റിലയൻസ് ജിയോയുടെ വരവോടെ സ്വന്തം ജീവനക്കാരെ കരാർ തൊഴിലാളികളാക്കി മാറ്റി; കരാർ കമ്പനികളോട് ശമ്പളം ചോദിച്ചാൽ ബിഎസ്എൻഎല്ലിൽ ചോദിക്കാൻ പറയും; ബിഎസ്എൻഎല്ലിൽ അന്വേഷിച്ചാൽ കരാർ കമ്പനികളോട് വാങ്ങാനും; ഫണ്ട് നൽകേണ്ടത് ബിഎസ്എൻഎല്ലെന്ന് കരാർ കമ്പനികൾ പറയുമ്പോൾ എവിടുന്നെടുത്ത് തരാനെന്ന് ഉദ്യോഗസ്ഥർ; കേന്ദ്രസർക്കാർ ചിറ്റമമനയം തുടരുമ്പോൾ ശമ്പളമില്ലാതായിട്ട് അഞ്ചുമാസം; നിവൃത്തിയില്ലാതെ സിജിഎം ഓഫീസിനു മുന്നിൽ കൊടിപിടിച്ച് ജീവനക്കാർ
എം മനോജ് കുമാർ
തിരുവനന്തപുരം: കേരളത്തിലെ ബിഎസ്എൻഎൽ കരാർ തൊഴിലാളികൾക്ക് ശമ്പളമില്ലാതായിട്ട് അഞ്ചു മാസം. സ്വന്തം ജീവനക്കാർ ആയിരുന്നവരെ കരാർ തൊഴിലാളികൾ എന്ന ബാനറിലേക്ക് വർഷങ്ങൾക്ക് മുൻപ് മാറ്റിയശേഷം ഇപ്പോൾ ഈ കരാർ തൊഴിലാളികളെ മുഴുവൻ പിരിച്ചുവിടാൻ ഒരുങ്ങുകയാണ് ബിഎസ്എൻഎൽ. കേന്ദ്ര സർക്കാർ നിയോഗിച്ച മൂന്നംഗ കമ്മിറ്റിയുടെ നിർദ്ദേശമനുസരിച്ച് 54,000ത്തിനടുത്ത് ജീവനക്കാരെ ബിഎസ്എൻഎൽ പിരിച്ചുവിടാൻ ഒരുങ്ങുന്നുവെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. റിലയൻസ് ജിയോയുടെ വരവിന് ശേഷം ബിഎസ്എൻഎല്ലിന്റെ തകർച്ച പഠിച്ച മൂന്നംഗ സമിതിയുടെ ഉപദേശ പ്രകാരമായിരുന്നു ഈ തീരുമാനം. ഈ തീരുമാനം നിലനിൽക്കെയാണ് കേരളത്തിലെ കരാർ ജീവനക്കാരെ പിരിച്ചുവിടാൻ കേരളാ സർക്കിളും ഒരുങ്ങുന്നത്. ഫെബ്രുവരിമുതൽ ശമ്പളത്തിനായി ആവശ്യപ്പെടുന്ന കേരളാ സർക്കിളിലെ 6778 തൊഴിലാളികൾ ചീഫ് ജനറൽ മാനേജർക്ക് കത്ത് നൽകിയപ്പോൾ പിരിച്ചുവിടൽ നോട്ടീസ് നൽകിയാണ് പ്രതികരണം വന്നത്. ഇതോടെ ഇന്നലെ മുതൽ തിരുവനന്തപുരത്ത് ചീഫ് ജനറൽ മാനേജർ ഓഫീസിനു മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചിരിക്കുകയാണ് തൊഴിലാളികൾ. ശമ്പളം നൽകാൻ ഫണ്ടില്ലെന്ന പതിവ് പല്ലവി പാടുന്ന ബിഎസ്എൻഎൽ കരാർ തൊഴിലാളികൾക്ക് ശമ്പളം നൽകാനുള്ള ഒരു നീക്കത്തിനും ഇതേവരെ തയ്യാറായിട്ടില്ല.
കരാർ തൊഴിലാളികൾക്ക് ശമ്പളം നൽകേണ്ടത് ബിഎസ്എൻഎല്ലിൽ നിന്നും കരാർ എടുത്ത കമ്പനികൾ ആണെങ്കിലും ഫണ്ട് നൽകേണ്ടത് ബിഎസ്എൻഎൽ ആണ്. ബിഎസ്എൻഎൽ ഫണ്ട് നൽകുന്നില്ല. അതിനാൽ കമ്പനികൾ ശമ്പളവും നൽകുന്നില്ല. കരാർ കമ്പനികളോട് ശമ്പള കാര്യം പറഞ്ഞാൽ ബിഎസ്എൻഎല്ലിൽ ചോദിക്കാൻ പറയും. ബിഎസ്എൻഎല്ലിൽ അന്വേഷിച്ചാൽ കരാർ കമ്പനികളോട് തന്നെ അന്വേഷിക്കാൻ പറയും. അഞ്ചു മാസമായി തൊഴിലാളികൾ ശമ്പളത്തിന്റെ പേരിൽ തട്ടിക്കളിക്കപ്പെടുകയാണ്. കുറ്റം ബിഎസ്എൽഎല്ലിന്റെ കയ്യിലാണ് എന്ന് അറിയാമായിരുന്നതിനാൽ കുറ്റം ജീവനക്കാർ ബിഎസ്എൻഎല്ലിന് മേലെ തന്നെയാണ് ചുമത്തുന്നത്.
കരാർ കമ്പനികൾ ജീവനക്കാർക്ക് ശമ്പളം നൽകിയില്ലെങ്കിൽ അത് നൽകാനുള്ള ഉത്തരവാദിത്തം ബിഎസ്എൻഎല്ലിനാണ്. ബിഎസ്എൻഎൻ വിളിച്ചെടുത്ത ജീവനക്കാരെയാണ് 2014-ൽ കരാർ കമ്പനികൾക്ക് കൈമാറിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കരാർ കമ്പനികൾ ശമ്പളം നൽകിയില്ലെങ്കിൽ നൽകേണ്ട ബാധ്യത ബിഎസ്എൻഎല്ലിനാണ്. ഇത് അറിയാമായിരുന്നിട്ടു തന്നെയാണ് ശമ്പളക്കാര്യത്തിലുള്ള ഈ ബിഎസ്എൻഎല്ലിന്റെ കണ്ണടയ്ക്കൽ. അതുകൊണ്ട് തന്നെയാണ് ശമ്പള പ്രശ്നത്തിന്റെ പേരിൽ ജീവനക്കാർ ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ സമരവുമായി ഇരിക്കുന്നത്. കരാർ തൊഴിലാളികൾ രേഖകൾ പ്രകാരം കരാർ കമ്പനിയുടെ സ്റ്റാഫ് ആണെങ്കിലും യഥാർത്ഥത്തിൽ ബിഎസ്എൻഎൽ ജീവനക്കാരാണ്. കരാർ കമ്പനികൾ മാറിയാലും ജീവനക്കാർ മാറാത്തത് ഇതിനുള്ള ഒന്നാംതരം ഉദാഹരണമാണ്. 2000 മുതൽ പുതിയ നിയമനങ്ങളോ തസ്തികകളോ സൃഷ്ടിക്കാത്ത ബിഎസ്എൻഎല്ലിൽ കരാർ തൊഴിലാളികളാണ് കൂടുതലും സേവനമനുഷ്ഠിക്കുന്നത്. ഇതുകൊണ്ട് തന്നെയാണ് ബിഎസ്എൻഎല്ലിന്റെ തൊഴിലാളിദ്രോഹ സമീപനങ്ങൾക്കെതിരെ ജീവനക്കാരുടെ രോഷം ഇരമ്പുന്നത്.
ജീവിതം മുഴുവൻ ബിഎസ്എൻഎല്ലിന് വേണ്ടി ജോലി ചെയ്ത ബിഎസ്എൻഎൽ കരാർ തൊഴിലാളികളുടെ ജീവിതം ഇപ്പോൾ നരകതുല്യമാക്കി മാറിയിരിക്കുകയാണ്. 2014 വരെ കരാർ തൊഴിലാളികൾ നേരിട്ട് ബിഎസ്എല്ലിന്റെ കീഴിലായിരുന്നു. ഒരു ആനുകൂല്യവും ഇവർക്ക് ആ ഘട്ടത്തിൽ ലഭിച്ചില്ലെങ്കിലും ശമ്പളം കൃത്യമായി ലഭിച്ചിരുന്നു. 2014 മുതൽ ടെൻഡർ വ്യവസ്ഥ നടപ്പിലായി. ഇതോടെ കരാർ ജീവനക്കാർ വിവിധ സോണുകളിലേക്ക് മാറി. ഇൻഫ്രാ സ്ട്രക്ച്ചർ, ഹൗസ് കീപ്പിങ്, എക്സ്റ്റേണൽ പ്ലാന്റ് എന്നിങ്ങനെ തൊഴിലാളികൾ വിഭജിക്കപ്പെട്ടു. ഇവരുടെ മേൽനോട്ടം വിവിധ കരാർ കമ്പനികൾക്ക് നൽകി. എങ്ങിനെയെങ്കിലും ജീവനക്കാരെ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായിരുന്നു ടെൻഡർ വ്യവസ്ഥ. ടെക്നിക്കൽ ജീവനക്കാർ വരെ ഹൗസ് കീപ്പിംഗിൽ വന്നത് ഉദാഹരണം.
ജീവനക്കാരെ ഘട്ടം ഘട്ടമായി ഒഴിവാക്കാനുള്ള തീരുമാനത്തിലാണ് ബിഎസ്എൻഎൽ. അതിനു ബിഎസ്എൻഎൽ നടപടിക്രമങ്ങൾ തന്നെ ഉദാഹരണമാണ്. ടെൻഡർ സിസ്റ്റം വന്നു ബിഎസ്എൻഎൻ തൊഴിലാളികൾ കരാർ കമ്പനിക്ക് കീഴിൽ വന്നപ്പോൾ മുതൽ ബിഎസ്എൻഎല്ലും കരാർ കമ്പനികളും യോജിച്ച് പണി തുടങ്ങി. ആദ്യം 60 വയസുള്ളവരെ ഒഴിവാക്കി. പ്രായപരിധി പ്രശ്നം എന്ന പേരിലാണ് ഈ തീരുമാനം വന്നത്. പിന്നെ 58 കഴിഞ്ഞവരെ ഒഴിവാക്കി. ഈ ഏപ്രിൽ മാസം മുതൽ 56 വയസ് കഴിഞ്ഞവരെ ഒഴിവാക്കിയിട്ടുണ്ട്. 56 വയസ്സ് തികഞ്ഞവരെല്ലാം പണി മതിയാക്കണമെന്നാണ് നിർദ്ദേശം. കേന്ദ്ര സർക്കാരിന്റെ പെൻഷൻ പ്രായം 60 ആയിരിക്കെയാണ് ബിഎസ്എല്ലിന്റെ ഈ തലതിരിഞ്ഞ തീരുമാനം വരുന്നത്. ഇപ്പോൾ തുടരുന്ന ജീവനക്കാർക്ക് അഞ്ച് മാസവുമായി ശമ്പളവുമില്ല. ഇപ്പോൾ കസ്റ്റമർ സർവീസിൽ ജോലി തുടരുന്ന കരാർ ജീവനക്കാരോട് ഈ മാസം 30 വരെ നിന്നാൽ മതിയെന്ന് ബി എസ്എൻഎൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
ജീവിതം മുഴുവൻ ബിഎസ്എല്ലിന് വേണ്ടി ജോലി ചെയ്ത തൊഴിലാളികൾ ആണിവർ. ജീവിതത്തിന്റെ ഒരു വസന്തകാലം മുഴുവൻ ജോലി ചെയ്യുമ്പോഴും എപ്പോഴെങ്കിലും സർവീസിൽ സ്ഥിരപ്പെടും എന്ന സ്വപ്നവും പേറി ബിഎസ്എൻഎല്ലിൽ തുടരുന്നവർ ആണ് ഇപ്പോൾ ഒഴിവാക്കപ്പെടുന്നത്. രാജ്യത്ത് ആകെയുള്ള ഒരുലക്ഷം തൊഴിലാളികളിൽ 30 ശതമാനം കരാർ തൊഴിലാളികളെ ഒഴിവാക്കാനാണ് മാനേജ്മെന്റ് തലത്തിൽ ബിഎസ്എൻഎല്ലിൽ വന്ന നിർദ്ദേശം. ഇങ്ങിനെ വരുമ്പോൾ തന്നെ കേരളത്തിൽ ആയിരത്തോളംപേർ പിരിച്ചുവിടപ്പെടും. നിയമപ്രകാരമുള്ള ആനുകൂല്യമൊന്നും ലഭിക്കില്ല എന്ന് വരുമ്പോൾ ഒപ്പം ശമ്പള കുടിശ്ശികയോ പെൻഷൻ ആനുകൂല്യങ്ങളോ നൽകാതിരിക്കാനാണ് നീക്കം.
കേരളത്തിൽ മാത്രമല്ല ഉത്തർപ്രദേശിൽ പത്തുമാസവും കർണാടകത്തിൽ എട്ടുമാസവും തമിഴ്നാട്ടിൽ അഞ്ചുമാസവും ശമ്പളം കുടിശ്ശിക നിലനിൽക്കുകയാണ്. അതുകൊണ്ട് തന്നെ രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ നിഴലിലാണ് ബിഎസ്എൻഎൽ. നഷ്ടം നികത്താനെന്ന പേരിൽ സംസ്ഥാന വ്യാപകമായി രണ്ട് ലക്ഷത്തിന് താഴെ മാസ വരുമാനമുള്ള കസ്റ്റമർ കെയർ സർവ്വീസ് സെന്ററുകൾ ഈയിടെ ബിഎസ്എൻഎൽ അടച്ചുപൂട്ടിയിരുന്നു. ഇക്കൂട്ടത്തിൽ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സെന്ററുകളും ഉൾപ്പെടുന്നു. കരാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച് വിട്ടാൽ മൊബൈൽ, ബ്രോഡ്ബാൻഡ് സർവ്വീസുകളെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. നേരത്തെ 15 ദിവസത്തോളം ജീവനക്കാർ സമരം നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍