കാലിക്കറ്റിനെ നയിക്കാൻ മോദി അനുയായി എത്തും? യുജിസി മാനദണ്ഡം എല്ലാം തുലച്ചെന്ന തിരിച്ചറിവിൽ മുസ്ലിം ലീഗ്; വൈസ് ചാൻസലറെ ഗവർണ്ണർക്ക് നിശ്ചയിക്കാൻ നിലപാട് എടുത്തത് ഉദ്യോഗസ്ഥ ലോബിയോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല വൈസ്ചാൻസലർ നിയമനം നഷ്ടമാകുമെന്ന് മുസ്ലിംലീഗ് ഏതാണ്ട് ഉറപ്പിച്ചു. മുസ്ലിം ലീഗിനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല. ഇടതു പക്ഷം അധികാരത്തിലുള്ളപ്പോൾ പോലും കാലിക്കറ്റിൽ തങ്ങളുടെ വിസി വരണമെന്ന് ലീഗ് ആഗ്രഹിക്കുകയാണ് പതിവ്. അധികാരത്തിൽ ഇരിക്കുമ്പോൾ അത് നടപ്പാക്കും. എന്നാൽ ഗവർണ്ണർ പി സദാശിവം എത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ഇതിനൊപ്പം ഉദ്യോഗസ്ഥരും കളം മാറി ചവിട്ടയതോടെ എല്ലാം അതാളത്തിലായി. കാലിക്കറ്റിന്റെ അടുത്ത വിസി ആരാകുമെന്ന് ലീഗിന് ഉറപ്പിക്കാൻ കഴിയില്ല. മൂന്ന് പേരുടെ പട്ടിക ഗവർണ്ണർക്ക് കൊടുത്താൽ ആരെ തെരഞ്ഞെടുക്കുമെന്ന് അദ്ദേഹത്തിന് മാത്രമേ പറയനാകൂ. എങ്ങനേയും എത് മറികടക്കാനുള്ള വഴികൾ ആരായുകയാണ് മുസ്ലിംലീഗ്. മുസ്ലിം ലീഗിനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല. അതുകൊണ്ട് തന്നെ കാലിക്കറ്റിലെ വിസി പദവി നഷ്ടമാകുന്നത് അവർക്ക് ആലോചിക്കാൻ പോലും കഴിയുന്നില്ല.
പാർട്ടി നോമിനിക്കായി നീക്കിവച്ച പദവിയിലേക്കുള്ള നിയമനത്തിന് യുജിസി യോഗ്യത നിർബന്ധമാക്കിയ ഉദ്യോഗസ്ഥതല നീക്കമാണ് ലീഗിനെ വെട്ടിലാക്കിയത്. ഗവർണ്ണർ സദാശിവത്തിന്റെ മനസ്സ് അറിഞ്ഞായിരുന്നു ഈ കള്ളക്കളി. ഇതര സർവകലാശാലകളിലെ വി സി നിയമനങ്ങളിലൊന്നും കൊണ്ടുവരാതിരുന്ന യുജിസി മാർഗരേഖ കാലിക്കറ്റിന്റെ കാര്യത്തിൽ മാത്രം നടപ്പാക്കി. ഉദ്യോഗസ്ഥ ലോബി ലീഗ് മന്ത്രിമാരുടെ വകുപ്പുകളിൽ, പ്രത്യേകിച്ച് വിദ്യാഭ്യാസ വകുപ്പിൽ നടത്തുന്ന ഇടപെടൽ സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ്തങ്ങളെ ക്ഷുഭിതനാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടാൻ പാർട്ടി നിയമസഭാകക്ഷി നേതാവ് കൂടിയായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നിർദ്ദേശം നൽകിയതായാണ് സൂചന. എന്നാൽ കാലിക്കറ്റ് വിസി പ്രശ്നത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന തിരിച്ചറിവ് കുഞ്ഞാലിക്കുട്ടിക്കുണ്ട്.
കാലിക്കറ്റ് വാഴ്സിറ്റിയിൽ പുതിയ വൈസ് ചാൻസലറെ തിരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് കമ്മിറ്റി ലിസ്റ്റ് പ്രഖ്യാപിച്ചപ്പോഴും കള്ളക്കളി ലീഗിന് ബോധ്യപ്പെട്ടിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസൺ, കാലിക്കറ്റ് സർവകലാശാല സെനറ്റ് പ്രതിനിധി പ്രഫ. സയ്യിദ് ആബിദ് ഹുസയ്ൻ തങ്ങൾ, ഗുജറാത്ത് സർവകലാശാല വൈസ് ചാൻസലറും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത അനുയായിയുമായ ബാരി എന്നിവരാണ് സെർച്ച് കമ്മിറ്റി ലിസ്റ്റിലുള്ളത്. യുജിസിയുടെ പ്രതിനിധിയായാണ് ബാരി കമ്മറ്റിയിലെത്തുന്നത്. സംസ്ഥാന സർക്കാരിനോടല്ല കേന്ദ്രത്തോടാണ് അദ്ദേഹത്തിന്റെ കൂറ്. അതുകൊണ്ട് തന്നെ വിസിയാകാനുള്ളവരുടെ പരിഗണനാ പട്ടികയിൽ ഒരു ബിജെപിക്കാരനും കടന്നു കൂടുമെന്ന് ലീഗിന് സംശയമുണ്ട്. ഈ ബിജെപിക്കാരനെ ഗവർണ്ണർ നിയമിച്ചാൽ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല.
മൂന്നു മാസത്തിനുള്ളിൽ യോഗം ചേർന്ന് വി സി. സ്ഥാനത്തേക്കുള്ള പേരുകൾ നൽകണമെന്നാണു ചാൻസലർ നിർദ്ദേശിച്ചിട്ടുള്ളത്. കാലിക്കറ്റ് മുൻ വൈസ് ചാൻസലറും ലീഗ് നോമിനിയുമായിരുന്ന ഇഖ്ബാൽ ഹുസയ്നെ യുജിസി. പ്രതിനിധിയായി സെർച്ച് കമ്മിറ്റിയിലേക്കു നൽകണമെന്ന് ലീഗും സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയാണ് മോദി അനുയായിയായ ബാരിയെ കേന്ദ്രസർക്കാരിന്റെ അറിവോടെ യുജിസി. പ്രതിനിധിയായി സെർച്ച് കമ്മിറ്റിയിലേക്ക് നൽകിയിരിക്കുന്നത്. ഇതിന് പിന്നിൽ വ്യക്തമായ കള്ളക്കളിയുണ്ടെന്ന് സൂചനയുണ്ട്. കാലിക്കറ്റ് വി സി. സ്ഥാനത്തേക്ക് ബിജെപി. നോമിനിയെ നിയമിക്കുന്നതിന് ഗവർണറുടെ മേൽ പാർട്ടിയുടെയും കേന്ദ്രസർക്കാരിന്റെയും സമ്മർദ്ദമുണ്ട്. ദേശീയതലത്തിൽ ബിജെപിയെ അംഗീകരിക്കുന്ന മുസ്ലിം പേരുള്ള വ്യക്തിയെ കാലിക്കറ്റ് വി സി. സ്ഥാനത്തേക്കു കൊണ്ടുവരണമെന്നാണ് ബിജെപി. കേരള നേതൃത്വം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തിൽനിന്ന് വി സി സ്ഥാനത്തേക്ക് പാർട്ടി പരിഗണിച്ചവരിൽ മുൻപന്തിയിലുള്ള ചിലർക്ക് യുജിസി നിഷ്കർഷിച്ച യോഗ്യത ഇല്ലാത്തതാണ് പ്രധാന പ്രശ്നം. കേരള സർവകലാശാലാ രജിസ്റ്റ്രാർ ഡോ. മുഹമ്മദ് ബഷീർ, എംജി സർവകലാശാലാ പ്രോ വൈസ് ചാൻസലർ ഡോ. ഷീന ഷുക്കൂർ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെംബർ സെക്രട്ടറി ഡോ. പി. അൻവർ എന്നിവരെയാണു കാലിക്കറ്റ് വൈസ്ചാൻസലർ പദവിയിലേക്കു സജീവമായി പരിഗണിക്കുന്നത്. യുജിസി മാനദണ്ഡങ്ങളനുസരിച്ചു യോഗ്യത നേടാനിടയുള്ളത് ഇതിൽ ഒരാൾ മാത്രമാണ്. ഇതോടെ കേരളത്തിൽനിന്നുള്ളവർക്കൊപ്പം ഡൽഹി ജെ.എൻ.യുവിലെയും ജാമിഅ മില്ലിയയിലെയും രണ്ട് പേരുകൾ കൂടി പരിഗണിക്കുന്നുണ്ട്. ജെ.എൻ.യുവിൽനിന്ന് ഡോ.എ.കെ. പാഷ, ജാമിഅയിൽനിന്ന് ഡോ. നവേദ് ഇഖ്ബാൽ എന്നിവരുടെ പേരുകളാണ് ലീഗ് മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ എല്ലാത്തിലും തീരുമാനം എടുക്കുക ഗവർണ്ണറായിരിക്കും. വിവാദങ്ങളെ തുടർന്ന് എംജി സർവ്വകലാശാല പ്രോ വൈസ് ചാൻസലർ ഷീനാ ഷുക്കൂറിനെ കൈവിടേണ്ട അവസ്ഥയും ഉണ്ട്.
വൈസ് ചാൻസലർ പദവിയിലേക്ക് പരിഗണിക്കുന്നവർക്കു നിശ്ചിത യോഗ്യത ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് യുജിസി, ഗവർണർക്കു കത്തു നൽകിയതോടെ വിസി സ്ഥാനത്തേക്ക് ആരെ നിർദ്ദേശിക്കുമെന്നറിയാതെ ലീഗ് അനിശ്ചിതത്വത്തിലേക്ക് കാര്യങ്ങളെത്തി. സാധാരണ മൂന്ന് പേരുകാരെ സർക്കാർ നിശ്ചയിക്കും. അതിലൊരാളെ ഗവർണ്ണർ തീരുമാനിക്കും. എന്നാൽ ഇത്തവണ തരുന്ന പേരുകൾ ഒരേ സമുദായ അംഗങ്ങൾ ആകരുതെന്നാണ് ഗവർണ്ണറുടെ നിർദ്ദേശം. യുജിസിയുടെ നിർദ്ദേശം വന്നതിന് പിന്നിൽ ഗവർണ്ണറുടേയും ഉദ്യോഗസ്ഥ ലോബിയുടേയും കൈകടത്തലുണ്ടെന്നാണ് ലീഗ് വിലയിരുത്തൽ. വെസ് ചാൻസലർ ആകാൻ 10 വർഷത്തെ പ്രഫസർ പദവിയോ തത്തുല്യ യോഗ്യതയോ വേണമെന്നാണു യുജിസി നിബന്ധന. എന്നാൽ കേരളത്തിലെ സർവകലാശാലകളുടെ നിയമത്തിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ഈ വ്യവസ്ഥ ബാധകമല്ല എന്ന രീതിയിലാണു സർക്കാർ, വിസി പദവിയിലേക്കു പലപേരുകളും നിർദ്ദേശിക്കുന്നതും നിയമനം ഗവർണറെക്കൊണ്ട് അംഗീകരിപ്പിക്കുന്നതും. ഇതേ രീതിയിലൂടെ തന്നെയാണ് നേരത്തെ ഡോ: അബ്ദുൽ സലാമിനെ കാലിക്കറ്റ് വിസിയാക്കിയത്. എന്നാൽ ഇനി അത് നടക്കില്ലെന്നാണ് രാജ്ഭവൻ നൽകുന്ന സൂചന.
കാലിക്കറ്റ് സർവകശാല വൈസ് ചാൻസലർ നിയമനം ഭരണത്തിലുള്ള ഒരു കാലത്തും മുസ്ലിം ലീഗിനെ കുഴക്കുന്ന കാര്യമായിരുന്നില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചാൽ ലീഗിന്റെ സ്വന്തം ആൾക്കാരെ ഒരു മാനദണ്ഡവും നോക്കാതെ വൈസ് ചാൻസലർ പദവിയിലേക്കെത്തിക്കാം എന്നനിലയായിരുന്നു ഉണ്ടായിരുന്നത്. ഇതിനാണ് വിരാമമാകുന്നത്.
Stories you may Like
- കാലിക്കറ്റ് സർവകലാശാല വിസി ഡോ.എം കെ ജയരാജിന് തുടരാം
- കുസാറ്റിൽ പിടിമുറുക്കി ഗവർണ്ണർ; വിസി നിയമനങ്ങൾ പ്രതിസന്ധിയിൽ തുടരും
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- കാലിക്കറ്റ്, സംസ്കൃത സർവകലാശാല വിസിമാരെ ഗവർണർ പുറത്താക്കി
- ഗവർണർ ചോദ്യം ചോദിച്ചിട്ടു സസ്പൻഡ് ചെയ്യലായിരുന്നു മര്യാദ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍