'പ്രമുഖ നടൻ പരസ്യത്തിൽ വിലസുന്നത് കണ്ട് ചതിയിൽ പെടാതിരിക്കുക; 45000ത്തോളം രൂപ മുടക്കി ബൈജൂസ് ആപ്പ് കുട്ടിക്ക് ഉപയോഗിക്കാൻ കൊടുത്ത രക്ഷിതാവിന് കിട്ടിയത് എട്ടിന്റെ പണി; കുറച്ചുകാലം കഴിഞ്ഞതോടെ കുട്ടിയോട് തട്ടിക്കയറലും നെറ്റിൽ നോക്കി പഠിക്കാൻ ഉപദേശവും; എല്ലാ വിഷയത്തിനും തെറ്റില്ലാത്ത മാർക്കോടെ പാസായിരുന്ന കുട്ടി 4,5,7,9 മാർക്കുകളിലേക്ക് ചുരുങ്ങി; മോഹൻലാൽ ബ്രാൻഡ് അംബാസിഡറായ ബൈജൂസ് ആപ്പിനെ കുറിച്ച് ഉയരുന്നത് ഗുരുതര പരാതികൾ; ഫേസ്‌ബുക്കിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: സൂപ്പർ സ്റ്റാർ മോഹൻലാൽ ബ്രാൻഡ് അംബാസിഡറായ മൊബൈൽ ലേണിങ് ആപ്പായ ബൈജൂസ് ആപ്പ് മലയാളികൾക്ക് സുപരിചിതമാണ്. എളുപ്പത്തിൽ പഠിക്കാമെന്ന് വിശ്വസിപ്പിച്ചത് വൻ തുക മുടക്കി ഈ ആപ്പ് ഉപയോഗിച്ച ഒരു രക്ഷിതാവിന്റെ അനുഭവമാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലാകുന്നത്. കെ എ മുഹയുദ്ദീൻ എന്ന പ്രവാസിയാണ് തന്റെ മകന്റെ പഠനത്തിന് ഗുണകരമാവുമെന്ന് കരുതി 45000 ത്തോളം രുപ തവണകളായി മുടക്കാമെന്ന കരാറിൽ താൻ വാങ്ങിയ ആപ്പ് വൻ കുഴപ്പമായ വിവരം പങ്കുവെക്കുന്നത്.
'പ്രമുഖനടൻ പരസ്യത്തിൽ വിലസുന്നത് കണ്ട് ചതിയിൽ പെടാതിരിക്കുക, ഞാൻ പെട്ട ചതിയിൽ നിങ്ങൾ വീഴാതിരിക്കട്ടെ' എന്ന മുന്നറിയിപ്പോടെ തുടങ്ങുന്ന കുറപ്പിൽ മുഹയദ്ദീൻ തനിക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവെക്കുകയാണ്. ആദ്യത്തെ കുറച്ചുകാലം ആപ്പ് നന്നായി പോയെന്നും പക്ഷേ ഓൺലൈൻ ടീച്ചർ മാറിയതോടെ എല്ലാം തീർന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പിന്നീട കുട്ടിയോട് ദേഷ്യം പിടിക്കലും നെറ്റിൽ നോക്കി പഠിക്കാനുള്ള നിർദ്ദേശവുമായി. എല്ലാ പരീക്ഷകൾക്കും തെറ്റില്ലാത്ത മാർക്കോടെ പാസായ കുട്ടി ഇതോടെ പഠനത്തിൽ വല്ലാതെ പിറകോട്ട് അടിച്ചു. ഇക്കാര്യം അറിയിക്കാനും ഇനി ഈ സേവനും വേണ്ട എന്ന് വെക്കാനുമായി നിരവധി തവണ ബൈജൂസ് ആപ്പ് അധികൃതരെ വിളിച്ചിട്ടും ആരും ഫോൺ എടുത്തില്ല. അപ്പോഴും പ്രതിമാസ അടവ് ബാങ്കിൽനിന്ന് പോകുന്നുണ്ടായിരുന്നു. അവസാനം ഇത് നിർത്തിയപ്പോഴാണ അവർ തിരിച്ചുവിളിച്ചത്. ഇപ്പോൾ ആപ്പ് ഉപയോഗിക്കാതെ തന്നെ കുട്ടി അത്യാവശ്യം നല്ല മാർക്ക് വാങ്ങുന്നുണ്ടെന്ന് ടീച്ചർമാർ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ മുഹയുദ്ദീൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇതുപോലെ കബളിപ്പിക്കപ്പെട്ട പലരും ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഈ പോസ്റ്റ് പലരും കോപ്പിചെയ്തും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇതുപോലെ പ്രശന്മുണ്ടായ നിരവധിപേർ ചർച്ചയിൽ കമന്റ് ചെയ്യുന്നുണ്ട്. അതേസമയം ഈ വിഷയം സോഷ്യൽ മീഡിയയിൽ വലിയ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയായതോടെ ബൈജൂസിനെ കുറ്റപ്പെടുത്തി കൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചു. ബൈജൂസ് ആപ്പ് അധികൃതർ തന്നെ ബന്ധപ്പെട്ടുവെന്നും പ്രശ്‌നം പരിഹരിച്ചുവെന്നും മുഹയുദ്ദീൻ വ്യക്തമാക്കി. മുൻപോസ്റ്റ് അദ്ദേഹം ഡിലീറ്റ് ചെയ്തിട്ടുണ്ട്.
കെ എ മുഹയദ്ദീന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:
(പ്രമുഖനടൻ പരസ്യത്തിൽ വിലസുന്നത് കണ്ട് ചതിയിൽ പെടാതിരിക്കുക)
ഞാൻ പെട്ട ചതിയിൽ നിങ്ങൾ വീഴാതിരിക്കട്ടെ.
ഇത് എന്റെ അനുഭവമാണ് . ഇനി ആരും ഈ ചതിയിൽ പെടാതിരിക്കട്ടെ. അതിനായി ഈ കുറിപ്പ് അൽപ്പം വലുതായാലും, എല്ലാവരും വായിക്കുക മറ്റുള്ളവരിലേക്ക് എത്തിക്കുക.
ഇന്നലെ (12/04/2020) മനോരമ പത്രത്തിൽ വന്ന ഒരു ഫുൾ പേജ് പരസ്യമാണ് ഈ ഒരു കുറിപ്പിന് എന്നെ പ്രേരിപ്പിച്ചത് .2018 മെയ് മാസത്തിലാണ് ഞാൻ ഹൗസ് ഡ്രൈവറായി കുവൈറ്റിലേക്ക് ജോലിക്ക് പോവുന്നത്. അപ്പോൾ എന്റെ കയ്യിലുള്ള ടച്ച് ഫോൺ ഞാൻ കൊണ്ടു പോന്നു. വീട്ടിൽ ഉണ്ടായിരുന്നത് ഒരു പഴയ നോക്കിയയുടെ കീപാഡ് ഫോണായിരുന്നു . ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ വീട്ടീൽ ഒരു ഫോൺ വാങ്ങി. വീട്ടുകാരുടെ അശ്രദ്ധ മൂലമോ മറ്റോ, 8-ാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകൻ ആ ഫോണിൽ പഠനസഹായത്തിനായി 'ബൈജൂസ് ' ആപ്പ് ഡൗൺലോഡ്് ചെയ്തു . അത് ഒരു ട്രൈലർ വെർഷൻ ആയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം വീട്ടിൽ നിന്നും എന്നെ വിളിച്ച് പറഞ്ഞു ബൈജൂസിൽ നിന്നും വിളിച്ചിരുന്നു അവർ മകനെ ടെസ്റ്റ് ചെയ്യാൻ വരുമെന്നും, എന്റെ നമ്പർ കൊടുത്തിട്ടുണ്ട് അതിൽ വിളിക്കുമെന്നും പറഞ്ഞു. എനിക്കാണെങ്കിൽ ഒന്നും മനസ്സിലായില്ല. ഞാൻ ചോദിച്ചത് ആരാണ് ഈ ബൈജൂസ് അവർ എന്തിനാണ് 8-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ ടെസ്റ്റ് ചൊയ്യുന്നത് . ഭാര്യ പറഞ്ഞത് അവർ വിളിക്കും അപ്പോൾ എല്ലാം വിശദമായി പറയും. ഭർത്താവിനോട് ചോദിക്കാതെ പറ്റില്ലാന്ന് ഞാൻ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു.
കൂറേ കഴിഞ്ഞ് എനിക്ക് ഒരു വാട്സാപ്പ് കോൾ വന്നു. ആദ്യം തന്നെ പറഞ്ഞു. ഞാൻ ഷെറിൻ ബൈജൂസിൽ നിന്നാണ് .
ഞാൻ - ഒകെ
ഷെറിൻ ബൈജൂസ് - നിങ്ങളുടെ കുട്ടിയെ ഒന്ന് ടെസ്റ്റ് ചെയ്യണം.
ഞാൻ- ആരാണ് , എന്താണ് ഈ ബൈജൂസ് ? എന്തിനാണ് എന്റെ കുട്ടിയെ നിങ്ങൾ ടെസ്റ്റ് ചെയ്യുന്നത് ?
ഷെറിൻ - ബൈജൂസ് ഒരു എജുകേഷൻ ട്യൂഷൻ ആപ്പ് കമ്പനിയാണ് . നിങ്ങളുടെ കുട്ടി ട്രൈലർ വെർഷൻ ഉപയോഗിച്ചിരുന്നു. അതിൽ അവൻ നല്ല പെർഫോമൻസ് കാഴ്‌ച്ച വെച്ചിട്ടുണ്ട് . അതാണ് ടെസ്റ്റ് ചെയ്യുന്നത് .
ഞാൻ- അങ്ങിനെ ഒരാപ്പിനെ പറ്റി എനിക്ക് അറിവില്ല. ഞാൻ വാങ്ങി കൊടുത്തിട്ടുമില്ല.
ഷെറിൻ - അത് നെറ്റിൽ നിന്നും ഇൻസ്റ്റാൾ ചെയ്തതാണ് .
ഞാൻ -ഈ ടെസ്റ്റ് ചെയ്യുന്നതിന് എന്താണ് ഞാൻ ചെയ്യേണ്ടത് ? അതുകൊണ്ടുള്ള ഗുണം?
ഷെറിൻ- നിങ്ങൾ ടെസ്റ്റിന്റെ കാര്യം കുട്ടിയെ അറിയിക്കരുത് . അവൻ 80%മാർക്ക് വാങ്ങിയാൽ ഞങ്ങൾ സ്‌കോളർഷിപ്പ് കൊടുക്കും. അത് ടാലന്റ്‌റ് ആയിട്ടുള്ള കുട്ടികൾക്കെ കൊടുക്കുകയുള്ളൂ.
കുട്ടിയുടെ പഠനകാര്യമായതിനാൽ ഞാനും സമ്മതിച്ചു.
പിറ്റേദിവസം വൈകീട്ട് രണ്ട് പേർ( ഒന്ന് ഷെറിൻ ത്രിപ്പൂണിതുറ ഉള്ളയാളാണ് ) വീട്ടിൽ വന്ന് കുട്ടിയോട് കുറെ ചോദ്യങ്ങൾ ചോദിച്ചു. അത് കഴിഞ്ഞ് എന്നെ വിളിച്ചു പറഞ്ഞൂ . നിങ്ങളുടെ കുട്ടി നല്ല കഴിവുള്ള കുട്ടിയാണ് . അതുകൊണ്ട് സ്‌കോളഷിപ്പ് കിട്ടും . എങ്ങിനെ എന്ന ചോദ്യത്തിന് അവർ പറഞ്ഞത് 'ബൈജൂസ് ആപ്പ്' ഉപയോഗിക്കുക ഒരു വർഷത്തേക്ക് 33000രുപ വരും. നിങ്ങൾ സ്‌കോളർ ഷിപ്പ് കിട്ടിയതുകൊണ്ട് 3 വർഷത്തേക്ക് നാല് വിഷയങ്ങൾ (8,9,10 എന്നീ ക്ലാസ്സുകളിലെ ബയോളജീ, ഫിസിക്ക്സ് ,കെമെസ്ട്രി , മാക്സ്) 45,000 രുപ വരുകയുള്ളു,' അത് വേണ്ട എന്ന എന്റെ മറുപടിക്ക് അവർ പറഞ്ഞത് . നിങ്ങൾ ഈ പൈസ ഒരു വർഷം കൊണ്ട് അടച്ചാൽ മതി , ഒരു ടാബ് തരും അപ്പോൾ 4500 രുപ കൊടുക്കണം ബാക്കി മാസം 3375/=രൂപ വെച്ച് അടച്ചാൽ മതി. എന്താ ഇതിന്റെ ഗുണം എന്ന എന്റെ ചോദ്യത്തിന് തന്ന മറുപടി . ടാബിൽ സിലബസ് ഉണ്ടാകും , കുട്ടിക്ക് രസകരമായി പഠിക്കാം, ഒരു ടീച്ചർ രാവിലെ 8 മണിമുതൽ രാത്രി 8 വരെ കുട്ടിയോടൊപ്പം ഓൺ ലൈനിൽ ഉണ്ടാവും എന്ത് സംശയവും കുട്ടിക്ക് ചോദിക്കാം അപ്പോൾ തന്നെ ടീച്ചർ അത് തീർത്തുകൊടുക്കും, പിന്നെ ഇത് ഉപയോഗിച്ചിട്ട് നിങ്ങൾക്ക് പറ്റുന്നില്ലെങ്ങിൽ 15 ദിവസിത്തിനകം ക്യാൻസൽ ചെയ്താൽ 100% റീഫണ്ട് നൽകും , അതിന് ശേഷമാണെങ്കിൽ അടച്ച ക്യാഷ് പോകും. ആലോചിച്ചിട്ട് പറയാം എന്ന എന്റെ മറുപടിക്ക് അവർ പറഞ്ഞത് , അത് പറ്റില്ല ഇപ്പോൾ തന്നെ പറയണം . കാരണം ഞങ്ങൾ അല്ല ഓൺലൈനിൽ സാറൻ മാരുണ്ട് , അവർ നോക്കി കൊണ്ടിരിക്കുകയാണ് . നിങ്ങൾ മറ്റ് കുട്ടികളോട് ചോദിക്കിനാണെങ്കിൽ ചിലപ്പോർ അവർക്ക് ബുദ്ധിമുട്ടാണെങ്കിലും നിങ്ങളുടെ കുട്ടിക്ക് കഴിയും .അത് പോലെ തിരിച്ചും. മാത്രമല്ല ഇന്ന് തന്നെ പറഞ്ഞാലെ ഈ സ്‌കീമിൽ പൊടുത്താൻ പറ്റുകയുള്ളു .
അല്ലെങ്കിൽ സാധാ സ്‌കീം അതായത് ഒരുവർഷത്തേക്ക് 33000 രുപ. വീണ്ടും പറഞ്ഞു നിങ്ങൾക്ക് എപ്പോൾ വേണ്ടെങ്ങിലും ക്യാൻസൽ ചെയ്യാമല്ലൊ പിന്നെന്താ കുഴപ്പം . എന്തായാലും എന്റെ സമയക്കുറവുമൂലവും, മകന്റെ ആവശ്യാർത്ഥവും, അവരുടെ വാക്ക് കേട്ട് (കുട്ടിയുടെ പഠിപ്പിന് വേണ്ടിയാണ്ണെല്ലോ എന്ന ചിന്തയിൽ) അതിന് സമ്മതിച്ചു. വൈഫിന്റെ ബാങ്ക് ഡീറ്റയിൽ കൊടുത്തപ്പോൾ അതിൽ മിനിമം ബാലൻസെ ഉള്ളൂ അതുകൊണ്ട് പറ്റില്ലാനും വേറെ അക്കൗണ്ട് നമ്പർ കൊടുക്കാനും ആവശ്യപ്പെട്ടു. ഞാൻ കുവൈറ്റിലായതുകൊണ്ട് എന്റെ നമ്പറും പറ്റില്ലാന്ന് പറഞ്ഞപ്പോൾ എന്റെ സുഹ്യത്ത് പട്ടത്ത് ഹമീദ്ക്കയോട് കാര്യം അവതരിപ്പിച്ചു. അദ്ദേഹം ഒരു കുട്ടിയുടെ പഠനകാര്യമല്ലെ എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അകൗണ്ട് നമ്പർ നൽകി. കാര്യങ്ങൾ ഒകെയായി .
ടാബ് വന്നു . (അകൗണ്ട് ശരിയാകാഞ്ഞതുകൊണ്ട്. ടാബിന്റെ 4500 രൂപ നൽകിയത് ഷെറിൻ ആണ്. അതുകൊറിയർ ബോയിയുടെ കയ്യിൽ കൊടുത്താൽ മതി എന്ന് പറഞ്ഞത് അനുസരിച്ച് നമ്മൾ കൊടുത്തു) ടാബ് ഓൺ ചെയ്തപ്പോൾ ഓൺ ആകുന്നില്ല. പിന്നെ വിളിച്ച് പറഞ്ഞ് ഒരാൾ വന്ന് കുറേ നേരും പണിത് നോക്കി . ശരിയായില്ല . തിരിച്ചു കോണ്ട് പോയി . ഒരാഴ്‌ച്ച കഴിഞ്ഞ് വേറെ ടാബ് വന്നു . കുട്ടി പഠനവും തുടങ്ങി . പറഞ്ഞ പോലെ ക്യത്യമായി കാര്യങ്ങൾ മുന്നോട്ട് പോവുന്നു. ഒരു പയ്യനാണ് വിളിച്ചാൽ ഫോൺ എടുക്കുന്നത് . എന്ത് ചോദിച്ചാലും ക്യത്യമായി മറുപടിയും കിട്ടുന്നുണ്ട് .അവർ തന്നെ ഇടക്ക് നമ്മളെ വിളിക്കുന്നുമുണ്ട് . നമുക്ക് സന്തോഷമായി. മക്കളുടെ ഭാവിക്ക് വേണ്ടിയാണെല്ലൊ നമ്മൾ കഷ്ഠപ്പെടുന്നത് .അങ്ങിനെ അവർ പറഞ്ഞ 15 ദിവസം കഴിഞ്ഞു . ടീച്ചർമാറി. ഒരു ലേഡി വന്നു, അവർ കുട്ടിയോട് സംസാരിക്കുന്നത് തന്നെ ഭയങ്കര സ്റ്റയിലിൽ ആണ് . മാത്രമല്ല എന്ത് ചോദിച്ചാലും കുട്ടിയോട് ദേഷ്യപ്പെട്ട് അത് നീ നെറ്റിൽ നോക്കി പഠിക്കാൻ പറയും. ഇതിനിടെ ആദ്യത്തെ മെമ്മറി കാർഡ് മാറി. മറ്റൊന്ന് വന്നു.
അതിൽ ബുക്കിലുള്ള സിലബസ് ഒന്നും ഇല്ല. അത് കുട്ടി പറഞ്ഞപ്പോഴും നെറ്റിൽ നോക്കി പഠിക്കാൻ മറുപടി കിട്ടൂം. ഇത് കോട്ട് മോൻ ചോദിച്ചൂ. മാഡം, അങ്ങിനെ നെറ്റിൽ നോക്കി പഠിക്കാനാണെങ്കിൽ എന്റെ വാപ്പ 45000 രൂപ ചെലവാക്കേണ്ട ആവശ്യമുണ്ടോ? നീ വെറുതെ പ്രശ്നമുണ്ടാക്കല്ലെ എന്ന് പറഞ്ഞ് ഫോൺ കട്ടാക്കി. മോൻ ഷെറിനെ വിളിച്ച് പരാതി പറഞ്ഞപ്പോൾ അവർ അങ്ങിനെ പറയാൻ പാടില്ലാല്ലോ, സംശയങ്ങൾ അവർ തീർത്ത് തരണമല്ലോ? ഞാൻ കംപ്ലയിന്റ്‌റ് ചെയ്യാം എന്നും പറഞ്ഞു. പിന്നെ ഷെറിൻ വിളിച്ച് പറഞ്ഞു ഞാൻ കംപ്ലയിന്റ്‌റ് മെയിൽ ചെയ്തിട്ടുണ്ട് . അവർ വിളിക്കും നിങ്ങൾ ഒട്ടും വിട്ട് കോടുക്കാതെ ശക്തമായി തന്നെ സംസാരിക്കുക എന്നും പറഞ്ഞു. അവർ വിളിച്ചില്ല . ഞാൻ ഹമീദിക്കാനോട് പറഞ്ഞ് വിളിപ്പിച്ചു . മറ്റോരു ലേഡി ഫോൺ എടുത്തു. ഹമീദ്ക്ക കാര്യങ്ങൾ അവതരിപ്പിച്ചു. വളരെ മാന്യമായി അവരും സംസാരിച്ചു. മെമ്മറികാർഡിന്റെ കാര്യം പറഞ്ഞപ്പോൾ ടാബ് ഓണാക്കാനും എന്നിട്ട് അവർ പറയുന്നത് പോലെ ചെയ്യാനും പറഞ്ഞു. ശരിയായില്ല . മെമ്മറി മാറിപോയി മാറ്റിത്തരാം എന്ന മറുപടി കിട്ടി. ടീച്ചറുടെ കാര്യം പറഞ്ഞപ്പോൾ അവർ പറഞ്ഞത് ഞാൻ ഇപ്പോൾ രജിസ്റ്റർ ചെയ്യാം നാളെ വൈകീട്ട് ടീച്ചർ വിളിക്കും എന്നായിരുന്നു മറുപടി. അപ്പോൾ കുട്ടി പഠിച്ച് കൊണ്ടിരിക്കുന്പോൾ സംശയം വന്നാൽ നെറ്റിൽ നോക്കി പഠിക്കാൻ പറഞ്ഞാൽ ശരിയാകില്ലെല്ലോ എന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞത് നിങ്ങൾ രെജിസ്റ്റർ ചെയ്യുക 3 ദിവസത്തിനുള്ളിൽ നിങ്ങളെ വിളിക്കും എന്നാണ് .
ഇങ്ങനെ അല്ലാല്ലോ ആദ്ദ്യം പറഞ്ഞത് . മാത്രമല്ല ഒരു പോർഷൻ പഠിച്ച് കൊണ്ടിരിക്കുന്പോൾ കുട്ടിക്ക് വരുന്ന സംശയം തീർക്കാൻ മൂന്ന് ദിവസം കാത്തിരിക്കുക ഇത് എവിടെത്തെ രീതിയാണ് ?അപ്പോൾ ബാക്കി പഠിക്കുന്നത് എങ്ങിനെ ? എന്ന ചോദ്യത്തിനും നെറ്റ് നോക്കി പഠിക്കാൻ മറുപടി വന്നു. ഇങ്ങിനെയാണെങ്ങിൽ ഞങ്ങൽക്ക് താല്പര്യമില്ല ക്യാൻസൽ ചെയ്യുക എന്ന് പറഞ്ഞപ്പോൾ അത് പറ്റില്ലാന്ന് മറുപടി. എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഞാൻ അന്വേഷിക്കട്ടെ എനിക്ക് അറിയില്ല എന്ന് പറഞ്ഞ് ഫോൺ കട്ടാക്കി. മാസങ്ങൾ കടന്ന് പോയി. മെമ്മറികാർഡ് വന്നു. ഒരു പയ്യൻ ഫോൺ ചെയ്തു . ഞാനാണ് ഇനി മകന്റെ സാറ് എന്നും, കുറച്ചായി ടാബ് ഉപയോഗിക്കാത്തത് എന്താണെന്നും ചോദിച്ചപ്പോൾ കാര്യങ്ങൾ വിശദമാക്കി. മെമ്മറി ഇപ്പോഴാണ് കിട്ടിയത് എന്നും പറഞ്ഞൂ. കുറച്ച് ദിവസം നല്ലപോലെ കാര്യങ്ങൾ നീങ്ങി. പിന്നെ പിന്നെ വിളിച്ചാൽ ആരും ഫോൺ എടുക്കുന്നില്ല.
ഇങ്ങോട്ട് ഒട്ട് വിളിക്കുന്നുമില്ല. അങ്ങിനെ ആഴ്ചകൾക്ക് ശേഷം വിളിച്ചപ്പോൾ കിട്ടി. നമ്മൾ അവരുടെ സർവീസിൽ ത്യപ്തരല്ല അത് ഒഴിവാക്കി തരാൻ ആവശ്യപ്പെട്ടൂ.പഴയ മറുപടി എനിക്ക് അറിയില്ല ഞാൻ അന്വേഷിച്ചിട്ട് പറയാം. ഇതിനിടെ മകന്റെ ക്രിസ്തുമസ് പരിക്ഷ കഴിഞ്ഞൂ. ഓണ പരീക്ഷക്കും അതിന് മുമ്പും (അന്ന് ബൈജൂസ് ഒന്നും ഇല്ല) തനിയെ പഠിച്ച് എല്ലാ വിഷയത്തിനും തെറ്റില്ലാത്ത മാർക്കോടെ പാസായിരുന്ന കുട്ടി 4,5,7,9 മാർക്കുകളിലേക്ക് ചുരുങ്ങി. ടീർച്ചർമാർ വരെ എന്നെ ഫോണിൽ വിളിച്ച് വഴക്ക് പറയാൻ തുടങ്ങി. ബൈജൂസിൽ വിളിച്ച് ക്യാൻസൽ ചെയ്യാൻ ആവശ്യപ്പെട്ടു, മോനോട് ടാബ് ഇനി ഓണാക്കരുത് എന്നും ഞാൻ ആവശ്യപ്പെട്ടു. ജനുവരി വരെ 5 മാസം ഒരു മുടക്കവും കൂടാതെ 3375 രുപ വെച്ച് ഞാൻ അടച്ചു. അവർ പറഞ്ഞത് ക്യാൻസൽ ചെയ്യാൻ പറ്റില്ല നിങ്ങളോട് അങ്ങിനെ പറഞ്ഞതിന് എന്താണ് തെളിവ് എന്നും നിങ്ങൾ ചെയ്യാൻ പറ്റുന്നത് പോലെ ചെയ്യ്തു കൊള്ളുക എന്ന മോശമായ രീതിയിലാണ് അവർ പ്രതികരിച്ചത് . പിന്നീട് ബൈജൂസോ ഷെറിനോ ഫോൺ എടുത്തിട്ടില്ല. ഒന്നര മാസം തുടർച്ചയായി ശ്രമിച്ചിട്ടും
ആരും ഫോൺ എടുത്തിട്ടില്ല, ഞാൻ പറഞ്ഞത് അനുസരിച്ച് ഹമീദ്ക്ക ബാങ്കിൽ പോയി മാനേജറോട് സംസാരിച്ച് ഒരു റിക്വസ്റ്റ് എഴുതി കൊടുത്തു. ഫെബ്രുവരി 9-ാം തിയ്യതി അവർക്ക് പൈസ കട്ട് ചെയ്യാൻ കഴിഞ്ഞില്ല. നമ്മൾ ക്യാൻസൽ ചെയ്യാൻ പറഞ്ഞ് ബൈജൂസിന് മെയിലും അയച്ചിട്ടുണ്ട് . അപ്പോൾ മുതൽ ദിവസം 6,7 തവണ കാഷ് അടച്ചില്ലാന്ന് പറഞ്ഞ് വിളിക്കുന്നു. ഇപ്പോൾ അവരുടെ ഫോൺ വർക്ക് ചെയ്യുന്നുണ്ട് .നമ്മൾ ഒരു ഒന്നര മാസം വിളിച്ചപ്പോഴൊന്നും ആരും ഫോൺ എടുക്കില്ലായിരുന്നു. അതിന് മറുപടിയും പറഞ്ഞ് കൊണ്ടിരിക്കുന്നു, ഞങ്ങൾ നിങ്ങളുടെ സർവീസിൽ ത്യപ്തരല്ല, എല്ലാ കാര്യങ്ങളും ഓരോ പ്രാവശ്യം വിളിക്കുന്നവരോടും വിശദീകരിക്കും. അവർ പറയുന്നത് അത് ഞങ്ങൾക്ക് അറിയില്ല ഞങ്ങൾക്ക് പൈസ കിട്ടിയാൽ മതി എന്നാണ് . ഞാൻ പറഞ്ഞിട്ടുണ്ട് ഞാൻ പൈസ അടക്കില്ല. ഇപ്പോൾ ബൈജൂസും ഇല്ല ഒന്നും ഇല്ല മാർച്ചിൽ എഴുതിയ പരീക്ഷകൾക്ക് തരക്കേടില്ലാത്ത മാർക്ക് ലഭിച്ചിട്ടുണ്ടെന്ന് ടീച്ചറും അറിയിച്ചു.
അന്വോഷിച്ചപ്പോൾ ഇത് എടുത്ത 4,5 കുട്ടികളെ കിട്ടി. അവരുടെ അവസ്ഥ ഇതു തന്നെ അവർ ഉപയോഗിക്കുന്നില്ല പൈസ അടച്ചു കൊണ്ടിരിക്കുന്നു, ഒരുപാട് ഇനിയും എഴുതാനുണ്ട് .
കുറിപ്പ് വലുതായതുകൊണ്ട് തത്കാലം നിർത്തുന്നു.
K A Mohiyadeen Ka
ഒറ്റപ്പെട്ട സംഭവമെന്ന് ബൈജൂസ് ആപ്പ് പ്രതിനിധികൾ
ഇന്ത്യയിലെ വിദ്യാഭ്യാസ സംബന്ധിയായ മത്സരപരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് വേണ്ടിയുള്ള ഒരു മൊബൈൽ ആപ്ലിക്കേഷനാണ് ബൈജൂസ് ആപ്പ്. ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ട്അപ്പ് സംരംഭമാണ് ഇതിൽ പ്രധാനമായും 4 മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള കോഴ്സുകൾ ഓൺലൈൻ ആയി പഠിപ്പിക്കയാണ് ചെയ്യുന്നത്. ഫേസ്‌ബുക്ക് സിഇഒ ആയ മാർക്ക് സുക്കർബർഗിന്റെ മകളുടെ പേരിലുള്ള ചാരിറ്റിയായ ചാൻസ് സുക്കർബർഗ് ഫൗണ്ടേഷൻ ഈ സംരംഭത്തിലേക്ക് പണം നിക്ഷേപിച്ചിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ ബൈജു രവീന്ദ്രനാണ് ഈ ആപ്പിന്റെ സ്ഥാപകൻ.ബൈജൂസ് ആപ്പിന്റെ കേരളത്തിലെ ബ്രാൻഡ് അംബാസഡറാണ് മോഹൻലാൽ. ബോളിവുഡ് താരം ഷാരൂഖ് ഖാൻ ആണ് കേരളത്തിന് പുറത്തെ ബ്രാൻഡ് അംബാസഡർ.
എഡ്യൂടെക് രംഗത്ത് ലോകത്ത് ഏറ്റവും മൂല്യമുള്ള സംരംഭമാണ് ഇപ്പോൾ ബൈജൂസ് ആപ്പ്. സംരംഭം ആരംഭിച്ച് വെറും എട്ട് വർഷം കൊണ്ടാണ് ഈ നേട്ടം ബൈജൂസ് സ്വന്തമാക്കിയത്. 40,000 കോടി രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ആകെ മൂല്യം. ബാംഗ്ലൂരാണ് കമ്പനിയുടെ ആസ്ഥാനം. ഇവിടുത്ത പ്രധാന പ്രൊഡക്ഷൻ സെന്ററിൽ 1,500 ജീവനക്കാരുണ്ട്.2019 ഡിസംബറിലെ കണക്കനുസരിച്ച് നാലു കോടിയിലേറെപ്പേർ ആപ്പ് ഉപയോഗിക്കുന്നുണ്ട്. 91 കോടി ഡോളറാണ് 2019ലെ ഫോബ്‌സ് ഇന്ത്യ റിച്ച് ലിസ്റ്റ് അനുസരിച്ച് കമ്പനിയുടെ ആസ്തിമൂല്യം. ഇന്ത്യക്കാരായ ശതകോടീശ്വരന്മാരിൽ 72-ാം സ്ഥാനം ബൈജുരവീന്ദ്രൻ സ്വന്തമാക്കി.
ആപ്പിനെകുറിച്ച് പല പരാതികളും പറഞ്ഞുകേട്ടിരുന്നെങ്കിലും പരസ്യമായ ഒരു വിവാദം ഉണ്ടാകുന്നത് ഇത് ആദ്യമാണ്. എന്നാൽ തങ്ങളുടെ ആപ്പ് ആയിരക്കണക്കിന് കുട്ടികൾ പരീക്ഷിച്ച് വിജയിച്ചതാന്നെന്നും ഇത് ഒരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നാണ് ബൈജൂസ് ആപ്പിലെ ജീവനക്കാർ ചില പോസ്റ്റുകളോട് പ്രതികരിക്കുന്നത്. ആപ്പ് വെച്ച് പഠിച്ച് നല്ലമാർക്ക് വാങ്ങിയ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ അനുഭവം തങ്ങളുടെ കൈയിലുണ്ടെന്നും അവർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍