ജയിലിൽ അടക്കപ്പെടാനുള്ള എല്ലാ അവസരങ്ങളും ഉന്നത സ്വാധീനം മൂലം ഒഴിവാക്കി ശീലിച്ച ബോബി ചെമ്മണ്ണൂരിന് ജയിലിൽ കിടക്കുന്നത് എങ്ങനെയെന്ന് ഫീൽ ചെയ്യണമെന്ന മോഹം കലശലായി; തെലുങ്കാന സർക്കാറിന്റെ 'ഫീൽ ദ ജയിൽ' പദ്ധതിയിൽ ചേർന്ന് ഒരു ദിവസം ജയിലിൽ കിടന്നു രാജ്യവ്യാപകമായി പബ്ലിസിറ്റി നൽകി വിവാദ സ്വർണ്ണക്കട മുതലാളി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പബ്ലിസിറ്റിക്കായി ഓടിനടക്കുന്ന സ്വർണ്ണക്കട മുതലാളിമാരുടൈ കൂട്ടത്തിൽ മുമ്പനാണ് ബോബി ചെമ്മണ്ണൂർ. താനൊരു 'സംഭവമാണ്' എന്നു വരുത്തി തീർക്കാൻ വേണ്ടി അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ എല്ലാക്കാലത്തും സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനം നേടിയിട്ടുണ്ട്. എന്നാൽ, ഈ വിമർശനങ്ങളെ വകവെക്കാതെ അടുത്ത പബ്ലിസിറ്റി സ്റ്റണ്ട് മാർഗ്ഗം തേടുകയാണ് വിവാദ സ്വർണക്കട മുതലാളി ചെയ്യുന്നത്. ഇത്തവണ വീണ്ടും അദ്ദേഹം അതിനുള്ള മാർഗ്ഗം കണ്ടെത്തി. ജയിലിൽ പോകുക എന്നതായിരുന്നു ഈ മാർഗ്ഗം. തെലുങ്കാനയിലെ ജയിലിലാണ് ജയിൽശിക്ഷ എങ്ങനെയാണെന്ന് അറിയാൻ ബോബി പോയത്.
ജയിലിൽ അടക്കപ്പെടാൻ പാകത്തിനുള്ള അവസരങ്ങൾ ഉന്നത സ്വാധീനം മൂലം ഒഴിവാക്കി ശീലിച്ച ബോബി ചെമ്മണ്ണൂർ ജയിലൽ കിടക്കാൻ മോഹം കലശലായതോടെയാണ് അതിനുള്ള മാർഗ്ഗങ്ങൾ തേടിയത്. എല്ലാ ജയിലിലും തടവു പുള്ളികൾക്ക് ജയിലിൽ ജോലി ചെയ്യുമ്പോൾ പണം കൊടുക്കുമെങ്കിൽ അങ്ങോട്ട് പണം നൽകിയാണ് ബോബി ജയിലിൽ എത്തിയത്. അഞ്ഞൂറ് രൂപയാണ് ബോബി ജയിൽ അധികൃതർക്ക് നൽകിയത്.
തെലങ്കാനയിലെ 'ഫീൽ ദ ജയിൽ' പദ്ധതി പ്രകാരമാണ് ബോബി ചെമ്മണ്ണൂർ ഒരു ദിവസം ജയിൽ 'ശിക്ഷ' അനുഭവിച്ചത്. ടൂറിസം പരിപാടിയുടെ ഭാഗമായിട്ടാണ് ഈ പദ്ധതി. സംഗരറെഡ്ഡിയിലെ ഹെറിറ്റേജ് ജയിൽ മ്യൂസിയത്തിൽ ആയിരുന്നു താമസം. ജയിൽ ജീവിതം എന്താണെന്ന് അറിയുക എന്നത് വർഷങ്ങളായിട്ടുള്ള തന്റെ ആഗ്രഹം ആയിരുന്നു എന്നാണ് ബോബി ചെമ്മണ്ണൂർ തെലുങ്ക് മാധ്യമങ്ങളോട് പറഞ്ഞത്. എന്തായാലും സമാന പരിപാടിയിൽ എത്തിയ മറ്റുള്ളവരെ പോലെയല്ല ബോബി ചെയ്തത്. ക്യാമറമാന്മാരെയും ചാനലുകാരെയും വിവരം അറിയിച്ച് അത്യാവശ്യം പബ്ലിസിറ്റി സ്റ്റണ്ടും നടത്തി. കൂടാതെ ജയിലിൽ സഹായിക്കാൻ ഒപ്പം സഹായികളെയും കൂട്ടി.
കേരളത്തിൽ ജയിലിൽ കിടക്കാൻ ശ്രമിച്ച സാധിച്ചില്ലെന്നാണ് ബോബി അവകാശപ്പെട്ടത്. 15 വർഷം മുമ്പ് കേരളത്തിലെ ജയിൽ അധികൃതരെ സമീപിച്ചിരുന്നവെന്നുമാണ് ബോബി തെലുങ്കാന ടുഡേ ചാനലിനോട് തട്ടിവിട്ടത്. ആ ആഗ്രഹം സഫലമാക്കപ്പെട്ടില്ല. എന്തെങ്കിലും കുറ്റം ചെയ്താൽ മാത്രമേ കേരളത്തിൽ ജയിലിൽ പാർപ്പിക്കൂ എന്നാണത്രെ അന്ന് ജയിൽ അധികൃതർ ബോബി ചെമ്മണ്ണൂരിനോട് പറഞ്ഞത്. താൻ യാതൊരു തെറ്റുകളും ചെയ്യാത്ത വ്യക്തിയായതിനാൽ ജയിൽവാസം സാധ്യമായില്ലെന്നും ബോബി പറയുന്നു.
തെലങ്കാന ജയിൽ വകുപ്പിന്റെ പദ്ധതിയെ മുക്തകണ്ഠം പ്രശംസിക്കാനും ബോബി മറന്നില്ല. ജയിൽ ജീവിതം എങ്ങനെ ആയിരിക്കും എന്ന് മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരം സൗകര്യം ആവശ്യമാണെന്നും അത്തരമൊരു അവസരത്തിലെ ടൂറിസം സാധ്യത നല്ലതാണെന്നും ബോബി പറഞ്ഞു. 24 മണിക്കൂറിലെ ജയിൽ വാസത്തിൽ ഫോൺ ഉപയോഗിക്കാൻ പറ്റില്ല. ബോബിയും ഉപയോഗിച്ചില്ല. ജയിലിലെ അന്തേവാസികൾക്ക് കൊടുക്കുന്ന അതേ ഭക്ഷണം തന്നെയാണ് കഴിച്ചതെന്നും അവകാശപ്പെടുന്നു. അതേസമയം ബോബി വെള്ളം കോരുന്നതും ചെടിക്ക് വെള്ളമൊഴിക്കുന്നതിന്റെയും ചിത്രങ്ങൾ വന്നിട്ടുണ്ട് താനും.
തെലങ്കാനയിലെ 'ഫീൽ ദ ജയിൽ' മാതൃക രാജ്യം മുഴുവൻ വ്യാപിപ്പിക്കണം എന്നും ബോബി പറയാൻ മറന്നില്ല. ഇത് വലിയൊരു വിഭാഗം വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുമെന്നാണ് ബോബി പറഞ്ഞത്. ജയിൽ മാന്വൽ പ്രകാരം തടവുപുള്ളികൾക്ക് നൽകുന്ന സൗകര്യങ്ങൾ മാത്രമാണ് ഇവിടെ താമസിക്കാനെത്തുന്നവർക്കും നൽകുക. തടവറ സ്വയം വൃത്തിയാക്കണം. വേണമെങ്കിൽ ജയിൽ പരിസരത്ത് വൃക്ഷത്തെകൾ നടാം. ഹൈദരാബാദിലെ നൈസാം ഭരണകാലമായ 1796ലാണ് ഈ ജയിൽ നിർമ്മിച്ചത്. മൂന്ന് ഏക്കർ ഭൂമിയിൽ ഒരേക്കറോളം വിസ്താരത്തിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
2012 വരെ ഇവിടെ തടവുപുള്ളികളെ പാർപ്പിച്ചിരുന്നു.ദിവസവും സന്ദർശകരുണ്ടെങ്കിലും ആദ്യമൊക്കെ ആരും ഇവിടെ താമസിക്കാനുള്ള 'ധൈര്യം' കാട്ടിയിരുന്നില്ല.ജയിൽ ടൂറിസം എന്ന പുതിയൊരു ആശയം ആണ് ഈ തെലുങ്കാന ജയിൽ മ്യൂസിയം തരുന്നത്. തെലങ്കാനയിലെ ഈ ജയിലിൽ താമസിക്കാൻ 500 രൂപയാണ് ഫീസ്. കൊളോണിയൽ കാലത്ത് സ്ഥാപിച്ച മേദക്ക് ജില്ലാ ജയിലിലാണ് വിനോദസഞ്ചാരവുമായി ബന്ധപ്പെടുത്തി ഇങ്ങനെയൊരു ആശയം നടപ്പിലാക്കിയത്. ജില്ലാ ആസ്ഥാനമായ സങ്കാറെഡ്ഡിയിൽ സ്ഥിതി ചെയ്യുന്ന, 220 വർഷം പഴക്കമുള്ള ഈ ജയിൽ ഇപ്പോൾ മ്യൂസിയമായാണ് പ്രവർത്തിക്കുന്നത്. 'ഫീൽ ദ ജയിൽ' എന്ന പേരിലാണ് പദ്ധതി. അഴിക്കുള്ളിലെ അനുഭവം അതേപടി സന്ദർശകർക്ക് പകരുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 500 രൂപ നൽകിയാൽ 24 മണിക്കൂർ താമസിക്കാം.
അതേസമയം ബോബിയുടെ സ്ഥിരം പബ്ലിസിറ്റി സ്റ്റാണ്ടാണ് ഈ പരിപാടിയും. നേരത്തെ തെരുവു പട്ടികളുടെ ശല്യമുണ്ടായ വേളയിൽ പബ്ലിസിറ്റി ലഭിക്കാൻ വേണ്ടി ബോബി പട്ടിയെ പിടിക്കാനും രംഗത്തിറങ്ങിയിരുന്നു. ഇതു കൂടാതെ രക്തബാങ്കിന് വേണ്ടി കേരളം മുഴുവൻ ഓടിയിട്ടും ബ്ലഡ് ബാങ്കിൽ രക്തം ഉണ്ടായിരുന്നില്ലെന്നതും വാർത്തകളിൽ ഇടംപിടിച്ചു. അടുത്തിടെ ബോബി ചെമ്മണ്ണൂരിനെതിരെ കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജനുവരി 10ന് ഹാജരാകുന്നതിനായി എൻ. ബി. ഡബ്ല്യൂ (ജാമ്യമില്ല വാറണ്ട്) പുറപ്പെടുവിച്ചത്. കോടതി വിചാരണക്കായി സമൻസ് കൈപ്പറ്റിയിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ബോബി ചെമ്മണ്ണൂരിനെതിരെ കോടതി നടപടി സ്വീകരിച്ചത്. ബോബി ചെമ്മണ്ണൂരിന്റെ അനുജൻ സി.ഡി.ബോസിന്റെ ഉടമസ്ഥതയിൽ പാലക്കാട് ജിബി റോഡിലുള്ള സ്വർണ്ണക്കടയിലെ രണ്ടു ജീവനക്കാർ കമ്പ്യൂട്ടർ തിരിമറിയിലൂടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നായിരുന്നു കേസിനാസ്പദമായ പരാതി. 2007 സെപ്റ്റംബറിൽ ബോബി പാലക്കാട് ടൗൺ പൊലീസ് മുൻപാകെ രജിസ്റ്റർ ചെയ്ത 244/07 നമ്പറായ പരാതിയിൽ 2013ൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ബോബിയുടെ അപേക്ഷയിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ പബ്ലിക്ക് പ്രോസിക്യൂട്ടറേയും നിയമിച്ചിരുന്നു. കേരളത്തിൽ ജയിലിൽ പോകാൻ ഉണ്ടായിരുന്ന അവസരം സ്വാധീനം കൊണ്ട് ബോബി ഒഴിവാക്കിയ ഒരു സംഭവാണ് ഈ കേസ്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍