കോഴിക്കോട് ബൈപ്പാസിൽ കോർപറേഷന്റെ അനുമതിയോടു കൂടിയുള്ള മാലിന്യ നിക്ഷേപം; റോഡ് നിർമ്മാണത്തിനായി തുടങ്ങിയ മാലിന്യനിക്ഷേപം ഇപ്പോഴും തുടരുന്നു; തുടക്കത്തിൽ കെട്ടിട അവശിഷ്ടങ്ങളാണ് നിക്ഷേപിച്ചിരുന്നതെങ്കിൽ ഇപ്പോൾ ആശുപത്രി മാലിന്യങ്ങളും ഹോട്ടൽ മാലിന്യങ്ങളും തള്ളുന്നത് റോഡിന്റെ വശങ്ങളിൽ; പട്ടാപ്പകൽ മാലിന്യം തള്ളിയ ഊരാളുങ്കൽ സൊസൈറ്റിയുടെ വാഹനം നാട്ടുകാർ തടഞ്ഞെങ്കിലും രക്ഷപ്പെടുത്തി പറഞ്ഞയച്ച് ചേവായൂർ പൊലീസ്
ജാസിം മൊയ്തീൻ
കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിൽ തൊണ്ടയാട് മേൽപ്പാലം കഴിയുന്നിടം മുതൽ മലാപറമ്പ് ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ കോഴിക്കോട് കോർപറേഷന്റെ അനുമതിയോടുകൂടി മാലിന്യം തള്ളുന്നത് നാട്ടുകാർക്കും യാത്രക്കാർക്കും പരിസ്ഥിതിക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നു. ഒരു വർഷത്തിലേറെയായി തുടരുന്ന മാലിന്യംതള്ളൽ ഇപ്പോഴും നിർബാധം തുടരുകയാണ്. സമീപത്തെ വയലുകളും ജലാശയങ്ങളും റോഡിന്റെ ഇരുവശവും മാലിന്യം കൊണ്ട് നിറഞ്ഞ അവസ്ഥയാണ്. കാൽനട യാത്രക്കാർക്ക് നടക്കാൻ പോകലുമാകാത്ത വിധം റോഡിലേക്ക് ഇറക്കിയാണ് ഇപ്പോൾ കോർപറേഷൻ അനുമതിയോടുകൂടി വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ളവർ മാലിന്യം തള്ളുന്നത്. പൊലീസിലും കോർപറേഷനിലും സമീപത്തെ താമസക്കാരും സ്ഥലമുടമകളും പരിസ്ഥിതി പ്രവർത്തകരും പരാതികൾ നൽകിയെങ്കിലും ഇതുവരെയും നടപടിയായില്ല എന്നു മാത്രമല്ല മാലിന്യം തള്ളുന്നവർക്ക് സംരക്ഷണമൊരുക്കുന്ന നിലപാടാണ് അധികാരികളിൽ നിന്നുമുണ്ടായിട്ടുള്ളത്.
ബൈപ്പാസ് റോഡ് ഉയർത്തുന്നതിന് വേണ്ടിയാണ് കഴിഞ്ഞ കുറെ നാളുകളായി ഇവിടെ മാലിന്യം നിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. കോർപറേഷന്റെ അനുമതിയോടുകൂടി നഗരത്തിലെ കെട്ടിടങ്ങൾ പൊളിക്കുന്നതിന്റെ അവശിഷ്ടങ്ങളും മറ്റുമാണ് ആദ്യ ഘട്ടത്തിൽ ഇവിടെ നിക്ഷേപിച്ചിരുന്നത്. തൊണ്ടയാട് മേൽപാലം അവസാനിക്കുന്നതുമുതൽ പാച്ചാക്കൽ ജംഗ്ഷൻ വരെ റോഡിന്റെ ഇരുവശത്തുമായി ഒരു കിലോമീറ്റർ ദൂരത്തോളം ഇത്തരത്തിൽ കോർപറേഷന്റെ അനുമതിയോടെ കെട്ടിടം പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ തള്ളിയിരുന്നു. എന്നാൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെയും ആരംഭിച്ചിട്ടില്ല. തുടക്കത്തിൽ കെട്ടിട അവശിഷ്ടങ്ങളാണ് തള്ളിയിരുന്നതെങ്കിൽ ഇപ്പോൾ കോർപറേഷൻ പരിധിയിലെ മുഴുവൻ മാലിന്യങ്ങളും ഇപ്പോൾ ഇവിടെയാണ് തള്ളുന്നത്.
കോർപറേഷൻ അനുമതിയോടു കൂടി വാഹനങ്ങളിൽ വന്ന് മാലിന്യം നിക്ഷേപിക്കുന്നവർക്ക് പുറമെ ഇതുവഴി യാത്ര ചെയ്യുന്നവരും മാലിന്യം വലിച്ചെറിയാനുള്ള ഒരിടമായി ബൈപ്പാസ് റോഡിനെ മാറ്റിയിരിക്കുന്നു. അറവുശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ, ഹോട്ടൽ മാലിന്യങ്ങൾ, പ്ലാസ്റ്റിക്, ഇലക്ട്രോണിക്സ് മാലിന്യങ്ങൾ തുടങ്ങി നഗരത്തിലെവിടെയുമുള്ള മാലിന്യങ്ങൾ ഇപ്പോൾ ഈ റോഡിന്റെ ഇരുവശങ്ങളിലുമാണ് നിക്ഷേപിക്കുന്നത്. ആശുപത്രി മാല്യന്യങ്ങളും കല്യാണ വീടുകളിൽ നിന്നുള്ള മാലിന്യങ്ങളും ഇവിടെ വിവിധയിടങ്ങളിലായി വലിച്ചെറിഞ്ഞിരിക്കുന്നത് കാണാം
കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടുകൂടി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാഹനത്തിൽ മാലിന്യം കൊണ്ടുതള്ളുന്നത് നാട്ടുകാർ ഇടപെട്ട് തടഞ്ഞിരുന്നു. എന്നാൽ വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞത് കോർപറേഷൻ മേയർ പറഞ്ഞിട്ടാണ് ഇവിടെ മാലിന്യം കൊണ്ടുവന്നിടുന്നത് എന്നാണ്. എന്നാൽ മേയർ വരാതെ വാഹനം കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാർ വാഹനം തടഞ്ഞെങ്കിലും ചേവായൂർ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി പറഞ്ഞയക്കുകയാണുണ്ടായത്.
ഒരു വർഷത്തിലധികമായി ഈ മാലിന്യപ്രശ്നം കാരണം നാട്ടുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ടിനെ കുറിച്ച് നിരവധിയിടങ്ങളിൽ പരാതി നൽകിയെങ്കിലും ഒരിടത്തുനിന്നും അനുകൂലമായ മറുപടി പോലും ലഭിച്ചില്ലെന്നു മാത്രമല്ല മാലിന്യം തള്ളുന്നതിനെ ന്യായീകരിച്ചുകൊണ്ടാണ് ഉദ്യോഗസ്ഥർ സംസാരിച്ചിട്ടുള്ളത്. ഇന്നലെ മാലിന്യം തള്ളിയ നടപടിക്കെതിരെ പരാതി പറയാനായി ചേവായൂർ സിഐ ശ്രീജിത്തിനെ നാട്ടുകാരിലൊരാളായ ഷെറീന വിളിച്ചിരുന്നെങ്കിലും മാലിന്യം തള്ളുന്നതിനെ അനുകൂലിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. മാത്രവുമല്ല ഊരാളുങ്കലിന്റെ വാഹനത്തിൽ അവിടെ മാലിന്യം നിക്ഷേപിക്കില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഊരാളുങ്കലിന്റെ വാഹനത്തിലെത്തി മാലിന്യം തള്ളുന്നതിന്റെ ഫോട്ടോയും വീടിയോയും അടക്കം പരാതി നൽകിയിട്ടും അവർ നടപടിയെടുത്തിട്ടില്ല. സംഭവം നേരിട്ടുകണ്ട ചേവായൂർ എസ്ഐ അനിൽകുമാർ നാട്ടുകാരിൽ നിന്നും വാഹനത്തെ രക്ഷപ്പെടുത്തി പറഞ്ഞയക്കുകയാണുണ്ടായത്.
നഗരത്തിലെ ഓടകൾ ശുചീകരിച്ചതിന്റെ ഭാഗമായുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും വിവിധ ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും ഇത്തരത്തിൽ ഇവിടെ നിക്ഷേപിക്കുന്നത് കാരണം ഇവ അഴുകി റോഡിലേക്ക് ഒലിച്ചിറങ്ങി കാൽനടപോലും സാധ്യമല്ലാത്ത അവസ്ഥയിലാണ് ഈ റോഡിൽ ഒരു കിലോമീറ്ററോളം ദൂരമുള്ളത്. റോഡ് നിർമ്മിക്കുമ്പോൾ മാലിന്യമെല്ലാം അതിനടിൽ മൂടിപ്പോകുമെന്നാണ് ഇക്കാര്യത്തിൽ കോർപറേഷന്റെ ന്യായം. എന്നാൽ റോഡ് നിർമ്മാണം എന്ന് ആരംഭിക്കുമെന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല.
റോഡ് നിർമ്മാണം ആരംഭിക്കുന്ന കാലം വരെ ഈ മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ ജീവിക്കേണ്ടി വരുന്ന നാട്ടുകാരുടെ അവസ്ഥയെ കുറിച്ച് കോർപറേഷന് എന്നാണ് മനസ്സിലാകുക എന്നാണ് സമീപത്തെ വീടുകളിലുള്ളവർ ചോദിക്കുന്നത്. മാലിന്യത്തിന്റെ ദുർഗന്ധം കാരണം സമീപത്തുകൂടി നടക്കാൻ പോലും കഴിയുന്നില്ല. സമീപത്തെ വയലിലും ജലാശയങ്ങളിലുമെല്ലാം ഇവിടുന്നുള്ള മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്നു. കാക്കയും പൂച്ചയും പട്ടികളുമെല്ലാം റോഡിന്റെ ഇരുവശത്തുമുള്ള മാലിന്യങ്ങൾ കിണറുകളിലും വീട്ടുമുറ്റത്തുമെല്ലാം എത്തിക്കുന്നു. ഇനിയൊരു കൃഷിക്ക് സാധ്യമല്ലാത്ത രീതിയിൽ റോഡിന് ഇരുവശവുമുണ്ടായിരുന്ന വയലുകൾ മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുന്നതായും നാട്ടുകാരിലൊരാളായ ഷെറീന മറുനാടൻ മലയാളിയോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍