപണം നടത്തുന്നതെന്നും ഐസക് വ്യക്തമാക്കി.
മലയാളിയായ അനിതാ ജോർജ്ജാണ് സി.ഡി.പി.ക്യുയുടെ ദക്ഷിണേഷ്യൻ തലപ്പത്തുള്ളത്. ഇവരുടെ ഇടപെടലും കേരളത്തിൽ നിക്ഷേപം ഇറക്കാൻ സഹായകരമായെന്ന വിലയിരുത്തലും പുറത്തുവരുന്നുണ്ട്. കിഫ്ബി വഴി വിറ്റഴിച്ച മസാല ബോണ്ട് എസ്.എൻ.സി ലാവലിന്റെ പങ്കാളിയായ പ്രമുഖ ഗ്ലോബൽ ഫണ്ടിങ് സ്ഥാപനം സി.ഡി.പി.ക്യു വാങ്ങിയതിൽ ദുരൂഹതയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. കിഫ്ബിയുടെ ധനസമാഹരണത്തിന്റെ ഭാഗമായി 2,150 കോടി രൂപയുടെ മസാല ബോണ്ടാണ് വിദേശത്ത് സർക്കാർ വിറ്റഴിച്ചത്. കാനഡയിലെ കമ്പനിയെന്ന നിലയിൽ സി.ഡി.പി.ക്യു ബോണ്ട് ഇഷ്യു ചെയ്തതിന് പുറമേ അബുദാബി ഇൻവെസ്റ്റ്മെന്റ് കമ്പനവിയും സിംഗപ്പൂർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടമാസ്ക്ക് ഹോൾഡിങ് കമ്പനിയുമാണ് കിഫ്ബിയുടെ മസാല ബോണ്ട് വാങ്ങിയത്.
ചുരുക്കത്തിൽ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പുകമറ സൃഷ്ടിക്കലായിരുന്നു പ്രതിപക്ഷ നേതാവ് ലക്ഷ്യമിട്ടത്. കാനഡയിലെ പെൻഷൻ മണി മാനേജറാണ് സിഡിപിക്യു. അതുകൊണ്ട് തന്നെ ഈ കമ്പനി മറ്റേതു കമ്പനികളിലേതും പോലെയാണ് കേരളത്തിലും നിക്ഷേപം നടത്തിയത്. കണ്ണൂർ വിമാനത്താവളത്തിലെ ലോജിസ്റ്റിക് പാർക്ക് അടക്കമുള്ളവയുടെ വികസനമാണ് സിഡിപിക്യു വഴി നടപ്പിലാക്കുക. ആഗോള ഫണ്ടിങ് ഏജൻസികൾ കേരളത്തിൽ വികസന ആവശ്യങ്ങൾക്കായി പണമിറക്കുന്നു എന്നത് നേട്ടമുള്ള കാര്യമാണ്. ഇതിന്റെ പിന്നാലെ മറ്റു വലിയ കമ്പനികളും കേരളത്തെ തേടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ കടപ്പത്ര വിപണിയിൽ പ്രവേശനം നേടുന്ന ആദ്യ സംസ്ഥാനമാണ് കേരളം എന്ന നേട്ടം സംസ്ഥാനം കൈവരിച്ചിരുന്നു.
കേരള അടിസ്ഥാന വികസന നിക്ഷേപ ബോർഡ് (കിഫ്ബി) പുറത്തിറക്കിയ മസാലബോണ്ട് വഴി 2150 കോടി രൂപ സംസ്ഥാനത്തിന് നേടാനായതോടെ കിഫ്ബി വഴി സമാഹരിച്ച തുക 7527 കോടിയായി ഉയർന്നിരുന്നു. വായ്പയായി ലഭിച്ച 2400 കോടിരൂപ കൂടിയാകുമ്പോൾ അടുത്ത ഒരുവർഷത്തേക്കുള്ള പണം മുൻകൂർ സമാഹരിക്കാനും കഴിഞ്ഞു. സമാഹരണം പൂർത്തിയായെങ്കിലും മറ്റ് ബോണ്ട് വഴി ഇനിയും പണം സമാഹരിക്കാൻ ഉദ്ദേശമുണ്ട്. 5000 കോടി രൂപയോളം ഈ ബോണ്ടുകൾ വഴി സമാഹരിക്കാമെന്നാണ് കണക്കൂകൂട്ടൽ. 9.723 ശതമാനമാണ് പലിശനിരക്ക്. കിഫ്ബി സിഇഒ. ഡോ. കെ.എം. എബ്രഹാം, ഡെപ്യൂട്ടി എം.ഡി. സഞ്ജീവ് കൗശിക് എന്നിവരുടെ നേതൃത്വത്തിൽ മാസങ്ങളായി നടന്നുവന്ന പരിശ്രമമാണ് ഇപ്പോൾ വിജയം കണ്ടത്.
2016-ലാണ് റിസർവ് ബാങ്ക് മസാല ബോണ്ട് സമ്പ്രദായത്തിന് അനുമതി നൽകിയത്. അതിനുശേഷമുള്ള മൂന്നാമത്തെ വലിയ സമാഹരണമാണിത്. ഇതുവരെ അന്താരാഷ്ട്ര റാങ്കിങ്ങിൽ 'എഎഎ' റേറ്റിങ്ങുള്ള ഏജൻസികൾക്ക് മാത്രമേ മസാല ബോണ്ടുമായി വിപണിയിലിറങ്ങാൻ കഴിഞ്ഞിട്ടുള്ളൂ. കേന്ദ്രസർക്കാരിന് 'ബിബിബി' റാങ്കാണുള്ളത്. ഇതിന് തൊട്ടുതാഴെയുള്ള 'ബിബി' റാങ്കിങ് നേടാൻ കിഫ്ബിക്ക് കഴിഞ്ഞു എന്നതും നേട്ടമാണ്. മാതൃരാജ്യത്തിന്റെ റേറ്റിങ്ങിനുതാഴെയുള്ള റാങ്കേ അതേ രാജ്യത്തുനിന്നുള്ള ഏജൻസിക്ക് ലഭിക്കൂ. അതിനാൽ ലഭിക്കാവുന്നതിൽവെച്ചേറ്റവും മികച്ച ഗ്രേഡാണ് കിഫ്ബിക്ക് നേടാനായത്.
കഴിഞ്ഞ സെപ്റ്റംബറിൽ ലണ്ടൻ, സിങ്കപ്പൂർ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ മസാല ബോണ്ട് ലിസ്റ്റ് ചെയ്തത്. കാനഡയിലെ ഏറ്റവും വലിയ പെൻഷൻ ഫണ്ടുകളിലൊന്നായ 'സി.ഡി.പി.ക്യു.'വാണ് മൂലനിക്ഷേപകർ. അവരുടെ സംഘം കേരളത്തിലെത്തി കിഫ്ബിയുടെ പ്രവർത്തനം, സമാഹരിക്കുന്ന പണത്തിന്റെ ചെലവിടൽ, തിരിച്ചടവ്, പാരിസ്ഥിതികവും സാമൂഹികവുമായ ഭരണനിർവഹണം, അക്കൗണ്ടിങ് തുടങ്ങിയവ വിശദമായി പഠിക്കുകയുണ്ടായിരുന്നു. അതിന് ശേഷമാണ് ഫണ്ട് വാങ്ങിയയത്.
മസാല ബോണ്ട് സംസ്ഥാനത്തിന് ബാധ്യതയാകില്ല
രാജ്യത്തിന്റെ സ്വന്തം കറൻസിയിൽത്തന്നെ വിദേശവിപണിയിൽ ബോണ്ട് ഇറക്കുന്നതിന് പറയുന്നത്. കിഫ്ബി ഇന്ത്യൻ രൂപയിൽത്തന്നെയാണ് ബോണ്ട് ഇറക്കിയത്. നിലവിലുള്ള സമ്പദ്ഘടനയെ ഒരുതരത്തിലും ബാധിക്കാത്ത തരത്തിൽ പണം തിരിച്ചടയ്ക്കുന്ന വിധമാണ് കൺട്രോൾഡ് ലിവറേജ് മാതൃക. മസാല ബോണ്ടിൽ ഈ മാതൃകയാണ് കേരളം അവലംബിച്ചിരിക്കുന്നത്. വാഹനനികുതിയിലെ ഒരു വിഹിതവും നിലവിലുള്ള ഇന്ധനസെസിലെ ഒരു വിഹിതവും ഓരോദിവസവും തിരിച്ചടവിലേക്ക് പോകുംവിധമാണിത്. അന്താരാഷ്ട്ര നിക്ഷേപകർക്ക് വിശ്വാസമർപ്പിക്കാവുന്ന ഇടമായി കേരളം മാറിയെന്നതും തിരിച്ചടവിന് കൺട്രോൾഡ് ലിവറേജ് സംവിധാനം ഏർപ്പെടുത്തിയത് നിർണായകമായിട്ടുണ്ട്. സംസ്ഥാനത്തിന്റെ അടിസ്ഥാനവികസന മേഖലയിൽ വലിയ മുന്നേറ്റങ്ങൾക്ക് ഇത് വഴിയൊരുക്കും. കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി വിദേശനിക്ഷേപങ്ങളെ ആകർഷിക്കുന്നതിന് സ്ഥാപിച്ച ബോർഡാണ് കിഫ്ബി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍