ഡിഫ്തീരിയയ്ക്കുള്ള മരുന്ന് ഒരിടത്തുമില്ല; എന്തു ചെയ്യണമെന്ന് അറിയാതെ ആരോഗ്യ വകുപ്പ്; ഇസ്ലാമിക വിരുദ്ധമെന്ന് കരുതി പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത മലപ്പുറത്ത് രോഗ ഭീതി മാറുന്നില്ല; വാക്സിനെതിരായ അന്ധവിശ്വാസങ്ങൾ മാറ്റാൻ പാണക്കാട്ടെ തങ്ങൾമാരും ബോധവൽക്കരണത്തിന്
എം പി റാഫി
മലപ്പുറം: പ്രതിരോധ കുത്തിവെപ്പ് ഇസ്ലാമികവിരുദ്ധമെന്നു പ്രചാരണമുണ്ടായതോടെ മലപ്പുറം ജില്ലയിൽ കുത്തിവയ്പെടുക്കുന്നതിൽ വന്ന വീഴ്ച കാരണം ഡിഫ്തീരിയ രോഗം പിടിമുറുക്കിയിരിക്കെ ഡിഫ്തീരിയ ബാധിച്ചവർക്കുള്ള ചികിത്സ ഇന്നും സംസ്ഥാനത്ത് ലഭ്യമല്ല. ഡിഫ്തീരിയയെ നേരിടാനുള്ള മുരുന്ന് ലഭ്യമല്ലെന്നതാണ് ചികിത്സയില്ലാതിരിക്കാൻ പ്രധാന കാരണം.
ഡിഫ്തീരിയ അല്ലെങ്കിൽ തൊണ്ടമുള്ള് ബാധിച്ചാൽ ജീവിതത്തിലേക്ക് കരകയറുന്നവർ വളരെ കുറവാണ്. പുതുതലമുറക്ക് കേട്ടു കേൾവിയില്ലാത്ത രോഗം കൂടിയാണ് ഡിഫ്തീരിയ. ശിശുക്കൾ ജനിച്ച് 45 ദിവസം കഴിഞ്ഞു നിർബന്ധമായും കൊടുക്കുന്ന പ്രതിരോധമരുന്നാണ് ഡി പി റ്റി (ഡിഫ്തീരിയ- പെട്രോസിസ്- ടെറ്റനസ്). പിന്നീട് ഓരോ മാസമായി മൂന്നു ഘട്ടമായും തുടർന്ന് ഒന്നരവയസുള്ളപ്പോൾ ബൂസ്റ്റർ ഡോസും കൊടുക്കുന്നതിലൂടെ തുടച്ചു മാറ്റപ്പെട്ടുവന്നതാണ് ഈ രോഗം.
ഡിഫ്തീരിയ രോഗികൾ ഇല്ലാത്തതിനാൽ മരുന്നും നിർമ്മിക്കുകയോ സൂക്ഷിക്കുകയോ ചെയ്തിരുന്നില്ല. ഇതിനാൽ കേരളത്തിനകത്തും പുറത്തും ഡിഫ്തീരിയക്കുള്ള മരുന്ന് ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. എന്നാൽ മലപ്പുറം ജില്ലയിൽ രോഗത്തിന്റെ പെട്ടെന്നുള്ള വരവു നേരിടാൻ മരുന്നില്ലാത്ത അവസ്ഥ സംജാതമായി. മലപ്പുറം ജില്ലയിൽനിന്നു റിപ്പോർട്ട് ചെയ്യപ്പെട്ട ഡിഫ്തീരിയ രോഗികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സക്ക് വിധേയമാക്കിയത്. രോഗനിർണയം നടത്തിയ ശേഷം ഡൽഹിയിലെ മരുന്നുനിർമ്മാണ കേന്ദ്രത്തിൽനിന്നും പ്രത്യേകം മരുന്നെത്തിക്കുകയാണ് ചെയ്തത്.
ഇക്കാരണത്താൽ തന്നെ മൂന്നു മാസം മുമ്പ് രണ്ടു വിദ്യാർത്ഥികളുടെ ജീവൻ ഡിഫ്തീരിയ പിടിപെട്ട് നഷ്ടമാകുകയുണ്ടായി. വീണ്ടും രണ്ടാഴ്ച മുമ്പ് മലപ്പുറത്ത് ഒരു വിദ്യാർത്ഥിയിൽ രോഗം സ്ഥിരീകരിച്ച സമയത്ത് മെഡിക്കൽ കോളേജിൽ മരുന്ന് ലഭ്യമായിരുന്നില്ല. രണ്ടു പേർക്കുള്ള മരുന്ന് അടിയന്തരമായി എത്തിക്കുകയായിരുന്നു. ഇനി ഒരാൾക്കു കൂടിയുള്ള മരുന്നു മാത്രമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്റ്റോക്കായി അവശേഷിക്കുന്നത്. രണ്ടു പേർ ഡിഫ്തീരിയ രോഗലക്ഷണങ്ങൾ കണ്ടെത്തി രോഗനിർണയം നടത്തുന്നതിനായി മെഡിക്കൽ കോളേജിലുണ്ട്. രോഗം ഒരു പ്രദേശത്ത് പിടിപെട്ടാൽ കുത്തിവെപ്പ് എടുക്കാത്തവരിൽ പാഞ്ഞുകയറുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. അഞ്ചു വയസിനു മുമ്പ് ഡിഫ്തീരിയ, ടെറ്റ്നസ്, വില്ലൻചുമ തുടങ്ങിയ രോഗങ്ങൾക്കുള്ള കുത്തിവെപ്പെടുക്കാത്തവർക്കാണ് രോഗം പടരുന്നത്. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത രണ്ടു ലക്ഷത്തിലധികം കുട്ടികൾ ഇനിയും മലപ്പുറത്ത് മാത്രമുണ്ടെന്നത് വലിയ ഭീതിയോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്.
മരുന്ന് ലഭ്യമല്ലെന്നതും ആശങ്ക ഇരട്ടിപ്പിക്കുന്നു. ഡൽഹിയിലെ മരുന്ന് നിർമ്മാണ കമ്പനികളിലും ഇപ്പോൾ ഡിഫ്തീരിയക്കുള്ള മരുന്നില്ലെന്നാണ് അറിയുന്നത്. ആന്റി ഡിഫ്തെരിടിക് സിറത്തിന്റെ അവസാനത്തെ കുപ്പിയും ഡൽഹിയിൽ നിന്നും കോഴിക്കോട്ടേക്ക് എത്തിക്കഴിഞ്ഞു. അതേസമയം ഡിഫ്തീരിയ രോഗം വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ അഞ്ചു പേർക്കു കൂടിയുള്ള മരുന്ന് നിർമ്മിക്കാൻ ഓർഡർ നൽകി കാത്തിരിക്കുകയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ മറുനാടൻ മലയാളിയോടു പറഞ്ഞു.
എന്നാൽ രോഗത്തെ പൂർണമായി ഇല്ലാതാക്കാൻ പ്രതിരോധ കുത്തിവെപ്പ് കൊണ്ടേ സാധിക്കുകയുള്ളൂവെന്ന് ഡോക്ടർമാർ പറയുന്നു. എഴുപതുകളിലും എൺപതുകളിലും ഏറെ ദുരന്തം വിതച്ച രണ്ടുമഹാമാരികളായിരുന്നു ഡിഫ്തീരിയയും വസൂരിയും. ഇക്കാലത്ത് ഈ രോഗങ്ങൾക്കെല്ലാം തന്നെ മുരുന്ന് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് രാജ്യത്ത് ഇത്തരം രോഗങ്ങൾക്ക് തീരെ മരുന്ന് ലഭിക്കാത്ത അവസ്ഥയാണുള്ളത്. മരുന്നിന്റെ ലഭ്യതക്കുറവ് ഒരു വശത്ത് നിലനിൽക്കുമ്പോഴും പ്രതിരോധ കുത്തിവെപ്പ് കിട്ടാത്തതു തന്നെയാണ് ഇത്തരം രോഗങ്ങളുടെ കടന്നവരവിന് ആക്കം കൂട്ടുന്നത്. പ്രതിരോധ കുത്തിവെപ്പ് നൽകാതെ മുതിർന്നവർ അന്ധമായ ധാരണകൾ വച്ചുപുലർത്തിയതിന്റെ അനന്തരഫലമാണ് ഈ തലമുറ ഡിഫ്തീരിയ പോലുള്ള രോഗങ്ങളുടെ വലയിൽ അകപ്പെടുന്നതിനു പിന്നിൽ.
ഇനി പിറക്കുന്ന ഓരോ കുഞ്ഞു മുതൽ പതിനാറ് വയസു വരെയുള്ള കുട്ടികളിൽ കുത്തിവെപ്പ് എടുക്കാത്തവരായി ആരും ഉണ്ടാവരുതെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വിവിധ പ്രചാരണങ്ങളുമായി രംഗത്തിറങ്ങിയിട്ടുള്ളത്. നാട്ടിലെ ജനകീയരുടെയും ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലാണ് മലപ്പുറത്ത് സ്കൂളുകൾ കേന്ദ്രീകരിച്ചും പഞ്ചായത്ത് തലത്തിലും കുത്തിവെപ്പ് ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ജനങ്ങളുടെ സ്വീകാര്യതയും വിശ്വാസ്യതയും ലഭിക്കാൻ പ്രതിരോധ കുത്തിവെപ്പിന് ആഹ്വാനം ചെയ്തും കാമ്പയിനുകൾക്ക് നേതൃത്വം നൽകിയും പാണക്കാട് തങ്ങൾമാർ തന്നെയാണ് ആരോഗ്യ വകുപ്പിന്റെ പരിപാടികളിൽ പ്രധാനമായും എത്തുന്നത്. ഈ കാമ്പയിനുകൾ വലിയ രീതിയിൽ ഫലപ്രദമാകുമെന്നതാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
നാടുകളിൽ നിന്നും ഇല്ലാതായിക്കൊണ്ടിരിക്കുന്ന രോഗങ്ങൾ മലപ്പുറം ജില്ലയിൽ വീണ്ടും കണ്ടെത്തിയതോടെയാണ് പ്രതിരോധ കുത്തിവയ്പ്പ് ഊർജിതമാക്കാൻ ആരോഗ്യവകുപ്പ് പരിശ്രമം നടത്തിവരുന്നത്. കുത്തിവയ്പ് എടുക്കുന്ന കുട്ടികളിൽ ഭാവിയിൽ മാരകമായ അസുഖങ്ങളുണ്ടാകുമെന്നും പ്രത്യുൽപാദന ശേഷി നശിപ്പിക്കുമെന്നുമൊക്കെയുള്ള നിരവധി ആശങ്കകളാണ് ഇവരെ പിടിമുറുക്കിയിരിക്കുന്നത്. പ്രതിരോധ കുത്തിവയ്പ്പിനെതിരെയുള്ള പ്രചരണങ്ങൾ ശക്തമാകുന്നത് കുത്തിവയ്പ്പ് ക്യാമ്പുകളെ വലിയ തോതിൽ ബാധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഡിഫ്തീരിയ( തൊണ്ടമുള്ള്) രോഗം കാണപ്പെടുന്ന മലപ്പുറം ജില്ലയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വീടുകൾ കയറിയും സ്കൂളുകൾ കേന്ദ്രീകരിച്ചും ബോധവൽക്കരണം നടത്തി വരികയാണിപ്പോൾ.
പ്രതിരോധ കുത്തിവയ്പ്പിനായി കേന്ദ്രസംസ്ഥാന സർക്കാറുകൾ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കുമ്പോഴും കുത്തിവയ്പ്പെടുക്കാത്ത കുട്ടികളുടെ എണ്ണത്തിൽ മല്ലപ്പുറം ജില്ലയാണ് ഏറ്റവും മുന്നിലുള്ളത്. ജില്ലയിലെ പ്രതിരോധ കുത്തിവയ്പ്പിന്റെ അഭാവമാണ് അടിക്കടിയുണ്ടാകുന്ന ഡിഫ്തീരിയക്ക് കാരണമാകുന്നത് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഡിഫ്തീരിയ റിപ്പോർട്ട് ചെയ്യുന്നത് മലപ്പുറം ജില്ലയിൽ നിന്നാണ്. മറ്റു ജില്ലകളിൽ തീരെ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഡിഫ്തീരിയ പോലുള്ള രോഗങ്ങൾ മലപ്പുറത്ത് വർദ്ധിച്ചു വരുന്നത് അതീവഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് എടുത്തിട്ടുള്ളത്. കുട്ടികൾക്ക് യഥാസമയം നൽകേണ്ട കുത്തിവയ്പ്പ് കൊടുക്കാതിരിക്കുന്നതു മൂലമാണ് ഡിഫ്തീരിയ ബാധ തുടരെ ഉണ്ടാകുന്നത്. എന്നാൽ പ്രതിരോധ കുത്തിവയ്പ്പിനെതിരെ വ്യാപകമായ പ്രചരണമുള്ളതാണ് രക്ഷിതാക്കളെ ഇതിൽ നിന്നും പിന്നോട്ടടിക്കുന്നതെന്ന് മലപ്പുറം ഡി.എം.ഒ ഡോ. ഉമറുൽ ഫാറൂഖ് മറുനാടൻ മലയാളിയോടു പറഞ്ഞു.
പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നത് മുസ്ലിങ്ങളെ തകർക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നാണ് പ്രധാന പ്രചാരണം നടക്കുന്നത്. മുസ്ലിങ്ങൾക്ക് ഹറാമായ പന്നിയുടെ നെയ്യ് ഉപയോഗിച്ചാണ് പ്രതിരോധ വാക്സിനുകൾ നിർമ്മിക്കുന്നതെന്നും ഇത് ഉണ്ടാക്കുന്നത് മുസ്ലിങ്ങളുടെ ശത്രുരാജ്യങ്ങളായ ഇസ്രയേലിൽ നിന്നും അമേരിക്കയിൽ നിന്നുമാണെന്നും പ്രചാരണമുണ്ട്. പ്രത്യുൽപാദനശേഷി കുറച്ച് മുസ്ലിങ്ങളിലെ ജനസംഖ്യ കുറയ്ക്കുകയാണ് പ്രതിരോധ കുത്തിവയ്പ്പിനു പിന്നിലെ അജണ്ടയെന്നാണ് സാധാരണക്കാരെ ധരിപ്പിക്കുന്നത്. സോഷ്യൽ മീഡിയകളിലൂടെയാണ് ഇപ്പോൾ ഇത്തരം പ്രചാരണങ്ങൾ നടത്തി വരുന്നത്. അതേസമയം ഇത്തരം പ്രചാരണങ്ങളുടെ പിന്നിൽ ആയൂർവേദ ചികിത്സാ ലോബികളും വ്യാജ ഡോക്ടർമാരുമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്