അബ്ദുള്ളക്കുട്ടിക്ക് വാഗ്ദാനങ്ങൾ; ടെലിഫോൺ സംഭാഷണം തെളിവായി സ്വീകരിക്കേണ്ടെന്ന് നിയമോപദേശവും; തമ്പാനൂർ രവിയെ രക്ഷിക്കാൻ അരയും തലയും മുറുക്കി എ ഗ്രൂപ്പ്; നാണക്കേട് പൊലീസിനാകുമെന്ന ആശങ്കയിൽ ചെന്നിത്തലയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ് നായരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആക്ഷേപത്തിൽ കോൺഗ്രസ് നേതാവ് തമ്പാനൂർ രവിക്കെതിരെ കേസ് വരാതിരിക്കാൻ കോൺഗ്രസിലെ എ വിഭാഗം ശ്രമം തുടങ്ങി. കണ്ണൂർ എംഎൽഎ അബ്ദുള്ളക്കുട്ടിക്ക് എതിരെ പരാതി നൽകിയതിന് പിന്നിലും തമ്പാനൂർ രവിയാണെന്ന് സരിത പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് അബ്ദുള്ളക്കുട്ടി ആഭ്യന്തരമന്ത്രിയക്ക് പരാതി നൽകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ അബ്ദുള്ളക്കുട്ടിയെ സ്വാധീനിച്ച് കേസ് നൽകാതിരിക്കാനുള്ള നീക്കം എ ഗ്രൂപ്പ് തുടങ്ങി. കണ്ണൂർ രാഷ്ട്രീയത്തിൽ എ ഗ്രൂപ്പിന്റെ പ്രധാനിയായി അബ്ദുള്ളക്കുട്ടിയെ മാറ്റാമെന്നാണ് വാഗ്ദാനം.
കണ്ണൂരിലെ കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിൽ കെ സുധാകരനൊപ്പമായിരുന്നു അബ്ദുള്ളക്കുട്ടി. എന്നാൽ ഐ ഗ്രൂപ്പിൽ നിന്ന് അകലം പാലിക്കുകയും സുധാകരനുമായി തെറ്റുകയും ചെയ്യുന്നതിനിടെയാണ് അബ്ദുള്ളക്കുട്ടിക്ക് എതിരെ സരിത ആരോപണം ഉന്നയിച്ചത്. കേസിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും കണ്ണൂർ രാഷ്ട്രീയത്തിൽ അബ്ദുള്ളക്കുട്ടി ഒറ്റപ്പെട്ടു. പാർട്ടി പരിപാടികളിലൊന്നും പങ്കെടുപ്പിക്കാതെയായി. ഇതിനിടെയാണ് തമ്പാനൂർ രവിയാണ് അബ്ദുള്ള കുട്ടിക്ക് എതിരെ പരാതി കൊടുപ്പിച്ചതെന്ന ആക്ഷേപം എത്തിയത്. പീഡനം സരിത നിഷേധിച്ചിട്ടില്ലെങ്കിലും പരാതിയിലെ ഗൂഢാലോചന അബ്ദുള്ളക്കുട്ടിക്ക് തുണയാണ്. തമ്പാനൂർ രവിക്ക് എതിരെ കോൺഗ്രസ് എംഎൽഎ പരാതി നൽകിയാൽ കേസ് എടുക്കേണ്ടിയും വരും. ഈ സാഹചര്യമൊഴിവാക്കാനാണ് അബ്ദുള്ളക്കുട്ടിക്ക് വാഗ്ദാനമെത്തുന്നത്. കണ്ണൂർ നിയമസഭാ സീറ്റിൽ വീണ്ടും മത്സരിക്കാൻ അവസരമൊരുക്കാമെന്നാണ് എ ഗ്രൂപ്പിന്റെ വാഗ്ദാനം.
ഇതേ ആരോപണങ്ങൾ ബെന്നി ബെഹന്നാനെതിരെയും സരിത ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ബെന്നിയെ നേരിട്ട് പ്രതിസ്ഥാനത്താക്കുന്ന തെളിവൊന്നും സരിത നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ബെന്നിക്ക് എതിരെ കേസ് എടുക്കേണ്ട സാഹചര്യം പ്രതിപക്ഷം ഉയർത്തില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രതീക്ഷ. മൊഴിമാറ്റുന്നതിന് സരിതയെ പ്രേരിപ്പിക്കുന്ന തരത്തിൽ തമ്പാനൂർ രവി മാത്രമേ സംസാരിച്ചിട്ടുള്ളൂവെന്നാണ് എ വിഭാഗത്തിന്റെ വിലയിരുത്തൽ. ഇതോടൊപ്പമാണ് പ്രതിപക്ഷ നേതാവ് നൽകിയ പരാതിയിൽ തമ്പാനൂർ രവിക്ക് എതിരെ കേസ് എടുക്കാതിരിക്കാൻ കള്ളകളികളും സജീവമായി. ഇതിന്റെ ഭാഗമായാണ് നിയമോപേശം തേടിയത്.
ഈ കേസിൽ ശബ്ദരേഖ തെളിവായി അംഗീകരിക്കാൻ കഴിയില്ലെന്നാണ് നിയമോപദേശം നൽകിയിരിക്കുന്നത്. പൊതുപ്രവർത്തകനായ പി.കെ രാജീവ് എന്നയാളാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. ഡി.ജി.പി അത് തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണർക്ക് കൈമാറി. അദ്ദേഹമാണ് പബ്ലിക് പ്രോസിക്യൂട്ടറോട് നിയമോപദേശം തേടിയത്. തമ്പാനൂർ രവി അനുകൂലമായി മൊഴി നൽകാൻ സരിതയെ സ്വാധീനിക്കാൻ ശ്രമിച്ചതായാണ് പരാതി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നൽകിയ പരാതിയിൽ നിയമോപദേശ നൽകാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് നൽകിയിരിക്കുകയാണ്.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നൽകിയ പരാതിയിൽ നിയമോപദേശം നൽകാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഇഥിലും സമാനമായ നിയമോപദേശം മാത്രമേ ലഭിക്കാൻ ഇടയുള്ളൂ. ഈ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് കോടതിയിൽ സ്വകാര്യ അന്യായം നൽകാനും സാധ്യതയുണ്ട്. ഇത് കോൺഗ്രസിലെ എ വിഭാഗത്തെ വെട്ടിലാക്കിയിട്ടുണ്ട്. ഇത്തരമൊരു സ്വകാര്യ അന്യായം കോടതി അംഗീകരിച്ചാൽ പൊലീസിനെതിരെ വിമർശനവും ഉയരും. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആഭ്യന്തര വകുപ്പ് അറിയിച്ചിട്ടുമുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ തമ്പാനൂർ രവിയെ കുടുക്കാനാവില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. തമ്പാനൂർ രവിക്ക് എതിരെ കേസെടുത്താൽ അദ്ദേഹത്തെ പൊലീസിന് ചോദ്യം ചെയ്യേണ്ടി വരും. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പോലും പ്രതിസ്ഥാനത്ത് എത്താൻ സാധ്യതയുണ്ട്.
സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി മൊഴി നൽകണമെന്ന് കോൺഗ്രസ് നേതാവായ തമ്പാനൂർ രവി സരിതയോട് ആവശ്യപ്പെടുന്ന ടെലിഫോൺ സംഭാഷണം മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രിയെ മൂന്നു തവണ മാത്രമേ കണ്ടിട്ടുള്ളുവെന്ന്? പറയണമെന്ന് സരിതയോട് തമ്പാനൂർ രവി സംഭാഷണത്തിൽ ആവശ്യപ്പെടുന്നുണ്ട്. രണ്ട് തവണ ഓഫിസിൽ വച്ചും ഒരു തവണ പുറത്തു വച്ചും മാത്രമേ കണ്ടിട്ടുള്ളൂവെന്ന് പറയണം. പത്രങ്ങൾ വായിച്ച് മുഖ്യമന്ത്രിയുടെ മൊഴി മുഴുവൻ പഠിക്കണം. സേഫായി മൊഴി നൽകണമെന്നും ചോദ്യങ്ങൾക്ക് നന്നായി ഉത്തരം പറയണമെന്നും തമ്പാനൂർ രവി പറയുന്നുണ്ട്. ഈ മൊഴി പുറത്തുവന്നപ്പോൾ ടെലിഫോൺ സംഭാഷണം തമ്പാനൂർ രവി നിഷേധിച്ചില്ല. മറിച്ച് സരിതയാണ് വിളിച്ചെന്നാണ് മറുപടി നൽകിയത്.
എന്നാൽ തമ്പാനൂർ രവിയുടെ മിസ്ഡ് കോളുകളുടെ ഫലമായാണ് താൻ വിളിച്ചതെന്നാണ് സരിത പറയുന്നത്. ഇക്കാര്യത്തിലെ സ്ത്യം കോൾ ഡീറ്റയിലുകളിലൂടെ തെളിയിക്കാനും പറ്റും. ഈ സാഹചര്യത്തിലാണ് നിയമോപദേശത്തിലൂടെ കേസ് ഇല്ലായ്മ ചെയ്യാൻ എ ഗ്രൂപ്പ് ശ്രമിക്കുന്നത്.
Stories you may Like
- ഹരികൃഷ്ണൻ സോളാർ കേസ് ബുദ്ധിപൂർവം വിനിയോഗിച്ച ഉദ്യോഗസ്ഥൻ
- സോളാർ വിവാദങ്ങൾക്കിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത
- പൗരത്വ ഭേദഗതിയുടെ പേരിൽ വെറുതെ പേടിസ്വപ്നം സൃഷ്ടിക്കുന്നു; എ.പി അബ്ദുള്ളക്കുട്ടി
- ഗ്രോസ് ബില്ലിങ് ഉടനില്ല; സോളറുകാർക്ക് താൽകാലിക ആശ്വാസം
- സൂര്യന്റെ കാന്തിക മണ്ഡലത്തെ മാറ്റി മറിക്കുന്ന സോളാർ മാക്സിമം 2024-ൽ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍