മാനേജ്മെന്റിന്റെ നിർബന്ധത്തിന് വഴങ്ങി ബി എഡ് തുടങ്ങിയവർ പാതിവഴിയിൽ; തവണ വ്യവസ്ഥകളായി പഠനോപകരണങ്ങൾ വാങ്ങിയവരും പ്രതിസന്ധിയിൽ; കോവിഡ് പ്രതിസന്ധിയിൽ അദ്ധ്യാപകരോട് ക്രൂരതകാട്ടി സിബിഎസ്സി സ്കുൾ മാനേജ്മെന്റുകൾ; അദ്ധ്യാപകരെ പിരിച്ചുവിടുന്നത് മുന്നറിയിപ്പിലാതെ; മാള ഹോളി ഗ്രേസ് അക്കാദമിയിൽ നിന്നും പിരിച്ചുവിട്ടത് 35 ലേറെ അദ്ധ്യാപകരെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവിഡ് കാലത്തെ സാമ്പത്തീക പ്രതിസന്ധികാരണം ജീവിതം തന്നെ അവസാനിപ്പിക്കുന്നവരുടെ വാർത്തകൾ നാൾക്കുനാൾ പെരുകിവരികയാണ്.ജോലി നഷ്ടപ്പെട്ടവരും വരുമാനം പകുതിയിൽ താഴെയായി കുറഞ്ഞവരുമൊക്കെ ജീവിതം എങ്ങിനെ തള്ളിനീക്കുമെന്നറിയാതെ കടുംകയിലേക്ക് കടക്കുകയാണ്.ഈ സാഹചര്യത്തിലാണ് വർഷങ്ങളായി തങ്ങളുടെ വിദ്യാലയത്തിൽ ജോലി നോക്കുന്ന അദ്ധ്യാപകരെ ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിടുകായാണ് സിബിഎസ്ഇ മാനേജ്മെന്റുകൾ.പല വിദ്യാലയങ്ങളിലും ഇത്തരത്തിൽ സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും പലയിടത്തും വിവരങ്ങൾ പുറത്തറിയാതെയാവുകയാണ്.മാളയിലെ ഹോളി ഗ്രേസ് അക്കാദമിയിലെ 35 അദ്ധ്യാപകരെയാണ് ഇത്തരത്തിൽ ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടത്.ഇവിടെയും സ്ഥിതി സമാനം തന്നെയാണ് പലവിധ കാരണങ്ങളാണ് ഭൂരിഭാഗം അദ്ധ്യാപകരും വിവരം പുറത്ത് പറയാൻ മടിക്കുമ്പോൾ ചില മാത്രമാണ് നീതിനിഷേധത്തിന്റെ കഥകൾ പുറംലോകത്തോട് പറയുന്നത്.
തങ്ങൾ മുന്നോട്ട് വെക്കുന്ന പല നിർദ്ദേശങ്ങളും അദ്ധ്യാപകരെക്കൊണ്ടു സമ്മതിപ്പിച്ച ശേഷമാണ് പാതിവഴിയിൽ ഇവരെ കൈയൊഴിയുന്നതെന്നതാണ് ഏറെ ഖേദകരം.ഓഫീസിൽ നിന്ന് ഫോൺകോൾ ലഭിച്ച് സ്കുളിലെത്തുമ്പോഴാണ് പലരും കാര്യം തന്നെ അറിയുന്നത്.ആദ്യം അദ്ധ്യാപകരോട് സ്വമേധയ രാജിവെക്കാനും അതിന് തയ്യാറാകാത്ത പക്ഷം ടെർമിനിഷേൻ ലെറ്റർ കൊടുക്കുന്നതുമാണ് രീതി.മാള ഹോളി ഗ്രേസിൽ നിന്നും പിരിച്ചുവിട്ട ഒരു അദ്ധ്യാപിക പങ്കുവെക്കുന്ന ദുരവസ്ഥ ഇങ്ങനെ; അഞ്ചു വർഷക്കാലമായി ഹോളിഗ്രേസിൽ ജോലി ചെയ്തു വരികയായിരുന്നു.കോവിഡ് ലോക്ഡൗൺ കാരണം ഓൺലൈൻ ക്ലാസുകൾ അരംഭിച്ച് ക്ലാസുകളൊക്കെ പുരോഗമിക്കുന്നതിനിടയിലാണ് ഒരു ദിവസം സ്കുളിൽ നിന്ന് കോൾ വരുന്നത്,ഓഫീസിലെത്താൻ.ചെയർമാനെ ചെന്ന് കണ്ടപ്പോൾ മുഖവുരകൾ ഒന്നും തന്നെയില്ലാതെ രാജിവെക്കാൻ ആവശ്യപ്പെട്ടു.
സ്കുളിൽ സാമ്പത്തീക പ്രതിസന്ധി രൂക്ഷമാണെന്നും അതിനാൽ രാജിവെക്കണമെന്നുമായിരുന്നു ആവശ്യം.രാജിവെച്ചില്ലെങ്കിൽ പിരിച്ചുവിടുമെന്നുമായിരുന്നു മാനേജ്മെന്റിന്റെ പ്രതികരണം.പക്ഷെ രാജിവെക്കാൻ താൻ തയ്യാറാകാത്തതിനാൽ തന്നെ പിരിച്ചുവിടുകയുമായിരുന്നുവെന്നും ഇവർ പറയുന്നു.ഇത്തരം പിരിച്ചുവിടൽ കൃത്യമായ പ്ലാനിങ്ങോടെയാണ് ഇവർ നടപ്പിലാക്കുന്നതെന്നും അദ്ധ്യാപിക ആരോപിക്കുന്നു.ഒരോ അദ്ധ്യാപകരെയും വേറെ വെറെ സമയത്താണ് ഓഫീസിലേക്ക് വിളിപ്പിച്ച് വിഷയം അവതരിപ്പിക്കുന്നത്.അതുകൊണ്ട് തന്നെ കൃത്യമായി എത്രപേരുണ്ടെന്നോ ആരോക്കെയാണോ എന്നതു സംബന്ധിച്ച് പരസ്പരം ഒരു വിവരവുമില്ല.അതിനാൽ തന്നെ മാനേജ്മെന്റിന്റെ മനുഷ്യത്വ രഹിതമായ നടപടിക്കെതിരെ ശബ്ദിക്കാനും സാധിക്കുന്നില്ല.
സ്കുളിന്റെ രീതിക്കനുസരിച്ച് ഒരൊ കാര്യങ്ങളും ചെയ്യിപ്പിച്ചതിന് ശേഷമാണ് പാതിവഴിയിൽ ഒരു മുന്നറിയിപ്പുമില്ലാതെ ഈ പിരിച്ചുവിടലെന്നും അദ്ധ്യാപിക പറയുന്നു.ഓൺലൈൻ ക്ലാസെടുക്കാൻ അദ്ധ്യാപകരെക്കൊണ്ട് ഫോൺ, ലാപ്പ്ടോപ്പ് എന്നിവ വാങ്ങിപ്പിച്ചു. ചെറിയ വരുമാനത്തിൽ ജോലി ചെയ്യുന്നതുകൊണ്ട് തന്നെ തവണ വ്യവസ്ഥയിലാണ് പലരും ഇതൊക്കെ വാങ്ങിച്ചത്.ഓർക്കാപ്പുറത്ത് ജോലി നഷ്ടപ്പെട്ടതോടെ ഇതിന്റെയൊക്കെ തിരിച്ചടവും പ്രതിസന്ധിയിലായി. ഇതിനുപുറമെയാണ് ബി എഡ് ഇല്ലാത്ത കമ്പ്യൂട്ടർ ടീച്ചേർസിനെക്കൊണ്ട് ജോലിസ്ഥിരത വാഗ്ദാനം ചെയ്ത് ബിഎഡും എടുപ്പിച്ചതും.ഈ അദ്ധ്യാപകരുൾപ്പടെ പിരിച്ചുവിട്ടവരിൽ ഉൾപ്പെടും.
സാമ്പത്തീക പ്രതിസന്ധിയുടെ പേര് പറഞ്ഞ് പിരിച്ചുവിടുന്ന അതേ സ്കുളിലാണ് ഫീസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് രക്ഷകർത്താക്കൾ കേസ് കൊടുത്തിരിക്കുന്നതെന്നും അദ്ധ്യാപകർ ആരോപിക്കുന്നു.ഇതിനുപുറമെ സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ പരസ്യത്തിനുൾപ്പടെ ഭീമമായ തുക സ്കുൾ ചെലവഴിക്കുന്നുണ്ട്.പേര് എടുക്കാൻ വേണ്ടി ഇതൊക്കെ ചെയ്യുമ്പോഴും വർഷങ്ങളായി തങ്ങളെ സേവിക്കുന്ന അദ്ധ്യാപകരെ പിരിച്ചുവിടുന്നതിലെ അടിസ്ഥാനം മനസിലാകുന്നില്ലെന്നും ഇവർ പറയുന്നു.എന്നാൽ തങ്ങളുടെ അവകാശത്തിനോ സംരക്ഷണത്തിനോ വേണ്ടി സംസാരിക്കാൻ ആരുമില്ലെന്നും ഇത്തരം മോശം അവസ്ഥയിൽക്കൂടി കടന്നുപോകുമ്പോൾ ഉണ്ടായിരുന്ന വരുമാനം കൂടി ഇല്ലാതാകുന്നത് താങ്ങാവുന്നതിലുമപ്പുറമാണെന്നും ഇവർ പറയുന്നു.
കോവിഡ് സാമ്പത്തിക പ്രതിസന്ധി താങ്ങാതെ വന്ന് സമൂഹത്തിൽ നിന്നും അനുദിനം ദുരന്തവാർത്തകൾ മാത്രം കേൾക്കുന്ന സമയത്ത് ഈ മേഖലയിലെങ്കിലും അതൊഴിവാക്കാൻ അധികൃതർ ഇടപെടലുകൾ നടത്തിയേ തീരു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍