വൻ ഗതാഗതകുരുക്കിനിടെ 'ജെന്ന' പാഞ്ഞുവന്നത് തെറ്റായ ദിശയിലൂടെ; മരണപ്പാച്ചിൽ കണ്ട് തലയിൽ കൈവച്ച് നാട്ടുകാർ; ചോദ്യം ചെയ്തവരെ അസഭ്യം പറഞ്ഞൊതുക്കി കണ്ടക്ടറും ഡ്രൈവറും; വിശദീകരണം ചോദിച്ചപ്പോൾ ബ...ബ..ബ്ബ..വച്ച ഡ്രൈവറുടെ ലൈസൻസ് പോയി; കൊച്ചിയിൽ യാത്രക്കാരുടെ സുരക്ഷ നോക്കാതെ പാഞ്ഞ ആറ് ബസുകൾ പിടികൂടി കളക്ടറും
ആർ പീയൂഷ്
കൊച്ചി: ഗതാഗത കുരുക്കിനിടയിലൂടെ അപകടകരമായി അമിത വേഗതയിൽ പാഞ്ഞ് റോഡിൽ ഗതാഗതം സ്തംഭിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് തെറിച്ചു. എറണാകുളം - കാക്കനാട് റൂട്ടിലോടുന്ന ജെന്ന ബസിന്റെ ഡ്രൈവർ ആലുവ സ്വദേശി അജാസിന്റെ ലൈസൻസാണ് എറണാകുളം ആർ.ടി.ഒ കെ മനോജ് കുമാർ സസ്പെന്റ് ചെയ്തത്
.
പാലാരിവട്ടം പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. വൻ ഗതാഗതകുരുക്കിനിടെ തെറ്റായ ദിശയിലൂടെ മറ്റ് വാഹനങ്ങൾക്കിടയിലൂടെ അജാസ് ബസ് ഓടിച്ചു കയറ്റുകയായിരുന്നു. ദിശ തെറ്റി പാഞ്ഞ ബസ് എതിരെ വന്ന വാഹനങ്ങളെ വകവയ്ക്കാതെ മുന്നോട്ട് പായുകയായിരുന്നു. ബസിന്റെ മരണപാച്ചിൽ കണ്ട് കാഴ്ചക്കാർ തലയിൽ കൈവച്ചു പോയി. ഇതിനിടയിൽ എതിരെ വന്ന ഒരു വാഹനം ബസിന്റെ മുന്നിൽ അകപ്പെട്ടതോടെ വാഹനങ്ങൾ ഇരുവശത്തേക്കും പോകാൻ പറ്റാതായി. ഗതാഗതം സ്തംഭിച്ചതോടെ മറ്റ് വാഹന യാത്രക്കാർ ചോദ്യം ചെയ്തു. ഇതോടെ കണ്ടക്ടറും ഡ്രൈവറും ചോദ്യം ചെയ്തവരെ അസഭ്യം പറയാൻ തുടങ്ങി. ഇരുപത് മിനിട്ടോളം ഗതാഗത തടസ്സമുണ്ടാക്കിയ ദൃശ്യങ്ങൾ ദൃക്സാക്ഷികളിൽ ഒരാൾ മൊബൈലിൽ പകർത്തി എറണാകുളം ആർ.ടി.ഒ യ്ക്ക അയച്ചതോടെ കളി മാറി.
അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറോട് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. ഇതോടെ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചതോടെ ബസിനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ആർ.ടി.ഒ യ്ക്ക് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡ്രൈവറെ വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചു. വിശദീകരണം തൃപ്തികരമല്ലാതിരുന്നതോടെയാണ് ആർ.ടി.ഒ ലൈസൻസ് ഒരു മാസത്തേക്ക് സ്പെൻഡ് ചെയ്തത്. സംഭവ ദിവസം സ്ഥിരം കണ്ടക്ടർ അവധിയിലായിരുന്നതിനാൽ പകരത്തിനെത്തിയ കണ്ടക്ടറുടെ വിശദീകരണം ലഭിച്ചിട്ടില്ല എന്നും ആർ.ടി.ഒ കെ.മനോജ് കുമാർ പറഞ്ഞു.
അതോ സമയം കൊച്ചി നഗരത്തിൽ നിയമങ്ങൾക്ക് പുല്ലുവില കൽപ്പിച്ചാണ് മിക്ക സ്വകാര്യ ബസുകളും സർവ്വീസ് നടത്തുന്നത്.
വാതിലടയ്ക്കാതെ സർവീസ് നടത്തുന്ന ബസുകൾ ഇപ്പോഴും ഒട്ടേറെയാണ്. ഞായറാഴ്ച രാവിലെ പൈങ്ങോട്ടൂർ ചാത്തമറ്റം കവലയിൽ വാതിലടയ്ക്കാത്ത ബസിൽ നിന്നു തെറിച്ചു വീണ് അതേ ബസിന്റെ പിൻചക്രം കയറി വയോധിക മരിച്ചിരുന്നു. കൊച്ചി കോർപറേഷൻ പരിധിയിൽ വാതിലടയ്ക്കാതെ സർവീസ് നടത്തുന്ന ബസുകളുണ്ട്. ചിലതിന്റെ വാതിൽ കെട്ടിവച്ച നിലയിലാണെങ്കിൽ മറ്റു ചിലതിനു വാതിലുകളേയില്ല. യാത്രക്കാരുടെ കരുതലും ഭാഗ്യവും കാരണം ആരും വീഴുകയോ പരുക്കേൽക്കുകയോ ചെയ്തിട്ടില്ല.
വൈപ്പിൻ ദ്വീപിലെ പല ബസുകളും വാതിൽ ഇല്ലാതെയാണു സർവീസ് നടത്തുന്നത്. പിന്നിൽ ഒട്ടുമിക്ക ബസുകൾക്കും വാതിൽ ഇല്ല. ഓട്ടമാറ്റിക് വാതിൽ ഉള്ള പല ബസുകളിലും അവ പ്രവർത്തിപ്പിക്കാതെ കെട്ടിവെച്ചിരിക്കുകയാണ്. പ്രവർത്തിപ്പിക്കുന്ന ബസുകൾ കുറവ്. ഇതുസംബന്ധിച്ച പരിശോധന നടക്കാത്തതു ബസുകൾക്ക് അനുഗ്രഹമായി മാറുന്നു. സാധാരണ വാതിൽ ഉള്ള ബസുകളിൽ പലതിലും ഡോർ ചെക്കർ ഇല്ലാത്തതിനാൽ വാതിൽ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന ജോലി തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന യാത്രക്കാർ ഏറ്റെടുക്കേണ്ടി വരുന്നു.
ഇതും അപകടത്തിനിടയാക്കുന്നുണ്ട്. രാവിലെ എറണാകുളത്തേക്കു പോകുന്ന ബസുകളിൽ ഡോറിനു പുറത്തേക്കു തൂങ്ങിക്കിടന്നു യാത്രചെയ്യുന്ന യാത്രക്കാർ പതിവു കാഴ്ചയാണ്.ഇക്കൂട്ടത്തിൽ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ബസിൽ നിന്നു വീണു വിദ്യാർത്ഥിനിക്കു പരുക്കേറ്റ സംഭവവും അടുത്തിടെ ഉണ്ടായി. അങ്കമാലി മേഖലയിൽ സർവീസ് നടത്തുന്ന സ്വകാര്യബസുകളിൽ ചിലതിന്റെ വാതിലുകൾ കെട്ടിവെച്ച നിലയിൽ. ടൗണിൽ വാതിലുകൾ കെട്ടിവച്ച നിലയിലാണെങ്കിലും ഗ്രാമങ്ങളിലേക്കു പോകുമ്പോൾ കെട്ടഴിക്കും. ബസിൽ കയറുന്ന യാത്രക്കാർ തന്നെയാണ് വാതിലിൽ കെട്ടിയിട്ടുള്ള ചരട് വലിച്ച് വാതിൽ അടയ്ക്കുന്നത്.
വാതിലുകൾ അടച്ച് സുരക്ഷിതമാക്കിയും ഇറങ്ങേണ്ട സ്റ്റോപ്പുകളുടെ പേരുകൾ ഓട്ടമാറ്റിക്കായി യാത്രക്കാരെ അറിയിക്കുന്ന സംവിധാനങ്ങളുള്ള ബസുകൾ സർവീസ് നടത്തുമ്പോഴാണ് ഇത്തരത്തിൽ വാതിലുകൾ കെട്ടിവെച്ച് ബസുകൾ ഓടുന്നത്. കാലടി മേഖലയിൽ ഭൂരിഭാഗം ബസ്സുകളിലും വാതിലിനു പാളി ഘടിപ്പിച്ചിട്ടുണ്ട്. പാളി ഇല്ലാതെയും ചില ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇതുവരെ വാതിലിൽ നിന്നു വീണ് അപകടമുണ്ടായിട്ടില്ല. കൈ കൊണ്ടു തുറന്നു അടയ്ക്കാവുന്ന വാതിൽപാളിയാണു കൂടുതൽ ബസുകൾക്കും ഉള്ളത്. ഓട്ടമാറ്റിക് വാതിൽപാളി ചുരുക്കം മാത്രം.
തിരക്കേറിയ സമയങ്ങളിൽ ഓട്ടമാറ്റിക് വാതിൽപാളികൾ അടയ്ക്കാതെ തുറന്നു വയ്ക്കുന്നുവെന്നു പരാതിയുണ്ട്. വാതിൽ പാളിയില്ലാത്ത ബസുകൾക്കെതിരെ പൊലീസ്, ആർടിഒ അധികൃതരുടെ നടപടികൾ ഉണ്ടായിട്ടില്ല. പിറവം മേഖലയിൽ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളിലും ഓട്ടമാറ്റിക് വാതിലുകൾ ഘടിപ്പിച്ചിട്ടുണ്ട്. 90 ബസുകളാണ് പിറവം മേഖല ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ കീഴിലുള്ളത്. ദീർഘദൂര ലിമിറ്റഡ് സ്റ്റോപ് ബസുകളിലൊഴികെയുള്ളവയിലെല്ലാം വാതിലിൽ ക്ലീനർമാരെ നിയമിച്ചിട്ടുള്ളതായി ഉടമകൾ പറയുന്നു. അടുത്തയിടെയൊന്നും അപകടങ്ങൾ ഉണ്ടായിട്ടില്ല.
ബസിന്റെ വാതിൽ അശ്രദ്ധമായി കൈകാര്യം ചെയ്തതു കാരണം അപകടങ്ങൾ ആവർത്തിച്ചപ്പോൾ ഹൈക്കോടതി ഇടപെടുകയും തുടർന്ന് ഡ്രൈവർക്കു കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ഡോറുകൾ ബസിൽ നിർബന്ധമാക്കുകയും ചെയ്യുകയുമായിരുന്നു. ഓട്ടമാറ്റിക് ഡോർ കർശനമാക്കിയ സമയത്ത് മോട്ടർവാഹന വകുപ്പ് അധികൃതർ പരിശോധന നടത്തുകയും ഡോർ വയ്ക്കാത്തവർക്കു പിഴ ചുമത്തുകയും ചെയ്തിരുന്നു. എന്നാൽ, തുടർ പരിശോധന ഇല്ലാതായതോടെ വാതിൽ എല്ലാ സമയത്തും തുറന്നു തന്നെ കിടന്നു. ഡിസംബർ 23ന് സ്വകാര്യ ബസിന്റെ ഡ്രൈവിങ് സീറ്റിനോടു ചേർന്ന വാതിൽപ്പാളി തട്ടി ഗുരുതര പരുക്കേറ്റ തുതിയൂർ സ്വദേശി ആകാശ് പ്രകാശ് (11) ഇപ്പോഴും ആശുപത്രിയിൽ ചികിൽസയിലാണ്. പരിശോധന ശക്തമാക്കണമെന്നാണ് യാത്രക്കാർ പറയുന്നത്. ചോദ്യംചെയ്താൽ ഗുണ്ടാ സ്റ്റൈലിലാണ് പെരുമാറ്റം. അതിനാൽ ഒന്നും മിണ്ടാതെ യാത്ര ചെയ്യുകയാണ് പതിവെന്നും സ്ഥിരം യാത്രക്കാർ പറയുന്നു.
യാത്രക്കാരുടെ നിരന്തര പരാതിയെ തുടർന്ന് ജില്ലാ കളക്ടർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരമായി ചേർന്ന് സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന നടത്തി. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താതെ നഗരത്തിൽ പാഞ്ഞ ആറ് ബസുകൾ ജില്ലാ കളക്ടർ കൈയോടെ പിടികൂടി. താക്കീതു നൽകി വിട്ടയച്ച ബസ് ജീവനക്കാരോട് ഇനിയും ആവർത്തിച്ചാൽ 304 വകുപ്പു പ്രകാരം നരഹത്യക്ക് കേസെടുക്കുമെന്ന മുന്നറിയിപ്പും നൽകി.
സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നുണ്ടോ എന്നറിയാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ആറ് ബസുകൾ കുടുങ്ങിയത്. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് ഭാഗത്ത് ഇന്ന് വൈകീട്ട് നാലു മണിയോടെയാണ് കളക്ടർ എസ്.സുഹാസ് വാഹന പരിശോധനക്ക് നേരിട്ടെത്തിയത്. വാഹന പരിശോധനക്ക് കളക്ടർ എത്തിയപ്പോൾ തന്നെ വിവരം സ്വകാര്യ ബസുകൾ പരസ്പരം കൈമാറിയിരുന്നു. പിന്നീടു വന്ന ബസുകളെല്ലാം തന്നെ വാതിൽ അടച്ചാണ് കടന്നു പോയത്. എന്നാൽ മോട്ടോർ വാഹന വകുപ്പിന്റെ സ്ക്വാഡ് വിവിധ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ടായിരുന്നു. വാതിൽ അടക്കാതെ വരുന്ന ബസുകളുടെ വിവരങ്ങൾ ആരംഭത്തിൽ തന്നെ കൈമാറിയിരുന്നു. ഇത്തരത്തിൽ എത്തിയ ബസുകളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു. സ്വകാര്യ ബസ്സുകളിൽ വാതിൽ പാളി തുറന്നു വച്ച് സർവ്വീസ് നടത്തുന്നതിനാൽ യാത്രികർ ബസിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണ് അപകടം ഉണ്ടാകുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം ചെറുവട്ടൂരിൽ ബസിൽ നിന്നും തെറിച്ചു വീണ് സ്ത്രീ മരിച്ചിരുന്നു. ഒരു മാസം മുമ്പ് കാക്കനാട്സ്വകാര്യ ബസിന്റ ഡ്രൈവറുടെ ഭാഗത്തെ വാതിൽ തുറന്നു വീണ് ടു വീലറിൽ സഞ്ചരിച്ചിരുന്ന കുട്ടിക്ക് പരിക്കേറ്റിരുന്നു. ഈ കുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
യാത്രക്കാരുടെ സുരക്ഷയിൽ അലംഭാവം കാണിക്കുന്ന സ്വകാര്യ ബസുടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കുറ്റകൃത്യം ചെയ്യുന്ന ബസ് ജീവനക്കാർക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകും. ബസ്സിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടി ആരംഭിക്കുവാൻ കളക്ടർ ആർ.ടി.ഒ യ്ക്ക് നിർദ്ദേശം നൽകി. പരിശോധനക്ക് എറണാകുളം ആർ.ടി.ഒ കെ. മനോജ് കുമാർ, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ജി. അനന്തകൃഷ്ണൻ എന്നിവർ വിവിധ സ്ക്വാഡുകൾക്കൊപ്പം പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കളക്ടർ അറിയിച്ചു.
Stories you may Like
- യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്;
- റോബിൻ ബസ് വീണ്ടും കോയമ്പത്തൂരിലേക്ക്
- സ്കൂട്ടർ യാത്രക്കാരായ ദമ്പതികളുടെ ജീവനെടുത്തത് ബസ് ഡ്രൈവറുടെ അശ്രദ്ധ
- 'ആനക്കും ചേനക്കും എംവിഡിക്കും ചൊറിച്ചിൽ മാറ്റാനുള്ള മരുന്ന് ആവോളം കയ്യിലുണ്ട്'
- 'റോബിൻ ബസ്' ചർച്ച തുടരും; ബേബി ഗിരീഷിന് വീണ്ടും ബസ് കിട്ടുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്