ബൾഗേറിയൻ കമ്പനി പല കയറ്റുമതി കമ്പനികളിലൂടേയും ഇന്ത്യയിൽ പണമെത്തിച്ചത് ഭീകരർക്കുവേണ്ടിയോ? സൂര്യകാന്തി എണ്ണക്കമ്പനി അക്കൗണ്ടിൽ 59 കോടി നിക്ഷേപിച്ചപ്പോൾ മറ്റ് പല കമ്പനികളുടെയും അക്കൗണ്ടിലെത്തിയത് 200 കോടിയോളം; ഇവയിൽ ചിലത് ബിനാമി കമ്പനികളെന്നും സൂചന
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സൂര്യകാന്തി എണ്ണ കയറ്റുമതി ചെയ്യുന്ന കൊച്ചിയിലെ കമ്പനിയിലേക്ക് 59 കോടി നിക്ഷേപിച്ചതുപോലെ ബൾഗേറിയൻ കമ്പനി മറ്റു പല കയറ്റുമതി സ്ഥാപനങ്ങളിലൂടെ ഏതാണ്ട് 200 കോടിയോളം രൂപ നിക്ഷേപിച്ചതായി സൂചനകൾ. ചെറിയ തുകകളുടെ കയറ്റുമതി നടത്തുന്ന സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്ക് ഇത്തരത്തിൽ വൻതുകകൾ എത്തിച്ചത് ഏതെങ്കിലും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു വേണ്ടിയാണെന്നും സംശയമുയർന്നതോടെ ഇത്തരം പണമിടപാടുകളെ പറ്റി അന്വേഷണം ഊർജിതമാക്കി.
കയറ്റുമതിയുടെ മറവിൽ കൊച്ചിയിലെ വ്യവസായിയുടെ അക്കൗണ്ടിലേക്ക് 55 കോടിയുടെ കള്ളപ്പണം എത്തിയ സംഭവത്തെ തുടർന്നാണ് ബൾഗേറിയൻ കമ്പനിയുടെ നിക്ഷേപത്തെ പറ്റി സംശയം ഉയർന്നത്. സൂര്യകാന്തി എണ്ണ കയറ്റുമതി ചെയ്യുന്ന കൊച്ചിയിലെ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്കു 59 കോടി രൂപ നിക്ഷേപിച്ച ബൾഗേറിയൻ കമ്പനി രണ്ടു വർഷത്തിനിടയിൽ ഇന്ത്യയിലെ കയറ്റുമതി കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് 200 കോടി രൂപയോളം നിക്ഷേപിച്ചതായി സൂചന. എന്നാൽ കൊച്ചിയിലെ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട് രേഖകൾ മാത്രമാണ് ഇതുവരെ അന്വേഷണ സംഘത്തിനു തെളിവു സഹിതം കണ്ടെത്താൻ കഴിഞ്ഞത്.
ആരോപണ വിധേയനായ കൊച്ചി സ്വദേശി സമർപ്പിച്ച രേഖകൾ വ്യാജമെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. കൊച്ചി എളമക്കര സ്വദേശി ജോസ് ജോർജിന്റെ ട്രേഡ് ഇന്റർ നാഷണൽ എന്ന കയറ്റുമതി കമ്പനിക്ക് ഇത്രയും വലിയ കയറ്റുമതി ഓർഡർ ലഭിച്ചത് സംശയകരമാണെന്ന് ആദായനികുതി വകുപ്പ് പറയുന്നു. സപ്തംബർ ഒമ്പതിന് ഇയാളുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. മാത്രമല്ല ഇയാൾ നടത്തിയ ഇടപാടിന്റെ രേഖകളെന്ന് പറഞ്ഞ് ഹാജരാക്കിയവയിൽ ചിലത് ഫോട്ടോസ്റ്റാറ്റ് കോപ്പി മാത്രമാണെന്നും സീലുകളടക്കം വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. ബൾഗേറിയയിലെ 'സ്വസ്ത ഡി' എന്നകമ്പനിക്കായാണ് ട്രേഡ് ഇന്റർ നാഷണൽ സൂര്യകാന്തി എണ്ണ കയറ്റുമതി ചെയ്തത് എന്നാണ് രേഖകളിൽ പറയുന്നത്.
10 ലക്ഷം മെട്രിക് ടൺ സൂര്യകാന്തി എണ്ണയാണ് കയറ്റുമതി നടത്തിയതെന്നാണ് ജോസ് ജോർജ് അവകാശപ്പെടുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത്രയധികം സൂര്യകാന്തി എണ്ണ കയറ്റുമതി ചെയ്യാൻ നിയമപ്രകാരം തടസങ്ങളുണ്ട്. പിന്നെ എങ്ങനെയാണ് കയറ്റുമതി നടക്കുമെന്നും ആദായനികുതി വകുപ്പ് ചോദിക്കുന്നു. അതേസമയം കയറ്റുമതി ചെയ്യാനായി ചെന്നൈയിലെ കാളീശ്വരി റിഫൈനറിയുമായി സൂര്യകാന്തി എണ്ണ വാങ്ങാൻ ജോസ് ജോർജ് കരാറുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.
ബൾഗേറിയൻ കമ്പനിയിൽ നിന്ന് ലഭിച്ച തുകയിൽ നിന്ന് 30 കോടിയോളം രൂപ തന്റയും കുടുംബാംഗങ്ങളുടയും ബന്ധുക്കളുടെയും പേഴ്സണൽ അക്കൗണ്ടിലേക്ക് മാറ്റിയതിന് വിചിത്രമായ കാരണമാണ് ജോസ് ജോർജ് നൽകുന്നത്. പണം അക്കൗണ്ടിലേക്ക് മാറ്റിയില്ലെങ്കിൽ അത് ബൾഗേറിയയിലേക്ക് തിരികെ പോകുമെന്നാണ് ബാങ്ക് മാനേജർ പറഞ്ഞതെന്നും അതിനാലാണ് ഇങ്ങനെ ചെയ്തതെന്നുമാണ് ഇയാൾ അന്വേഷണ സംഘത്തിനോട് വിശദീകരിച്ചത്.
ഇയാൾ സമർപ്പിച്ച കയറ്റുമതി രേഖ വ്യാജമാണെന്നു മാത്രമല്ല കയറ്റുമതി നടക്കുന്നതിന് മുമ്പേ ഇത്രയും വലിയ തുക എങ്ങനെ ലഭിക്കുമെന്നതും അന്വേഷിക്കുന്നുണ്ട്. കൂടാതെ രേഖകളിൽ പറയുന്ന തരത്തിലുള്ള സ്വസ്ത ഡി എന്ന കമ്പനി വ്യാജമാണോ എന്നും സംശയമുയർന്നിട്ടുണ്ട്. വിദേശത്തുള്ള ആരുടേയൊ പണം വ്യാജ കയറ്റുമതി ഇടപാട് നടത്തി രാജ്യത്തേക്ക് എത്തിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.
അതേസമയം, മുംബൈയിലെ കയറ്റുമതി സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ച കാര്യം സ്ഥിരീകരിച്ചെങ്കിലും ബൾഗേറിയൻ കമ്പനിക്ക് ഇന്ത്യയിലുള്ള താൽപര്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പണം നിക്ഷേപിക്കപ്പെടുന്ന അക്കൗണ്ട് ഉടമകളായ കമ്പനികളെല്ലാം ബെനാമികളാവാനുള്ള സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നു. പണം നിക്ഷേപിക്കപ്പെടുന്ന അക്കൗണ്ടുകളിൽ നിന്ന് ഈ പണം എങ്ങോട്ടെല്ലാമാണു പോകുന്നതെന്നു മനസ്സിലാക്കിയാലെ ബൾഗേറിയൻ കമ്പനിയുടെ യഥാർഥ ലക്ഷ്യം കണ്ടെത്താൻ കഴിയൂ.
കൊച്ചി എളമക്കര സ്വദേശി ജോസ് ജോർജിന്റെ ട്രേഡ് ഇന്റർനാഷനൽ എക്സ്പോർട്ടിങ് കമ്പനിയുടെ അക്കൗണ്ടിലേക്ക് എത്തിയ പണം ജോർജിന്റെ അടുത്ത ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കാണു മാറ്റിയത്. അന്വേഷണ സംഘം ഈ അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ പണത്തിന്റെ പിന്നീടുള്ള കൈമാറ്റം തടസ്സപ്പെടുകയായിരുന്നു. വിദേശ കമ്പനി ഇന്ത്യയിലെത്തിച്ച പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കപ്പെട്ടതായുള്ള സംശയം അന്വേഷണ സംഘത്തിനുണ്ട്. ഇതു സംബന്ധിച്ച തെളിവുകൾ കണ്ടെത്താനുള്ള ശ്രമം നടക്കുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ്, കേരളാ പൊലീസ് എന്നിവരാണു കേസിൽ അന്വേഷണം നടത്തുന്നത്. ഇന്റർപോളിന്റെ സഹായത്തോടെ ബൾഗേറിയയിലും അന്വേഷണം നടത്തും.
Stories you may Like
- സഹകരണ തട്ടിപ്പിൽ സിപിഎം കൂടുതൽ വെട്ടിലേക്ക്
- കേരളാ കോൺഗ്രസ് ചെയർമാന്റെ ലേഖനം രാഷ്ട്രീയ മാറ്റ സൂചനയോ? കോട്ടയം കലങ്ങി മറിയുമോ?
- തൽകാലം നേതൃത്വം പ്രതികരിക്കില്ല; കേരളാ കോൺഗ്രസിൽ 'ഇടതു' കലാപം
- പാർട്ടി വിടില്ല: കെ.എം മാണിയുടെ വീട്ടിൽ പോയത് കുട്ടിയമ്മയെ കാണാൻ: പി.സി. തോമസ്
- പട്ടത്താനത്തേത് കുടുംബ പ്രശ്നത്തിലെ ദുരന്തം തന്നെ
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍