Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

50 വയസ് കഴിഞ്ഞവരോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് മോദി സർക്കാർ; ഏറ്റവും ഒടുവിൽ പിരിച്ചുവിടൽ ഭീഷണി നേരിടുന്നത് ബിഎസ്എൻഎൽ ജീവനക്കാർ; 50 കഴിഞ്ഞവരുടെ സ്ഥിതിവിവര കണക്ക് എടുക്കുന്നത് പിരിച്ചുവിടാൻ ആണെന്ന ഊഹാപോഹങ്ങൾ ശക്തം; വമ്പൻ സാമ്പത്തിക പ്രതിസന്ധിയിലായ ബിഎസ്എൻഎല്ലിനെ രക്ഷിക്കാൻ എന്ന പേരിൽ പുറത്താക്കാൻ ഗൂഢാലോചന തുടങ്ങിയതായി ആരോപിച്ച് ജീവനക്കാർ

50 വയസ് കഴിഞ്ഞവരോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് മോദി സർക്കാർ; ഏറ്റവും ഒടുവിൽ പിരിച്ചുവിടൽ ഭീഷണി നേരിടുന്നത് ബിഎസ്എൻഎൽ ജീവനക്കാർ; 50 കഴിഞ്ഞവരുടെ സ്ഥിതിവിവര കണക്ക് എടുക്കുന്നത് പിരിച്ചുവിടാൻ ആണെന്ന ഊഹാപോഹങ്ങൾ ശക്തം; വമ്പൻ സാമ്പത്തിക പ്രതിസന്ധിയിലായ ബിഎസ്എൻഎല്ലിനെ രക്ഷിക്കാൻ എന്ന പേരിൽ പുറത്താക്കാൻ ഗൂഢാലോചന തുടങ്ങിയതായി ആരോപിച്ച് ജീവനക്കാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഏതുസ്ഥാപനത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെ ആഴം സൂചിപ്പിക്കുന്നതാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങൽ. ബിഎസ്എൻഎല്ലിൽ അതുതുടർക്കഥയായിരിക്കുന്നു. ഓണത്തിന് പോലും ജീവനക്കാർ ശമ്പളം കിട്ടാതെ വലഞ്ഞു. ഏറ്റവുമൊടുവിൽ കേൾക്കുന്ന വാർത്തയാണ് അതിനേക്കാളേറെ ജീവനക്കാരെ അലട്ടുന്നത്. ബി.എസ്.എൻ.എല്ലിലെ 50 വയസ്സ് പിന്നിട്ട എല്ലാ എക്‌സിക്യുട്ടീവ്, നോൺ എക്‌സിക്യുട്ടീവ് ജീവനക്കാരുടെയും സർവീസ് വിവരങ്ങൾ ശേഖരിക്കുന്നു. ഇതിനായി ബി.എസ്.എൻ.എല്ലിന്റെ എല്ലാ ജില്ലാ ജനറൽ മാനേജർ ഓഫീസുകളിലും അക്കൗണ്ട്‌സ് ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ഇത് ജീവനക്കാരെ പിരിച്ചുവിടുന്നതിന് മുന്നോടിയാണെന്ന ആശങ്ക പരന്നുകഴിഞ്ഞു.

ഉടൻ ിവരശേഖരണം പൂർത്തിയാക്കണമെന്നാണ് സംഘങ്ങൾക്ക് നൽകിയ നിർദ്ദേശം, പ്രത്യേക സംഘത്തിലെ ജീവനക്കാർ സെപ്റ്റംബർ 30 വരെ പരമാവധി അവധിയെടുക്കാതെ പണിയെടുക്കണം. ബി.എസ്.എൻ.എൽ. പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുന്നതിന്റെ ഭാഗമായി വി.ആർ.എസ്. ഏർപ്പെടുത്താനാണ് അടിയന്തര വിവരശേഖരണമെന്ന് കരുതുന്നു. അവധി സംബന്ധമായ വിവരങ്ങൾ, സർവീസ് വെരിഫിക്കേഷൻ, അവധി ശമ്പളം, പെൻഷൻ വിഹിതം എന്നിവയുടെയെല്ലാം വിശദമായ റിപ്പോർട്ട് അയയ്ക്കണം.എല്ലാ ജീവനക്കാരുടെയും സർവീസ് ബുക്ക് വിവരങ്ങൾ ശേഖരിച്ച് ഡൽഹി കോർപ്പറേറ്റ് ഓഫീസിലെ പെൻഷൻ വിഭാഗത്തിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.എൻ.എൽ. അസിസ്റ്റന്റ് ജനറൽ മാനേജർ കഴിഞ്ഞയാഴ്ച അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സർക്കിൾ, ടെലികോം ജില്ല, റീജൻ, ടെലികോം സ്റ്റോറുകൾ, ഫാക്ടറികൾ എന്നിവയുടെ തലവന്മാർക്കാണ് കത്ത് നൽകിയത്.എല്ലാ ജീവനക്കാരുടെയും സർവീസ് വിവരങ്ങൾ ശേഖരിക്കണമെന്ന് പറയുന്ന കത്തിൽ ഓഗസ്റ്റ് 31-ന് 50 വയസ്സ് പിന്നിട്ടവരുടെ വിവരങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ നൽകണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്.18 വർഷം സർവീസ് പൂർത്തിയാക്കിയവരുടെയും വിരമിക്കാൻ അഞ്ചുവർഷം മാത്രം അവശേഷിക്കുന്നവരുടെയും വിവരങ്ങൾ അയയ്ക്കണമെന്നുകാട്ടി നേരത്തേ വിവിധ കത്തുകൾ കോർപ്പറേറ്റ് ഓഫീസിൽനിന്ന് നൽകിയിരുന്നു. പെൻഷൻ കേസുകൾ വേഗം തീർപ്പാക്കുന്നതിനും ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനുമാണ് വിവരം ശേഖരിക്കുന്നതെന്നാണ് ഔദ്യോഗികമായി പറഞ്ഞിരുന്നത്.

മാനേജ്‌മെന്റ് കെടുകാര്യസ്ഥതയ്ക്ക് പഴി ജീവനക്കാർക്ക്

അതേസമയം, കൃത്രിമപ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന ആരോപണവും സജീവമാണ്. ജീവനക്കാർക്ക് ലഭിക്കേണ്ടതും പെൻഷൻ നിക്ഷേപമായി പിടിച്ചെടുത്ത 6500 കോടിയോളം രൂപയുടെ അധികതുക കൈവശം വച്ചാണ് നടപടിയെന്നാണ് ആരോപണം. റിലയൻസിന്റെ രണ്ടരലക്ഷം കോടി രൂപയുടെ ബാധ്യത കിട്ടാക്കടമായി പരിഗണിച്ച സ്ഥാനത്താണ് പൊതുമേഖലാസ്ഥാപനത്തോടുള്ള ഈ നിലപാടെന്നും ജീവനക്കാർ ആരോപിക്കുന്നു.നിലവിൽ 20,000 കോടി രൂപയുടെ ബാധ്യതയാണ് ബിഎസ്എൻഎല്ലിനുള്ളത്. എന്നാൽ കമ്പനിയുടെ ആസ്തി ഫലപ്രഥമായി വിനിയോഗിച്ചാൽ പ്രതിസന്ധി മറികടക്കാനാവുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

അടുത്ത കുറച്ചു മാസങ്ങളിൽ കമ്പനി മുന്നോട്ടു കൊണ്ടു പോകാൻ വേണ്ടത് ഏകദേശം 2500 കോടി രൂപയാണ്. ഈ തുക നൽകി കേന്ദ്ര സർക്കാർ സഹായിക്കാൻ തയാറായാൽ ബിഎസ്എൻഎല്ലിന് കുറച്ചു മാസങ്ങൾ കൂടെ കഴിച്ചുപോകാം. നിലവിൽ 13,500 കോടിയുടെ കടമുള്ളതിനാൽ ബാങ്കുകളൊന്നും വായ്പ നൽകാൻ മുന്നോട്ടുവരുന്നില്ല.കഴിഞ്ഞ പത്തു വർഷമായുള്ള സർക്കാരിന്റെ കെടുകാര്യസ്ഥതയും പുതിയ ടെക്‌നോളജികൾ നടപ്പിലാക്കുന്നതിലെ കാലതാമസവുമാണ് ബിഎസ്എൻഎല്ലിനെ ഈ നിലയിലേക്ക് വീഴ്‌ത്തിയത്. വിവിധ സർക്കിളുകളിലെ നിരവധി ടവറുകൾ നിശ്ചലമാണ്. കേരളത്തിൽ തന്നെ നൂറിൽ കൂടുതൽ ടവറുകൾ നിശ്ചലമാണ്.

മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ വന്നതോടെയാണ് മറ്റു ടെലികോം കമ്പനികളെ പോലെ ബിഎസ്എൻഎലും പ്രതിസന്ധിയിലായത്. കുറഞ്ഞ നിരക്കിൽ കൂടുതൽ സേവനങ്ങൾ നൽകേണ്ടിവന്നതോടെ ബിഎസ്എൻഎലിന്റെ വരുമാനം കുത്തനെ കുറഞ്ഞു. ലാൻഡ് ലൈൻ കണക്ഷനിൽ നിന്നുള്ള വരുമാനം പൂർണമായും നിലച്ചിരിക്കുകയാണ്. അതേസമയം, പുതിയ ടെക്നോളജികളും ഓഫറുകളും നൽകുന്നതിൽ ബിഎസ്എൻഎൽ മറ്റു ടെലികോം കമ്പനികൾക്ക് മുന്നിൽ പരാജയപ്പെട്ടു. ഇനി ബിഎസ്എൻഎല്ലിനെ രക്ഷിക്കാൻ കേന്ദ്രസർക്കാരിന്റെ പാക്കേജാണ് പ്രതീക്ഷ. 74000 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രം ആസൂത്രണം ചെയ്യുന്നത്. ജീവനക്കാർക്ക് സ്വയം വിരമിക്കലടക്കം ഉള്ള വിപുലമായ പദ്ധതിയാണ് നടപ്പാക്കാൻ ഒരുങ്ങുന്നത്ഏറ്റവും കൂടുതൽ നഷ്ടം നഷ്ടം നേരിടുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് ബിഎസ്എൻഎൽ. നിലവിലെ കണക്കനുസരിച്ച് 13804 കോടിയാണ് ആകെ നഷ്ടം. എംടിഎൻഎൽ 3398 കോടി രൂപ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിപുലമായ സാമ്പത്തിക രക്ഷാ പാക്കേജ് കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്നത്.

ആകെ 74000 കോടി രൂപയാണ് ചിലവഴിക്കുക. 20000 കോടി രൂപയുടെ 4 ജി സ്‌പെക്ട്രം കേന്ദ്ര സർക്കാർ ബിഎസ്എൻഎല്ലിന് അനുവദിക്കും. 4ജി നടപ്പാക്കാൻ 13000 കോടി രൂപയും നൽകും . ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതിയും നടപ്പാക്കും. ഇതിനായി 40000 കോടിയാണ് നൽകുക. നിലവിൽ ബിഎസ്എൻഎലും എംടിഎൻഎലും കൂടുതൽ പണം ചിലവഴിക്കുന്നത് ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും നൽകാനാണ്. ഈ പശ്ചാത്തലത്തിലാണ് ജീവനക്കാരുടെ എണ്ണം കുറക്കുന്നതിനുള്ള ശ്രമം. ജീവനക്കാരുടെ വിരമിക്കൽ പ്രായം 60ൽ നിന്നും 58 ആക്കാനും പദ്ധതിയുണ്ട്. ടെലികോം മേഖലയിൽ നിലവിലുള്ള പ്രതിസന്ധി കാരണം ഓഹരി വിറ്റഴിക്കൽ പ്രായോഗികമല്ല. 4ജിയിൽ നിന്ന് 5ജിയിലേക്കുള്ള മാറ്റം പുരോഗമിക്കവേ പുതിയ സാങ്കേതിക വിദ്യകളിലൂടെ ബിഎസ്എൻഎല്ലിനെ നവീകരിക്കുക എന്നതിനാണ് സർക്കാർ ഊന്നൽ നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP