ഒരു ദിവസം കടകൾ തുറന്നപ്പോൾ ആളുകൾ വളഞ്ഞു; അപ്പോൾ ഫോട്ടോയെടുക്കുന്നത് കണ്ടു; പിന്നീട് അടച്ച കടകൾ മുമ്പിൽ കാത്തിരിപ്പായി; ഒരുഊണെങ്കിലും കിട്ടാൻ ദ്വീപ് മുഴുവൻ അലഞ്ഞു; പണമുണ്ടെങ്കിലും വാങ്ങാൻ ഒരുബിസ്കറ്റോ പഴമോ പോലും കിട്ടാനില്ല; നാലുദിവസമായി പൂർണ പട്ടിണിയിൽ; ബിഎസ്എൻഎല്ലിന്റെ ചെന്നൈ-ആൻഡമാൻ ഫൈബർ കേബിൾ സ്വപ്ന പദ്ധതിക്കായി ആൻഡമാനിൽ എത്തിയ മലയാളികൾ അടങ്ങിയ നാലംഗ സംഘം ലോക്ഡൗണിൽ കുടുങ്ങിയത് ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: ബിഎസ്എൻഎല്ലിന്റെ ചെന്നൈ-ആൻഡമാൻ ഫൈബർ കേബിൾ പ്രൊജക്റ്റ് എന്ന സ്വപ്ന പദ്ധതിക്കായി ആൻഡമാൻസിൽ എത്തിയ മലയാളികൾ അടങ്ങിയ നാലംഗ സംഘം ഭക്ഷണമില്ലാതെ കുടുങ്ങിക്കിടക്കുന്നു. നാല് ദിവസമായി ഇവർ പട്ടിണിയിലാണ്. രണ്ടു മലയാളികളും രണ്ടു ഉത്തരേന്ത്യക്കാരും അടങ്ങിയ സംഘമാണ് ഭക്ഷണമില്ലാതെ ആൻഡമാനിൽ കഷ്ടതയനുഭവിക്കുന്നത്. ലോക്ക് ഡൗൺ കാരണം കപ്പലും വിമാനങ്ങളും ഇല്ലാതിരിക്കുന്നതും കടകൾ അടഞ്ഞു കിടക്കുന്നതുമാണ് ഇവരെ കുടുക്കിയിരിക്കുന്നത്. സംഘത്തിലെ മലയാളികളായ രാജേഷ് പി.എന്നും ശ്രീജിത്തും ഏറ്റുമാനൂർകാരാണ്. ഒമർകുമാർ ഷാ ബീഹാറുകാരനും ചന്ദ്രശേഖർ യുപി സ്വദേശിയുമാണ്. മറ്റു രണ്ടു പേർ കൂടിയുണ്ടായിരുന്നു. അവർ പക്ഷെ വിമാനത്തിൽ മടങ്ങി. ആ ദിവസങ്ങളിൽ ആഭ്യന്തര വിമാന സർവീസുകൾ റദ്ദ് ചെയ്തിരുന്നില്ല. അതിനാൽ മറ്റു രണ്ടു പേർ വിമാനമാർഗം ആൻഡമാനിൽ നിന്നും മടങ്ങി. പക്ഷെ കപ്പലിനെ ആശ്രയിച്ച് നിന്നതു കാരണം മലയാളികൾ അടങ്ങിയ നാലംഗ സംഘം താമസസ്ഥലത്ത് തന്നെ കുടുങ്ങി. കഴിഞ്ഞ നാല് ദിവസമായി ഇവർ പട്ടിണിയിലാണ്. എല്ലാ കടകളും അടഞ്ഞുകിടക്കുന്നതാണ് ഇവർക്ക് മുന്നിൽ പ്രതിസന്ധി രൂക്ഷമാക്കിയത്. ബിഎസ്എൻഎൽ പ്രോജക്റ്റ് വർക്കിന്റെ ഭാഗമായാണ് ഇവർ എത്തിയതെങ്കിലും ഇവരെ സഹായിക്കുന്ന നടപടികൾ ആൻഡമാൻസ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും വന്നിട്ടില്ല.
ഇപ്പോൾ സമ്പൂർണ്ണ ലോക്ക് ഡൗൺ ആണ് ആൻഡമാൻസിൽ നിലനിൽക്കുന്നത്. പേരിനു പോലും ഒരു കടയും തുറക്കുന്നില്ല. ഇവർ കപ്പലിൽ നിന്നും ഇറങ്ങുമ്പോൾ കരുതിയ വളരെ കുറച്ച് ഭക്ഷണ സാധനങ്ങൾ മാത്രമാണ് കയ്യിലുള്ളത്. അതുകൊണ്ടാണ് ഇതുവരെ പൂർണ പട്ടിണിയില്ലാതെ കഴിഞ്ഞു പോയത്. ഈ ഭക്ഷണ സാധനവും നിലവിൽ അവസാനിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇനി എന്ത് ചെയ്യും എന്ന ചോദ്യമാണ് ഇവരുടെ മുന്നിലുള്ളത്. മുനിസിപ്പൽ കോർപറേഷന് കീഴിലുള്ള ഓരോ കടകൾ തുറക്കും എന്നാണ് ആൻഡമാൻ ഭരണകൂടം പൊതുവിൽ അറിയിച്ചത്. ഈ കടകൾ തുറക്കാനുള്ള ഉത്തരവാദിത്തം അവർ അതാത് മുനിസിപ്പൽ കൗൺസിലർമാർക്കാണ് ഏൽപ്പിച്ചത്. പക്ഷെ കടകൾ തുറന്നിട്ടില്ല. അത് തുറക്കാൻ കൗൺസിലർമാരും വരുന്നില്ല.
ഒരു ദിവസം ഇങ്ങനെ കടകൾ തുറന്നപ്പോൾ ആളുകൾ വളഞ്ഞു. അപ്പോൾ ഫോട്ടോയെടുക്കുന്നത് കണ്ടു. പിന്നീട് കട അടയ്ക്കുന്നതും കണ്ടു. പലർക്കും സാധനങ്ങൾ ലഭിച്ചില്ല. ഒരു ഊണ് എങ്കിലും ലഭിക്കുമോ എന്നറിയാൻ ദ്വീപ് മുഴുവൻ ഇവർ ചുറ്റി നടന്നു. തുറന്ന ഒരു കട പോലും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഭക്ഷണത്തിനുള്ള ഒരു സംവിധാനവും നിലവിലില്ല. പിന്നെ എന്ത് ചെയ്യും എന്ന ചോദ്യമാണ് ഇവർക്ക് മുന്നിൽ ഉയരുന്നത്. കഴിഞ്ഞ നാല് ദിവസമായി പട്ടിണിയിലാണ്-സംഘത്തിലെ മലയാളിയായ ഏറ്റുമാനൂർക്കാരൻ രാജേഷ് മറുനാടനോട് പറഞ്ഞു. കപ്പലിൽ വന്നിറങ്ങുമ്പോൾ ഒരു കരുതൽ എന്ന നിലയിൽ കപ്പലിൽ നിന്നും എടുത്ത ഭക്ഷണമാണ് ജീവൻ നിലനിർത്തുന്നത്. ഇനി മുന്നോട്ടുള്ള പോക്ക് പ്രയാസമാണ്. ഊണ് കഴിക്കാനുള്ള പണം പോക്കറ്റിൽ കിടപ്പുണ്ട്. പക്ഷെ ഊണിനു ഒരു കടയും തുറന്നിട്ടില്ല. പഴങ്ങൾ കഴിക്കാം എന്ന് കരുതിയാലും ഒരു കടയുമില്ല. ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്-രാജേഷ് പറയുന്നു.
കഴിഞ്ഞ ഒക്ടോബർ മുതൽ രാജ്യത്തിന് അഭിമാനമായി മാറുന്ന പ്രോജക്റ്റുമായി ബന്ധപ്പെട്ട ജോലികൾക്കായി ഇവർ ആൻഡമാൻസ് ദ്വീപ് സമൂഹത്തിലുണ്ട്. കഴിഞ്ഞ ചൊവാഴ്ചയാണ് കാനി പ്രോജക്റ്റ് എന്ന് പറയുന്ന ചെന്നൈ-ആൻഡമാൻ കേബിൾ പ്രോജ്കറ്റ് ജോലികൾക്കായി ആൻഡമാൻസിൽ എത്തുന്നത്. ചെന്നൈയിൽ നിന്നും കടല്ലിന്നനടിയിലൂടെ ആൻഡമാൻസിൽ ഫൈബർ ഓപ്റ്റിക്കൽ കേബിൾ എത്തിച്ച് ആൻഡമാൻസ് അടക്കമുള്ള ഏഴു ദ്വീപുകളിൽ അനായാസം ഇന്റർനെറ്റ് എത്തിക്കുന്ന സ്വപ്ന പദ്ധതിയാണിത്. 1400 കോടി രൂപയുടെ പ്രോജക്റ്റ് ആണിത്. ആൻഡമാൻ ദ്വീപ് നിവാസികൾക്ക് ഇന്റർനെറ്റ് സൗകര്യങ്ങൾ തുലോം കുറവാണ്. ഈ പ്രശ്നം പരിഹരിക്കാനാണ് പുതിയ പ്രോജക്റ്റ് നടപ്പിലാകുന്നത്.
ഇന്ത്യയുടെ തെക്കേ അറ്റമായ ഇന്ദിരാ പോയിന്റ് മുതൽ വടക്കേ അറ്റമായ രംഗത്ത് ദ്വീപിനെയും ബന്ധിപ്പിക്കുന്ന വൻ പ്രോജ്കറ്റ് ആണിത്. ഇതിന്നപ്പുറത്തേക്ക് ഇന്ത്യാ മഹാരാജ്യമില്ല. തെക്ക് മുതൽ വടക്ക് വരെ ഫൈബർ ഒപ്റ്റിക്കൽ കേബിളുകൾ എത്തിച്ചിട്ടുണ്ട്. എൻഇസി ടെക്നോളജിസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് ആണ് ബിഎസ്എല്ലിനായി ഈ ജോലി ഏറ്റെടുത്തിരിക്കുന്നത്. ഈ കമ്പനിയുടെ ജീവനക്കാരാണ് മലയാളികൾ അടങ്ങുന്ന ഈ സംഘം. ജോലിയുടെ തൊണ്ണൂറു ശതമാനവും പൂർത്തിയാവുകയും രാഷ്ട്രപതി ഉദ്ഘാടനത്തിനു ഈ മാസം തന്നെ എത്താനുള്ള വഴി തെളിയുകയും ചെയ്ത സമയത്താണ് എല്ലാം മുടക്കി കൊറോണ പടരുന്നത്. കൊറോണ എത്തിയ കാര്യം ഇവർ അറിഞ്ഞിരുന്നില്ല. രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളും അറിഞ്ഞിരുന്നില്ല.
ഇന്റർനെറ്റും പത്രങ്ങളും ഇല്ലാതിരുന്നത് കാരണമാണ് കാര്യങ്ങൾ അറിയാതിരുന്നത്. ദ്വീപിൽ കട തുറക്കാത്തത് എന്താണ് എന്ന് തിരക്കിയപ്പോഴാണ് ജനതാ കർഫ്യൂ പ്രഖ്യാപിച്ചതും രാജ്യം കൊറോണയ്ക്ക് എതിരെ പടപൊരുതാൻ തുടങ്ങുകയാണ് എന്നും ഇവർ അറിഞ്ഞത്. വീട്ടിലേക്ക് വിളിച്ച് ചോദിച്ചപ്പോൾ നാട്ടിലെ കടകൾ രാവിലെ ഏഴു മുതൽ അഞ്ചു വരെ തുറന്നിരിക്കുന്ന കാര്യങ്ങൾ പറഞ്ഞു. അവശ്യ വസ്തുക്കൾക്ക് ക്ഷാമം നേരിട്ടിട്ടില്ല എന്നും ഏറ്റുമാനൂരിലെ വീട്ടിൽ നിന്നും പറഞ്ഞു, ഇതോടെ ആൻഡമാനിലും സമാന അവസ്ഥയാകും എന്ന് ഇവർ കരുതി. കഴിഞ്ഞ ഇരുപത്തിനാലിന് മറ്റൊരു ദ്വീപിൽ നിന്നും ഇവർ ആൻഡമാനിലേക്ക് വന്നിറങ്ങുമ്പോൾ ഏതാനും കടകൾ തുറന്നിരുന്നു. പക്ഷെ പിറ്റേന്ന് കടകൾ പകുതിയായി കുറഞ്ഞു. പിന്നീട് എല്ലാ കടയും അടഞ്ഞു കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ജീവനക്കാരുടെ കഷ്ടത മനസിലാക്കി ഇവരുടെ കാര്യത്തിൽ എന്ത് ചെയ്യാനും ഇവർ ജോലി ചെയ്യുന്ന എൻഇസി ടെക്നോളജിസും ബിഎസ്എൻഎല്ലും തയ്യാറാണ്. പക്ഷെ കപ്പലുമില്ല, ഫ്ളൈറ്റുമില്ല. എല്ലാം റദ്ദ് ചെയ്തിരിക്കുകയാണ്. ഇനി സമ്പൂർണ്ണ ലോക്ക് ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14 നു മുൻപ് ഇവിടുന്ന് മടങ്ങാൻ കഴിയുമോ എന്ന് ഇവർക്ക് തീർച്ചയില്ല. പക്ഷെ പട്ടിണി കിടക്കാതെ എന്തെങ്കിലും ഭക്ഷണം ലഭിക്കുമോ എന്നാണ് ഇവർ ആരായുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍