കാശ്മീരിൽ മോദി ചെയ്ത പോലെ ബ്രിട്ടണിൽ ബോറിസ് ജോൺസണും ചെയ്തു; അവിശ്വാസ പ്രമേയത്തിലൂടെ അട്ടിമറിക്കാനുള്ള നീക്കം പൊളിച്ചത് അഞ്ചാഴ്ച്ചക്ക് പാർലമെന്റ് സസ്പെൻഡ് ചെയ്ത്; ലണ്ടനിൽ കനത്ത പ്രതിഷേധങ്ങൾ: എന്താണ് ഇന്നലെ ബ്രിട്ടണിൽ നടന്നത് എന്നറിയണോ?
മറുനാടൻ ഡെസ്ക്
ലണ്ടൻ: അപ്രതീക്ഷിത നീക്കത്തിലൂടെ ബ്രിട്ടീഷ് പാർലമെന്റ് 5 ആഴ്ച സസ്പെൻഡ് ചെയ്യാനുള്ള ബോറിസ് ജോൺസന്റെ തീരുമാനം ബ്രിട്ടണിൽ ഉണ്ടാക്കിയിരിക്കുന്നത് വമ്പൻ കോളിളക്കമാണ്. ഭരണഘടന തകർത്തു എന്ന മുറവിളിയോടെ ആയിരങ്ങൾ ലണ്ടൻ പാർലമെന്റിന് മുൻപിലേക്ക് മാർച്ച് നടത്തി. ഭരണകക്ഷിയുടേതുൾപ്പെടെയുള്ള നേതാക്കൾ തീരുമാനത്തെ ചോദ്യം ചെയ്തു കോടതിയിലേക്ക് പോകുന്നു. ഏതു വിധേനയും ബ്രെക്സിറ്റ് നടപ്പിലാക്കാൻ വേണ്ടി രണ്ടും കൽപ്പിച്ചിറങ്ങിയ പുതിയ പ്രധാനമന്ത്രിയുടെ പൂഴിക്കടകനാണ് ഈ സസ്പെൻഷൻ. കാശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റദ്ദാക്കിയതിന് സമാനമായ നീക്കമാണിത്. ഇതിലൂടെ തനിക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തെ അട്ടിമറിക്കാമെന്നും ബോറിസ് കണക്ക് കൂട്ടുന്നു.
എന്താണ് ഇന്നലെ ലണ്ടനിൽ നടന്നത് ?
സെപ്റ്റംബർ 10 മുതൽ ഒക്ടോബർ 14 വരെയുള്ള ദിവസങ്ങൾ പാർലിമെന്റ് സസ്പെൻഡ് ചെയ്യാനുള്ള ആരെയും ഞെട്ടിപ്പിക്കുന്ന നീക്കമാണ് ഇന്നലെ പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്. ബോറിസിന്റെ തീരുമാനത്തിന് രാജ്ഞി അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. താൻ നോ ഡീൽ നടപ്പിലാക്കുന്നതിന് തടയാൻ എംപിമാർക്ക് വേണ്ടത്ര സമയം ലഭ്യമല്ലാതാക്കുകയാണ് ബോറിസ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിമർശകർ ആരോപിക്കുന്നു. പാർലിമെന്റ് സസ്പെൻഡ് ചെയ്യണമെന്ന അപേക്ഷയുമായി രാജ്ഞിയുടെ പ്രിവി കൗൺസിലിലെ മൂന്ന് കൺസർവേറ്റീവ് അംഗങ്ങൾ ബാൽൊറാലിലെ രാജ്ഞിയുടെ സ്കോട്ടിഷ് റെസിഡൻസിലേക്ക് ഇന്നലെ പോവുകയായിരുന്നു.
തുടർന്ന് രാജ്ഞി അതിന് അംഗീകാരവും നൽകി.തുടർന്ന് ബോറിസ് തന്റെ പദ്ധതി വിശദീകരിച്ച് കൊണ്ട് എംപിമാർക്ക് എഴുതുകയും ചെയ്തിട്ടുണ്ട്. നിർണായകമായ ഒരു ബ്രെക്സിറ്റ് ലെജിസ്ലേറ്റീവ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണീ നടപടിയെന്നാണ് ബോറിസ് പറയുന്നത്. ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിനായി പാർലിമെന്റ് ഐക്യം പുലർത്തണമെന്നും ബ്രെക്സിറ്റ് യാഥാർത്ഥ്യമാക്കുന്നതിന് കഴിയുന്നതെല്ലാം ചെയ്യണമെന്നും ഈ വിശദീകരണ കുറിപ്പിലൂടെ ബോറിസ് എംപിമാരോട് ആവശ്യപ്പെടുന്നു.
യുകെ യൂറോപ്യൻ യൂണിയൻ വിടുന്നതിനുള്ള ബ്രെക്സിറ്റ് കരാർ നടപ്പിലാകാൻ ഏതാനും ആഴ്ചകൾ മാത്രം ശേഷിക്കവെയാണ് ബോറിസ് ആരും കണക്ക് കൂട്ടാത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട നിർണായകമായ ചർച്ചകൾ നടത്തേണ്ട സമയത്ത് അഞ്ചാഴ്ചത്തേക്ക് പാർലിമെന്റ് സസ്പെൻഡ് ചെയ്തിരിക്കുന്നത് അട്ടിമറിയാണെന്നാണ് പ്രതിപക്ഷം വിമർശിച്ചിരിക്കുന്നത്. സസ്പെൻഷനെ തുടർന്ന് ഒക്ടോബർ 14നായിരിക്കും പാർലിമെന്റ് സമ്മേളനം ആരംഭിക്കുന്നത്.തുടർന്ന് ബ്രെക്സിറ്റ് ചർച്ചകൾക്കായി എംപിമാർക്ക് രണ്ടാഴ്ച മാത്രമായിരിക്കും സമയം ലഭിക്കുന്നത്.
പ്രധാനമന്ത്രിയുടെ ജനാധിപത്യവിരുദ്ധമായ നീക്കത്തെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് പ്രതിപക്ഷ നേതാവും ലേബർ തലവനുമായ ജെറമി കോർബിൻ ശക്തമായി പ്രതികരിച്ചിരിക്കുന്നത്.ജനാധിപത്യത്തിന് മേൽ കൈയൂക്ക് പ്രയോഗിക്കാനാണ് ബോറിസ് നീക്കം നടത്തുന്നതെന്നും കോർബിൻ ആരോപിക്കുന്നു. ഡീലില്ലാതെ ബ്രെക്സിറ്റ് നടപ്പിലാക്കുന്നതില്‍ പാർലിമെന്റിലെ ഭൂരിഭാഗം എംപിമാർക്കും വിയോജിപ്പുള്ള സാഹചര്യത്തിലാണ് ബോറിസ് പാർലിമെന്റ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.നോ ഡീൽ ബ്രെക്സിറ്റിനുള്ള ഭേദഗതി നേരത്തെ എംപിമാർ ഇതിന് മുമ്പ് രണ്ട് പ്രാവശ്യം വോട്ട് ചെയ്ത് തോൽപിച്ചിരുന്നു.
പാർലിമെന്റ് സസ്പെൻഡ് ചെയ്തത് എന്തുകൊണ്ട്...?
യൂറോപ്യൻ യൂണിയനിൽ നിന്നും ഡീൽ ലഭിച്ചാലും ഇല്ലെങ്കിലും ഒക്ടോബർ 31നകം യുകെയെ യൂറോപ്യൻ യൂണിയന് പുറത്തെത്തിച്ച് താൻ വാഗ്ദാനം ചെയ്തത് പോലുള്ള ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിന് എംപിമാരിൽ നിന്നും യാതൊരു തടസവുമില്ലാതിരിക്കുന്നതിനാണ് ബോറിസ് പാർലിമെന്റിനെ ഇത്രയും ദിവസങ്ങൾ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനമെടുത്തിരിക്കുന്നതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. യുകെ യഥാർത്ഥത്തിൽ ഈ വർഷം മാർച്ച് 29നായിരുന്നു യൂണിയനിൽ നിന്നും വിട്ട് പോകേണ്ടിയിരുന്നത്.
എന്നാൽ യൂറോപ്യൻ യൂണിയനുമായി വിലപേശി തയ്യാറാക്കിയിരുന്ന ബ്രെക്സിറ്റ് ഡീൽ മൂന്ന് പ്രാവശ്യം പാർലിമെന്റ് നിരസിച്ചതിനെ തുടർന്ന് ഈ തീതയി ഒക്ടോബർ 31ലേക്ക് നീട്ടുകയായിരുന്നു. മുൻ പ്രധാനമന്ത്രി തെരേസ ബ്രെക്സിറ്റിനായി തയ്യാറാക്കിയിരുന്ന ഡീൽ മൂന്ന് പ്രാവശ്യം പാർലിമെന്റ് തള്ളിയിരുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ ബ്രെക്സിറ്റ് നടപ്പിലാക്കുന്ന വേളയിൽ പാർലിമെന്റിന്റെ ഭാഗത്ത് നിന്നുണ്ടാവാതിരിക്കാനാണ് ബോറിസ് ഇപ്പോൾ പാർലിമെന്റിനെ തന്നെ സസ്പെൻഡ് ചെയ്തിരിക്കുന്നതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്.
ഓട്ടം സീസണിൽ പാർലിമെന്റ് ഏതാനും ആഴ്ചകൾ സസ്പെൻഡ് ചെയ്യുക സ്വാഭാവികമായ പ്രക്രിയയാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് ചെയ്തിരിക്കുന്നത് സാധാരണ സസ്പെൻഡ് ചെയ്യുന്നത് പോലെയല്ലെന്ന വിമർശനമാണ് ശക്തമാകുന്നത്. അതായത് രാജ്യത്തിന്റെ ഭാവിയെ തന്നെ നിർണയിക്കുന്ന ബ്രെക്സിറ്റ് പ്രക്രിയനടപ്പിലാക്കുന്ന ഈ നിർണായക സമയത്ത് പാർലിമെന്റിൽ ഇത് ധാരാളം സമയമെടുത്ത് ചർച്ച ചെയ്ത് നിർണായകമായ തീരുമാനങ്ങൾ എംപിമാർക്ക് കൈക്കൊള്ളേണ്ടുന്ന അവസരത്തിൽ പാർലിമെന്റ് സസ്പെൻഡ് ചെയ്തത് അനുചിതമാണെന്നാണ് വിമർശകർ അഭിപ്രായപ്പെടുന്നത്.
ഇനി എന്ത് സംഭവിക്കും?
നിർണായകമായ സമയത്ത് പാർലിമെന്റ് സസ്പെൻഡ് ചെയ്തതിനെ തുടർന്ന് എന്താണ് ഇനി സംഭവിക്കുകയെന്ന് ഏവരും ഉറ്റ് നോക്കിക്കൊണ്ടിരിക്കുന്ന അവസരമാണിത്. ഇതിനെതിരെ കടുത്ത പ്രതിഷേധം പുകയുന്നുണ്ടെങ്കിലും ബോറിസിന്റെ നടപടിക്കെതിരെ നിയമനടപടിക്ക് പോകാൻ വകുപ്പില്ലെന്നതാണ് യാഥാർത്ഥ്യം. കാരണം തത്വത്തിൽ നിയമവിരുദ്ധമായ യാതൊന്നും ബോറിസ് ചെയ്തിട്ടില്ലെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.
അതായത് ഓരോ സെഷന്റെ അവസാനത്തിലും പാർലിമെന്റ് ഇത്തരത്തിൽ കുറച്ച് ദിവസത്തേക്ക് സസ്പെൻഡ് ചെയ്യാറുണ്ട്. എന്നാൽ നിലവിലെ അവസരം അസാധാരണമാണെന്നതാണ് വിമർശനങ്ങൾക്കും ആശങ്കകൾക്കും വഴിമരുന്നിട്ടിരിക്കുന്നത്. യുകെയെ യൂറോപ്യൻ യൂണിയന് പുറത്തെത്തിക്കുമെന്ന് തന്റെ കാംപയിൻ വാഗ്ദാനം ഏത് വിധേനയും നടപ്പിലാക്കാനാണ് ബോറിസ് കടുത്ത നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനെ തുടർന്ന് എംപിമാർക്ക് നിലവിലെ സാഹചര്യത്തിൽ നോ ഡീൽ ബ്രെക്സിറ്റ് എന്ന റിസ്കിനൊപ്പം എംപിമാർക്ക് മുന്നോട്ട് നീങ്ങാം. ഇല്ലെങ്കിൽ ഗവൺമെന്റിനെ പുറത്താക്കാനുള്ള അവിശ്വാസ പ്രമേയം കൊണ്ടു വരുകയും ചെയ്യാം.
സമ്മർ വെക്കേഷൻ കഴിഞ്ഞ് എംപിമാർ സെപ്റ്റംബർ മൂന്നിനാണ് തിരിച്ചെത്തുന്നത്. തുടർന്ന് സെപ്റ്റംബർ പത്ത് മുതൽ സസ്പെൻഷൻ ആരംഭിക്കുകയും ചെയ്യും. എന്നാൽ സെപ്റ്റംബർ പത്തിന് മുമ്പ് ഒരു അവിശ്വാസ പ്രമേയം ബോറിസിനെതിരെ പാസാക്കാൻ എംപിമാർക്ക് സാധിച്ചാൽ ഒക്ടോബറിൽ പൊതുതെരഞ്ഞെടുപ്പ് നടക്കും. ടോറികൾ ഈ തെരഞ്ഞെടുപ്പിൽ വിജയിക്കുമോ എന്നതിനെ അടിസ്ഥാനമാക്കിയാണ് തുടർന്ന് ബ്രെക്സിറ്റ് നടപ്പിലാകുമോ എന്ന കാര്യം തീരുമാനിക്കപ്പെടുന്നത്.
എന്തുകൊണ്ടാണ് ഈ ബഹളങ്ങൾ?
ബോറിസ് നോ ഡീൽ ബ്രെക്സിറ്റ് നടപ്പിലാക്കുന്നത് തടയുന്നതിന് വേണ്ടത്ര സമയം പാർലിമെന്റിന് ലഭിക്കില്ലെന്നതിനാലാണ് പാർലിമെന്റ് സസ്പെൻഷനെതിരെ കടുത്ത പ്രതിഷേധം കനക്കുന്നത്.പാർലിമെന്റിലെ ഭൂരിഭാഗം എംപിമാരും നോ ഡീൽ ബ്രെക്സിറ്റിനെ എതിർക്കുന്ന സാഹചര്യത്തിലും പുതിയ നീക്കത്തിലൂടെ അവർക്ക് അതിന് കുറച്ച് സമയം മാത്രമേ ലഭിക്കുകയുള്ളൂ.എംപിമാർ ബ്രെക്സിറ്റിനെ കുറിച്ച് ചർച്ച ചെയ്യുന്നത് തടയുന്നതിനുള്ള കുതന്ത്രമാണിതെന്നാണ് കോമൺസ് സ്പീക്കറായ ജോൺ ബെർകൗ പ്രതികരിച്ചിരിക്കുന്നത്.
ബോറിസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ ലണ്ടനിൽ നൂറ് കണക്കിന് പേരാണ് തെരുവുകളിലിറങ്ങിയിരിക്കുന്നത്. ഈ നീക്കത്തിനെതിരെ ലോഞ്ച് ചെയ്തിരിക്കുന്ന പെറ്റീഷനിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ മില്യൺ കണക്കിന് പേരാണ് ഒപ്പിട്ടിരിക്കുന്നത്. പുതിയ നീക്കത്തിലൂടെ എംപിമാർക്ക് നോ ഡീലിനെ തടുക്കുന്നതിനായി വളരെ കുറച്ച് സമയം മാത്രമേ ലഭ്യമാവുകയുള്ളൂവെന്നാണ് വിമർശകർ ആരോപിക്കുന്നത്.
എന്നാൽ എംപിമാർ നോ ഡീലിനെ എതിർത്ത് തോൽപിക്കുന്നതിനുള്ള ഒരു രാഷ്ട്രീയ നീക്കമല്ല ബോറിസ് നടത്തിയിരിക്കുന്നതെന്നാണ് കാബിനറ്റ് മിനിസ്റ്ററായ മൈക്കൽ ഗോവ് പറയുന്നത്. അതായത് ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിന് മുമ്പ് എംപിമാർക്ക് ഇതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ധാരാളം സമയം ലഭിക്കുമെന്നും ഗോവ് പറയുന്നു. പാർലിമെന്റ് സസ്പെൻഷൻ കഴിഞ്ഞ് ഒക്ടോബർ15നായിരിക്കും രാജ്ഞിയുടെ പ്രസംഗം നടക്കുമെന്നും ഇതിലൂടെ ആകർഷകമായ തന്റെ ബ്രെക്സിറ്റ് അജണ്ട വിശദീകരിക്കപ്പെടുമെന്നും ബോറിസ് പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍