ബോബി ചെമ്മണൂർ മാദ്ധ്യമങ്ങളുടെ സഹായത്തോടെ ചെയ്തത് മൂന്നുവർഷംവരെ തടവും 600 കോടി പിഴയും കിട്ടുന്ന കുറ്റകൃത്യം; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പാസാക്കിയ റിയൽ എസ്റ്റേറ്റ് നിയമങ്ങളുടെ നഗ്നമായ ലംഘനം: ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന റഗുലേറ്ററി അഥോറിറ്റി പത്രങ്ങളുടെ ഒന്നാംപേജിലെ പരസ്യം കണ്ടിട്ടേയില്ല!
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 30 കോടിയുടെ പരസ്യം പത്രങ്ങൾക്ക് നൽകി 6000 കോടി പിരിച്ചെടുക്കാനായി വ്യാജ അവകാശവാദങ്ങളുമായി എത്തിയ ബോബി ചെമ്മണ്ണൂരിന്റെ ഓക്സിജൻ സിറ്റി എന്ന റിയൽ എസ്റ്റേറ്റ് പദ്ധതി രാജ്യത്ത് നിലവിൽ ഉള്ള സർവ്വ നിയമങ്ങൾക്കും വിരുദ്ധമാണ് എന്ന് രേഖകൾ വ്യക്തമാക്കുന്നു. റിയൽ എസ്റ്റേറ്റ് മേഖയിൽ നടക്കുന്ന വമ്പൻ ചൂഷണങ്ങൾക്കു പരിഹാരമായി കേരള സർക്കാരും കേന്ദ്ര സർക്കാരും പാസ്സാക്കിയ നിയമങ്ങളിൽ ഒന്നുപോലും പാലിച്ചല്ല ബോബി ചെമ്മണ്ണൂർ പരസ്യം നൽകിയിരിക്കുന്നത്.
600 കോടിവരെ പിഴ ലഭിക്കാവുന്നതും, മൂന്ന് വർഷംവരെ ശിക്ഷ ലഭിക്കാവുന്നതുമായ ചട്ടലംഘനങ്ങളാണ് ഓക്സിജൻസിറ്റിക്കായി നിബന്ധനകൾ മറികടന്ന് നൽകിയ പരസ്യങ്ങൾ. കേന്ദ്ര സർക്കാർ നിയമം സംസ്ഥാനങ്ങൾ നടപ്പിലാക്കാനുള്ള തീയതിക്ക് മുമ്പ് തന്നെ കേരളം നിയമം പാസാക്കിയതുകൊണ്ട് കേരളത്തിൽ ഈ നിയമം ഇപ്പോൾ ബാധകമാണ്. എന്നാൽ നിയമം നടപ്പിലാക്കേണ്ട കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി ഒന്നാം പേജിൽ പരസ്യം കണ്ടതായി പോലും നടിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ഈ വർഷം ഫെബ്രുവരി 22ന് ഉദ്ഘാടനം ചെയ്യപ്പെട്ട കേരള റിയൽ എസ്റ്റേറ്റ് റഗുലേററ്ററി അഥോറിറ്റിയുടെ ചട്ടങ്ങളിൽ ഒരു റിയൽ എസ്റ്റേറ്റ് പ്രൊമോട്ടർ പാലിക്കേണ്ടതായി പറയുന്ന നിബന്ധനകൾ ഒന്നടങ്കം ലംഘിച്ചാണ് ബോബി ചെമ്മണ്ണൂർ ഓക്സിജൻ സിറ്റിക്കായുള്ള പരസ്യങ്ങൾ നൽകിയിട്ടുള്ളത്. കേരളത്തിലെമ്പാടും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപങ്ങൾ സ്വീകരിച്ച് ഫ്ളാറ്റുകളും വില്ലകളും യഥാസമയം നിർമ്മിച്ചു നൽകാതെ ഉപഭോക്താക്കളെ പറ്റിക്കപ്പെടുന്നത് വ്യാപകമായതോടെയാണ് ഇത്തരമൊരു അഥോറിറ്റി സർക്കാർ കൊണ്ടുവന്നത്.
2015ലെ കേരള റിയൽ എസ്റ്റേറ്റ് (നിയന്ത്രണവും വികസനവും) ആക്റ്റ് പ്രകാരം അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പദ്ധതികൾക്കേ പരസ്യം നൽകാനും ഉപഭോക്താക്കളിൽ നിന്നും അഡ്വാൻസ് സ്വീകരിക്കുന്നതിനും അനുവാദമുള്ളൂ. അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ്ത്തന്നെ ബിൽഡിങ് പെർമിറ്റ് ലഭിക്കണം. അതുപോലും നടത്താതെയാണ് ഇപ്പോൾ സകലമാന പത്രങ്ങളിലും ഓൺലൈൻ മാദ്ധ്യമങ്ങളിലും വൻ പരസ്യങ്ങൾ നൽകി റിയൽ എസ്റ്റേറ്റ് തട്ടിപ്പിന് കളമൊരുക്കുന്നത്.
നിയമം നിലവിൽവന്നതിനുശേഷം ബിൽഡിങ് പെർമിറ്റ് ലഭിച്ച പുതിയ പാർപ്പിട, വാണിജ്യ പദ്ധതികളൊക്കെ അഥോറിറ്റിയിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. പ്ലോട്ടുകൾ, അപ്പാർട്ട്മെന്റുകൾ, വില്ലകൾ, വാണിജ്യ പദ്ധതികൾ എന്നിങ്ങനെ വിൽപ്പനക്കായുള്ള പദ്ധതികളാണ് രജിസ്റ്റർ ചെയ്യേണ്ടത്. പുതിയ നിയമപ്രകാരം ഒരു പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതുജനങ്ങളെ അറിയിക്കുന്നതിനും ബിൽഡർമാർ ബാധ്യസ്ഥരാണ്. ലേ ഔട്ട് പ്ലാൻ, ലഭ്യമായിട്ടുള്ള അനുമതികൾ, കോൺട്രാക്ടർമാർ, ആർക്കിടെക്റ്റുകൾ തുടങ്ങിയ വിവരങ്ങളൊക്കെ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. ഇക്കാര്യങ്ങൾ അഥോറിറ്റിയുടെ വെബ്സൈറ്റിൽ നൽകിയ ശേഷമേ പരസ്യങ്ങളും നൽകാവൂ.
പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യപ്പെടുത്തിക്കഴിഞ്ഞാൽ മൂന്നിൽ രണ്ട് ഉപഭോക്താക്കളുടെ അനുമതിയില്ലാതെ പ്ലോട്ടിന്റെയോ അപ്പാർട്ട്മെന്റിന്റെയോ അളവുകളിൽ ബിൽഡർക്ക് മാറ്റം വരുത്താനാകില്ല. ഇതിനെല്ലാം പുറമെ ഒരു പദ്ധതിക്കായി ഉപഭോക്താക്കളിൽ നിന്നും ബിൽഡർമാർ സമാഹരിക്കുന്ന പണത്തിന്റെ 70 ശതമാനവും നിർമ്മാണ ചെലവിലേക്കായി ബാങ്കിലെ ഒരു പ്രത്യേക അക്കൗണ്ടിൽ നിർബന്ധമായും നിക്ഷേപിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
നാടൊട്ടുക്കും ഫളക്സ് ബോർഡുകൾ സ്ഥാപിച്ചോ, പത്രങ്ങൾ ഉൾപ്പെടെയുള്ള വൻ പരസ്യങ്ങൾ ചെയ്തോ പണം തട്ടുന്ന വ്യാജ ഫളാറ്റ് നിർമ്മാതാക്കളെ കയ്യോടെ പിടികൂടുന്നതിനാണ് അഥോറിറ്റി രൂപീകരിച്ചത്. പക്ഷേ പദ്ധതിക്കായി അപേക്ഷയോ, അപ്രൂവലിനായി ലേഔട്ട് പ്ളാനോ സമർപ്പിക്കുകപോലും ചെയ്യാതെ ബോബി ചെമ്മണ്ണൂരിന്റെ ഓക്സിജൻ സിറ്റി മിക്കവാറും പത്രങ്ങളിലും ഓൺലൈനിലും നൽകിയ പരസ്യം അഥോറിറ്റി അറിഞ്ഞമട്ടില്ല. നിയമത്തിന്റെ കരട് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നതൊഴിച്ചാൽ ഉദ്ഘാടനവേളയിൽ പ്രഖ്യാപിച്ചതുപ്രകാരം ഒരു പദ്ധതിയുടേയും പ്രൊജക്റ്റ് ലിസ്റ്റ് അഥോറിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമല്ല.
ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ ചുമതലയിലുള്ള അഥോറിറ്റി വെബ്സൈറ്റിൽ ഉപഭോക്താക്കൾക്ക് യഥാർത്ഥ ബിൽഡർമാരെ തിരിച്ചറിയാനാകുമെന്നും ഓരോ പ്രൊജക്റ്റിന്റെയും വിശദമായ പഌനും രേഖകളും പരിശോധിക്കാനാകുമെന്നുമെല്ലാമായിരുന്നു മുൻ സർക്കാരിന്റെ കാലത്ത് ഉണ്ടായ വാഗ്ദാനങ്ങൾ. പക്ഷേ, അഥോറിറ്റി പ്രവർത്തനം തുടങ്ങിയെന്നതൊഴിച്ചാൽ മറ്റൊന്നും നടപ്പായിട്ടില്ല.
ുതുതായി നിർമ്മാണം നടത്തുമ്പോൾ റെഗുലേറ്ററി അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്ത ശേഷം കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണം. ഇതോടൊപ്പം കെട്ടിടനിർമ്മാണ പെർമിറ്റ്, ഭൂമിയുടെ അവകാശരേഖ തുടങ്ങിയ രേഖകളും സമർപ്പിക്കണം. സുതാര്യമായ നടപടിക്രമങ്ങൾ എല്ലാം പാലിച്ചേ ഇനി സംസ്ഥാനത്ത്് ഫ്ളാറ്റ്, വില്ലാ നിർമ്മാണവും കച്ചവടവും നടക്കൂ. ഗാർഹിക, വാണിജ്യ, വ്യാവസായിക, ഐ.ടി തുടങ്ങി ഏതാവശ്യത്തിനുള്ള കെട്ടിടങ്ങൾക്കും അഥോറിറ്റിയെ മറികടക്കാനാകില്ല എന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
റിയൽ എസ്റ്റേറ്റ് മേഖലയിൽ വിൽപന വാഗ്ദാനം ചെയ്തുകൊണ്ട്, വാങ്ങുന്നതിന് ആളുകളെ ക്ഷണിച്ചുകൊണ്ട്, അത്തരം ആവശ്യങ്ങൾക്കായി മുൻകൂർ നിക്ഷേപം നടത്തുന്നതിന് ക്ഷണിച്ചുകൊണ്ട് പരസ്യം നൽകുന്നതിന് മുമ്പ് പ്രൊമോട്ടർ പാലിക്കേണ്ട നിബന്ധനകൾ അക്കമിട്ട് റിയൽ എസ്റ്റേറ്റ് ആക്ടിൽ വ്യക്തമാക്കുന്നുണ്ട്. അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ, ഏതെങ്കിലും റിയൽ എസ്റ്റേറ്റ് പ്രൊജക്ടിലെ പ്ളോട്ടോ, കെട്ടിടമോ വിൽപനയ്ക്കായി വാഗ്ദാനംചെയ്യരുതെന്നാണ് നിയമത്തിലെ ആദ്യവ്യവസ്ഥതന്നെ. അതുതന്നെ ബോബിയുടെ പുതിയ പദ്ധതിയുടെ കാര്യത്തിൽ ലംഘിക്കപ്പെട്ടിരിക്കുന്നു.
നിയമത്തിന്റെ രണ്ടാം അധ്യായത്തിൽ പറയുന്നതു പ്രകാരം റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റിന് അധികാരസ്ഥാനത്തുനിന്ന് ലഭിച്ച കെട്ടിട നിർമ്മാണ പെർമിറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് തീർച്ചയായും ഹാജരാക്കണം. അനുമതി ലഭിച്ച നിർദിഷ്ട പദ്ധതിയുടേയോ അതിന്റെ ഒരു ഘട്ടത്തിന്റെയെങ്കിലുമോ ലേ ഔട്ട് പ്ലാനും ഒപ്പം മുഴുവൻ പ്രൊജക്റ്റിന്റെയോ ലേഔട്ട് പ്ലാനും ഹാജരാക്കണം. ഇവിടെ ഇതൊന്നും നടന്നില്ല. പകരം നിക്ഷേപകരെ ആകർഷിക്കാൻ തട്ടിപ്പിന് കളമൊരുക്കി നേരെ പരസ്യം നൽകുകയാണുണ്ടായത്. മേൽപ്പറഞ്ഞതിനുപുറമെ നിരവധി വ്യവസ്ഥകൾ അഥോറിറ്റിയുടെ ചട്ടത്തിൽ വ്യവസ്ഥചെയ്തിട്ടുണ്ട്. എന്നാൽ പ്രാഥമികമായ കാര്യങ്ങൾക്കുപോലും അനുമതി വാങ്ങാതെയും ചട്ടങ്ങളിൽ ഒന്നുപോലും പാലിക്കാതെയും പരസ്യങ്ങൾ നൽകിയതിന്റെ പേരിൽ മാത്രം റിയൽ എസ്റ്റേറ്റ് അഥോറിറ്റിക്ക് ബോബി ചെമ്മണ്ണൂരിനെതിരെ നടപടിയെടുക്കാനാകും.
അഥോറിറ്റിയുടെ ചട്ടങ്ങൾ ലംഘിക്കുന്ന പ്രൊമോട്ടർക്ക് ചുരുങ്ങിയത് കെ പ്രൊജക്റ്റിന് കണക്കാക്കപ്പെട്ട ചെലവിന്റെ പത്തുശതമാനം പിഴ ചുമത്താനും മൂന്നുവർഷം തടവുശിക്ഷ നൽകാനും നിയമത്തിൽ വ്യവസ്ഥചെയ്തിട്ടുണ്ട്. ഇത് തുടക്കത്തിൽ മാത്രമാണ്. തട്ടിപ്പ് തുടരുന്നപക്ഷം പിഴയുടെ തുകയും ശിക്ഷാകാലാവധിയും കൂടും. എന്നാൽ, ജനങ്ങൾ വഞ്ചിതരാകാതിരിക്കാൻ രൂപീകരിക്കപ്പെട്ട അഥോറിറ്റി ഓക്സിജൻ സിറ്റി നൽകിയ പരസ്യത്തിനെതിരെ തുടക്കത്തിലേ എന്തു നിലപാട് സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഇക്കാര്യങ്ങളെന്നു മാത്രം. കേന്ദ്ര, സംസ്ഥാന നിയമനങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്നതിനാൽ സംസ്ഥാന സർക്കാരിനും ഇക്കാര്യത്തിൽ ശക്തമായ നിലപാട് തുടക്കത്തിലേ സ്വീകരിക്കേണ്ടിവരും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്