അൺലോക്കിന് പിന്നാലെ സ്ഥലമാറ്റ ഉത്തരവ്; ഓണം നാളിൽ പെട്ടിയും കിടക്കയും എടുത്ത് കാനറാ ബാങ്ക് ഓഫീസർമാരിൽ പലരും യാത്രയായത് കോവിഡ് ശക്തമായ സംസ്ഥാനങ്ങളിലേക്ക്; കോവിഡ് ചൂണ്ടിക്കാട്ടി സ്ഥലം മാറ്റം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും മാറ്റമില്ല; ജൂണിനു മുൻപ് നടപ്പിലാക്കേണ്ട സ്ഥലംമാറ്റമാണ് ഇപ്പോൾ നടപ്പിലാക്കിയതെന്ന് ബാങ്കിങ് വൃത്തങ്ങൾ; തീരുമാനം റദ്ദാക്കൽ പ്രായോഗികമല്ലെന്ന് എഐബിഒഎ മറുനാടനോട്; കോവിഡ് കാലത്ത് വന്ന ട്രാൻസ്ഫറിൽ വെള്ളം കുടിച്ച് കനറാ ബാങ്ക് ജീവനക്കാർ
എം മനോജ്കുമാർ
തിരുവനന്തപുരം: നിനച്ചിരിക്കാതെ കോവിഡ് കാലത്ത് വന്ന ട്രാൻസ്ഫർ ബാങ്കിങ് മേഖലയിലെ ജീവനക്കാരെ ബുദ്ധിമുട്ടിലാക്കി. കോവിഡ് കാരണം ട്രാൻസ്ഫർ ഉണ്ടാകില്ലെന്ന് കരുതി സ്വസ്ഥതയോടെ ജോലി ചെയ്തിരുന്ന ജീവനക്കാർക്ക് ആണ് പൊടുന്നനെ ഈ ഓണം നാളുകളിൽ പെട്ടിയും കിടക്കയും എടുത്ത് കോവിഡ് പടരുന്ന സംസ്ഥാനങ്ങളിലേക്ക് തന്നെ ട്രാൻസ്ഫർ ലഭിച്ചത്. ഓണം നാളുകളിൽ കനറാ ബാങ്ക് ഏർപ്പെടുത്തിയ പൊടുന്നനെയുള്ള ട്രാൻസ്ഫർ കാരണം ഓഫീസർമാരാണ് വെള്ളം കുടിച്ചത്. കുട്ടികളെയും ഭർത്താവിനെയും തനിച്ചാക്കി പെട്ടെന്ന് തന്നെ ഇവർക്ക് കോവിഡ് ശക്തമായ സംസ്ഥാനങ്ങളിലേക്ക് തിരിക്കേണ്ടി വന്നു. കുട്ടികളുടെ പഠന കാര്യത്തിലും സ്കൂൾ മാറ്റത്തിലുമൊക്കെ പ്രശ്നങ്ങൾ വന്നു പെടുകയും ചെയ്തു. ഇതാണ് ജീവനക്കാരെ വിഷമിപ്പിച്ചത്.
പഞ്ചാബ് നാഷണൽ ബാങ്കും എസ്ബിഐയുമൊക്കെ അൺ ലോക്ക് ഫോർ പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ സ്ഥലംമാറ്റങ്ങൾ നടത്തിയിരുന്നു. പൊതുമേഖലയിലെ വൻകിട ബാങ്കായ കാനറാ ബാങ്ക് ഈ സ്ഥലം മാറ്റം നടത്തിയിരുന്നില്ല. എന്നാൽ അൺലോക്ക് ഫോർ പ്രഖ്യാപിച്ചതിനെ തുടർന്ന് ബാങ്ക് ഓഫീസർമാർക്കുള്ള ട്രാൻസ്ഫർ ബാങ്ക് ധൃതി പിടിച്ച് നടപ്പിലാക്കുകയായിരുന്നു. ഇതാണ് ഓഫീസർമാർക്ക് വിനയായത്. ഓഫീസർമാർ ആയതിനാൽ അന്തർ സംസ്ഥാന ട്രാൻസ്ഫർ ആണ് നടന്നത്. അതിനാൽ തന്നെ ഒരു മുന്നൊരുക്കവും കൂടാതെ ഇവർക്ക് യാത്ര തിരിക്കുകയും താമസസ്ഥലം ഉൾപ്പെടെയുള്ളവ ധൃതി പിടിച്ച് കണ്ടെത്തുകയും ചെയ്യേണ്ടി വന്നു. രണ്ടു വശത്തേക്കുമായി പതിനായിരത്തോളം പേർക്കാണ് മാറ്റം വന്നത്. പലർക്കും സംസ്ഥാനം വിട്ടു പോകേണ്ടി വന്നപ്പോൾ പലർക്കും സംസ്ഥാനത്തിനകത്തേക്ക് തിരികെ വരാനും കഴിഞ്ഞിട്ടുണ്ട്..
മറ്റു പൊതുമേഖലാ ബാങ്കുകൾ ജൂലൈ മുതൽ തന്നെ ട്രാൻസ്ഫർ നടത്തിയിരുന്നു. പക്ഷെ കാനറാ ബാങ്ക് ട്രാൻസ്ഫർ വൈകിപ്പിച്ചു. അതുകൊണ്ട് തന്നെ വർഷം കഴിയാനായ വേളയിൽ ഇനി ട്രാൻസ്ഫർ വരില്ലെന്നാണ് ജീവനക്കാർ കരുതിയത്. ട്രാൻസ്ഫർ വന്നപ്പോൾ കുഞ്ഞുകുട്ടി പരാധീനതകൾ ഉള്ളവർ വിഷമത്തിലായി. ചിലർക്ക് ഭർത്താവിനെയും കുട്ടിയെയും വീട്ടിൽ നിർത്തി ഒറ്റയ്ക്ക് ഇതര സംസ്ഥാനത്തേക്ക് പോകേണ്ട അവസ്ഥ. ചിലർക്ക് ഭാര്യമാരെയും കുട്ടികളെയും വിട്ടു പോകേണ്ട അവസ്ഥ. കോവിഡ് ശക്തമായി തുടരുന്ന സംസ്ഥാനങ്ങളിലേക്ക് ഇവർക്ക് ട്രാൻസ്ഫർ ലഭിച്ചത്. അതുകൊണ്ട് തന്നെ ജീവനക്കാർ മിക്കവരും ആശങ്കയിലായി. പക്ഷെ ജൂൺ മുപ്പതിന് മുൻപ് നടക്കേണ്ട ട്രാൻസ്ഫർ ആണിത്.ഞങ്ങൾ നടത്തിയത് സെപ്റ്റംബറിൽ അതും അൺ ലോക്ക് ഫോർ പ്രഖ്യാപനം വന്നതിനു ശേഷമാണ് എന്നാണ് കനറാ ബാങ്ക് വൃത്തങ്ങൾ മറുനാടനോട് പ്രതികരിച്ചത്.
ഓൾ ഇന്ത്യ തലത്തിലുള്ള പ്രോസസ് ആണ്. മറ്റു ബാങ്കുകൾ തീരുമാനം നടപ്പിലാക്കിയിട്ടും കനറാ തീരുമാനം വൈകിപ്പിച്ചു. പക്ഷെ ഇപ്പോൾ അൺലോക്ക് പ്രഖ്യാപനം വന്നിരിക്കുന്നു. വീണ്ടും ലോക്ക് ചെയ്യണം എന്ന് ആവശ്യപ്പെടുക പ്രായോഗികമല്ല-ബാങ്കിങ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. അഞ്ചു ആറും വർഷം മുൻപ് സംസ്ഥാനം വിട്ടവരുണ്ട്. അവർക്ക് മടങ്ങി വരാൻ ലഭിക്കുന്ന അവസരം കൂടിയാണിത്. ഇതിൽ പകുതി പേർക്ക് എങ്കിലും സംസ്ഥാനത്തിനകത്തെക്ക് വരാൻ കഴിയും. ഇപ്പോൾ ഇത് നടപ്പാക്കിയില്ലെങ്കിൽ കൂട്ടത്തോടെ അടുത്ത വർഷം ജീവനക്കാർക്ക് കേരളം വിടേണ്ടി വരും. അത് ലഘൂകരിക്കുന്ന നടപടികൂടിയാണിത്. മുൻപ് ബാങ്കിങ് ട്രാൻസ്ഫർ എന്ന് പറഞ്ഞാൽ വളരെ റൂറൽ ഏരിയകളിൽ ആയിരുന്നു. ഇപ്പോൾ അതും ഒഴിവാക്കിയിട്ടുണ്ട്. ഈ വർഷം വിരമിക്കുന്നവരുണ്ട്. ആ രീതിയിൽ തിരികെ വരുന്നവരുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ കാരണം കേരളത്തിലേക്ക് തിരികെ വരേണ്ടവരുണ്ട്. ഇത്തരം ഘടകങ്ങളും ട്രാൻസ്ഫറിനു പിന്നിലുണ്ട്.
കോവിഡ് ആയതിനാൽ അനുകൂല അന്തരീക്ഷം ഇപ്പോൾ നിലനിൽക്കുന്നുണ്ട്. പലർക്കും ഇതര സംസ്ഥാനങ്ങളിൽ പോയാൽ വീട് കിട്ടാൻ ബുദ്ധിമുട്ടാണ്. ഇപ്പോൾ പകുതി വാടകയ്ക്ക് തന്നെ വീട് ലഭിക്കും. ഇങ്ങനെയുള്ള കാര്യങ്ങളും കണക്കിൽ എടുക്കണം. മംഗലാപുരം പോലുള്ള സ്ഥലങ്ങളിൽ കേരളത്തിൽ നിന്നുമാണ് ജീവനക്കാരെ അയക്കുന്നത്. ഇങ്ങനെ വർഷങ്ങൾക്ക് മുൻപ് അവിടെ പോയി ജോലി ചെയ്യുന്നവരുണ്ട്. അവർക്കും കേരളത്തിലേക്ക് തിരികെ എത്തണം. അതിനാൽ ഈ ട്രാൻസഫർ പലർക്കും സഹായകരമാണ്. രണ്ടു വശത്ത് നിന്നും ട്രാൻസ്ഫർ നോക്കി കാണേണ്ടതുണ്ട്. ബാങ്കിങ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇവിടം വിടുന്നവരിൽ ചിലർക്ക് പ്രശ്നങ്ങൾ ഉണ്ടെങ്കിലും ട്രാൻസ്ഫറിനെ അപ്പാടെ തള്ളിക്കളയാൻ കഴിയാത്ത അവസ്ഥയാണ് നിലനിൽക്കുന്നത് എന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ അസിസ്റ്റന്റ്റ് സെക്രട്ടറി എച്ച്. വിനോദ് കുമാർ മറുനാടനോട് പറഞ്ഞു.
ഇതിന്റെ പോസിറ്റീവ് വശം കൂടി മനസിലാക്കണം. പലർക്കും തിരികെ വരാനുള്ള അവസരം കൂടി വന്നിട്ടുണ്ട്. ബാങ്കിങ് മേഖല മുഖ്യധാരയിലാണ്. അൺലോക്ക് ഫോർ വന്നത് ഞങ്ങളുടെ മുന്നിലുണ്ട്. പിന്നെ വർഷങ്ങൾക്ക് മുൻപ് സംസ്ഥാനം വിട്ടവർക്ക് തിരികെ വരേണ്ടതും കൂടിയുണ്ട്. ഇതും പരിഗണിക്കണം. കനറാ ബാങ്കിൽ ഓഫീസർ കൂടിയായ വിനോദ് പറയുന്നു. കോവിഡ് കാലം പരിഗണിക്കാതെ ഇതേ കനറാ ബാങ്കിന് കീഴിലുള്ള കേരള ഗ്രാമീണ ബാങ്കിൽ കഴിഞ്ഞ മാസം കൂട്ട സ്ഥലംമാറ്റം നടത്തിയത് വിവാദമായിരുന്നു. പക്ഷെ അത് സംസ്ഥാനത്തിനകത്തേക്ക് മാത്രമായിരുന്നു. ക്ലറിക്കൽ തസ്തികയിലുള്ള 464 പേരെയാണ് ദൂരദിക്കുകളിലേക്ക് മാറ്റിയത്. കോവിഡ് കാലം ആയതിനാൽ ഇതു ജീവനക്കാർക്ക് പലവിധ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. തെക്കൻ ജില്ലകളിൽ ഉള്ളവരെ വടക്കൻ ജില്ലകളിലേക്കും വടക്കൻ ജില്ലകളിൽ ഉള്ളവർക്ക് തെക്കൻ ജില്ലകളിലേക്കുമാണ് ട്രാൻസ്ഫർ നൽകിയത്.
കോവിഡ് കാലത്ത് ജീവനക്കാരെ ദൂരദിക്കുകളിലേക്ക് സ്ഥലം മാറ്റരുതെന്ന നിർദ്ദേശമൊന്നും പാലിക്കാതെയാണ് സംസ്ഥാന സർക്കാറിന് ഓഹരി പങ്കാളിത്തമുള്ള ബാങ്ക് ട്രാൻസ്ഫർ നടപ്പിലാക്കിയത്. പലരേയും ഫോണിൽ വിളിച്ചാണ് സ്ഥലംമാറ്റ വിവരം അറിയിച്ചത്. കോവിഡ് കാലത്ത് മുൻകുട്ടി അറിയിക്കുകയോ മതിയായ സമയം അനുവദിക്കുകയോ ചെയ്യാതെ ഏറെ ദൂരത്തേക്ക് സ്ഥലം മാറ്റുന്നത് അനീതിയാണെന്നാണ് ജീവനക്കാർ പരാതിപ്പെട്ടിരുന്നത്. കോവിഡ് കാലത്തെ കൂട്ട സ്ഥലംമാറ്റത്തിനെതിരെ യൂനിയനുകൾ പ്രതിഷേധം അറിയിച്ചെങ്കിലും അനുകൂല നടപടിയൊന്നും വന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്