Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വനിതാ ഗുസ്തി താരങ്ങൾക്ക് എതിരായ ലൈംഗികാതിക്രമം തെളിയിച്ചാൽ തൂക്കിലേറി മരിക്കാൻ വരെ തയ്യാറെന്ന് പറഞ്ഞ ബ്രിജ്ഭൂഷൺ എഫ്‌ഐആർ പുറത്തുവന്നതോടെ അടവുമാറ്റി; ശക്തിപ്രകടനത്തിനായി അയോധ്യയിൽ നടത്താനിരുന്ന റാലി മാറ്റി വച്ചു; റാലിക്ക് ഭരണകൂടം അനുമതി നിഷേധിച്ചതും തിരിച്ചടിയായി

വനിതാ ഗുസ്തി താരങ്ങൾക്ക് എതിരായ ലൈംഗികാതിക്രമം തെളിയിച്ചാൽ തൂക്കിലേറി മരിക്കാൻ വരെ തയ്യാറെന്ന് പറഞ്ഞ ബ്രിജ്ഭൂഷൺ എഫ്‌ഐആർ പുറത്തുവന്നതോടെ അടവുമാറ്റി; ശക്തിപ്രകടനത്തിനായി അയോധ്യയിൽ നടത്താനിരുന്ന റാലി മാറ്റി വച്ചു; റാലിക്ക് ഭരണകൂടം അനുമതി നിഷേധിച്ചതും തിരിച്ചടിയായി

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: തനിക്കെതിരായ എഫ്‌ഐആറിലെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ, ബിജെപി എംപിയും, ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷനുമായ ബ്രിജ്ഭൂഷൺ ശരൺ സിങ് അയോധ്യാ റാലി മാറ്റി വച്ചു. തിങ്കളാഴ്ച റാലി നടത്തുന്നതിന് അയോധ്യ ജില്ലാ ഭരണകൂടം അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു.

ശരിയല്ലാത്ത രീതിയിൽ സ്പർശിക്കുക, പെൺകുട്ടികളുടെ മാറിടം പിടിക്കുക, ശ്വസന ക്രമം പരിശോധിക്കാനെന്ന പേരിൽ വനിതാ താരങ്ങളുടെ മാറിടത്തിലും വയറിലും പിടിക്കുക, തലോടുക, ശരിയല്ലാത്ത സ്വകാര്യ വിവരങ്ങൾ തേടുക, താരങ്ങൾക്ക് ടൂർണമെന്റിന്റെ സമയത്തുണ്ടാകുന്ന മുറിവുകൾക്കുള്ള ചികിത്സക്ക് ഫെഡറേഷൻ നൽകുന്ന സൗകര്യത്തിനും ഡയറ്റീഷ്യനും കോച്ചും അനുവദിക്കാത്ത അറിയപ്പെടാത്ത ഭക്ഷണ പദാർഥങ്ങൾ വാഗ്ദാനം ചെയ്തും ലൈംഗികമായി വഴങ്ങാൻ ആവശ്യപ്പെടുക, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നെഞ്ചത്ത് തലോടുക ദേഹത്ത് തലോടുക തുടങ്ങിയ നിരവധി ആരോപണങ്ങളാണ് ബ്രിജ് ഭൂഷനെതിരെയുള്ളത്. ഏപ്രിൽ 21 ന് ബ്രിജ് ഭൂഷനെതിരായ പരാതിലഭിച്ചിട്ടുണ്ടെങ്കിലും ഏപ്രിൽ 28 നാണ് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച 'ജൻചേതന മഹാറാലി' എന്ന പേരിൽ റാലി നടത്താനായിരുന്നു തീരുമാനം. പതിനായിരക്കണക്കിന് ആളുകളുടെ പിന്തുണ തനിക്ക് ഉണ്ടെന്ന് ബ്രിജ് ഭൂഷൻ അവകാശപ്പെട്ടിരുന്നു. സന്ന്യാസിമാരുടെ ആശീർവാദത്തോടെ റാലി നടത്തുമെന്നായിരുന്നു ബ്രിജ് ഭൂഷണിന്റെ പ്രഖ്യാപനം. കേസിൽ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി ഉയരുന്നത് ബിജെപിയെ സമ്മർദ്ദിലാക്കിയിട്ടുണ്ട്. അതിനിടെ തന്റെ ശക്തി കാണിക്കാനാണ് ബ്രിജ് ഭൂഷൺ റാലി നടത്താൻ ഒരുങ്ങിയത്. ബ്രിജ് ഭൂഷണിന് വേണ്ടി ബിജെപി കൗൺസിലറാണ് റാലിക്ക് അനുമതി തേടി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. ഇതോടെ തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന റാലി കുറച്ച് ദിവസത്തേയ്ക്ക് നീട്ടിവെച്ചതായി ബ്രിജ് ബൂഷൺ അറിയിക്കുകയായിരുന്നു.

റാലി നടത്തുന്നതിനോട് യുപിയിലെ ബിജെപി പ്രാദേശിക, ജില്ലാ നേതൃത്വത്തിന് ചെറിയ തോതിൽ എതിർപ്പ് ഉണ്ടായിരുന്നുവെന്നാണ് വിവരം. റാലി മാറ്റിവയ്ക്കുന്നതായി അറിയിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ, രാഷ്ട്രീയ എതിരാളികൾ തനിക്കെതിരെ 'തെറ്റായ കുറ്റം' ചുമത്തുകയാണെന്ന് അദ്ദേഹം വീണ്ടും അവകാശപ്പെട്ടു.

ബ്രിജ്ഭൂഷണ് എതിരായ ആദ്യ എഫ്.ഐ. ആർ ആറ് വനിതാ ഒളിമ്പ്യന്മാരുടെ പരാതിയിൽ രജിസ്റ്റർ ചെയ്തതാണ്. രണ്ടാമത്തേത് പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ പിതാവ് നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്തതാണ്. ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ പ്രതിഷേധം ശക്തമായിരിക്കെയാണു ഗുരുതര കുറ്റങ്ങൾ ചുമത്തിയ വിവരം പുറത്തുവന്നത്.

അതേസമയം ഗുസ്തി താരങ്ങളുടെ ആരോപണങ്ങളെല്ലാം ബ്രിജ് ഭൂഷൻ നിഷേധിച്ചു. ലൈംഗികാതിക്രമ പരാതി തെളിയിക്കപ്പെട്ടാൽ തൂക്കിലേറി മരിക്കാൻ തയാറാണ്. ഗുസ്തിയിൽ 20ാം സ്ഥാനത്തായിരുന്ന ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയതിനു പിന്നിൽ തന്റെ കഠിനാധ്വാനവുമുണ്ടെന്നും കൈസർഗഞ്ചിൽ നിന്നുള്ള പാർലമെന്റ് അംഗമായ ബ്രിജ് ഭൂഷൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP