ഇനിയും ശമ്പളം കിട്ടിയില്ലെങ്കിൽ വീട്ടിൽ അടുപ്പു പുകയാത്ത അവസ്ഥ; കുട്ടികളുടെ സ്കൂൾ ഫീസിനും മറ്റു ചെലവ്ക്കും പണമില്ല; ആറ് മാസമായി ശമ്പളം കിട്ടാതെ ബിഎസ്എൻഎല്ലിലെ കരാർ തൊഴിലാളികൾ; സത്യാഗ്രഹ സമരം ആഴ്ച്ചകൾ പിന്നിടുമ്പോഴും പ്രശ്നപരിഹാരത്തിന് നടപടിയില്ല; ദുരിതങ്ങൾ കാണാതെ അധികാരികൾ കണ്ണയ്ക്കുമ്പോൾ പലരുടെയും വീട്ടിൽ അരി വേവുന്നത് സർവീസ് സംഘടനകൾ പിരിവെടുത്തു നൽകിയ പണത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: ആറ് മാസമായി ശമ്പളമില്ലാതെ ബിഎസ്എൻഎൽ ജീവനക്കാരുടെ ദുരിതം തുടരുന്നു. മുടങ്ങിക്കിടക്കുന്ന വേതനം കിട്ടാനായി ബി.എസ്.എൻ.എല്ലിലെ കരാർ തൊഴിലാളികൾ നടത്തുന്ന സത്യാഗ്രഹസമരം ആഴ്ച്ചകൾ പിന്നിടുമ്പോഴും പരിഹരിക്കാൻ ആരും മുന്നോട്ടു വന്നിട്ടില്ല. ഇതോടെ ഫീസടയ്ക്കാൻ കഴിയാത്തതിനെത്തുടർന്ന് ഇവരുടെ കുട്ടികൾ പോലും ദുരിതത്തിലാണ്. വാടക നൽകാൻ കഴിാതെ വീടൊഴിയേണ്ടി വന്നവരുമുണ്ട്.
തിരൂർ എക്സ്ചേഞ്ചിലെ ജീവനക്കാരൻ തണ്ടലംവളപ്പിൽ ജബ്ബാറിന്റെ മകൻ നാലാംക്ലാസ് വിദ്യാർത്ഥിയായ ഉമർ ലത്തീഫാണ് സ്കൂളിൽനിന്ന് പുറത്തായത്. കൂട്ടായിയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ഉമർ പഠിക്കുന്നത്. കഴിഞ്ഞമാസം ഫീസ് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ജബ്ബാറിന് വേറെ വരുമാനവുമില്ല. മുന്മാസത്തിൽ ഫീസടയ്ക്കാത്തതിനാൽ പരീക്ഷയെഴുതിക്കില്ലെന്ന ഭീഷണിവന്നപ്പോൾ കടംവാങ്ങിയാണ് ഫീസടച്ചത്. അങ്ങനെ മൂന്നിൽനിന്ന് നാലിലേക്ക് ചേർത്തു. പക്ഷേ, ഫീസടയ്ക്കാനില്ലാതായതോടെ സ്കൂളുകാർ ഇനി വരേണ്ടെന്നുപറഞ്ഞു.
തുച്ഛശമ്പളംകൊണ്ട് ഉമ്മയും ഭാര്യയും രണ്ട് കുട്ടികളുമടങ്ങിയ കുടുംബത്തെ പോറ്റാൻ കഷ്ടപ്പെടുമ്പോഴാണ് ജബ്ബാറിന് ജോലി നഷ്ടപ്പെടുന്നത്. മകന്റെ വിദ്യാഭ്യാസം, രോഗിയായ ഭാര്യയുടെ ചികിത്സ, ദൈനംദിനച്ചെലവുകൾ... ഇനിയെന്തെന്നറിയാതെ ഇരിക്കുകയാണ് ഈ മനുഷ്യൻ. ബുധനാഴ്ചത്തെ സത്യാഗ്രഹസമരത്തിൽ ഉമറും പങ്കെടുത്തിരുന്നു.
കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട വാണിയമ്പലത്തെ രാധാകൃഷ്ണനാണ് കിടപ്പാടം നഷ്ടപ്പെട്ടത്. വാണിയമ്പലം എക്സ്ചേഞ്ചിലായിരുന്നു ജോലി. വീട് പോയതിനെത്തുടർന്ന് വാടകവീട്ടിലായിരുന്നു താമസം. ഇപ്പോൾ വാടകനൽകാനില്ലാതായതോടെ വീടൊഴിയാൻ ഉടമ ആവശ്യപ്പെട്ടു. കുടുംബത്തെയുംകൊണ്ട് എങ്ങോട്ടു പോകുമെന്നറിയാതെ നട്ടംതിരിയുകയാണ് രാധാകൃഷ്ണൻ. സംസ്ഥാനമൊട്ടാകെ ബി.എസ്.എൻ.എൽ. കരാർ തൊഴിലാളികൾ സമരത്തിലാണ്. സർവീസ് സംഘടനകൾ പിരിവെടുത്താണ് ഇവരുടെവീട്ടിൽ ഇപ്പോൾ അരി നൽകുന്നത്. സമരം നീളുന്നതോടെ ഇനിയും ഇത്തരം ദുരിതക്കാഴ്ചകളും ബലിയാടുകളും സൃഷ്ടിക്കപ്പെടും. എന്നാൽ ഇതൊന്നും കാണാതിരിക്കാനായി ബി.എസ്.എൻ.എൽ. അധികാരികൾ കണ്ണടച്ചിരിപ്പാണ്.
സംസ്ഥാനത്തൊട്ടാകെ എണ്ണായിരത്തോളം തൊഴിലാളികളാണ് ആറുമാസമായി ശമ്പളമില്ലാതെ നട്ടംതിരിയുന്നത്. അറുപതോളം കരാറുകാരാണ് ബി.എസ്.എൻ.എല്ലിന് തൊഴിലാളികളെ വിതരണംചെയ്യുന്നത്. ഇവർക്ക് കമ്പനി പണംനൽകാത്തതാണ് പ്രശ്നമായത്. 83 തൊഴിലാളികളെ പുറത്താക്കുകയുംചെയ്തു. 478 രൂപയായിരുന്നു ഇവരുടെ കൂലി. അത് 635 ആക്കിയിരുന്നെങ്കിലും ആറുമാസമെടുത്ത പണിയുടെ കൂലിപോലും കിട്ടാതായതോടെ സമരം തുടങ്ങുകയായിരുന്നു. കമ്പനി വാഹനങ്ങളിൽ പെട്രോളടിച്ച പണം നൽകാത്തതിനാൽ ഇന്ധനം നൽകുന്നത് പമ്പുകാർ പലേടത്തും നിർത്തിവെച്ചിട്ടുണ്ട്.
സ്വന്തം ജീവനക്കാർ ആയിരുന്നവരെ കരാർ തൊഴിലാളികൾ എന്ന ബാനറിലേക്ക് വർഷങ്ങൾക്ക് മുൻപ് മാറ്റിയശേഷം ഇപ്പോൾ ഈ കരാർ തൊഴിലാളികളെ മുഴുവൻ പിരിച്ചുവിടാൻ ഒരുങ്ങുകയാണ് ബിഎസ്എൻഎൽ. കേന്ദ്ര സർക്കാർ നിയോഗിച്ച മൂന്നംഗ കമ്മിറ്റിയുടെ നിർദ്ദേശമനുസരിച്ച് 54,000ത്തിനടുത്ത് ജീവനക്കാരെ ബിഎസ്എൻഎൽ പിരിച്ചുവിടാൻ ഒരുങ്ങുന്നുവെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. റിലയൻസ് ജിയോയുടെ വരവിന് ശേഷം ബിഎസ്എൻഎല്ലിന്റെ തകർച്ച പഠിച്ച മൂന്നംഗ സമിതിയുടെ ഉപദേശ പ്രകാരമായിരുന്നു ഈ തീരുമാനം. ഈ തീരുമാനം നിലനിൽക്കെയാണ് കേരളത്തിലെ കരാർ ജീവനക്കാരെ പിരിച്ചുവിടാൻ കേരളാ സർക്കിളും ഒരുങ്ങുന്നത്. ഫെബ്രുവരി മുതൽ ശമ്പളത്തിനായി ആവശ്യപ്പെടുന്ന കേരളാ സർക്കിളിലെ 6778 തൊഴിലാളികൾ ചീഫ് ജനറൽ മാനേജർക്ക് കത്ത് നൽകിയപ്പോൾ പിരിച്ചുവിടൽ നോട്ടീസ് നൽകിയാണ് പ്രതികരണം വന്നത്.
ശമ്പളം നൽകാൻ ഫണ്ടില്ലെന്ന പതിവ് പല്ലവി പാടുന്ന ബിഎസ്എൻഎൽ കരാർ തൊഴിലാളികൾക്ക് ശമ്പളം നൽകാനുള്ള ഒരു നീക്കത്തിനും ഇതേവരെ തയ്യാറായിട്ടില്ല. കരാർ തൊഴിലാളികൾക്ക് ശമ്പളം നൽകേണ്ടത് ബിഎസ്എൻഎല്ലിൽ നിന്നും കരാർ എടുത്ത കമ്പനികൾ ആണെങ്കിലും ഫണ്ട് നൽകേണ്ടത് ബിഎസ്എൻഎൽ ആണ്. ബിഎസ്എൻഎൽ ഫണ്ട് നൽകുന്നില്ല. അതിനാൽ കമ്പനികൾ ശമ്പളവും നൽകുന്നില്ല. കരാർ കമ്പനികളോട് ശമ്പള കാര്യം പറഞ്ഞാൽ ബിഎസ്എൻഎല്ലിൽ ചോദിക്കാൻ പറയും. ബിഎസ്എൻഎല്ലിൽ അന്വേഷിച്ചാൽ കരാർ കമ്പനികളോട് തന്നെ അന്വേഷിക്കാൻ പറയും. അഞ്ചു മാസമായി തൊഴിലാളികൾ ശമ്പളത്തിന്റെ പേരിൽ തട്ടിക്കളിക്കപ്പെടുകയാണ്. കുറ്റം ബിഎസ്എൽഎല്ലിന്റെ കയ്യിലാണ് എന്ന് അറിയാമായിരുന്നതിനാൽ കുറ്റം ജീവനക്കാർ ബിഎസ്എൻഎല്ലിന് മേലെ തന്നെയാണ് ചുമത്തുന്നത്.
കരാർ കമ്പനികൾ ജീവനക്കാർക്ക് ശമ്പളം നൽകിയില്ലെങ്കിൽ അത് നൽകാനുള്ള ഉത്തരവാദിത്തം ബിഎസ്എൻഎല്ലിനാണ്. ബിഎസ്എൻഎൻ വിളിച്ചെടുത്ത ജീവനക്കാരെയാണ് 2014-ൽ കരാർ കമ്പനികൾക്ക് കൈമാറിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കരാർ കമ്പനികൾ ശമ്പളം നൽകിയില്ലെങ്കിൽ നൽകേണ്ട ബാധ്യത ബിഎസ്എൻഎല്ലിനാണ്. ഇത് അറിയാമായിരുന്നിട്ടു തന്നെയാണ് ശമ്പളക്കാര്യത്തിലുള്ള ഈ ബിഎസ്എൻഎല്ലിന്റെ കണ്ണടയ്ക്കൽ.
ജീവിതം മുഴുവൻ ബിഎസ്എൻഎല്ലിന് വേണ്ടി ജോലി ചെയ്ത ബിഎസ്എൻഎൽ കരാർ തൊഴിലാളികളുടെ ജീവിതം ഇപ്പോൾ നരകതുല്യമാക്കി മാറിയിരിക്കുകയാണ്. 2014 വരെ കരാർ തൊഴിലാളികൾ നേരിട്ട് ബിഎസ്എല്ലിന്റെ കീഴിലായിരുന്നു. ഒരു ആനുകൂല്യവും ഇവർക്ക് ആ ഘട്ടത്തിൽ ലഭിച്ചില്ലെങ്കിലും ശമ്പളം കൃത്യമായി ലഭിച്ചിരുന്നു. 2014 മുതൽ ടെൻഡർ വ്യവസ്ഥ നടപ്പിലായി. ഇതോടെ കരാർ ജീവനക്കാർ വിവിധ സോണുകളിലേക്ക് മാറി. ഇൻഫ്രാ സ്ട്രക്ച്ചർ, ഹൗസ് കീപ്പിങ്, എക്സ്റ്റേണൽ പ്ലാന്റ് എന്നിങ്ങനെ തൊഴിലാളികൾ വിഭജിക്കപ്പെട്ടു. ഇവരുടെ മേൽനോട്ടം വിവിധ കരാർ കമ്പനികൾക്ക് നൽകി. എങ്ങിനെയെങ്കിലും ജീവനക്കാരെ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായിരുന്നു ടെൻഡർ വ്യവസ്ഥ. ടെക്നിക്കൽ ജീവനക്കാർ വരെ ഹൗസ് കീപ്പിംഗിൽ വന്നത് ഉദാഹരണം.
ജീവനക്കാരെ ഘട്ടം ഘട്ടമായി ഒഴിവാക്കാനുള്ള തീരുമാനത്തിലാണ് ബിഎസ്എൻഎൽ. അതിനു ബിഎസ്എൻഎൽ നടപടിക്രമങ്ങൾ തന്നെ ഉദാഹരണമാണ്. ടെൻഡർ സിസ്റ്റം വന്നു ബിഎസ്എൻഎൻ തൊഴിലാളികൾ കരാർ കമ്പനിക്ക് കീഴിൽ വന്നപ്പോൾ മുതൽ ബിഎസ്എൻഎല്ലും കരാർ കമ്പനികളും യോജിച്ച് പണി തുടങ്ങി. ആദ്യം 60 വയസുള്ളവരെ ഒഴിവാക്കി. പ്രായപരിധി പ്രശ്നം എന്ന പേരിലാണ് ഈ തീരുമാനം വന്നത്. പിന്നെ 58 കഴിഞ്ഞവരെ ഒഴിവാക്കി.
ജീവിതം മുഴുവൻ ബിഎസ്എല്ലിന് വേണ്ടി ജോലി ചെയ്ത തൊഴിലാളികൾ ആണിവർ. ജീവിതത്തിന്റെ ഒരു വസന്തകാലം മുഴുവൻ ജോലി ചെയ്യുമ്പോഴും എപ്പോഴെങ്കിലും സർവീസിൽ സ്ഥിരപ്പെടും എന്ന സ്വപ്നവും പേറി ബിഎസ്എൻഎല്ലിൽ തുടരുന്നവർ ആണ് ഇപ്പോൾ ഒഴിവാക്കപ്പെടുന്നത്. രാജ്യത്ത് ആകെയുള്ള ഒരുലക്ഷം തൊഴിലാളികളിൽ 30 ശതമാനം കരാർ തൊഴിലാളികളെ ഒഴിവാക്കാനാണ് മാനേജ്മെന്റ് തലത്തിൽ ബിഎസ്എൻഎല്ലിൽ വന്ന നിർദ്ദേശം. ഇങ്ങിനെ വരുമ്പോൾ തന്നെ കേരളത്തിൽ ആയിരത്തോളംപേർ പിരിച്ചുവിടപ്പെടും. നിയമപ്രകാരമുള്ള ആനുകൂല്യമൊന്നും ലഭിക്കില്ല എന്ന് വരുമ്പോൾ ഒപ്പം ശമ്പള കുടിശ്ശികയോ പെൻഷൻ ആനുകൂല്യങ്ങളോ നൽകാതിരിക്കാനാണ് നീക്കം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍