കിഫ്ബിയെ കുറിച്ചുള്ള ഓഡിറ്റിന്റെ കരടിലാണ് വിമർശനമെന്ന വാദം പച്ചക്കളം; ഈ റിപ്പോർട്ടിന്റെ കരട് തയ്യാറാക്കിയിട്ടു പോലുമില്ലെന്ന് സിഎജി; പുറത്തു വന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് എല്ലാ വർഷവും തയ്യാറാക്കുന്ന റിപ്പോർട്ടിലെ കണ്ടെത്തൽ; വായ്പ ഇടപാടുകൾ ഭരണഘടനാ വിരുദ്ധമെന്നു കണ്ടെത്തിയത് സിഎജി ആസ്ഥാനത്തെ പരിശോധനയിലും; ചോർന്നത് രഹസ്യ റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കിഫ്ബിയുടെ റിപ്പോർട്ട് ചോർന്നതിൽ ധനമന്ത്രി തോമസ് ഐസക് കുടുക്കിലേക്ക്. സ്വപ്നാ സുരേഷിന്റെ ചാർട്ടേഡ് അക്കൗണ്ടിന്റ് കിഫ്ബിയിലുള്ള ബന്ധം പുറത്തു വന്നതിന് പിന്നാലെയാണ് അതിശക്തമായ നിലപാടുമായി സിഎജിയും രംഗത്ത് വന്നത്. കിഫ്ബിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെന്ന് സിഎജി തന്നെ വ്യക്തമാക്കിയതോടെ ധനമന്ത്രി കുടുക്കിലാവുകയാണ്. എല്ലാ ചട്ടവും ലംഘിച്ചാണ് ധനമന്ത്രി പരസ്യ പ്രതികരണം നടത്തിയതെന്ന വാദമാണ് സജീവമാകുന്നത്.
സിഎജി റിപ്പോർട്ട് കൈകാര്യം ചെയ്യുന്നതിന് വ്യക്തമായ ചട്ടമുണ്ട്. ഇതാണ് ലംഘിക്കപ്പെട്ടത്. ചട്ടപ്രകാരം, ധനമന്ത്രിയുടെ ഓഫീസിൽ ലഭിക്കുന്ന റിപ്പോർട്ട് മുഖ്യമന്ത്രി, നിയമമന്ത്രി എന്നിവർക്കു കൈമാറണം. തുടർന്ന് ഗവർണറുടെ അംഗീകാരത്തോടെ നിയമസഭയിൽ സമർപ്പിക്കണം. അതുവരെ റിപ്പോർട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്നാണു ചട്ടം. അതിനുമുമ്പ് റിപ്പോർട്ടിന്റെ ഉള്ളടക്കം പ്രഖ്യാപിച്ചത് ഗുരുതര ചട്ടലംഘനം തന്നെയാണ്. ഇതിനെ പ്രതിരോധിക്കാൻ ഇപ്പോഴും കരട് റിപ്പോർട്ടാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ധനമന്ത്രിയുടെ ഓഫീസ്.
2018-'19-ലെ സംസ്ഥാനസർക്കാരിന്റെ വരവുചെലവ് കണക്കുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണങ്ങളടങ്ങുന്ന സംസ്ഥാന ഫിനാൻസ് ഓഡിറ്റ് റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചതായി എ.ജി. വാർത്തക്കുറിപ്പ് ഇറക്കി. ഇതു ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രിയുടെ വാദങ്ങളെ പ്രതിപക്ഷം തള്ളുന്നത്. ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത് മസാല ബോണ്ട് വഴി പണം സ്വരൂപിച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു എ.ജി.യുടെ കുറ്റപ്പെടുത്തൽ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാർ പദ്ധതികൾ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സി.എ.ജി.യുടെ സമീപനമെന്നു ധനന്ത്രി ആരോപിച്ചിരുന്നു.
അന്തിമ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചതായി സി.എ.ജി. പറയുന്നുണ്ടെങ്കിലും റിപ്പോർട്ട് കിട്ടിയതായി കാണുന്നില്ലെന്ന് ധനമന്ത്രിയുടെ ഓഫീസ് പറയുന്നുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇതുസംബന്ധിച്ച വാർത്തകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന പ്രാഥമിക വിലയിരുത്തലിൽ ധനമന്ത്രിയുടെ ഓഫീസ് എത്തിയതെന്നും പറയുന്നു. കിഫ്ബിയുടെ കരട് റിപ്പോർട്ടാണ് വെളിപ്പെടുത്തിയതെന്ന വാദം ശക്തമാക്കാനാണ് ഇത്.
കിഫ്ബിയുടെ വായ്പ ഇടപാടുകൾ ഭരണഘടനാ വിരുദ്ധമെന്നു കണ്ടെത്തിയത് സിഎജി ആസ്ഥാനത്തെ പരിശോധനയിലാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് എല്ലാ വർഷവും സിഎജി റിപ്പോർട്ട് തയാറാക്കി സർക്കാരിനു കൈമാറാറുണ്ട്. 2018-19 വർഷത്തെ റിപ്പോർട്ട് തയാറാക്കി അന്തിമ അനുമതി വാങ്ങുന്നതിനായി ഡൽഹിയിലെ സിഎജി ആസ്ഥാനത്തേക്ക് അയച്ചിരുന്നു. അവിടത്തെ പരിശോധനയിലാണ് 2150 കോടിയുടെ മസാല ബോണ്ട് ഇടപാടു ഭരണഘടനാ വിരുദ്ധമെന്ന കണ്ടെത്തലുണ്ടായത്.
തുടർന്ന് ഇക്കാര്യം കൂടി ഒരു ഖണ്ഡികയിൽ ഉൾപ്പെടുത്തി അന്തിമ റിപ്പോർട്ട് തയാറാക്കുകയും അതിന്റെ 2 പകർപ്പ് ധന സെക്രട്ടറിക്കു സിഎജി ഓഫിസിൽ നിന്നു കഴിഞ്ഞ 6 ന് കൈമാറുകയും ചെയ്തു. ധനസെക്രട്ടറി ഇതു മുഖ്യമന്ത്രിക്കു കൈമാറുകയും അതുവഴി രാജ്ഭവനിൽ എത്തിക്കുകയുമാണു ചെയ്യേണ്ടത്. ഗവർണർ നിയമസഭയ്ക്കു കൈമാറും.
കിഫ്ബിയെക്കുറിച്ചു മാത്രമായുള്ള മറ്റൊരു ഓഡിറ്റ് സിഎജി തുടരുന്നുണ്ട്. ഈ ഓഡിറ്റിന്റെ കരടു റിപ്പോർട്ടിലാണു സിഎജി വിമർശനമുന്നയിച്ചത് എന്നായിരുന്നു മന്ത്രി തോമസ് ഐസക്കിന്റെ ആരോപണം. എന്നാൽ ഇതിന്റെ കരട് ഇതുവരെ സിഎജി തയാറാക്കിയിട്ടു പോലുമില്ലെന്നാണു സൂചന.
സിഎജി റിപ്പോർട്ടിലെ ഉള്ളടക്കത്തിൽ എന്താണ് പൂർണമായുള്ളത് എന്ന കാര്യത്തിൽ ആർക്കും വ്യക്തത ഇല്ലാതിരിക്കെയാണ് ഐസക്ക് ആരോപണവുമായി രംഗത്തുവന്നത്. ഇത് കിഫ്ബിക്കെതിരായ ഗുരുതര പരാമർശം ഉള്ളതിനാലാണെന്നാണ് വ്യക്തമാകുന്നത്. ഇപ്പോൾ കാര്യങ്ങൾ ധനമന്ത്രിയിൽ നിന്നും കൈവിട്ടു പോയ അവസ്ഥയിലായതോടെ പാർട്ടി സംവിധാനങ്ങളെ ഉപയോഗിച്ചു രാഷ്ട്രീയ പ്രതിരോധം തീർക്കാനാണ് ഐസക്കിന്റെ ശ്രമം. നിലവിൽ കിഫ്ബിയിൽ നിലനിൽക്കുന്ന വിവിധ തലത്തിലുള്ള ഓഡിറ്റിങ് സമ്പ്രദായവും അനുബന്ധ നിരീക്ഷണ സംവിധാനങ്ങളും താഴെ പറയുംപ്രകാരമാണ്.
സ്റ്റാറ്റിയൂട്ടറി ഓഡിറ്റർ
ആക്ട് നിഷ്കർഷിക്കുന്ന വിധം ഒരു സ്റ്റാറ്റിയൂട്ടറി ഓഡിറ്ററാണ് കിഫ്ബിയുടെ വാർഷിക ഓഡിറ്റ്, ടാക്സ് ഓഡിറ്റ് എന്നിവ ചെയ്തുവരുന്നത്. ഇത് കൂടാതെ കിഫ് ആക്ടിലെ ഒരു സുപ്രധാന നിരീക്ഷണമായ സംവിധാനമായ ഫണ്ട് ട്രസ്ടീ ആൻഡ് അഡൈ്വസറി കമ്മീഷനു ആവശ്യമായ സാക്ഷ്യപ്പെടുത്തിയ വിവരങ്ങളും അനുബന്ധ രേഖകളും ഈ ഓഡിറ്റേഴ്സ് യഥാസമയങ്ങളിൽ തയ്യാറാക്കിവരുന്നു. ഈ ചുമതലയാണ് വർമ്മ ആൻഡ് വർമ്മ ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത്.
ഫണ്ട് ട്രസ്ടീ ആൻഡ് അഡൈ്വസറി കമ്മീഷൻ
കിഫ്ബിയുടെ ധനവിനിയോഗം ആക്ടിലെയും പദ്ധതിയിലെയും വ്യവസ്ഥകൾക്ക് അനുസൃതമായാണ് എന്ന് നിരീക്ഷിക്കേണ്ട ചുമതല പ്രത്യേക അധികാരങ്ങളുള്ള ഈ കമ്മീഷനാണ്. ധനകാര്യ മേഖലയിൽ വളരെ ഉയർന്ന പദവികളിൽ ഇരുന്നവരും അവരുടെ സേവന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുമാണ് ഈ കമ്മീഷനിലേക്ക് നിയമിക്കപെടുന്നത്. കിഫ്ബിയുടെ ധനവിനിയോഗം ഉചിതവും യുക്തവുമാണെന്ന പക്ഷം അർദ്ധ വാർഷിക അടിസ്ഥാനത്തിൽ 'ഫിഡെലിറ്റി സർട്ടിഫിക്കറ്റ് ' നൽകേണ്ട ചുമതലയും ഈ കമ്മീഷനിൽ നിക്ഷിപ്തമാണ്. ഇതിനാവശ്യമായ ഏത് രേഖകളും വിശദാംശങ്ങളും കമ്മീഷനു ആവശ്യപ്പെടാവുന്നതും ആയത് ഉദോഗസ്ഥർ ലഭ്യമാക്കേണ്ടതുമാണ്. കിഫ്ബിയുടെ വരുമാനങ്ങളും അവയുടെ വിനിയോഗവും അധികമായുള്ള ഫണ്ടിന്റെ നിക്ഷേപം കിഫ് ആക്ടിലെ മാനദണ്ഡങ്ങൾക്ക് വിധേയമാണെന്നും, കിഫ്ബിയുടെ കൈവശം അടുത്ത 6 മാസ കാലയളവിലെ തിരിച്ചടവ് ബാധ്യതകൾ വീട്ടുവാൻ പര്യാപ്തമായെന്നുമാണ് ഫിഡെലിറ്റി സർട്ടിഫിക്കറ്റ്. ഈ രേഖ എല്ലാ വർഷവും നിയമസഭായ്ക്ക് മുമ്പാകെ ബജറ്റ് ഡോക്യൂമെന്റിനോടൊപ്പം സമർപ്പിക്കുന്നു.
ഈ കമ്മീഷൻ കിഫ്ബിയുടെ വളർച്ചയിലും പ്രവർത്തനത്തിലും ക്രിയാത്മകമായി ഇടപെടുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തുവരുന്നു. നിലവിൽ വിനോദ് റായ് (മുൻ കംപ്ട്രോളർ & ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ), ഉഷ തോരാട്ട് (മുൻ ഡെപ്യൂട്ടി ഗവർണർ, റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ), ജ്രി. പത്മനാഭൻ (മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ, റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ) എന്നിവരാണ്. ആദ്യ രണ്ടുവർഷങ്ങൾക്ക് ശേഷം ഈ അംഗങ്ങളുടെ കാലാവധി 2021 മാർച്ച് വരെ ദീർഘിപ്പിച്ചിരുന്നു.
പിയർ റിവ്യൂ ഓഡിറ്റർ
പിയർ റിവ്യൂ ഓഡിറ്റർ ചുമലയായാണ് സൂറി ആൻഡ് കോയ്ക്ക് ലഭിച്ചിരിക്കുന്നത്. കിഫ്ബിയുടെ 37ാം വാർഷിക യോഗത്തിൽ പിയർ റിവ്യൂ ഓഡിറ്ററെ നിയമിക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഒടുവിൽ പിയർ റിവ്യൂ ഓഡിറ്റർ സ്ഥാനം സൂറി ആൻഡ് കോയ്ക്ക് ലഭിക്കുന്നത്. 2020 ജൂൺ 30ന് ചേർന്ന യോഗം ഇത് അംഗീകരിക്കുകയായിരുന്നു. സ്വകാര്യ ഓഡിറ്റർമാരെ സമീപിക്കാൻ കാരണമായി കിഫ്ബി അധികൃതർ പറയുന്നത് മറ്റേത് ഭരണഘടന പരമായ സ്ഥാപനത്തിലെന്നപോലെയും കിഫ്ബി അതിന്റെ പ്രവർത്തന ആക്ട് അനുശാസിക്കുന്ന വിധത്തിലുള്ള നിലപാട് ആണ് എടുത്തിരിക്കുന്നത് എന്നാണ്.
2019 ൽ സി&എ.ജി രണ്ട് തവണ കിഫ്ബിയുടെ ഓഡിറ്റ് നടത്തിയപ്പോൾ കിഫ്ബിയുടെ ധനപരമായ ഇടപാടുകൾ ഉൾപ്പടെ എല്ലാം പരിശോധിക്കുവാനുള്ള സംവിധാനങ്ങൾ അവർക്കു നൽകിയിരുന്നു. ഓഡിറ്റ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട എല്ലാ രേഖകളും ഇത് സംബന്ധിച്ചുന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയും യഥാസമയം അവർക്ക് നൽകുകയും ചെയ്തിട്ടുണ്ടെന്നുമാണ് ഐസക്കും കൂട്ടരും അവകാശപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- ലോറിയിൽ വരെ എസി എത്തി; എങ്കിലും ഉപയോഗത്തിന്റെ കാര്യം എത്രപേർക്കറിയും; വാഹനങ്ങളിൽ എസി ഉപയോഗിക്കുമ്പോൾ ചെയ്തുകൂടാത്ത കാര്യങ്ങൾ ഇങ്ങനെ
- ആന്റണി പെരുമ്പാവൂരിനോടുള്ള കലിപ്പ് തീരുന്നില്ല; റിലീസ് പട്ടികയിൽ 'മരക്കാർ: അറബിക്കടലിന്റെ സിംഹം' ഇല്ലാത്തതിന് കാരണം ദൃശ്യത്തെ ആമസോണിന് കൊടുത്തതിലുള്ള പ്രതിഷേധം; എന്തു വന്നാലും പ്രഖ്യാപിച്ച തീയതിയിൽ റീലീസിന് ആശിർവാദും; 'വെള്ളം'വുമായി ജയസൂര്യ എത്തുമ്പോൾ മരയ്ക്കാർ വിവാദവും
- പ്രശാന്തിനെ തകർക്കാൻ സുധീരനെ ഇറക്കാൻ യുഡിഎഫിൽ സജീവ ആലോചന; ജിജി തോംസന്റെ പേര് ഉയർന്നെങ്കിലും ബ്ലാക്മെയിൽ കേസ് വിനയാകും; മത്സരിക്കാൻ ചാമക്കാലയും സന്നദ്ധൻ; പാട്ടുകാരൻ വേണുഗോപാലും സാധ്യതാ പട്ടികയിൽ; ബിജെപിയുടെ മുമ്പിൽ സുരേഷ് ഗോപിയും വിവി രാജേഷും; വട്ടിയൂർക്കാവിൽ തീരുമാനം എടുക്കാനാവാതെ യുഡിഎഫും ബിജെപിയും
- മാമനോടൊന്നും തോന്നല്ലേ പൊലീസേ.. പണി ബാറിലായിരുന്നു; പൊലീസ് മാമന്റെ വായടപ്പിച്ച യുവാവിന് കയ്യടിച്ച് സോഷ്യൽമീഡിയ
- ആരോഗ്യ പ്രശ്നങ്ങൾ കാരണം മാത്യു ടി തോമസ് മത്സരിക്കില്ല: തിരുവല്ലയിൽ ഇക്കുറി സിപിഎമ്മും കോൺഗ്രസും നേർക്കു നേർ: ആർ സനൽകുമാർ എൽഡിഎഫ് സ്ഥാനാർത്ഥിയാകും: കോൺഗ്രസിൽ ആരു മത്സരിക്കണമെന്ന് പിജെ കുര്യൻ തീരുമാനിക്കും: അനൂപ് ആന്റണി ബിജെപി സ്ഥാനാർത്ഥി
- ഇടഞ്ഞ കൊമ്പനാന തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നത് ഒന്നാം പാപ്പാൻ വിഷ്ണുവിനെ; ക്ഷേത്രത്തിൽ പൂജിക്കാനെത്തിച്ച സ്കൂട്ടർ തകർത്ത് ഓടിയ ആന നാടിനെ മുൾമുനയിൽ നിർത്തിയത് രണ്ട് മണിക്കൂറോളം
- ചൈനയുടെ ഹോംഗ്കോംഗിലെ ഇടപെടലിനെതിരെ പ്രതികരിച്ച ആസ്ട്രേലിയക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തി കമ്മ്യുണിസ്റ്റ് രാജ്യം; വുഹാൻ ലാബിലെ ശാസ്ത്രജ്ഞന്മാർ കുഴഞ്ഞു വീണിട്ടും കൊറോണയെ കുറിച്ച് മിണ്ടാതെ ചതിച്ചതിന്റെ റിപ്പോർട്ടുമായി അമേരിക്ക; ലോകത്തെ മുൾമുനയിൽ നിർത്തി നേടുന്ന ചൈനീസ് ക്രൂരത ഇങ്ങനെ
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്