യാത്രാവിവരണം എഴുതിയ ആരെയും വെറുതെ വിട്ടിട്ടില്ല! 'സോമനടി'ക്ക് ഇരയായ മൂന്നാമനെയും കണ്ടുകിട്ടി; കാരൂർ സോമന്റെ 'സ്പെയിൻ കാളപ്പോരിന്റെ നാട് 'എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൾ തന്റെ ബ്ലോഗിൽ നിന്ന് അടിച്ചുമാറ്റിയതാണെന്ന പരാതിയുമായി വിനീത് ഇടത്തിൽ; നിയമനടപടിയുമായി മുന്നോട്ട് പോകുന്ന നിരക്ഷരന് പിന്തുണയേറുന്നു
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം: മലയാളത്തിൽ ഇപ്പോൾ പുതിയ വാക്കുകളുടെ വിളവെടുപ്പ് കാലമാണ്.കസബ വിവാദം ചൂടുപിടച്ചതോടെ പിറന്നുവീണ വാക്കാണ് ഫെമിനിച്ചി. ഇപ്പോൾ പുതിയൊരു വാക്കുകൂടി സോഷ്യൽ മീഡിയ സംഭാവന ചെയ്തിരിക്കുന്നു. സോമനടി. സംഗതി രചനാമോഷണമാണ്. സ്പെയിൻ കാളപ്പോരിന്റെ നാട് എന്ന കാരൂർ സോമന്റെ പുസ്തകമാണ് കോപ്പിയടി വിവാദത്തിൽ പെട്ടത്. നേരത്തെ രണ്ടുപേർ തങ്ങളുടെ രചനകൾ സോമൻ മോഷ്ടിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു.മനോജ് രവീന്ദ്രൻ നിരക്ഷരൻ, സജി തോമസ് എന്നിവരാണ് ആദ്യ രണ്ടുപേർ. ഇപ്പോൾ മൂന്നാമൻ കൂടി രംഗത്തെത്തിയതാണ് പുതിയ വാർത്ത.
ആരാണ് മൂന്നാമൻ?
ദുബായിൽ താമസിക്കുന്ന വിനീത് ഇടത്തിലാണ് ആ മൂന്നാമൻ. കാര്യങ്ങൾ വിനീത് തന്നെ പറയട്ടെ. വിനീതിന്റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്:
സോമേട്ടാ ( കാരൂർ സോമൻ) നന്ദി...!
താനെഴുതിയ അക്ഷരങ്ങൾ അച്ചടി മഷിപുരണ്ട് കാണുക എന്നത് എന്തെങ്കിലുമൊക്കെ എഴുതിക്കൂട്ടിയ ആരുടെയും ചിരകാലാഭിലാഷമായിരിക്കും. എന്റെ കാര്യത്തിൽ അത് സാധ്യമാവാൻ കാരൂർ സോമൻ വേണ്ടിവന്നു. മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച 'സ്പെയിൻ കാളപ്പോരിന്റെ നാട്' എന്ന പുസ്തകത്തിലൂടെ യാണ് അത് സാധ്യമായത്. പക്ഷേ സോമേട്ടാ നിങ്ങളൊരു ചെറ്റത്തരം കാണിച്ചു , റോണ്ട മുഴുവൻ കറങ്ങിയതും ആ എഴുതിയതും നിങ്ങളാണെന്ന് പറഞ്ഞ് പ്രസിദ്ധീകരിച്ച് കാശും വാങ്ങി പുട്ടടിച്ചു . നിരക്ഷരനും, സജിയും നിങ്ങളുടെ മോഷണം പിടിച്ചപ്പോൾ എന്റെ കുറിപ്പും നിങ്ങൾ അടിച്ച്മാറ്റിയിട്ടുണ്ടാവും എന്ന് സ്വപ്നേപി വിചാരിച്ചില്ല.
മോഷണം കണ്ടെത്താൻ സഹായിച്ച മനോജേട്ടന് (നിരക്ഷരന് ) പ്രത്യേക നന്ദി.
പുസ്തകത്തിലെ 121,122 ,123 ,124 ,125 ,127 പേജുകൾ പൂര്‍ണ്ണമായും തന്നെ എന്റെ ബ്ലോഗ് പോസ്റ്റ് അടിച്ച് മാറ്റിയതാണ്. ദോഷം പറയരുതല്ലോ പേജ് 128 തരക്കേടില്ലാതെ എഡിറ്റ് ചെയ്തിട്ടുണ്ട്. സാമ്പിളായി എന്റെ ബ്ലോഗ് പേജിന്റെയും, പുസ്തകത്തിലെ പേജിന്റെയും ചിത്രം ചേർക്കുന്നു. ചിത്രത്തിൽ ഇടത് ഭാഗത്തുള്ളത് എന്റെ ബ്ലോഗ് പേജ്, വലത്തുള്ളത് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ നിന്നും.
അപ്പൊ ഇനി കാര്യത്തിലേക്ക്, ബഷീറിന്റെ ഭാഷയിൽ ഈ കള്ള ബടുക്കൂസ് സാഹിത്യകാരനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുന്ന നിരക്ഷരന്റെ കൂടെ ഞാനും ഉണ്ടാവും. ദയവായി പങ്ക് ചോദിച്ച് ആരും വരരുത്, ഒന്നിനും തെകയൂല അതോണ്ടാ..
ആദ്യ രണ്ടുപേരുടെ പരാതികൾ
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കാരൂർ സോമൻ ബ്ളോഗിൽ നിന്ന് യാത്രാവിവരണം അടിച്ചുമാറ്റി പുസ്തകത്തിൽ ചേർത്തുവെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ ബ്ളോഗർ മനോജ് രവീന്ദ്രൻ എന്ന നിരക്ഷരൻ രംഗത്ത് എത്തിയതോടെയാണ് സംഭവം ചർച്ചയായത്. ഇതിന് പിന്നാലെ നിരക്ഷരൻ കോപ്പിയടിച്ചുവെന്ന് വരുത്താൻ ശ്രമം നടന്നു. ഫലിക്കാതെ വന്നതോടെ ഒത്തുതീർപ്പു നീക്കങ്ങളുമുണ്ടായി.
അഞ്ചുലക്ഷം വരെ ഓഫർ വന്നതായി നിരക്ഷരൻ വ്യക്തമാക്കി. എന്നാൽ ഒരുകോടി തന്നാലും ഈ മോഷണം പുറത്തുകൊണ്ടുവരുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് നിരക്ഷരൻ നിലപാട് അറിയിച്ചതോടെ വിഷയം വലിയ ചർച്ചയായി. ലണ്ടനിലെ മലയാളി സമൂഹത്തിനിടയിൽ സാംസ്കാരിക നായകനെന്ന പരിവേഷത്തിൽ വിലസുന്ന ആൾകൂടിയാണ് കാരൂർ സോമൻ. നിരക്ഷരൻ എന്ന പേരിൽ നിരവധി ബ്ലോഗുകൾ എഴുതിയിട്ടുള്ള മനോജിന്റെ യാത്ര വിവരണങ്ങൾ ഏറെ ശ്രദ്ധേയമാണ്.
തന്റെ സ്പാനിഷ് യാത്രാനുഭവങ്ങൾ സോമൻ സ്വന്തമാക്കി മാറ്റി പുസ്തകം ആക്കി വിറ്റുവെന്നാണ് ആരോപണം ഉയർന്നത്. തന്റെ പുസ്തകം മോഷ്ടിച്ചതിന്റെ കഥയുമായി മനോജ് ഫേസ്ബുക്കിൽ ലൈവായി എത്തിയപ്പോൾ ആണ് പുറംലോകം ഈ തട്ടിപ്പിന്റെ വിവരം അറിയുന്നത്. ഇതോടെ നൂറ് കണക്കിന് വായനക്കാരാണ് മനോജിന് പിന്തുണയുമായി രംഗത്തിറങ്ങിയത്.
ഇതിന് പിന്നാലെ തന്റെ പതിനൊന്നു യാത്ര വിവരണങ്ങൾ കാരൂർ സോമൻ മോഷ്ടിച്ചെന്ന പരാതിയുമായി സജി തോമസ് എന്ന ബ്ലോഗറും രംഗത്തെത്തി. തന്റെ ഇുന്നൂറു പേജുള്ള സോമന്റെ പുസ്തകത്തിലെ നാല്പത്തി രണ്ടു പേജിലായി തന്റെ പതിനൊന്നു യാത്രാ വിവരണങ്ങൾ ( വീട്ടിൽ നിന്ന് പ്രഭാത സവാരി നടത്തിയതുൾപ്പെടെ ).മോഷ്ടിച്ചിരിക്കുന്നു .
മാതൃഭൂമിയുടെ നിലപാട്
മലയാളി എഴുത്തുകാരന്റെ യാത്രാവിവരണം കോപ്പിയടിച്ച് പ്രസിദ്ധീകരിച്ചു എന്ന ആക്ഷേപം ഉയർന്നതോടെ മാതൃഭൂമി പുസ്തകം പിൻവലിച്ചു. രചനാമോഷണം ഒരിക്കലും അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയ മനോജ് രവീന്ദ്രൻ നിരക്ഷരന് മാതൃഭൂമി കത്തയച്ചു.'മാത്രമല്ല, കാരൂർ സോമനുമായുള്ള എല്ലാ ഇടപാടും അവസാനിപ്പിക്കുന്നതായും പ്രസാധകരായ മാതൃഭൂമി ബുക്സ് വ്യക്തമാക്കുന്നു. മനോജ് രവീന്ദ്രന് നന്ദികൂടി അറിയിച്ചാണ് കത്ത്.
അതേസമയം, കോപ്പിയടി നടത്തിയ എഴുത്തുകാരനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുകയാണെന്ന് മനോജ് രവീന്ദ്രൻ വ്യക്തമാക്കി. സജി തോമസ് ബ്ളോഗിൽ എഴുതിയ കുറിപ്പും കാരൂർ സോമന്റെ പുസ്തകത്തിൽ അടിച്ചുമാറ്റി ഉൾപ്പെടുത്തിയെന്ന ആക്ഷേപം ഉയർന്നു. ഇതോടെ താൻ എവിടെവച്ചാണ് കാളപ്പോര് കണ്ടതെന്ന് വ്യക്തമാക്കി അതേ സ്റ്റേഡിയത്തിൽ നിന്ന് ലൈവ് വീഡിയോയുമായി സജി തോമസും രംഗത്തെത്തി.
പുസ്തകം വാങ്ങിച്ചു ഉടൻ തന്നെ മാതൃഭൂമിയിലെ സുഹൃത്തുമായി ബന്ധപ്പെട്ട് മാതൃഭൂമിയുമായി സംസാരിച്ചു. അവർക്ക് വിവരങ്ങൾ ബോധ്യമായതിനെ തുടർന്ന് മാതൃഭൂമി കാരൂർ സോമനെതിരെ നിയമനപടികൾ ആരംഭിച്ചുവെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നതെന്നും മനോജ് പറയുന്നു. ലണ്ടനിൽ താമസിക്കുന്ന കാരൂർ സോമന് എളുപ്പത്തിൽ സ്പെയിനിൽ പോവാനും യാത്രാവിവരണവും എല്ലാം തയ്യാറെക്കാൻ സാധിക്കുമെന്നിരിക്കെ, ഇതുപോലുള്ള കുറുക്കുവഴികൾ സ്വീകരിക്കുന്നത് വളരെ മോശമാണെന്നും മനോജ് പറയുന്നു.
കാരൂർ സോമന്റെ പുസ്തകത്തിലെ മൂന്ന് ചാപ്റ്ററുകൾ മാത്രമാണ് മനോജിന്റെതെങ്കിലും അതിൽ കാളപ്പോരിനെ കുറിച്ചുള്ള വിശദഭാഗങ്ങൾ തന്റെ തന്നെ സുഹൃത്തായ സ്പെയിനിലെ സജിയുടെയോ മറ്റാരുടേയോ ബ്ലോഗിൽ നിന്നും മോഷ്ടിച്ചവയാണോയെന്നു സംശയിക്കുന്നതായും മനോജ് പറയുന്നു.
ലണ്ടനിൽ ജീവിച്ചിട്ടും ഇത്തരം കോപ്പിയടികളുടെ ഭവിഷ്യത്തുകളെ കുറിച്ച് കാരൂർ സോമന് ഒരു ബോധ്യമില്ലെന്നും കോപ്പി ചെയ്ത് വരുന്ന ഇത്തരം എഴുത്തുകൾ മാതൃഭൂമി കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും മനോജ് വ്യക്തമാക്കുന്നു. ഇതോടെ, നാല് ഫേസ്ബുക്ക് അക്കൗണ്ടുകളുള്ള കാരൂരിന്റെ 51 പുസ്തകങ്ങളും സംശയത്തിന്റെ നിഴലിലാണ്. എന്തായാലും കാരൂർ സോമനെതിരെ നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ ആക്ഷേപവുമായി രംഗത്തുണ്ട്.
കാരൂർ സോമനെതിരെ മുൻപും ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ആലപ്പുഴ ചാരുമൂട് സ്വദേശിയായ സോമൻ ബ്രിട്ടനിലെ യുക്മയുടെ സാംസ്കാരിക വിഭാഗം പ്രസിദ്ധീകരിക്കുന്ന ജ്വാല മാസികയുടെ എഡിറ്റർ കൂടിയാണ്. ലണ്ടൻ ഒളിമ്പിക്സ് നടക്കുന്ന വേദിയിൽ ഒരിടത്തും വരാതെ മാധ്യമത്തിൽ ഒളിമ്പിക്സ് ഡയറി എഴുതുകയും അത് പുസ്തകം ആക്കുകയും ചെയ്തിരുന്നുവെന്ന ആരോപണവും ഇയാൾക്കെതിരെ ഉയർന്നിരുന്നു. അന്നും ഇത് മോഷണമാണ് എന്ന ആരോപണം ചില കോണുകളിൽ നിന്നും ഉയർന്നിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍