ബോബി ചെമ്മണ്ണൂർ എന്ത് എഴുതി നൽകിയാലും പൊലീസ് ഉടൻ കേസെടുക്കും! സ്വർണ്ണമുതലാളിയുടെ കള്ളക്കളികൾ തുറന്ന് കാട്ടിയ ജോയ് കൈതാരത്തെ സമ്മർദ്ദത്തിലാക്കാൻ കള്ളക്കേസ്
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: ബോബി ചെമ്മണ്ണൂരിനെ അപകീർത്തിപ്പെടുത്തി പണംപിടുങ്ങാൻ ശ്രമിച്ചെന്ന പരാതിയിൽ ജോയ് കൈതാരത്തിനെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്ത് സമ്മർദ്ദത്തിലൂടെ സ്വർണ്ണമുതലാളിയെ രക്ഷപ്പെടുത്താൻ എന്ന് ആരോപണം. ബോബി ചെമ്മണ്ണൂരിനെതിരെ ജോയ് കൈതാരത്തിന്റെ പരാതിയിൽ സെബി അന്തിമ നിഗമനങ്ങളിലേക്ക് എത്തുകയാണ്. സാമ്പത്തിക കുറ്റകൃത്യത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ നിർണ്ണായക തെളിവും ലഭിച്ചിട്ടുണ്ട്. ഇതിനിടെ ജോയ് കൈതാരത്തിനെതിരെ വാഹനം ഇടിച്ചുകൊല്ലാനും ശ്രമം നടന്നു. ഇതും പൊലീസിൽ പരാതിയെത്തി. വി എസ് അച്യൂതാനന്ദൻ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ചും അന്വേഷണത്തിലാണ്. ഇതെല്ലാം തടസ്സപ്പെടുത്താനുള്ള ബോധപൂർവ്വമായ പദ്ധതിയാണ് ജോയ് കൈതാരത്തിനെതിരായ കേസ് എന്നാണ് ആക്ഷേപം.
കോടികളുടെ പിൻബലത്തിൽ മാദ്ധ്യമങ്ങളെയും പൊലീസിനെയും കൂട്ട്പിടിച്ച് കള്ളപ്രചരണം നടത്തിയാൽ ഭയപ്പെടുമെന്ന ബോബി ചെമ്മണൂരിന്റെ സ്വപ്നം സ്വപ്നമായി തന്നെ അവശേഷിക്കും. കഴിഞ്ഞ കാൽനൂറ്റാണ്ട് കാലത്തെ പൊതുപ്രവർത്തത്തിൽ പല കാട്ടുകള്ളന്മാരും ഭീഷണിയുമായി വന്നിട്ടുണ്ട്. ഇത്തരം ഭീഷണികളെ നേരിട്ട് കൊണ്ട് തന്നെയാണ് ഇക്കാലമത്രയും പ്രവർത്തിച്ചത്. അതുകൊണ്ട്
മിസ്റ്റർ ബോബി ചെമ്മണൂർ...പണം കൊണ്ട് എല്ലാം നോടാമെന്നും ജനങ്ങളെ എക്കാലവും വഞ്ചിക്കാമെന്നുമുള്ള ആഗ്രഹം ഇവിടെ നടക്കില്ല. താങ്കളുടെ തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുമെതിരെ പോരാട്ടം തുടരുക തന്നെ ചെയ്യും. ജീവന് ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിട്ടും....പൊലീസ് സംരക്ഷണമാവശ്യമില്ലെന്ന് തീരുമാനിച്ചത് നിയമ വാഴ്ച്ചയിലും. ജനങ്ങളിലുമുള്ള വിശ്വാസം കൊണ്ടാണ്. ഇക്കാലമത്രയുമുള്ള പൊതുപ്രവർത്തന രംഗത്തെ സംശുദ്ധിയെ ചോദ്യം ചെയ്യാൻ ബോബിയുടെ കോടികൾക്കോ അയാളുടെ ഗുണ്ടകൾക്കോ കഴിയ്യില്ലെന്നാണ് ജോയ് കൈതാരത്തിന്റെ പ്രതികരണം.
ബോബി ചെമ്മണ്ണൂരിന്റെ സ്വകാര്യ വിഡിയോ കൈവശമുണ്ടെന്നും അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാതിരിക്കാൻ രണ്ടുകോടി രൂപ തരണമെന്നും ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയെന്നാരോപിച്ചു ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഡയറക്ടർ ജിസോ സി. ബേബി നൽകിയ പരാതിയെത്തുടർന്നാണു വെള്ളിക്കുളങ്ങര മോനോടി കൈതാരത്ത് ജോയിക്കെതിരെ കേസെടുത്തത്. ബോബി ചെമ്മണ്ണൂരിനെ അപകീർത്തിപ്പെടുത്തുന്ന വിഡിയോ പ്രചരിപ്പിച്ചത് ജോയി ആണെന്നും പരാതിയിൽ പറയുന്നു. ഈ പരാതി തൃശൂർ കമ്മീഷണർക്കാണ് നൽകിയത്. ഇത് അന്വേഷിക്കാൻ താഴേക്ക് കൈമാറി. എന്നാൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ താൽപ്പര്യാർത്ഥം എഫ് ഐ ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്യുകയും പത്രങ്ങളിൽ വാർത്ത നൽകുകയുമായിരുന്നുവെന്ന് ജോയ് കൈതാരം പറയുന്നു.
ഇതിലെ കള്ളക്കളികളെ തുടർന്നുകാട്ടാനും തീരുമാനിച്ചിട്ടുണ്ട്. കള്ളപരാതി നൽകി അപകീർത്തിപ്പെടുത്താനാണ് ലക്ഷ്യമിട്ടാണ് ഇതെന്നാണ് ജോയ് കൈതാരം പറയുന്നത്. ഇത് കാട്ടി ബോബി ചെമ്മണ്ണൂരിന് വക്കീൽ നോട്ടീസും അയച്ചു. ഈ കേസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കമ്മീഷണറോടും ജോയ് കൈതാരം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് പൊലീസിനോട് കമ്മീഷണർ ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിൽ റിപ്പോർട്ടൊന്നും നൽകാതെ നേരിട്ട് കള്ളക്കേസ് എടുത്തുവെന്നാണ് ജോയ് കൈതാരത്തിന്റെ ആവശ്യം. വിഡിയോയുണ്ടെന്ന് ഭീഷണിപ്പെടുത്തിയെന്ന ആരോപണം ശരിയല്ലെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാണെന്നും പറയുന്നു.
2014ലാണ് ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം. എന്നാൽ 2015ൽ എഡിജിപിയിൽ നിന്ന് വിവരാവകാശ പ്രകാരമാണ് വിഡിയോ തനിക്ക് ലഭിച്ചത്. അതിന്റെ രേഖകളെല്ലാം തന്റെ കൈയിലുണ്ട്. വാഹനം ഇടിച്ചു ജിസോ സി ബേബിയെ കൊല്ലാൻ ശ്രമിച്ചുവെന്ന് മറ്റൊരു ആരോപണം. തനിക്ക് കാറോടിക്കാൻ അറിയില്ല. ലൈസൻസും ഇല്ല. മറ്റുള്ളവരുടെ കാറിൽ യാത്ര ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ഇതിൽ നിന്ന് തന്നെ ഈ ആരോപണത്തിലെ കള്ളത്തരം പൊളിയും. പക്ഷേ ഇതൊന്നും അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിച്ചില്ല. സ്വർണ്ണമുതലാളിക്ക് വേണ്ടി ഏകപക്ഷീയമായി കേസെ എടുത്തുവെന്നും ജോയ് കൈതാരം പറയുന്നു. ആളുകളെ പറ്റിച്ച് ബിസിനസ്സ് സാമ്രാജ്യം വിപുലപ്പെടുത്താനുള്ള ശ്രമം പൊളിഞ്ഞതോടെയാണ് ബോബി ചെമ്മണ്ണൂർ തനിക്കെതിരെ പുതിയ കേസുമായി എത്തിയതെന്നും ആരോപിക്കുന്നു.
ആളുകളിൽ നിന്ന് പണം തട്ടാനുള്ള ഓക്സിജൻ സിറ്റി അടക്കമുള്ള പദ്ധതികളിലെ കള്ളത്തരം തുറന്നു കാട്ടി. രാഷ്ട്രീയപാർട്ടികൾ ഇത് ഏറ്റെടുക്കാതെ വന്നപ്പോൾ ആപ്പ് സമരം ഏറ്റെടുത്തു. ഇതോടെ പ്രതിസന്ധിയിലായി. നിക്ഷേപകർ പലതും പിൻവലിഞ്ഞു. ഇതോടെ പ്രതിച്ഛായ തകർന്ന ബോബി ചെമ്മണ്ണൂർ പിടിച്ചു നിൽക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിനെതിരെ സന്ധിയില്ലാത്ത സമരം തുടരുമെന്ന് ജോയ് കൈതാരം മറുനാടൻ മലയാളിയോട് പറഞ്ഞു. സാമ്പത്തിക തട്ടിപ്പിൽ സെബിയുടെ പരിശോധന അന്തിമ ഘട്ടത്തിലാണ്. ഏത് സാഹടര്യത്തിലും സ്വർണ്ണക്കട ഉടമയുടെ അറസ്റ്റുണ്ടാകുമെന്നാണ് ജോയ് കൈതാരം നൽകുന്ന സൂചന.
ആഴ്ചകൾക്ക് മുമ്പ് മീഡിയ വൺ ചാനലിന്റെ ചർച്ചയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് നമ്പർ പ്ലേറ്റ് മറച്ച മഹിന്ദ്രന്ന വാഹനം ജോയ് കൈതാരത്തിന്റെ വാഹനത്തെ പിന്തുടർന്നിരുന്നു, ചാനൽ ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങുന്നതിനിടെ തൃശൂർ ബ്യൂറോ റിപ്പോർട്ടറെ ബോബി ചെമ്മണൂർ വിളിച്ചിരുന്നു. ഇതിനു പിന്നിലെയാണ് താൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നാലെ അജ്ഞാത വാഹനം പിന്തുടർന്നത്. ഇത് ബോബി ചെമ്മണൂർ അയച്ച ക്വട്ടേഷൻ സംഘങ്ങളാണെന്ന് വിശ്വസിക്കുന്നതായി വെള്ളികുളങ്ങരെ പൊലീസ് സിന് നൽകിയ പരാതിയിൽ ജോയ് കൈതാരം പറയുന്നു. ബോബി ഉൾപ്പെടെയോ ബോബി നിയോഗിച്ചവരോ ആണ് തന്നെ ആക്രമിക്കാൻ ശ്രമിച്ചതെന്നും പരാതിയിൽ പറയുന്നു. സംഭവമറിഞ്ഞയുടനെ തന്നെ രാത്രിയിൽ ജോയ് കൈതാരത്തിന്റെ വീട്ടിൽ പൊലീസെത്തി മൊഴിയെടുത്തിരുന്നു.
സ്വർണവ്യാപാരത്തിന്റെ മറവിൽ ബോബി ചെമ്മണ്ണൂർ എന്ന സ്വർണവ്യാപാരിയുടെ തട്ടിപ്പു പദ്ധതികൾക്കെതിരെ അധികാരകേന്ദ്രങ്ങളിൽ പരാതികൾ സമർപ്പിക്കുന്നതിൽ എന്നോടു ബോബി ചെമ്മണ്ണൂരിനു വ്യക്തിവൈരാഗ്യം ഉണ്ടെന്നു ജോയ് കൈതാരം പരാതിയിൽ പറഞ്ഞിരുന്നു. തൃശൂർ മണ്ണുത്തിക്കടുത്തു സ്ഥാപിക്കുമെന്നു പറയുന്ന ഓക്സിജൻ സിറ്റിയെന്ന തട്ടിപ്പു പദ്ധതിയിലൂടെ 6000 കോടി രൂപ തട്ടിച്ചെടുക്കുന്നുവെന്ന കാര്യവും പരാതിപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലൊക്കെ തനിക്കെതിരെ ബോബി ചെമ്മണ്ണൂരിനു വൈരാഗ്യമുണ്ടെന്നാണു ജോയ് കൈതാരത്തു പരാതിയിൽ വ്യക്തമാക്കുന്നത്. ജോയ് കൈതാരത്തെ നേരിട്ട് കാണാൻ ബോബി ശ്രമം നടത്തിയിരുന്നെങ്കിലും അനുവദിച്ചിരുന്നില്ലെന്നും പറയുന്നു. ഇതെല്ലാം പൊലീസിനും അറിയാവുന്നതാണ്. എന്നിട്ടും പഴയ തീയതിയിലെ ആരോപണത്തിൽ കേസ് എടുത്തത് ഗൂഢാലോചനയാണെന്ന വാദം സജീവമാണ്.
മാദ്ധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തുന്ന ബോബി ചെമ്മണൂരിനെതിരെ നടപടി ആവശ്യപ്പെട്ട് ജോയ് കൈതാരം മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകിയിരുന്നു. 6000 കോടിയുടെ പദ്ധതിയുടെ പേരിൽ വൻ തട്ടിപ്പാണ് ആസൂത്രണം ചെയ്യുന്നതെന്ന് പരാതിയിൽ ചുണ്ടികാട്ടുന്നു. പ്രമുഖ മാദ്ധ്യമങ്ങളിൽ കോടികൾ ചെലവാക്കി നൽകിയ പരസ്യത്തിൽ പറഞ്ഞിരിക്കുന്ന വാഗ്ദാനങ്ങൾ മുഴുവൻ കളവാണെന്ന് ജോയ് കൈതാരം പരാതിയിൽ പറയുന്നു.62 ഏക്കർമാത്രം വരുന്ന ഭൂമിയിൽ കേന്ദ്ര സർക്കാരിന്റൈ പ്രത്യേക സാമ്പത്തീക മേഖല അനുവദിച്ചുവെന്നാണ് മാദ്ധ്യമങ്ങളിൽ നൽകിയ പരസ്യത്തിൽ അവകാശപ്പെട്ടിരിക്കുന്നത്.എന്നാൽ വിവിദ്ദോദേശ്യ സെസുകൾ വാണിജ്യമന്ത്രാലയം അനുവദിക്കണമെങ്കിൽ കുറഞ്ഞത് 250 ഏക്കർ ഭൂമിയെങ്കിലും വേണം. വെറും 62 ഏക്കറിൽ സെസ് അനുവദിച്ചിരിക്കുന്നുവെന്ന കളവാണ് മാദ്ധ്യമങ്ങളിൽ പരസ്യം നൽകി ബോബി ചെമ്മണൂർ പ്രചരിപ്പിക്കുന്നത്.
സ്വർണ വ്യാപാരത്തിന്റെ മറവിലും നിക്ഷേപത്തത്തിന്റെ പേരിലും കോടികളുടെ തട്ടിപ്പ് നടത്തിയതിന്റെ പശ്ചാത്തലത്തിൽ പരാതി ലഭിക്കുകയും ക്രിമിനൽ നിയമ പ്രകാരം അന്വേഷണം നേരിടുകയു ചെയ്യുന്ന ബോബി ചെമ്മണൂർ പുതിയ മേഖലയിലും വൻ തട്ടിപ്പിനു തന്നെയാണ് തയ്യാറെടുക്കുന്നത്. സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ലഭിച്ച പരാതിയിൽ റിസർവ് ബാങ്കും, സെബിയും ബോബി ചെമ്മണൂരിനെതിരെ അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്. ഇതിനിടയിലിലാണ് ഓക്സിജൻ സിറ്റിയുടെ പേരിൽ പുതിയ തട്ടിപ്പ് നടത്തുന്നത്. പ്രാഥമീകമായി ഒരു അനുവാദവും കേന്ദ്ര സംസ്ഥാന സർക്കാർ ഏജൻസികളിൽ നിന്നും ഈ പദ്ധതിക്കായി ലഭിച്ചിട്ടില്ല. 29000 പേർക്ക് തൊഴിൽ ലഭിക്കുമെന്നും അതിനായി അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയതായും പരസ്യത്തിൽ അവകാശപ്പെടുന്നുണ്ട്. കൃത്യമായ ഒരു പ്രൊജക്ട് റിപ്പോർട്ട് പോലും ഇല്ലാത്ത ഓക്സിജൻ സിറ്റിയുടെ പേരിൽ തൊഴിൽ രഹിതരെ വഞ്ചിക്കാനാണ് നീക്കം. അതു വഴി വൻ സാമ്പത്തീക തട്ടിപ്പാണ് ലക്ഷ്യമിടുന്നത്.
മറഡോണ ഈ സിറ്റിയിലെ പത്താം നമ്പറിൽ താമസിക്കുമെന്ന് മറഡോണയുടെ ചിത്രം സഹിതമുള്ള പരസ്യത്തിൽ അവകാശപ്പെടുന്നത്. വിദേശിയായ മറഡോണയ്ക്ക് ഇന്ത്യയിൽ വീടിന്റെ ഉടമസ്ഥാവകാശം ലഭിക്കുന്നതിന് വേണ്ടി നിരവധി നിയമപരമായ പ്രശ്നങ്ങൾ ഉണ്ടെന്നിരിക്കെയാണ് തന്റെ തട്ടിപ്പിന് വിശ്വാസ്യത നൽകാൻ മറഡോണയുടെ ചിത്രവും ഉപയോഗിക്കുന്നത്. ഇത്തരം ആഭ്യന്തര വിഷയങ്ങളിൽ ഒരു അപേക്ഷ പോലും നൽകാതെ ബോബി നൽകുന്ന വിവരങ്ങൾവച്ച് പത്ര പരസ്യം നൽകുന്നത്. ഇത്തരം പ്രചരണങ്ങൾ നിലവിലുള്ള ആഭ്യന്തര സുരക്ഷാ നിയമങ്ങളുടെ ലംഘനമായിട്ടും ബോബിയുടെ തട്ടിപ്പിന്റെ വിഹാതം പറ്റാനാണ് മാദ്ധ്യമങ്ങളും ശ്രമിക്കുന്നത്.
ബോബി ചെമ്മണൂർ കേരളത്തിൽ നടത്തികൊണ്ടിരിക്കുന്ന മുഴുവൻ തട്ടിപ്പുകളെ കുറിച്ചും സത്യസന്ധരായ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രിയും സിപിഐ(എം) മുതിർന്ന നേതാവുമായ വി എസ് അച്യുതാനന്ദൻ, ആഭ്യന്തര പ്രിൻസിപ്പൾ സെക്രട്ടറി നളിനി നെറ്റോ, സംസ്ഥാന പൊലീസ് ചീഫ് ലോക്നാഥ് ബഹറ എന്നിവർക്ക് നൽകിയ പരാതിയിൽ ജോയ് കൈതാരം അഭ്യർത്ഥിച്ചിരുന്നു. ഈ ആരോപണങ്ങളെ ദുർബ്ബലപ്പെടുത്താനും തന്നെ ജയിലിടച്ച് തകർക്കാനുമുള്ള ശ്രമമാണ് ബോബി ചെമ്മണ്ണൂരിന്റെ പുതിയ പരാതിയെന്ന് ജോയ് കൈതാരം വിശദീകരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്