ട്രായ് നിർദേശങ്ങളുടെ പേരിൽ കേബിൾ കമ്പനികളും ഓപ്പറേറ്റർമാരും തമ്മിൽ കേരളത്തിൽ ഏറ്റുമുട്ടലിന്റെ പാതയിൽ; ഓപ്പറേറ്റർമാർക്ക് പണി നൽകാൻ ട്രായ് നിർദ്ദേശങ്ങൾ ഡെൻ ഉപയോഗിച്ചതായി ആരോപണം; മുഴുവൻ പേ ചാനലുകളും ഡെൻ പൊടുന്നനെ ഓഫാക്കി; സോഫ്റ്റ് വെയർ ഘടിപ്പിച്ചത് ട്രയൽ നടത്താതെ; വരിക്കാർ ഡെൻ ഓപ്പറേറ്റർമാർക്കെതിരെ തിരിഞ്ഞതോടെ ഓഫീസുകൾ ഉപരോധിക്കാൻ ഓപ്പറേറ്റർമാരുടെ തീരുമാനം: ട്രായ് നിർദേശത്തിന് പിന്നാലെ കേരളത്തിലെ വീടുകളിൽ ജനപ്രിയ ചാനലുകൾ കട്ടായി
എം മനോജ് കുമാർ
കൊച്ചി: ട്രായ് നിർദേശങ്ങൾ നടപ്പിലാക്കുന്നതിൽ കേബിൾ ശൃംഖലയായ ഡെൻ നെറ്റുവർക്ക് ഗുരുതരമായ വീഴ്ചകൾ വരുത്തിയതായി ആരോപണം. ഡെൻ വരുത്തിയ വീഴ്ചകളുടെ പേരിൽ വെട്ടിലായത് ഡെന്നിന്റെ ഓപ്പറെറ്റർമാരാണ്. ട്രായ് നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ ഡെന്നിനു വന്ന പാളിച്ചകൾ കാരണം 800 ലേറെ ഡെൻ ഓപ്പറേറ്റർമാരാണ് വലഞ്ഞുകൊണ്ടിരിക്കുന്ന്ത്. ജനങ്ങൾക്ക് ആവശ്യമായ ചാനലുകൾ നൽകുന്ന പാക്കേജുകൾക്കായി ഡെൻ ഇൻസ്റ്റാൾ ചെയ്ത പുതിയ സോഫ്റ്റ്വെയറിലെ പ്രശ്നങ്ങളാണ് കേബിൾ വിതരണം അവതാളത്തിലാക്കിയത്.
ട്രായ് പറഞ്ഞിരുന്നത് ഏഴു ദിവസം കൂടി ജനങ്ങൾക്ക് പാക്കേജ് ആവശ്യപ്പെടാൻ സമയം നൽകണമെന്നായിരുന്നു. എട്ടാം തീയതി അതായത് ഇന്നു പേ ചാനൽ മുഴുവൻ ഓഫ് ചെയ്ത് നടപടികൾ നടത്തുക എന്നാണ് ട്രായ് പറഞ്ഞിരിക്കുന്നത്. പേ ചാനൽ ഓഫ് ചെയ്യുമ്പോൾ അത് ഘട്ടംഘട്ടമായി മാത്രമേ ഓഫ് ചെയ്യാവൂ. 15 വരെ സമയം എടുത്ത ശേഷം മാത്രം പേ ചാനലുകൾ ഓഫ് ചെയ്യുക. എന്നിട്ടു ഉപഭോക്താക്കളിൽ നിന്നും കത്ത് വാങ്ങണം. ഏതൊക്കെ ചാനൽ എന്ന കാര്യത്തിൽ ധാരണ ആക്കണം . എന്നാൽ ഡെൻ കടുംവെട്ടു തന്നെ നടത്തി. നാലാം തീയതി അർദ്ധരാത്രി തന്നെ ഡെൻ പേ ചാനലുകൾ ഓഫ് ചെയ്തു. ട്രായ് പറയുന്ന പ്രകാരം പേ ചാനൽ ഓഫ് ചെയ്ത സമയം മുതൽ ആവശ്യപ്പെട്ട ചാനലുകൾ ജനങ്ങൾക്ക് നല്കിത്തുടങ്ങണം. ഡെൻ ചെയ്തത് ചാനലുകൾ ഓഫ് ചെയ്ത സമയത്ത് തന്നെ പുതിയ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്തു. സോഫ്റ്റ്വെയർ ഘടിപ്പിക്കുമ്പോൾ നടത്തുന്ന ട്രയൽ ഡെൻ നടത്തിയില്ല.
പുതിയ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അതിൽ വരുന്ന പ്രശ്നങ്ങൾ എന്തെന്ന് അവർ മനസിലാക്കിയുമില്ല. കേബിൾ ഓപ്പറേറ്റർമാർ വലഞ്ഞു. അവർക്ക് ലോഗിൻ ചെയ്ത് സോഫ്റ്റ്വെയറിൽ കയറാൻ പോലും കഴിയുന്നില്ല. സെർവർ തകരാർ. അഥവാ കയറിയാൽ നിലവിലെ പാക്കേജ് ഡി ആക്ടിവേറ്റ് ചെയ്യാനും കഴിയുന്നില്ല. ആക്റ്റിവേറ്റ് ചെയാൻ കഴിഞ്ഞ കേസുകളിൽ ഒരു മണിക്കൂറിലേറെ സമയം എടുത്താണ് ചെയ്യാൻ കഴിയുന്നത്. അത് തന്നെ വല്ലപ്പോഴും. 800 കണക്ഷനുകൾ ഉള്ള ഓപ്പറേറ്റർക്ക് ഈ കണക്ഷൻ മുഴുവൻ പുതിയ രീതിയിൽ മാറ്റാൻ എത്ര സമയം ആവശ്യമാകും എന്നാണ് ഡെൻ കേബിൾ ഓപ്പറേറ്റർമാർ ചോദിക്കുന്നത്. ട്രായ് നിർദ്ദേശങ്ങൾ നടപ്പിലാക്കിയതോടെ ഉപഭോക്താക്കൾ തങ്ങൾക്ക് ആവശ്യമുള്ള പാക്കേജുകൾക്കായി വിളി തുടങ്ങിയിട്ടുണ്ട്. ട്രായ് നിർദ്ദേശ പ്രകാരം ഫ്രീ ടു എയർ രീതിയിൽ അതാത് പ്രാദേശിക ചാനലുകൾ ഉൾപ്പെടുത്തണം. മലയാളം ചാനലുകൾ ഇപ്രകാരം ഡെൻ നൽകേണ്ടതുമുണ്ട്. പക്ഷെ അത് അവർ നൽകിയിട്ടുമില്ല. ഈ കാര്യത്തിലും ഡെൻ ഓപ്പറേറ്റർമാർക്ക് പ്രതിഷേധമുണ്ട്. കളക്ടർക്ക് പരാതി പോയപ്പോൾ ഈ രീതിയിൽ മലയാളം ചാനലുകൾ ഉൾപ്പെടുത്താൻ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
വരിക്കാരുടെ ഫോൺ കോളുകൾ വരുന്നത് ഡെൻ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർക്കാണ്. പാക്കേജുകൾക്കായി ഡെൻ സോഫ്റ്റ്വെയറിൽ ലോഗിൻ ചെയ്ത് കയറിയാൽ ഒരു പാക്കേജും തിരഞ്ഞെടുത്ത് ഉപഭോക്താക്കൾക്ക് നൽകാൻ കഴിയില്ല. തുടർച്ചയായി സെർവറിൽ പ്രശ്നങ്ങൾ കാണിക്കുകയാണ്. യാതൊരു മുന്നൊരുക്കവും ഇല്ലാതെയാണ് ഡെൻ ട്രായ് നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങിയത്.സോഫ്റ്റ്വെയർ ആദ്യം പരീക്ഷിക്കാനോ പ്രശ്നങ്ങൾ പഠിക്കാനോ ഡെൻ ശ്രമിക്കാത്തതിനാൽ പുതുതായി ഇൻസ്റ്റാൾ ചെയ്ത സോഫ്റ്റ്വെയറിൽ മുഴുവൻ പ്രശ്നങ്ങളുമാണ്. ട്രായ് നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ പ്രധാന കേബിൾ ഓപ്പറേറ്റർമാരിൽ പലരും സോഫ്റ്റ്വെയറിൽ മാറ്റം വരുത്തുകയും പുതിയ സോഫ്റ്റ്വെയർ ഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഡെൻ സോഫ്റ്റ്വെയർ ഘടിപ്പിച്ചപ്പോൾ അതിൽ വരുന്ന പ്രശ്നങ്ങൾ പഠിക്കാനോ തകരാറുകൾ പരിഹരിക്കാനോ ശ്രമിച്ചില്ല. ലാഘവത്തോടെ പൊടുന്നനെ പുതിയ സോഫ്റ്റ്വെയർ ഘടിപ്പിച്ചപ്പോൾ മുഴുവൻ പ്രശ്നങ്ങളുമായി. ട്രായ് നിർദ്ദേശങ്ങൾ ലംഘിച്ചാണ് പേ ചാനലുകൾ അടക്കമുള്ള ചാനലുകൾ ഡെൻ ഓഫ് ചെയ്തിരിക്കുന്നതും. അതുകൊണ്ട് പെട്ടെന്ന് നൽകിക്കൊണ്ടിരുന്ന ചാനലുകളിൽ പലതും ഉപഭോക്താക്കൾക്ക് നൽകാൻ കഴിയുന്നുമില്ല.
വരിക്കാർ ആവശ്യപ്പെടുന്ന പാക്കേജുകൾ തിരഞ്ഞെടുത്ത് നൽകാൻ കഴിയുന്നുമില്ല. ഇതാണ് ഡെൻ ഓപ്പറെറ്റർമാരെ വെട്ടിലാക്കിയത്. ട്രായ് നിർദ്ദേശങ്ങൾ നടപ്പിൽ വന്നിട്ടും അത് അതേപടി അനുസരിക്കാതെ തോന്നുംപടിയാണ് ഡെൻ കാര്യങ്ങൾ നടത്തുന്നതും എന്ന് ആക്ഷേപമുണ്ട്. ഡെൻ തീരുമാനിച്ച പാക്കേജ് സ്വീകരിക്കാനാണ് വരിക്കാരെ ഡെൻ നിർബന്ധിക്കുന്നത്. ഈ പാക്കേജ് നിലനിൽക്കുന്നതിനാൽ രണ്ടു പ്രശ്നങ്ങളുണ്ട്. ഈ പാക്കേജ് ഒഴിവാക്കാൻ ഓപ്പറെറ്റർമാർക്ക് കഴിയുന്നില്ല. വരിക്കാർ ആവശ്യപ്പെടുന്ന ചാനലുകൾ നൽകാൻ കഴിയുന്നുമില്ല.
ഡെൻ നൽകുന്ന പാക്കേജ് വരിക്കാർ സ്വീകരിച്ചേ തീരൂ എന്നാണ് നിലവിലെ അവസ്ഥ. മെയിൻ കേബിൾ ഓപ്പറേറർമാർ പാക്കേജുകൾ നൽകുന്നുണ്ടെങ്കിലും വരിക്കാർക്ക് ആവശ്യമുള്ള ചാനലുകൾ തിരഞ്ഞെടുക്കാനുള്ള അവകാശം നൽകുകയാണ് വേണ്ടത്. പക്ഷെ ഡെൻ നേരെ തിരിച്ചാണ് പ്രതികരിക്കുന്നത്. ഇതോടെ വരിക്കാരും ഡെൻ ഓപ്പറേറ്റർമാരും തമ്മിൽ പ്രശ്നമുണ്ടാകുന്ന അവസ്ഥയുമാണ്. വരിക്കാരുടെ പ്രശ്നം അവർ കാണുന്ന ചാനലുകൾ ലഭിക്കുന്നില്ല. ഈ ചാനലുകൾ ലഭിക്കണമെങ്കിൽ അവർ നിലവിൽ കാണുന്ന പാക്കേജ് ഒഴിവാക്കണം. പക്ഷെ ഈ പാക്കേജ് ഒഴിവാക്കാൻ സെർവർ പ്രശ്നങ്ങൾ കാരണം ഓപ്പറേറ്റർമാർക്ക് കഴിയുന്നുമില്ല. ഇതോടെ ഉപഭോക്താക്കളും ഓപ്പറെറ്റർമാരും തമ്മിൽ ഉരസൽ വന്നിട്ടുമുണ്ട്.
ഓപ്പറേറ്റർമാർ ആവശ്യപ്പെടുന്നത് ഡെൻ ബേസിക് പാക്കേജ് മാത്രം ആദ്യം നൽകാനാണ്. അതിനു ശേഷം മറ്റു ചാനലുകൾ നൽകുന്ന പാക്കേജ് നൽകാനാണ്. പക്ഷെ ഡെൻ നിലപാട് തങ്ങൾ നൽകിയ പാക്കേജ് വരിക്കാർ സ്വീകരിക്കട്ടെ എന്നാണ്. ഇതിലാണ് ഡെൻ ഓപ്പറേറ്റർമാർ പ്രതിഷേധിക്കുന്നത്. ഇന്നു ഡെൻ ഓപ്പറേറ്റർമാർ ഡെൻ ഓഫീസുകൾ ഉപരോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രശ്നത്തിൽ ഇടപെട്ട കൊച്ചി കളക്ടർ ഈ കാര്യത്തിൽ സത്വര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചാനലുകളുടെ വിതരണം സംബന്ധിച്ചുള്ള കൃത്യമായ രേഖകൾ സമർപ്പിക്കാൻ ട്രായി നോഡൽ ഓഫീസർ കൂടിയായ എറണാകുളം ജില്ലാ കലക്ടർ ഡെൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും കലക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഓപ്പറേറ്റർമാർക്ക് നൽകുന്ന വിഹിതത്തിലും പ്രശ്നങ്ങൾ തുടങ്ങിയിട്ടുണ്ട്. ഒരു കണക്ഷന്റെ പേരിൽ മിനിമം 150 രൂപയെങ്കിലും ആവശ്യമുണ്ട്. അല്ലെങ്കിൽ ഓപ്പറേറ്റർമാർ കുഴപ്പത്തിലാകും. കാരണം ഓഫീസ് വാടക, സ്റ്റാഫിനു നൽകുന്ന ശമ്പളം , ഇലക്ട്രിസിറ്റി തുടങ്ങിയ ഈ വരുമാനത്തിൽ നിന്നും ചെലവിടേണ്ടതുണ്ട്. 130 വാങ്ങിയാൽ 61 രൂപയും ഡെന്നിനു നൽകേണ്ടി വരുന്നുണ്ട്. മുൻപ് അങ്ങനെയായിരുന്നില്ല. പിരിക്കുന്ന തുകയുടെ 12 ശതമാനം കമ്പനിക്ക് നൽകിയാൽ മതിയായിരുന്നു. ഇപ്പോൾ അത് 60-40 യായി മാറിയിട്ടുണ്ട്. ഇതുകാരണം ഓപ്പറേറ്റർമാർ നഷ്ടത്തിലേക്ക് മാറുകയാണ്. ട്രായ് പറയുന്നത് ഇത്തരം കാര്യങ്ങളിൽ പരസ്പര ധാരണ കമ്പനികളും കേബിൾ ഓപ്പറേറ്റർമാരും തമ്മിൽ രൂപപ്പെടണം എന്നാണ്. പക്ഷെ ഈ കാര്യത്തിലും ഡെൻ വിമുഖതയാണ് പ്രകടിപ്പിക്കുന്നത്.
ഡെൻ നേരിടുന്ന പ്രശ്നം മറ്റു പ്രധാന ഓപ്പറേറ്റർമാരും നേരിടുന്നുണ്ട്. എസിവിക്ക് 14 ലക്ഷത്തോളം കണക്ഷൻ ഉണ്ടെങ്കിലും 10 ലക്ഷത്തോളവും നേരിട്ടുള്ള കണക്ഷൻ ആണ്. അത് അവർക്ക് നേരിട്ട് തന്നെ ശരിയാക്കാൻ കഴിയും. 5 ലക്ഷം കണക്ഷനുകൾ ഓപ്പറേറ്റർമാർ ഏറ്റെടുത്ത ചെയ്യുന്നുണ്ട്. അതിൽ പ്രശ്നങ്ങൾ വരുന്നുണ്ട്. പക്ഷെ കെസിവി പോലുള്ള പ്രധാന കേബിൾ ഓപ്പറേറ്റർമാർ ഓപ്പറേറ്റർമാരെ സഹായിക്കാൻ രംഗത്ത് വന്നിട്ടുണ്ട്. മൂന്നു മാസത്തേക്ക് ഓപ്പറേറ്റർമാർ തുക നൽകേണ്ടതില്ല എന്നാണ് കെസിവി അറിയിച്ചിട്ടുള്ളത്. കേരളാ കേബിൾ വിഷന് കേരളത്തിൽ 25 ലക്ഷത്തോളം കണക്ഷനുകളുണ്ട്. പക്ഷെ ഡെൻ കടുംപിടുത്തം തുടരുന്നതാണ് ഇവിടെ വിനയായി മാറുന്നത്. ഇപ്പോൾ ട്രായ് നിബന്ധനകളുടെ പേരിൽ കേബിൾ കമ്പനികളും പ്രധാന ഓപ്പറേറ്റർമാരും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന അവസ്ഥയാണ്. ട്രായ് നിർദ്ദേശത്തെ തുടർന്ന് കലുഷിതമായ ടിവി കേബിൾ രംഗം കലങ്ങിത്തെളിയാൻ ഇനിയും സമയം ഒരുപാട് വേണ്ടിവരും എന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്