കിട്ടാനുള്ളത് 108 കോടി; കാശുണ്ടായിട്ടും കുടിശികയടയ്ക്കാതെ ആർഭാടജീവിതം നയിക്കുന്ന 31 പേരുടെ വീടിനു മുന്നിൽ സമരത്തിന് ബാങ്ക് ജീവനക്കാർ; കാത്തലിക് സിറിയൻ ബാങ്കുകാർ നടത്തുന്ന സമരത്തിനെതിരേ വ്യാപാരികളും ബാങ്ക് ജീവനക്കാരുടെ സംഘടനയും
തൃശൂർ: വായ്പാ കുടിശികക്കാരുടെ സ്ഥാപനങ്ങൾക്കും വീടിനും മുന്നിലുള്ള കാത്തലിക് സിറിയൻ ബാങ്കിന്റെ സമരത്തിനെതിരെ വ്യാപാരികളും ബെഫിയും രംഗത്ത്. ബാങ്കിന്റെ ഹെഡ്ഡ് ഓഫീസിലേക്കും ചെയർമാന്റെ വീട്ടിലേക്കും മാർച്ച് നടത്തുമെന്ന് വ്യാപാരികൾ. കുടിശിക തിരിച്ചുപിടിക്കണം, പക്ഷേ അതിന്റെ ഉത്തരവാദികൾ ജീവനക്കാരല്ലെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനയായ ബെഫി. കാത്തലിക് സിറിയൻ ബാങ്കുകാർ നടത്തിയ സമരത്തിനെതിരെ വായപയെടുത്തവർ തൃശൂരിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്.
തൃശൂരിലെ പ്രമുഖ ബാഗ് നിർമ്മാതാക്കളായ കാൻഡിമാൻ ഗ്രൂപ്പും ഇരുചക്രവാഹന ഡീലർമാരായ ശ്രീവരി ഹോണ്ടയുമെല്ലാം കാത്തലിക് സിറിയൻ ബാങ്കിൽ തിരിച്ചടയ്ക്കാനുള്ളത് കോടികളാണ്. 53 കോടിയിലധികം കുടിശ്ശികയുള്ള ഈശ്വരി സ്പിന്നിങ് മിൽ മുതൽ 26 ലക്ഷം രൂപ തിരിച്ചടക്കാനുള്ള പ്രിസ്റ്റീജ് സർജിക്കൽസ് വരെയുണ്ട് കാത്തലിക് സിറിയൻ ബാങ്കിന്റെ കുടിശ്ശിക ലിസ്റ്റിൽ. പണമുണ്ടായിട്ടും വായ്പ തിരിച്ചടക്കാൻ വിസമ്മതിക്കുന്ന 31 പേരുടെ ലിസ്റ്റാണ് റിസർവ് ബാങ്കിന് നൽകിയിരിക്കുന്നത്. 108 കോടിയോളമാണ് ഈയിനത്തിൽ ബാങ്കിന് ലഭിക്കാനുള്ളത്്. ആർഭാടജീവിതം നയിക്കുകയും വായ്പ തിരിച്ചടക്കാതിരിക്കുകയും ചെയ്യുന്നവരുടെ വീടിനും സ്ഥാപനങ്ങൾക്കും മുൻപിൽ സമരം നടത്തുമെന്നാണ് ബാങ്ക് അധികൃതർ അറിയിച്ചിരുന്നത്. രണ്ടുവർഷമായി കാത്തലിക് സിറിയൻ ബാങ്ക് നഷ്ടത്തിലാണ്.
കാൻഡിമാൻ ഗ്രൂപ്പിന്റെ് തൃശൂരിലെ പഴയ ഓഫീസിനു മുന്നിലായിരുന്ന കാത്തലിക് സിറിയൻ ബാങ്ക് ജിവനക്കാരുടെ ആദ്യ സമരപരിപാടി അരങ്ങേറിയത്. അന്നേ ദിവസം തന്നെ ഉടമ രഞ്ജിത്തിന്റെ ഭാര്യയുടെ പുതുക്കാടുള്ള വീടിനുമുന്നിലും സമരക്കാർ പ്ലക്കാർഡുകളുമായെത്തിയതാണ് ഇവരെ ചൊടിപ്പിച്ചത്. ഇതിനെതിരെയാണ് വെസ്റ്റ് പൊലീസ് സ്റ്റേഷനിലും ഈസ്റ്റിലും പുതുക്കാട് സ്റ്റേഷനിലും പരാതി നൽകിയിട്ടുള്ളത്. ഭാര്യയോ വീട്ടുകാരോ ബാങ്കിന്റെ ഒരു രേഖയിലും കക്ഷിയല്ലെന്നും വായപയുമായി ഇവർക്ക് ബന്ധമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിട്ടുള്ളത്. ഭാര്യാമാതാവ് രോഗബാധിതയായി കിടക്കുന്ന അവസ്ഥയിലാണ് ബാങ്കിന്റെ സമരം. കാത്തലിക് സിറിയൻ ബാങ്കിന്റെ ഈ നടപടിക്കെതിരെ വ്യാപാരി വ്യവസായി കോൺഫെഡറേഷൻ ശക്തമായി രംഗത്തിറങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.
ബാഗ് നിർമ്മാണത്തിനായി ചൈനയിൽ നിന്നുമെത്തിച്ച അസംസ്കൃത ഉത്പന്നം വൻതോതിൽ നശിച്ചുപോയതാണ് കാൻഡിമാൻ ഗ്രൂപ്പിനെ നഷ്ടത്തിലാക്കിയതെന്നാണ് ഇവരുടെ വാദം. വ്യവസായ മേഖലയിലുണ്ടായ പ്രതിസന്ധിയും കാൻഡിമാന്റെ തകർച്ചക്ക് കാരണമായി. ഈ സാഹചര്യത്തിൽ വസ്തുപ്രമാണം ഉൾപ്പടെയുള്ള രേഖകൾ ബാങ്കിന്റെ കൈവശമുണ്ട്. നിയമപരമായി കുടിശ്ശിക തിരിച്ചുപിടിക്കാൻ ശ്രമിക്കാതെ അവഹേളിക്കാനുള്ള നീക്കത്തിനെയാണ് വ്യാപാരി വ്യവസായികളും കാൻഡിമാൻ ഉടമയും പരാതിയിലൂടെ ഉന്നയിക്കുന്നത്. ബാങ്ക് ബ്ലേഡ് മാഫിയയെപോലെ പെരുമാറുന്നത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ബെഫി പോലുള്ള സംഘടനകളും ബാങ്കിന്റെ പുതിയ സമരരീതിയെ ഭാഗികമായി മാത്രമെ അംഗീകരിക്കുന്നുള്ളൂ. കോടികളുടെ ലോൺ അനുവദിക്കുന്നത് ഡയറക്ടർ ബോർഡും ഉന്നതരുമാണ് അതിന് മതിയായ ഈടും നൽകണം. ഇതിൽ വീഴ്ച വരുമ്പോഴാണ് പ്രശ്നങ്ങൾ തെരുവിലെത്തുന്നത്.അപ്പോൾ ജീവനക്കാരെ സമരത്തിന് ഇറക്കുന്നത് ശരിയായ നടപടിയല്ലെന്ന് ബെഫിയുടെ നേതാക്കൾ പറഞ്ഞു. കുടിശ്ശിക തിരിച്ചുപിടിക്കാനുള്ള മാർഗത്തെ സംബന്ധിച്ചാണ് അഭിപ്രായ വ്യത്യാസങ്ങളുള്ളത്. കോടികൾ കുടിശ്ശികയുണ്ടെങ്കിലും അതിലും എത്രയോ ഇരട്ടി കോടികളുടെ വസ്തുക്കൾ ഈടായി ബാങ്കിന്റെ പക്കലുണ്ടെന്നാണ് കുടിശ്ശികക്കാരും വ്യാപാരികളും പറയുന്നത്.
കേരളത്തിലെ ബാങ്കുകളുടെ ചരിത്രത്തിൽ ആദ്യമായാണ് ലോണെടുത്തവരുടെ വീടിനുമുന്നിൽ സമരവുമായി ജീവനക്കാര്‍ എത്തുന്നത്. ലോണെടുത്ത് തിരിച്ചടക്കാൻ നിവൃത്തിയില്ലാത്തവരുടെ ആത്മഹത്യയും, വീടും സ്ഥലവും ജ്പതി ചെയ്യുന്നതുമെല്ലാം മലയാളികൾക്ക് സുപരിചിതമാണെങ്കിലും ഇതൊരു വ്യത്യസ്തമായ നീക്കമായിരുന്നു. പണമുണ്ടായിട്ടും കുടിശിക തിരിച്ചടക്കാതെ സമൂഹത്തിൽ മാന്യ•ാരായി വിലസുകയും സുഖലോലുപരായി ജീവിക്കുകയും ചെയ്യുന്നവരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുൻപിൽ സമരം നടത്താനാണ് ബാങ്ക് മാനേജ്മെന്റിന്റെ തീരുമാനം.
53 കോടി 18 ലക്ഷം രൂപ കുടിശ്ശികയുള്ള ഈശ്വരി സ്പിന്നിങ് മില്ലിന്റെ പ്രൊപ്രൈറ്റർ പി. ശെന്തിൽകുമറാണ് ഇക്കൂട്ടത്തിൽ വമ്പൻ. 11 കോടി 17 ലക്ഷം രൂപയുടെ കുടിശ്ശികയുള്ള ശ്രീവരി ട്രേഡിങ്സ് കമ്പനി, 5 കോടി 53 ലക്ഷം കുടിശികയുള്ള പത്മിനി ജൂവല്ലേഴ്സ്, 5 കോടി 47 ല്ക്ഷം- സൗണ്ട് ക്രാഫ്ട് ഇൻഡസ്ട്രീസ്, 4 കോടി 96 ലക്ഷം - മലബാർ സൗണ്ട് ആൻഡ് സ്റ്റോൺ, 4കോടി 30 ലക്ഷം- എസ്.ആർ ട്രേഡേഴ്സ്, 3 കോടി 91 ല്ക്ഷം- കെ.എം.സ്റ്റോൺ ക്രഷർ എന്നിവരാണ് തൊട്ടു പുറകെ വരുന്ന കുടിശ്ശികക്കാർ. നിയമത്തിന്റെ കുറുക്കുവഴികൾ ഉപയോഗിച്ച് ഇത്തരക്കാർ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ, സമൂഹത്തിൽ മാന്യന്മാരായ ഇവർ തട്ടിപ്പുകാരാണെന്ന് പരസ്യമായി നാട്ടുകാരോട് വിളിച്ചു പറയുന്നതിലൂടെ, മാനഹാനി ഭയന്ന് കുടിശ്ശിക തിരിച്ചടയ്ക്കുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ.
ശ്രീവരി ട്രേഡിങ്സ് കമ്പനിയുടെ പേരിൽ ഡയറക്ടർമാരായ വിജയബാലസുബ്രഹ്മണ്യൻ, ശോഭന ബാലസുഹ്മണ്യൻ എന്നിവരുടെ പേരിലായി 11.കോടി 17 ലക്ഷം രൂപയാണ് കാത്തലിക് സിറിയൻ ബാങ്കിൽ കുടിശ്ശികയുള്ളത്. തൃശ്ശൂരിലെ പ്രമുഖ ഹോണ്ട ഇരുചക്രവാഹന ഡീലർമാരായ ശ്രീവരി ഹോണ്ടയുടെ ഉടമസ്ഥരാണിവർ. റിയൽ എസ്റ്റേറ്റ് ബിസിനസ്സിലേക്ക് കൂടി ലോണെടുത്ത പണം ഒഴുക്കിയതാണ് സ്ഥാപനത്തിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണമായതെന്നു കരുതുന്നു. ബാങ്ക് നിയമനടപടികൾ സ്വീകരിച്ചാലും എളുപ്പത്തിൽ ലഭിക്കാത്ത കോടികളുടെ കുടിശ്ശികകളാണിവ.
എന്നാൽ ബാങ്ക് ജീവനക്കാർ പ്രത്യക്ഷ സമര പരിപാടികളുമായി കടക്കാരുടെ സ്ഥാപനങ്ങൾക്കും വീടുകൾക്കും മുന്നിലെത്തുമ്പോൾ മാനക്കേടു ഭയന്ന് പണം തിരിച്ചടക്കാൻ ശ്രമിക്കുമെന്ന് സമരരീതി നടപ്പിലാക്കിയവർ കരുതുന്നു. ഈ തന്ത്രം വിജയിക്കുന്നുണ്ടെന്നാണ് മാനേജ്മെന്റ് വാദം. പലതവണ ഒത്തുതീർപ്പ് ചർച്ചകൾക്ക് വിളിച്ചിട്ടും വഴങ്ങാത്തവർ കുടിശ്ശിക തിരിച്ചടക്കാം എന്ന നിലപാടിൽ എത്തിക്കഴിഞ്ഞു. ആദ്യ ഘട്ടമെന്ന നിലയിൽ 50 ലക്ഷത്തിനു മുകളിൽ വായ്പ കുടിശ്ശികയുള്ളവരുടെ വീടിനു മുന്നിലായിരുന്നു സമരം. കോടികൾ തിരിച്ചടക്കാൻ പ്രാപ്തിയുണ്ടായിട്ടും അടയ്ക്കാത്തവരുടെ ലിസ്റ്റുമായാണ് ബാങ്ക് എം.ഡി. രാജേന്ദ്രൻ ജീവനക്കാരെ സമീപിച്ചത്.
ചാർട്ടേഡ് അക്കൗണ്ടന്റ് കൂടിയായ പി.എസ്. അനന്തരാമൻ ചെയർമാനായ കാത്തലിക് സിറിയൻ ബാങ്കിന്റെ എം.ഡി.ആഗ്ര ബാങ്കിൽ മേധാവിയായിരുന്ന വി.ആർ.രാജേന്ദ്രനാണ്. ഇദ്ദേഹത്തിന്റെ നിരന്തരമായ സമ്മർദ്ദത്താലാണ് കോടികളുടെ കുടിശ്ശിക തിരിച്ചടപ്പിക്കുന്നതിനുള്ള സമരത്തിന് ജീവനക്കാർ മുന്നിട്ടിറങ്ങിയത്. പ്യൂൺ മുതൽ ജനറൽ മാനേജർ വരെയുള്ളവർ സമരത്തിന് പ്ലക്കാർഡുകളുമായി കുടിശ്ശികക്കാരായ കോടിശ്വരന്മാരുടെ സ്ഥാപനങ്ങൾക്ക് മുന്നിൽ എത്തിയിരുന്നു. ആഗ്ര ബാങ്കിൽ പ്രവർത്തിച്ചിരുന്ന കാലത്ത് പരീക്ഷിച്ച് വിജയം കണ്ട പദ്ധതിയായതിനാലാണ് ഇവിടെയും പ്രാവർത്തികമാക്കിയത്. ജീവനക്കാരുടെ നിലനിൽപ്പിന്റെ പ്രശ്നമായതിനാൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ജീവനക്കാർ പൊരിവെയിലത്തും സമരത്തിനിറങ്ങുകയായിരുന്നു.
കോടികളുടെ ലോണുകൾ സ്ഥാപനങ്ങൾക്ക് നൽകുന്നതിൽ പലപ്പോഴും ബാങ്കുകളുടെ ഡയറക്ടർ ബോർഡിനു വലിയ പങ്കുണ്ട്. ഇവരിൽ പലരുടെയും ഒത്താശയും സ്വാധീനവുമാണ് മികച്ചതല്ലാത്ത പദ്ധതികൾക്കും കോടികൾ ലോൺ നൽകാൻ ബാങ്കിനെ പ്രേരിപ്പിക്കുന്നത്. എന്നാൽ ലാഭകരമല്ലാതെ ഇത്തരം സ്ഥാപനങ്ങൾ പൂട്ടിക്കെട്ടുമ്പോൾ പണം നഷ്ടപ്പെടുന്നത് ബാങ്കിന്റേതാണ്. കാത്തലിക് സിറിയൻ ബാങ്കിനു മാത്രമല്ല ഈ അവസ്ഥയുള്ളത്. ഫെഡറൽ ബാങ്ക്, സൗത്തിന്ത്യൻ ബാങ്ക് തുടങ്ങിയ ബാങ്കുകളും വായ്പ തിരിച്ചടക്കാൻ പണമുണ്ടായിട്ടും അടയ്ക്കാത്തതിനാൽ പ്രതിസന്ധിയിലാണ്. തൃശ്ശൂർ നഗരത്തിൽ അറിയപ്പെടുന്ന ഒരു റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരൻ സൗത്തിന്ത്യൻ ബാങ്കിനു നൽകാനുള്ളത് 60 കോടിയിലേറെ രൂപയാണെന്ന് പറയുന്നു. പലപ്പോഴും ബാങ്കിന്റെ പ്രിയപ്പെട്ട കസ്റ്റമർമാരായ ഇവരെ പിണക്കാനും ഉദ്യോഗസ്ഥർ ശ്രമിക്കാറില്ല.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍