കല്യാണത്തലേന്ന് വൈകുന്നേരം സദ്യവട്ടം ഒരുക്കാനും അതിഥികളെ സ്വീകരിക്കാനും ഇരുവരും ഉത്സാഹകമ്മിറ്റിയായി; പുലർച്ചെ അഞ്ചിന് ബ്യൂട്ടി പാർലറിൽ പോകാൻ വിളിച്ചപ്പോൾ യുവതിയെ കാണാനില്ല; അർദ്ധരാത്രി വധു അയൽക്കാരനായ കാമുകനൊപ്പം ഒളിച്ചോടിയതോടെ വിവാഹം മുടങ്ങി; ഇത്രയും നാൾ എങ്ങനെ പ്രണയം ഒളിച്ചുവച്ചുവെന്ന് അന്തം വിട്ട് വീട്ടുകാർ; വരന്റെ വീട്ടുകാർ ക്ഷമിച്ചതോടെ രണ്ടുപേരെയും കണ്ടെത്താൻ നാട്ടുകാർ നെട്ടോട്ടത്തിൽ
എം മനോജ് കുമാർ
കാട്ടാക്കട: വിവാഹത്തലേന്നുള്ള ഒളിച്ചോട്ടങ്ങൾ ഏറുകയാണ്. പുതിയ സംഭവം തലസ്ഥാനത്താണ്. വിവാഹസദ്യ വരെ റെഡിയായിരിക്കെയാണ് വധു കാമുകന് ഒപ്പം ഒളിച്ചോടിയത്. കാട്ടാക്കടയിൽ വധുവിന്റെ ഒളിച്ചോട്ടം നാടകീയമായ രംഗങ്ങൾ തന്നെ സൃഷ്ടിച്ചുവെന്ന് പറയേണ്ടതില്ലല്ലോ. വിവാഹസദ്യ ശരിയാകുന്നത് നോക്കിനിന്ന വധുവും കാമുകനുമാണ് അർദ്ധരാത്രി രണ്ടു മണിയോടെ വീട്ടുകാരെ കുഴപ്പത്തിലാക്കി ഒളിച്ചോടിയത്. ഒളിച്ചോടിയ വധുവും കാമുകനും എവിടെയുണ്ടെന്നു ഇതുവരെ ആർക്കും അറിയുകയുമില്ല. വധു ഒളിച്ചോടിയതോടെ ഇന്നലെ രാവിലെ കട്ടയ്ക്കോട് പാരിഷ് പള്ളി ഹാളിൽ നടക്കേണ്ടിയിരുന്ന വിവാഹവും മുടങ്ങി. കട്ടയ്ക്കോട് സ്വദേശിനിയും വാഴിച്ചൽ സ്വദേശിയും തമ്മിലുള്ള വിവാഹമാണ് വധുവിന്റെ ഒളിച്ചോട്ടം കാരണം വെള്ളത്തിലായത്. രാത്രി വൈകും വരെ വധുവിന്റെ വീട്ടിലുണ്ടായിരുന്ന കാമുകനാണ് വധുവിനെ പൊക്കി കടന്നു കളഞ്ഞത്. രാത്രി ഒന്നിനും അഞ്ചിനും ഇടയിലാണ് പെൺകുട്ടിയെ കാണാതായത് എന്ന് വീട്ടുകാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
കടുത്ത പ്രണയത്തിൽ ആയിരുന്ന കാമുകനും യുവതിയും കാര്യങ്ങൾ രഹസ്യമായി വെയ്ക്കുകയായിരുന്നു. തൊട്ടടുത്ത വീട്ടിലെ ആളായതിനാൽ കാമുകന്റെ സാന്നിധ്യത്തിൽ വീട്ടുകാർക്ക് സംശയം വന്നതുമില്ല. ഇവർ തമ്മിൽ അടുപ്പമുണ്ടായിരുന്നുവെങ്കിലും ഇവർ ഒളിച്ചോടുന്ന കാര്യം വരന്റെ കൂട്ടുകാർക്കും വധുവിന്റെ കൂട്ടുകാർക്കും വിവരവും ലഭിച്ചിരുന്നില്ല. വിവാഹ തലേന്ന് കൂടി ആയതിനാൽ പറഞ്ഞുറപ്പിച്ച വിവാഹം നടക്കുമെന്ന് തന്നെ ഈ ബന്ധം അറിയാവുന്ന വളരെ ചിലർ മാത്രം കരുതി. പക്ഷെ കാമുകനും കാമുകിയും കൂടി തീരുമാനം മുൻപേ തന്നെ എടുത്തതിനാൽ ഇവർക്ക് മാത്രമാണ് സംശയം ബാക്കിയുണ്ടാകാതിരുന്നത്. വിവാഹ തലേന്ന് അർദ്ധ രാത്രി ഇവർ സ്ഥലം കാലിയാക്കുകുകയും ചെയ്തു. വിവാഹ സദ്യ നോക്കി നെടുവീർപ്പിട്ട വീട്ടുകാരും നാട്ടുകാരും കൂടി സദ്യയ്ക്ക് വിവാഹത്തിന്റെ അവസ്ഥ വരേണ്ട എന്ന് കരുതി വയോജന മന്ദിരത്തിൽ എത്തിക്കുകയും ചെയ്തു. വധുവും കാമുകനും എവിടെയുണ്ടെന്ന അന്വേഷണത്തിലാണ് പൊലീസും ഇരുവീട്ടുകാരുടെ ബന്ധുക്കളും.
രാവിലെ അഞ്ചിന് ബ്യൂട്ടി പാർലറിൽ പോകാൻ വധുവിനെ തേടി വീട്ടുകാർ മുറിയിൽ നോക്കുമ്പോൾ വധു ഹാജരുണ്ടായിരുന്നില്ല. എവിടെയും തിരഞ്ഞു കണ്ടതുമില്ല. ഇതേ സമയം തന്നെയാണ് നാല് വീടുകൾക്ക് അപ്പുറത്തുണ്ടായിരുന്ന യുവാവിനെയും കാണാതായി എന്ന വിവരം വന്നത്. ഇതോടെ വീട്ടുകാർ ഒളിച്ചോട്ടം സ്ഥിരീകരിക്കുകയായിരുന്നു. ഇതിന്നിടയിൽ ഒളിച്ചോടിയ യുവാവ് തന്റെ അമ്മയെ വിളിച്ച് പെൺകുട്ടി തന്റെ ഒപ്പമുണ്ടെന്നു പറഞ്ഞു. എന്തിനാണ് ഇത് ചെയ്തത് എന്ന് ചോദിച്ചപ്പോൾ പെൺകുട്ടി ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്നും തന്നെ രക്ഷിക്കണമെന്നും പറഞ്ഞതിനാലാണ് ഒളിച്ചോട്ടം നടത്തിയത് എന്നാണ് യുവാവ് പറഞ്ഞത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ഇവർ എവിടെയുണ്ടെന്ന് വീട്ടുകാർക്കും അന്വേഷണം നടത്തുന്ന കാട്ടാക്കട പൊലീസിനും കണ്ടുപിടിക്കാൻ കഴിഞ്ഞതുമില്ല.
ഇന്നലെ രാവിലെ എട്ടോടെ തന്നെ പെൺകുട്ടിയുടെ വീട്ടുകാർ കാട്ടാക്കട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയെയും കാമുകനെയും കണ്ടെത്താനുള്ള അന്വേഷണം മുന്നോട്ടു പോവുകയാണ്. പെൺകുട്ടിയും കാമുകനും തമ്മിൽ അടുപ്പമുണ്ട് എന്ന കാര്യം വളരെ രഹസ്യമായി ഇവർ സൂക്ഷിക്കുകയായിരുന്നു. പെൺകുട്ടിയുടെ അടുത്ത സുഹൃത്തുക്കൾക്കും കാമുകന്റെ അടുത്ത സുഹൃത്തുക്കൾക്കും മാത്രമേ ഈ അടുപ്പം അറിയാമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ഈ കാര്യം കാമുകന്റെ വീട്ടുകാരോ പെൺവീട്ടുകാരോ അറിഞ്ഞതുമില്ല. മിനിഞ്ഞാന്ന് കല്യാണ തലേന്ന് കാമുകനും കാമുകന്റെ അച്ഛൻ അടക്കമുള്ള ബന്ധുക്കളും ഈ പെൺകുട്ടിയുടെ വീട്ടിൽ വിവാഹത്തിന് സഹായമായി നിലകൊണ്ടിരുന്നു. അതുകൊണ്ട് കാമുകന്റെ അച്ഛനോ പെൺവീട്ടുകാരോ ഈ കാര്യം അറിഞ്ഞതുമില്ല.
രാത്രി വൈകിയും കാമുകനും സുഹൃത്തുക്കളും പെണ്ണിന്റെ വീട്ടിലുണ്ടായിരുന്നു. പെൺകുട്ടിയും രാത്രി വൈകുന്നത് വരെ പുറത്ത് തന്നെയുണ്ടായിരുന്നു. ആരും ഈ കാര്യത്തിൽ അസ്വാഭാവികത ദർശിച്ചതുമില്ല. പക്ഷെ ഒരുക്കാനായി പെൺവീട്ടുകാർ രാവിലെ നോക്കിയപ്പോൾ പെൺകുട്ടിയെ കാണാനുണ്ടായിരുന്നില്ല. യുവാവിനെ കൂടി കാണാതായതോടെ ഒളിച്ചോട്ടം ഉറപ്പിച്ച് പെൺകുട്ടിയുടെ വീട്ടുകാർ രാവിലെ എട്ടുമണിയോടെ തന്നെ കാട്ടാക്കട സ്റ്റേഷനിലേക്ക് പരാതിയുമായി നീങ്ങി. ഒപ്പം വിവാഹം തീരുമാനിച്ച വരന്റെ വീട്ടുകാരും എത്തി. വരന്റെ വീട്ടുകാർക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. നാണക്കേട് കാരണം പെണ്ണിന്റെ വീട്ടുകാർക്ക് തലയുയർത്താനുമായില്ല. പെണ്ണിന്റെ വീട്ടുകാരുടെ കഷ്ടസ്ഥിതി കണ്ടപ്പോൾ ചെക്കന്റെ വീട്ടുകാർ പരാതി നൽകാതെ തന്നെ പോവുകയും ചെയ്തു. ചർച്ചകൾക്ക് കാട്ടാക്കട പൊലീസ് മധ്യസ്ഥത വഹിക്കുകയും ചെയ്തു.
ഇന്നലെ നടക്കേണ്ടിയിരുന്ന വിവാഹത്തിനു പെൺകുട്ടിക്ക് സമ്മതമായിരുന്നില്ല. പക്ഷെ പെൺകുട്ടി ഈ കാര്യം ഒളിച്ചു വയ്ക്കുകയായിരുന്നു. പക്ഷെ ഇവർ ഒളിച്ചോട്ടത്തിനു പദ്ധതിയിട്ടോ എന്ന കാര്യത്തിൽ സുഹൃത്തുക്കൾക്കും വ്യക്തതയില്ല. പക്ഷെ ഇവരെ കണ്ടുപിടിക്കാൻ വേണ്ടി പെണ്ണിന്റെ സുഹൃത്തുക്കളെയും കാമുകന്റെ സുഹൃത്തുക്കളെയും പൊലീസ് നിരന്തരമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. നാടാർ സമുദായക്കാരാണ് പെൺകുട്ടിയും കാമുകനും. കാമുകൻ നാടാർ ഹിന്ദുവാണ്. പെൺകുട്ടി ക്രിസ്ത്യൻ
നാടാർ . സംഭവത്തിൽ നാട്ടുകാർ ആകമാനം ഞെട്ടലിലാണ്.
വിവാഹ തലേന്ന് സജീവമായി കാമുകൻ വിവാഹവീട്ടിലുണ്ട്. കാമുകന്റെ അച്ഛനും പെൺകുട്ടിയുടെ വീട്ടിലുണ്ട്. പക്ഷെ കാമുകന്റെ അച്ഛനോ വീട്ടുകാർക്കോ ഒന്നും അറിയുമായിരുന്നില്ല. പക്ഷെ ഒളിച്ചോട്ടം വന്നപ്പോഴാണ് കടുത്ത പ്രണയത്തിലായിരുന്നു കാമുകനും യുവാവുമെന്നും ഇപ്പോൾ നാട്ടുകാർ അറിയുന്നത്. പക്ഷെ എന്തുകൊണ്ട് ആദ്യം പറഞ്ഞില്ല എന്ന ചോദ്യത്തിന് ആരും ഉത്തരം പറയുന്നുമില്ല. വിവാഹം അലസിയതിൽ ആർക്കും പരാതിയില്ല. ഇതുവരെയും പരാതി വന്നിട്ടില്ല. അതിനാൽ കാണാതായ പരാതി മാത്രമാണ് അന്വേഷിക്കുന്നത് എന്ന് കാട്ടാക്കട പൊലീസ് മറുനാടനോട് പറഞ്ഞു.
Stories you may Like
- കാട്ടക്കടയിലെ എസ് എഫ് ഐ ആൾമാറാട്ടം നേതാക്കളിൽ എത്തില്ല
- മൂന്ന് കുട്ടികളുടെ അമ്മയായ യുവതി മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി
- കാട്ടക്കടയിൽ എല്ലാം പ്രിൻസിപ്പളിൽ തീരുമോ? പുറത്തു വരുന്നത് അട്ടിമറി സൂചനകൾ
- പ്രിൻസിപ്പൽ ജി.ജെ. ഷൈജുവിന്റെ മുൻകൂർ ജാമ്യഹർജി ശനിയാഴ്ച
- വിവാഹത്തലേന്ന് കാമുകനൊപ്പം ഒളിച്ചോടി; വാഹനാപകടത്തിൽ ദാരുണാന്ത്യം
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍