ബ്രഹ്മപുരത്തു മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ എത്തിയത് ജി ജെ ഏകോ പവർ യുകെ മലയാളികളുടെ കമ്പനി; വിഷപ്പുക ശ്വസിച്ചു ജനങ്ങൾ രോഗികൾ ആകുമ്പോൾ പ്ലാന്റ് നഷ്ടമായത് എങ്ങനെ? 300 കോടി രൂപയുടെ നിക്ഷേപം പോയതെങ്ങനെ? ചോദ്യങ്ങളുടെ പെരുമഴയിലും അഴിമതി തീ ആളിക്കത്തുകയാണോ?
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരം പ്ലാസ്റ്റിക്കും ടയറും റബറും തുകലും എല്ലാം ചേർന്ന് കത്തിയമരുമ്പോൾ ആ വിഷപ്പുക കൊച്ചി നഗരത്തിലെ ലക്ഷക്കണക്കിന് ജനങ്ങളെ രോഗികൾ ആക്കുകയാണ് എന്നത് വിവാദങ്ങൾക്കിടയിലും രാഷ്ട്രീയ ഭരണ നേതൃത്വം കാണുന്നില്ല. ഈ വിവാദങ്ങൾക്കിടയിൽ ഉയർന്നു വന്ന രണ്ടു പേരുകളാണ് ജി ജെ ഏകോ പവർ എന്നതും സോണ്ട ഇൻഫ്രാടെക് എന്നതും. സോണ്ട ബാംഗ്ലൂർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനി ആണെന്ന് വിവരം പുറത്തു വന്നെങ്കിലും ജി ജെ എയറിൽ നിൽക്കുകയാണ്. ആരാണ് ജി ജെ, എന്താണ് അവരുടെ ഉദ്ദേശം എന്നൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ ചാനൽ ചർച്ചകളിൽ നിറഞ്ഞെങ്കിലും എറണാകുളം സെന്റ് ആൽബർട്സ് കോളേജിൽ പഠിച്ച യുവാക്കളാണ് ജി ജെ യുടെ പിന്നിലെന്ന എവിടെയും തൊടാത്ത വിവരണമാണ് ചാനലുകളിൽ നിറഞ്ഞത്.
എന്നാൽ ജി ജെ ഏകോ പവർ യുകെ മലയാളികളുടെ സ്വന്തം കമ്പനിയാണെന്ന വിവരമാണ് വിവരമാണ് പുറത്തു വിടുന്നത്. ജി ജെ ഏകോ പവറും കേരള സർക്കാരും തമ്മിൽ നടത്തിയ മുഴുവൻ രേഖകളും ലഭിച്ചതോടെയാണ് ജി ജെ ഏകോ പവർ സംരംഭകർ നേരിട്ട പ്രയാസങ്ങളും നഷ്ടങ്ങളും വ്യക്തമാകുന്നത്. മാത്രമല്ല ജന്മ നാടിനോടുള്ള സ്നേഹം കാട്ടാൻ ഓരോ പ്രവാസി മലയാളിയും തയ്യാറാകുമ്പോൾ ആന്തൂറിലെ സാജൻ മാത്രമല്ല നാളെകളിൽ ലണ്ടനിലെ ജി ജെ ഏകോ പവറും ഓരോ സംരംഭകന്റെയും മനസ്സിൽ ഉണ്ടാവുകയും വേണം.
ബ്രിട്ടീഷ് സാങ്കേതിക വിദ്യ നാട്ടിലെത്തിക്കാൻ ജി ജെ ഏകോ പവർ, ഒടുവിൽ നഷ്ടപ്പെട്ടത് 30 കോടി
വര്ഷങ്ങളോളം കൊച്ചിക്കാരെ മാലിന്യങ്ങളിൽ നിന്നും രക്ഷിക്കാൻ ബ്രിട്ടീഷ് സാങ്കേതിക വിദ്യയുടെ കരുത്തോടെ വമ്പൻ നിക്ഷേപത്തിന് എത്തി ഒടുവിൽ കൈപൊള്ളി മടങ്ങിയ സ്ഥാപനമാണ് ജി ജെ. ഇവരെക്കുറിച്ചാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ കേരളം എവിടെയും തൊടാതെ ചർച്ച ചെയ്തത്. ഇപ്പോൾ മാലിന്യ മല കത്തുകയോ കത്തിക്കുകയോ ചെയ്ത സാഹചര്യത്തിൽ ജനജീവിതം അപകട നിലയിൽ ആയപ്പോൾ മാത്രമാണ് ജി ജെ എന്ന പേര് വാർത്തകളിൽ എത്തിയത്. അതല്ലെങ്കിൽ കേരളം ഒരിക്കലും അറിയാതെ പോകുമായിരുന്ന പേരായിരുന്നേനെ ജി ജെ.
മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ ഇറങ്ങി വർഷങ്ങളുടെ സമയവും ഊർജവും നഷ്ടപ്പെടുത്തിയ ജി ജെ, മാതൃ കമ്പനികളിൽ നിക്ഷേപിക്കേണ്ടിയിരുന്ന 30 കോടി രൂപയാണ് കൊച്ചിയെ ക്ളീനാക്കാൻ കൊണ്ടുപോയി തുലച്ചത്. പണ നഷ്ടം ഇപ്പോൾ ജി ജെ യുടെ മാത്രം ബാധ്യത ആയി മാറുകയാണെങ്കിലും അവരുടെ സ്വപ്നം ഇല്ലാതായത് ഇപ്പോൾ കൊച്ചിയിലെയും ഏഴു സമീപ നഗര പ്രദേശങ്ങളുടെയും എന്നെന്നേക്കുമായ നഷ്ടമായി മാറിയിരിക്കുകയാണ്. ഇപ്പോൾ പടർന്ന തീയിലൂടെ ആയിരക്കണക്കിന് നിത്യ രോഗികൾ കൂടി ജന്മമെടുത്തു കഴിഞ്ഞുവെന്നത് ജി ജെ യോട് കേരളം കാട്ടിയ നെറികേടിനുള്ള ശാപമായി കാലം വിലയിരുത്തുമോ?
കഴിഞ്ഞ പത്തു വർഷത്തിലേറെ ആയി നടത്തിയ പ്രയ്തനവും 30 കോടി രൂപ മുടക്കിയ നിക്ഷേപവുമാണ് ജി ജെ ഏകോ പവർ. ബ്രഹ്മപുരത്ത് ഒരു സുസ്ഥിര, പ്രകൃതി സൗഹൃദ മാലിന്യ പ്ലാന്റ് എന്ന യുകെയിലെ സംരഭകരായ രണ്ടു കൊച്ചിക്കാരുടെ മോഹം കൂടിയാണ് ജി ജെ ഏകോ പവർ. ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് വേണ്ടി രൂപം നൽകിയ കമ്പനിക്കു അനേക വർഷം പ്രവർത്തി പരിചയമുള്ള ജി ജെ ഇന്റർനാഷണൽ എന്ന മാതൃ സ്ഥാപനം ഉണ്ടെങ്കിലും അതൊന്നും കാണാതെയാണ് ജി ജെയ്ക്ക് പ്രവർത്തന പരിചയം പോലും ഇല്ലെന്ന ആക്ഷേപവുമായി ഒരു സംഘം ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ മുതൽ ഈ പ്രോജക്ടിന് വേണ്ടി അലഞ്ഞ രണ്ടു യുവാക്കളെ കേരളത്തിൽ നിന്നും ചവിട്ടി പുറത്താക്കിയതിന്റെ അനന്തര ഫലം കൂടിയാണ് ഇപ്പോൾ കത്തുന്ന ബ്രഹ്മപുരവും പുകയുന്ന കൊച്ചിയും എന്ന് നിസംശയം പറയാം.
നഷ്ടമായത് മാലിന്യ മല മാറ്റി കൊച്ചിയുടെ ആരോഗ്യം സംരക്ഷിക്കാനുള്ള സ്വപ്ന പദ്ധതി
യുകെയിൽ നിന്നുള്ള ഒന്നിലേറെ കമ്പനികളുടെ സാങ്കേതിക സഹായവും നിക്ഷേപ പിന്തുണയുമായി 300 കോടി രൂപയുടെ എങ്കിലും നിക്ഷേപം എത്തുമായിരുന്ന ഇന്ത്യയിലെ തന്നെ ഏക ഗ്യാസിഫിക്കേഷൻ സാങ്കേതിക അടിസ്ഥാനമാക്കിയുള്ള മാലിന്യ നിർമ്മാർജന പ്ലാന്റാണ് ജി ജെ കേരള സർക്കാരിനും കൊച്ചി കോർപ്പറേഷനും സമർപ്പിച്ചിരുന്നത്. യുകെയിൽ നിന്നെത്തിയ സംരംഭകർ എന്ന നിലയിൽ കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങൾ വേണ്ട വിധം പഠിക്കാതെ പ്രോജക്ൾറ്റ് റിപ്പോർട്ടുമായി ഉദ്യോഗസ്ഥരെ തേടി നടന്നതാണ് ജി ജെ യ്ക്ക് പറ്റിയ ആദ്യ തെറ്റ്. സെക്രട്ടറിയേറ്റിലേയും ഭരണ കക്ഷിയിലെയും ഉന്നതരെ മാത്രമല്ല എറണാകുളത്തെ പരൽ മീനുകളെ വരെ തൃപ്തിപ്പെടുത്തണം എന്ന രാഷ്ട്രീയ ജ്ഞാനം ഇല്ലാതെ പോയതാണ് രണ്ടാമത്തെ തെറ്റ്.
സംരംഭകർ എന്ന നിലയിൽ യൂറോപ്യൻ രാജ്യങ്ങൾ വേരു പടർത്തിയതോടെ സ്വന്തം നാട്ടിൽ ലാഭം നോക്കാതെ സാമൂഹ്യ നന്മ കൂടി ലക്ഷ്യമിട്ടുള്ള ഒരു പ്രോജക്റ്റ് ഉണ്ടാകണം എന്ന് സ്വപ്നം കണ്ടതാണ് മൂന്നാമത്തെ തെറ്റ്. എതിരാളികൾ ഇല്ലാത്ത രംഗം ആണെങ്കിലും എപ്പോൾ വേണമെങ്കിലും എത്ര വലിയ സാങ്കേതിക മികവുമായി എത്തിയാലും ചവിട്ടി തേയ്ക്കാൻ ആളുണ്ടാകും എന്ന് മനസിലാക്കാതെ പോയതാണ് നാലാമത്തെ തെറ്റ്.
ഇത്തരത്തിൽ കേരളത്തിൽ നിന്നും പഠിച്ച തെറ്റുകളുടെ കൂമ്പാരവുമായാണ് ബ്രഹ്മപുരം മാലിന്യ പ്രോജെക്റ്റ് എന്ന സ്വപ്നവുമായി നടന്നു ഇപ്പോൾ അധ്വാനിച്ചു ഉണ്ടാക്കിയ കാശും കളഞ്ഞ ഫാർമസ്യൂട്ടിക്കൽ രംഗത്തെ പേരെടുത്ത സംരംഭകരും കൊച്ചിക്കാരുമായ അഭിലാഷും ജിബിയും ബ്രിട്ടീഷ് മലയാളിയോട് ബ്രഹ്മപുരം അനുഭവങ്ങൾ പങ്കിട്ടത്.
എങ്ങനെ പുറത്തായെന്നു ജി ജെക്ക് അറിയില്ല, സകല മാനദണ്ഡങ്ങളും അട്ടിമറിക്കപ്പെട്ടെന്നു കമ്പനി ഉടമകൾ
സത്യത്തിൽ വർഷങ്ങളുടെ അധ്വാന ഫലമായി നേടിയെടുത്ത കരാറുകളും സർക്കാർ തീരുമാനങ്ങളും എങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്ന് ഇരുവർക്കുമറിയില്ല. ഇതുസംബന്ധിച്ച സകല സർക്കാർ മാനദണ്ഡങ്ങളും മറികടന്നാണ് ജി ജെ ഏകോ പവറിനെ ചവിട്ടി പുറത്താക്കിയത് എന്ന് അഭിലാഷും ജിബിയും വ്യക്തമാക്കുന്നു. പൊതു സ്വകാര്യ പങ്കാളിത്ത കരാറിൽ ( പിപിപി ) പാലിക്കേണ്ട നടപടിക്രമങ്ങൾ അട്ടിമറിച്ചാണ് ഒരു സുപ്രഭാതത്തിൽ സർക്കാരും ജി ജെ കമ്പനിയും തമ്മിൽ ഉള്ള കരാർ റദ്ദാക്കുകയാണ് എന്ന് കേരള സർക്കാർ അറിയിക്കുന്നത്.
വിശിദീകരണമോ മുന്നറിയിപ്പോ നൽകാതെ വിദേശ നിക്ഷേപമുള്ള ഒരു സംരംഭത്തിൽ സർക്കാർ ഇത്തരം ഏകപക്ഷീയ നിലപാട് എടുക്കുന്നത് ഒരട്ടിമറിയുടെ ഭാഗമായി സംഭവിച്ചത് ആകണം എന്നാണ് നിക്ഷേപകർ കരുതുന്നത്. എന്നാൽ എന്ത് സംഭവിച്ചു എന്ന് ലണ്ടനിൽ ഉള്ള നിക്ഷേപ കമ്പനിക്കോ സാങ്കേതിക സഹായം നൽകിയ കമ്പനിക്കോ ജി ജെ യുടെ പ്രെമോട്ടർമാരായ അഭിലാഷിനോ ജിബിക്കോ അറിയില്ല.
എതിർഭാഗത്തു കേരള സർക്കാർ ആയതിനാൽ ഇതിന്റെ കൂടുതൽ വിശദീകരണമോ നിയമ നടപടിയോ തേടി പോയതുമില്ല. കാരണം ലണ്ടനിൽ മുഴുവൻ സമയ സംരംഭകരായ ഇരുവർക്കും അതിപ്രധാന ബിസിനസ് കാര്യങ്ങൾക്കിടയിൽ ഒരിക്കലും നടക്കാൻ പോകാത്ത ഒരു സംരംഭത്തിന്റെ പിന്നാലെ പോയി നിലവിൽ ഉള്ള നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ കൂടി പ്രയാസത്തിൽ ആകുന്നത് കാണേണ്ടി വരും എന്നതിനാൽ ബ്രഹ്മപുരം പ്രോജക്ടിനെ ഉപേക്ഷിക്കുക ആയിരുന്നു എന്നാണ് ഇരുവരും പറയുന്നത്. ഈ പ്രൊജക്ടിന്റെ ഫീഡർ കമ്പനി ഓഫിസ് കാക്കനാട് വർഷങ്ങളോളം പ്രവർത്തിച്ചത് അടക്കം 30 കോടി രൂപയാണ് വെള്ളത്തിലായത്. വർഷങ്ങളോളം പ്രൊഫഷനലുകളായ എട്ടു ബ്രിട്ടീഷുകാർ അടക്കം 32 ജീവനക്കാരുമായാണ് ഈ സ്ഥാപനം കൊച്ചിയിൽ പ്രവർത്തിച്ചിരുന്നത്.
വിവിധ സർക്കാർ സ്ഥാപനങ്ങളുടെ 13 ഇനം അംഗീകാര സർട്ടിഫിക്കറ്റുകൾ നേടി നാല് വർഷം തുടർച്ചയായി ഒന്നാം പിണറായി സർക്കാരിൽ ഉദ്യോഗസ്ഥരുടെയും സെക്രട്ടറിമാരുടെയും മന്ത്രിമാരുടെയും ഓഫിസുകൾ കയറി ഇറങ്ങി അംഗീകാരം നേടി ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തറക്കല്ലിട്ട സ്ഥാപനമാണ് ജനുവരി 30ന് അംഗീകാരം നേടുകയും മൂന്നു മാസം കൊണ്ട് അംഗീകാരം നഷ്ടപ്പെടുകയും ചെയ്തത്.
Stories you may Like
- ബ്രഹ്മപുരം തീപിടിത്തം ആവർത്തിക്കാതിരിക്കാൻ കർശനമായ മുൻകരുതൽ നടപടികൾ
- റെഗുലേറ്ററി കമ്മീഷന്റെ ഹിയറിംഗും നിർണ്ണായകം; വൈദ്യുതിയിൽ സർവ്വത്ര പ്രശ്നങ്ങൾ
- ബ്രഹ്മചര്യമെന്ന കൂദാശയെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് പോപ്പിന്റെ ഉപദേശകൻ
- ബ്രഹ്മപുരത്ത് കത്തിയമർന്ന സർക്കാരിന്റെ കോടികളുടെ കണക്ക് ഇങ്ങനെ
- ശാന്തിഗിരിയിൽ ശിഷ്യപൂജിതയിൽ നിന്ന് ദീക്ഷ സ്വീകരിച്ച് 22 പേർ സന്യാസിനിമാരായി
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്