മലയാളത്തിന്റെ മണവും മമതയുമായി നവതിയുടെ നിറവിൽ ബോംബെ കേരളീയ സമാജം; മുത്തശ്ശി സമാജത്തിന്റെ നവതി ആഘോഷവേളയിൽ ഭാഷയുടെ മഹത്വം മനസിലാക്കുന്ന നാടിനെ വാഴ്ത്തി മഹാരാഷ്ട്ര ഗവർണർ; മാണി സാറിന് സ്മാരകം ഒരുക്കാൻ 5 കോടി അനുവദിച്ച വിവേചനത്തെ പരിഹസിച്ച് വിശിഷ്ടാതിഥി സുഭാഷ് ചന്ദ്രൻ; ഒരുവർഷം നീളുന്ന ആഘോഷത്തിൽ കേരളീയ സമാജത്തിന് വിപുലമായ പരിപാടികൾ
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: നാട്ടിലുള്ളവരെക്കാൾ മലയാള ഭാഷയെയും ആഘോഷങ്ങളെയും മാനിക്കുന്നതും കൊണ്ടാടുന്നതും പുറംനാട്ടിൽ വിയർപ്പൊഴുക്കുന്ന മലയാളികളാണെന്ന് പറയാറുണ്ട്. അതെ പ്രവാസി മലയാളികൾ. ബോംബെ കേരളീയ സമാജം നവതി ആഘോഷിക്കുമ്പോൾ വിശേഷമാകുന്നതും ഭാഷയോടും നാടിന്റെ സംസ്കാരത്തോടും പൈതൃകത്തോടും ഉള്ള ഈ കൂറ് തന്നെ. ദാദറിൽ ശനിയാഴ്ച നവതി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി ഊന്നിപ്പറഞ്ഞതും അതുതന്നെ. 'നാടിന്റെ സംസ്കാരവും പൈതൃകവും നില നിർത്തുന്നതിൽ ഭാഷ വഹിക്കുന്ന പങ്ക് മഹത്തരമെന്നും ഭാഷയുടെ മഹത്വം മനസിലാക്കുന്ന നാടിനാണ് പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളൂവെന്നും മാതൃഭാഷ പഠനത്തിന്റെ പ്രസക്തി വളരെ വലുതാണെന്നും ഗവർണർ പറഞ്ഞു. ഒപ്പം രാജ്യത്തെ ഒന്നിപ്പിക്കുന്നതിൽ ശ്രീ ശങ്കരാചാര്യർ നടത്തിയ പ്രവർത്തനങ്ങൾ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷിന് പകരം ചടങ്ങുകൾ മലയാളത്തിൽ ചിട്ടപ്പെടുത്താനും അദ്ദേഹം ആവശ്യപെട്ടു. കൂടാതെ കേരള തനിമ വിളിച്ചോതുന്ന വസ്ത്രം ധരിച്ച് എത്തിയവരെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. ബോംബെ കേരളീയ സമാജത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷങ്ങൾക്ക്ദാദർ ഈസ്റ്റ് ഹിന്ദു കോളനിയിലെ ബി.എൻ.വൈദ്യ സഭാഗൃഹ ഹാളിലാണ് (കിങ് ജോർജ് സ്കൂൾ ഓഡിറ്റോറിയം) തുടക്കമായത്.
പരിഹാസത്തിൽ ചാലിച്ച പൊട്ടിച്ചിരിയുമായി സുഭാഷ് ചന്ദ്രൻ
'കഴിഞ്ഞ ദിവസം ഒരുവാർത്ത കണ്ടു. മാണി സാറിന് 5 കോടി. 50 വർഷം മലയാളിയെ പാടി സന്തോഷിപ്പിച്ച യേശുദാസിന്റെ ഡിജിറ്റൽ െൈലബ്രറിക്ക് 75 ലക്ഷം. ഈ അനുപാതം നിങ്ങളെ ഒന്നുമനസ്സിലാക്കിക്കാണ്..പ്രത്യേകിച്ച് മാണി സാറിന്റെ മ്യൂസിയത്തിൽ നോട്ടുകൾ എണ്ണുന്ന ആ ഉപകരണം സ്ഥാനം പിടിക്കുമെന്നാണ് ഞാൻ കരുതുന്നത്. വരും തലമുറയ്ക്ക് കാണുവാനും, കണ്ടാസ്വദിക്കുവാനും അത്തരം മ്യൂസിയങ്ങൾ കൂടി നമുക്ക് ആവശ്യമുണ്ട്. മലയാളി എങ്ങനെയാണ് ആളുകളെ ബഹുമാനിക്കുന്നതെന്ന, ആരെയാണ് മലയാളി ആദരിക്കുന്നതെന്ന് തിരിച്ചറിയുവാൻ ഇത്തരം സന്ദർഭങ്ങൾ നമ്മളെ പ്രാപ്തരാക്കും'-മലയാളികൾ ബഹുമാനം നൽകുന്നതിൽ വിവേചനം കാട്ടുന്നതിനെ കുറിച്ചായിരുന്നു വിശിഷ്ട അതിഥിയും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുഭാഷ് ചന്ദ്രൻ സംസാരിച്ചത്.
ജീവിച്ചിരിക്കുമ്പോൾനൽകേണ്ട ബഹുമാനവും ആദരവും മലയാളികൾ മരണാന്തരമായാണ് നല്‍കാറുള്ളതെന്നും ഒരാൾ ഭൂമിയിൽ ജീവിച്ചിരിക്കെ അയാൾ നൽകുന്ന സർഗാത്മകതയുടെ പ്രകാശം കണ്ടു വണങ്ങുവാൻ ഓരോ മുംബൈ നിവാസിക്കും കഴിയട്ടെയെന്നും മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ആശംസിച്ചു. ബോംബെയിൽ പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തെത്തുടർന്ന് ആത്മകഥ എഴുത്ത് താത്കാലികമായി നിർത്തേണ്ടിവന്ന ഗാന്ധിജിയുടെ പരാമർശത്തിലും തിരുവനന്തപുരത്ത് സ്റ്റുഡിയോ സ്ഥാപിക്കാൻ അനുവാദം ലഭിക്കാതെ വന്നപ്പോൾ രാജാ രവിവർമ ബോംബെയിലേക്ക് വന്നതുമൊക്കെയാണ് ബോംബെയെക്കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിലെത്തുന്നതെന്ന് സുഭാഷ് ചന്ദ്രൻ പറഞ്ഞു.
മുംബൈ കേരളീയ സമാജം തൊണ്ണൂറ് വർഷമായി നടത്തി വരുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ എല്ലാ മഹത്തരമാണെന്നു നവതി ആഘോഷം പ്രവാസികളായ മലയാളികൾക്ക് ഉണർവ് നൽകുന്നതാണെന്നും സമാജം കൂടുതൽ പ്രവർത്തനങ്ങളിൽ എത്തട്ടെയെന്നു ആദായ നികുതി വകുപ്പ് ജോയിന്റ് കമ്മീഷണർ ജ്യോതിസ് മോഹൻ തന്റെ ആശംസ പ്രസംഗത്തിൽ പറഞ്ഞു.
നവതിയുടെ ഭാഗമായി തയ്യാറാക്കിയ സമാജഗീതത്തിന്റെ സമാരംഭം ഗവർണർ നിർവഹിച്ചു. വിശാലാകേരളം പത്രാധിപർ എ ആർ ദേവദാസിന്റെ വരികൾക്ക് പ്രശസ്ത സംഗീതജ്ഞൻ പണ്ഡിറ്റ് രമേശ് നാരായണനാണ് ഈണം നൽകിയത്. സമാജ ഗീതത്തിന്റെ ആലാപനം പണ്ഡിറ്റ് ജസ്രാജിന്റെ ശിഷ്യൻ കൂടിയായ രമേശ് നാരായണനും മകൾ മധുശ്രീ നാരായണനും ചേർന്നാണ് നിർവഹിച്ചത് . മികച്ച നവതി ലോഗോ ഡിസൈൻ ചെയ്ത പി.സുകേഷിനെയും ഈ അവസരത്തിൽ ആദരിച്ചു.
പിന്നണി ഗായകരായ സുധീപ് കുമാർ,സംഗീത ശ്രീകാന്ത് എന്നിവരോടൊപ്പം പ്രേം കുമാർ, വിജയ് കുമാർ,സെബാസ്റ്റ്യൻ, മധു നമ്പ്യാർ,ശ്രുതി സുധീർ എന്നിവരും ചേർന്ന് ഒരുക്കിയ സംഗീത സന്ധ്യയും ഡോക്ടർ സുനന്ദ നായർ അമേരിക്ക അവതരിപ്പിച്ച മോഹിനിയാട്ടം,ആഷിഷ് എബ്രഹാമിന്റെ കോമഡി എന്നിവ അരങ്ങേറി, സമാജത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ അവതരണവും നടന്നു സമാജം പ്രസിഡന്റ് സുരേഷ് കുമാർ മധുസൂദനൻ അദ്ധ്യക്ഷ വഹിച്ച പൊതുസമ്മേളനത്തിൽ സ്വാഗതം സെക്രട്ടറി പ്രേമരാജൻ നമ്പ്യാരും കൃതജ്ഞത സംയുക്ത സെക്രട്ടറി കെ പത്മാസുന്ദരൻ നിർവഹിച്ചു നവതി കമ്മിറ്റി ചെയർമാൻ പി.ജെ.അപ്രേം തുടർന്നുള്ള പരിപാടികളെ കുറിച്ച് സംസാരിച്ചു. ഈ അവസരത്തിൽ സമാജം വൈസ് പ്രസിഡന്റ് ജയരാമൻ ,ട്രെഷറർ പി.സുരേഷ് ബാബു എന്നിവർ സന്നിഹിതരായിരുന്നു. പ്രിയ വർഗീസ്,ആഷിഷ് എബ്രഹാം എന്നിവർ ചടങ്ങ് നിയന്ത്രിച്ചു.
കലാ,കായിക,സാമൂഹ്യ,സാംസ്കാരിക,രാഷ്ട്രീയ,വ്യവസായ രംഗത്തെ പ്രമുഖരും മലയാള തനിമ വിളിച്ചോതുന്ന വസ്ത്രധാരണവുമായി നൂറുകണക്കിന് കലാസ്നേഹികളും പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 16 ഞായറാഴ്ച്ച രാവിലെ ശിവാജിപാർക്കിൽ നിന്ന് വാക്കത്തോൺ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. നവതി ആഘോഷങ്ങളുടെ സമാപനം കേരള പിറവി ദിനമായ നവംബർ ഒന്നിന് മാട്ടൂംഗയിലെ ശ്രീ ഷണ്മുഖാനന്ദ ചന്ദ്രശേഖരാനന്ദ സരസ്വതി ഹാളിൽ നടക്കും.
മലയാളത്തിലെ നിരവധി മഹാരഥന്മാർക്ക് ആതിഥേയത്വം നൽകിയിട്ടുള്ള മുത്തശ്ശി സമാജത്തിന്റെ നവതിയെ ആഘോഷമാക്കി പരമ്പരാഗത വസ്ത്രം ധരിച്ചാണ് ഭൂരിഭാഗം പേരും പങ്കെടുത്തത്. മലയാളിയെന്ന സ്വത്വബോധം മനസ്സിൽ പേറിയാണ് നഗരത്തിലെ ആദ്യ കൂട്ടായ്മയായ ബോംബെ കേരളീയ സമാജത്തിന്റെ തൊണ്ണൂറാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമാകാൻ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയത്.
നവതി ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ. പി ജെ അപ്രേൻ, ബോംബെ കേരളീയ സമാജം ഭാരവാഹികളായ പ്രസിഡന്റ് ഡോ സുരേഷ്കുമാർ മധുസൂദനൻ, സെക്രട്ടറി പ്രേമരാജൻ നമ്പ്യാർ, പത്മ സുന്ദരൻ, സുരേഷ് ബാബു കൂടാതെ ഈവന്റ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ബിജുകുമാർ എം കെ എന്നിവരടങ്ങുന്ന പാനലാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. പ്രിയ വർഗീസ്, ആശിഷ് എബ്രഹാം എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.
മുംബൈ മലയാളിയുടെ ചരിത്രത്തിൽ ഇടം പിടിച്ച കേരളീയ സമാജം
കേരളത്തിന് പുറത്തുള്ള ഏറ്റവും വലിയ മലയാളി സംഘടനയാണ് ബോംബെ കേരളീയ സമാജം. 1930 ൽ രൂപം കൊണ്ട അന്നത്തെ ബോംബെ മലയാളികളുടെ കൂട്ടായ്മക്ക് അനുയോജ്യമായ പുനർ നാമകരണം ചെയ്തത് മഹാകവി വള്ളത്തോൾ നാരായണ മേനോനാണ്. കേരള സമാജം എന്നതിന് പകരം കുറെ കൂടി ഭംഗി കേരളീയം എന്നാണെന്ന വള്ളത്തോളിന്റെ അഭിപ്രായത്തെ മാനിച്ചാണ് ബോംബെ കേരളീയ സമാജം എന്ന പേരിൽ 1934 ൽ സംഘടന രജിസ്റ്റർ ചെയ്യുന്നത്. തുടർന്ന് മുംബൈ മലയാളികളുടെ കലാ സാഹിത്യ സാമൂഹിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായി മാറുകയും ഒൻപത് ദശാബ്ദകാലമായി മുംബൈ മലയാളികളെ കേരളത്തിന്റെ പൈതൃകം മറക്കാതെ കരുതലോടെ കൊണ്ട് നടന്ന സംഘടനയായി മാറുകയായിരുന്നു മുംബൈയിലെ ഏറ്റവും പുരാതന മലയാളി സംഘടനയായ ബോംബെ കേരളീയ സമാജം
കലാ-സാംസ്കാരിക-സാഹിത്യ രംഗങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെല്ലാം കേരള സമാജത്തിലൂടെയാണ് മുന്നോട്ട് വന്നിട്ടുള്ളത്. 70 വർഷമായി വിശാല കേരളം എന്ന മാഗസിനും പുറത്തിറക്കുന്നുണ്ട്. ഈ മാഗസിനിലൂടെ പല സാഹിത്യകാരന്മാർക്കും അവരുടെ കൃതികൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആയുർവേദം മഹാരാഷ്ട്രയിലേക്ക് കൊണ്ടുവന്നത് കേരള സമാജം പ്രവർത്തകരാണ്. അഞ്ച് ഡിസ്പൻസറികൾ ബോംബെയിൽ ഉണ്ട്. പഞ്ചകർമ ചികിത്സയും സൗജന്യ പരിശോധനാ സൗകര്യവും നൽകി വരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും കേരള സമാജം ഏർപ്പെട്ടുവരുന്നു. ലത്തൂർ, ഗുജറാത്ത് ഭൂകമ്പങ്ങളിൽ ദുരിതബാധിതർക്ക് വളരെയധികം സഹായം നൽകി. കേരളത്തിലുണ്ടായ പ്രളയത്തിൽ 18 ട്രക്ക് സാധനങ്ങൾ അയച്ചതിനൊപ്പം നേരിട്ട് വിതരണവും ചെയ്തു. 68 ലക്ഷം രൂപ മുടക്കി കോഴിക്കോട്ടെ രണ്ടു സ്കൂളുകളും തൃശൂരിലെ ഒരുസ്കൂളും കേരള സമാജം ഏറ്റെടുത്ത് പുനർനിർമ്മിച്ചു. ടാറ്റാ മെമോറിയലിൽ ചികിത്സയ്ക്കായി വരുന്ന മലയാളികളായ കാൻസർ രോഗികൾക്ക് മാട്ടുങ്കയിൽ സൗജന്യ താമസവും നൽകി വരുന്നു. ഇതുകൂടാതെ ഒരുമുൻസിപ്പാലിറ്റി സ്കൂൾ ഏറ്റെടുക്കാനും നടപടികൾ സ്വീകരിച്ച് വരുന്നു.
ഒരുവർഷം നീളുന്ന നവതിയാഘോഷം
ഒരുവർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മുംബൈ മാരത്തോൺ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. അവയവ ദാന ക്യാമ്പെയിൻ, നാടകോത്സവം, സാഹിത്യ സമ്മേളനം, ജോബ് ഫെയർ, ബോംബെയിലെ മലയാളികളെ എല്ലാം പങ്കെടുപ്പിച്ച് കൊണ്ട് സേവ് ദ ലൈഫ്, ഫോളോ ദി ട്രാഫിക് റൂൾ എന്ന സ്ലോഗനും, അവയവ ദാന പ്രചരണത്തിനായി ഒരു മാരത്തോണും ഒക്ടോബറിൽ സംഘടിപ്പിക്കുന്നുണ്ട്. നവംബർ 1 കേരളപ്പിറവി ദിനത്തിലാണ് സമാപന സമ്മേളനം. ഷൺമുഗാനന്ദ ഹാളിലാണ് സമാപന സമ്മേളനം നടക്കുക. ഉപരാഷ്ട്രപതി അടക്കമുള്ള വിശിഷ്ടവ്യക്തികൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
60 വർഷമായി വാക്കിങ് റേസ് നടത്തുന്നു. ഫെബ്രുവി 16 നാണ് വാക്കിങ് റേസ് സംഘടിപ്പിക്കുന്നത്. മാർച്ചിൽ പാചക മത്സരം, ഫുഡ് ഫെസ്റ്റിവൽ, എന്നിവയും നവതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍