യുകെയിൽ എത്തി കടം കയറി ജീവിതം വഴി മുട്ടി നിൽക്കവെ മരണം വിളിച്ച മലയാളി യുവാവിന് ആശ്വാസം എത്തിച്ചു മറുനാടൻ കുടുംബം; കടം വീട്ടാനും ജീവിതം കരുപ്പിടിപ്പിക്കാനുമായി ശേഖരിച്ചു നൽകിയത് 20 ലക്ഷം രൂപ; എട്ടു ലക്ഷം വീതം രണ്ടു മക്കളുടെ പേരിൽ ഫിക്സഡും ഇട്ടു: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഇതുവരെ പ്രതിസന്ധിയിലായവർക്ക് നൽകിയത് നാലര കോടിയോളം രൂപ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: മാധ്യമ പ്രവർത്തനം എന്നാൽ വാർത്തകൾ നൽകുന്നത് മാത്രമല്ല സാധാരണക്കാരായ മനുഷ്യർക്ക് സഹായം നൽകുന്നതു കൂടിയാണ് എന്നുറച്ചു വിശ്വസിക്കുന്നവരാണ് ടീം മറുനാടൻ. മറുനാടന്റെ സഹോദര സ്ഥാപനമായ യുകെയിലെ ബ്രിട്ടീഷ് മലയാളി രൂപീകരിച്ച ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഇടപെടൽ അതു എപ്പോഴും ശരി വയ്ക്കുകയാണ് പതിവ്. ഏറ്റവും ഒടുവിൽ യുകെയിൽ എത്തി കടം കയറി മുടിഞ്ഞ ഒരു കുടുംബത്തിന്റെ നാഥൻ അകാലത്തിൽ പൊലിഞ്ഞതോടെ 20 ലക്ഷത്തിലധികം രൂപയാണ് വായനക്കാരിൽ നിന്നും ശേഖരിച്ചു നൽകിയത്.
കോട്ടയം തലയോലപ്പറമ്പ് കീഴൂർ സ്വദേശിയായ തോമസ് ജോസഫ് എന്ന ബൈജുവിന്റെ കുടുംബത്തിനാണ് സഹായം നൽകിയത്. സമാഹരിച്ച 20 ലക്ഷം രൂപയിൽ നിന്നും ഫ്യൂണറൽ സർവ്വീസ് ചാർജ്ജായ നാലു ലക്ഷം രൂപ നൽകിയശേഷം ബാക്കിയുള്ള 16 ലക്ഷം രൂപയാണ് ബൈജുവിന്റെ രണ്ടു പെൺമക്കൾക്കായി ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടു വീതിച്ചു നൽകിയത്.
കടം വാങ്ങിയും ലോൺ എടുത്തും നല്ലൊരു ജോലി കരുപ്പിടിപ്പിക്കാനാണ് ബൈജുവും കുടുംബവും യുകെയിൽ എത്തിയത്. എന്നാൽ കടത്തിനു മുകളിൽ കടം പെരുകി ഈ കുടുംബത്തിന്റെ മുന്നോട്ടുള്ള പോക്ക് അനിശ്ചിതത്വത്തിലായ സമയത്താണ് ബൈജുവിന്റെ മരണം എത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ലണ്ടനിലെ ലീയിലുള്ള ഔർ ലേഡി ഓഫ് ലൂർദ് ചർച്ചിൽ നടന്ന സംസ്ക്കാര ശ്രുശ്രൂഷ ചടങ്ങുകൾക്കും പൊതുദർശനത്തിനും ഇടയിലാണ് മക്കൾക്കുള്ള ചെക്ക് കൈമാറിയത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ പ്രതിനിധികളെ അൾത്താരയിലേക്ക് ക്ഷണിച്ച് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലാണ് കുട്ടികൾക്ക് ചെക്ക് കൈമാറിയത്. മാർ ജോസഫ് സ്രാമ്പിക്കൽ ഇതു രണ്ടാം തവണയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റിയുടെ ഫണ്ട് കൈമാറ്റം നടത്തുന്നത്. വായനക്കാരിൽ നിന്നും ബാങ്ക് അക്കൗണ്ട് വഴിയ ശേഖരിച്ച 120668 രൂപയ്ക്കൊപ്പം വിർജിൻ മണിയിൽ നിന്നും ഗിഫ്റ്റ് എയ്ഡ് അടക്കം ലഭിച്ച 1939018 രൂപ കൂടി ചേർക്കുകയും വിർജിൻ മണിക്ക് കമ്മീഷനായി നൽകിയ 55201 രൂപ കുറയ്ക്കുകയും ചെയ്ത ശേഷം ലഭിച്ച ബാക്കി തുകയായ 2004,485 രൂപയാണ് ഫ്യൂണറൽ സർവ്വീസിനും കുട്ടികൾക്കുമായി നൽകിയത്.
518872 രൂപ ആദ്യം തന്നെ ഫ്യൂണറൽ സർവ്വീസിനു കൈമാറിയിരുന്നു. ബാക്കിയുള്ള തുകയ്ക്കൊപ്പം ജനറൽ ചാരിറ്റി ഫൗണ്ടേഷന്റെ ജനറൽ ഫണ്ടിൽ നിന്നും ഒരു തുക കൂടി ചേർത്ത് 16 ലക്ഷമാക്കി രണ്ടു കുട്ടികൾക്കുമായി വീതിച്ചു നൽകുകയായിരുന്നു. ബൈജുവിനും ഭാര്യ നിഷയ്ക്കും യുകെയിൽ ഉണ്ടായ കടങ്ങൾ വീട്ടാനുള്ള പണം പരിചയക്കാരും സുഹൃത്തുക്കളും അടങ്ങിയ മലയാളികൾ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയിരുന്നതു കൊണ്ടാണ് മക്കളുടെ പേരിൽ നിക്ഷേപിക്കാൻ തീരുമാനിച്ചത്. ഇക്കാര്യം ഇടവക വികാരിയായ ഫാ: ഹാൻസ് പുതിയകുളങ്ങര പ്രത്യേകം എടുത്തു പറഞ്ഞു അഭിനന്ദിച്ചു. ഫാ: ഹാൻസിന്റെ നേതൃത്വത്തിൽ ശേഖരിച്ച 253042 രൂപയും ചാരിറ്റി ഫൗണ്ടേഷനിൽ ഇട്ട ഗിഫ്റ്റ് എയിഡ് കൂടി ചേർത്തിട്ടു 289558 രൂപയായും നൽകിയിരുന്നു.
ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ ടാമിച്ചൻ കൊഴുവനാൽ, സെക്രട്ടറി സൈമി ജോർജ്, ഫാദർ ഹാൻസ് പുതിയകുളങ്ങര, ഫാദർ റോയ് മുത്തുമാക്കൽ, ബിഷപ്പിന്റെ സെക്രട്ടറി ഫാ: ഫാൻസുവാ പത്തിൽ, ഫാ: ബിനോയ് നിലയാറ്റിങ്ങൽ, ഫാ: ഷിജോ ആലപ്പാട്ട്, കെസിഡബ്ല്യുഎയുടെ വെൽഫെയർ ഓഫീസർ മംഗളവദനൻ വിദ്യസാഗർ എന്നിവരുടെ സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്. പിതാവിന്റെ വിയോഗത്തിൽ ദുഃഖിതരായ എയ്ഞ്ചലും അലോണയും നിറ മിഴികളോടെയാണ് ചെക്കുകൾ ഏറ്റുവാങ്ങിയത്. ഫ്യൂണറൽ ഡയറക്ടേഴ്സിന് ആവശ്യമായ പണം നൽകിയ ശേഷം ബാക്കി വന്ന തുക മക്കളുടെ പേരിൽ നിക്ഷേപിക്കാനുള്ള തീരുമാനത്തെ അവിടെ എത്തിയ ഒരുപാടു പേർ ഒരേ പോലെ അഭിനന്ദിച്ചു.
അപ്പാപ്പ എന്ന ഒരു വ്യക്തി 49978 രൂപ നൽകിയപ്പോൾ ടോർബി മലയാളികൾ 50878 രൂപയും പൂളിലെ പ്രയർ ഗ്രൂപ്പ് 33769 രൂപയും ചെസ്റ്റർഫീൽഡിലെ സീറോ മലബാർ കമ്മ്യൂണിറ്റി 120397 രൂപയും ക്രോയ്ഡോണിലെ സീറോ മലബാർ കമ്മ്യൂണിറ്റി 316258 രൂപയും നൽകിയതോടെയാണ് ആകെ തുക 20 ലക്ഷം രൂപയോളമായി ഉയർന്നത്. നാട്ടിൽ നിന്നും വന്ന ബൈജുവിന്റെ കസിൻ ബ്രദർ കെ. എം. ജോൺ നടത്തിയ ഹ്രസ്വ പ്രസംഗത്തിൽ ബൈജുവിന്റെ വിയോഗത്തിൽ നിഷയെയും കുട്ടികളെയും മാനസികമായും സാമ്പത്തികമായും സഹായിച്ച യുകെയിലെ നല്ലവരായ എല്ലാ മലയാളികൾക്കും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും പ്രത്യേകം നന്ദി പറഞ്ഞു.
പാൻക്രിയാറ്റിക് നേക്രിട്ടിസിങ് എന്ന രോഗം ബാധിച്ച് കഴിഞ്ഞ മാസം ഫെബ്രുവരി 14നാണ് ബൈജു മരണത്തിന് കീഴടങ്ങിയത്. അന്ന് രാവിലെ മുതൽക്കു തന്നെ ബൈജുവിന്റെ സ്ഥിതി മോശമാണെന്ന റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും സ്നേഹിതരുടെ പ്രാർത്ഥനകളെല്ലാം വിഫലമാക്കി മരണ വാർത്ത എത്തുകയായിരുന്നു. കോട്ടയം തലയോലപ്പറമ്പ് കീഴൂർ കലയത്തും കുന്ന് ഇടവകയിലെ കിണറ്റുകരയിൽ കുടുംബാംഗമാണ്. വെറും 42 വയസ് മാത്രമായിരുന്നു പ്രായം. മക്കളുടെ ബാല്യത്തിന്റെ കൊഞ്ചലും ചിണുങ്ങലും മുഴുവൻ കൊതി തീരെ കണ്ടു തീരും മുന്നെയാണ് ബൈജു പത്നി നിഷയുടെ കൈകളിൽ ഏൽപ്പിച്ച് മടങ്ങിയത്. സ്വന്തം പിതാവിന് പകരം മറ്റൊന്നുമില്ലെങ്കിലും ആപത്തിൽ ഒരു സമൂഹം കൈത്താങ്ങൊരുക്കിയതിന്റെ നന്ദി ഈ കുട്ടികളുടെ മുഖത്ത് വ്യക്തമായിരുന്നു.
ഒന്നര വർഷം കൂടി കഴിഞ്ഞാൽ പി ആർ ലഭിക്കും എന്ന ആശ്വാസത്തിനിടയിലായിരുന്നു ദുരന്തം ഈ കുടുംബത്തെ വിഴുങ്ങിയത്. അതിനിടയിൽ വിധവയായ നിഷയുടെ നഴ്സിങ് ഹോമിന്റെ സ്പോൺസർ ലൈസൻസ് കൂടി റദ്ദാക്കി എന്ന സ്ഥിതിഗതി സംജാതമായി. ഇതോടെ വിധിക്കു മുന്നിൽ പകച്ചു നിന്ന നിഷയ്ക്കും കുട്ടികൾക്കും മുന്നിൽ യുകെ മലയാളികൾ ഒഴുക്കിയ സ്നേഹമാണ് ഇന്ന് അവരുടെ ജീവിതത്തിന്റെ നട്ടെല്ലായി മാറിയിരിക്കുന്നത്.
ഞങ്ങൾ നന്ദി പറയേണ്ടത് വായനക്കാരോട് മാത്രമാണ്. വ്യക്തികൾ എന്ന നിലയിൽ ട്രസ്റ്റിമാരിൽ ചിലർ കുറച്ച് പണം നൽകിയെങ്കിലും ആപത്തിൽ പെട്ട ഒരു അപരിചിതനെ സഹായിക്കാൻ വായനക്കാർ എടുത്ത ധീരമായ തീരുമാനം ആണ് ഈ നന്മയുടെ കാതൽ. ഞങ്ങളിൽ വായനക്കാൻ അർപ്പിച്ച വിശ്വാസം അതേപടി പാലിച്ചുകൊണ്ട് പൂർണ്ണമായും സുതാര്യമായും ഗിഫ്റ്റ് എയിഡ് വരെ മുഴുവൻ ഉൾപ്പെടുത്തിയുമാണ് ഞങ്ങൾ പണം കൈമാറിയത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഒരു പണം പോലും ചെലവിനത്തിൽ വായനക്കാരുടെ സംഭാവനയിൽ നിന്നും എടുക്കാറില്ലെന്നതാണ് സത്യം.
അഞ്ചു വർഷം മുൻപ് രൂപീകൃതമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് 457,150 പൗണ്ട് ( ഏതാണ്ട് നാലു കോടിയിലധികം രൂപഃ വായനക്കാർക്കിടയിൽ നിന്നും ശേഖരിച്ച ചാരിറ്റി ഫൗണ്ടേഷൻ 229 ഓളം ആളുകൾക്കോ പ്രസ്ഥാനങ്ങൾക്കോ ആണ് ഇതുവരെ ആശ്വാസം പകർന്നത്. കേരളത്തിലെ രോഗബാധിതരായി കഴിയുന്ന അനേകം പേർക്കാണ് യുകെ മലയാളികളുടെ കരുണ ഫൗണ്ടേഷൻ വഴി ലഭിച്ചത്.
ഇപ്പോൾ ചെയർമാൻ സ്ഥാനം വഹിക്കുന്ന ടോമിച്ചൻ കൊഴുവനാലും സെക്രട്ടറി സ്ഥാനം വഹിക്കുന്ന സൈമി ജോർജും അടക്കം 11 അംഗങ്ങളാണ് ചാരിറ്റി ഫൗണ്ടേഷനിൽ പ്രവർത്തിക്കുന്നത്.
ഫോട്ടോ കടപ്പാട്: ഡിജു സെബാസ്റ്റ്യൻ
ബാങ്ക് അക്കൗണ്ട് വഴി ലഭിച്ച തുകയുടെ സ്റ്റേറ്റ്മെന്റ് ചുവടെ:
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്