'ഉത്സവകാലങ്ങളിൽ മുസ്ലീങ്ങൾക്ക് അമ്പലപറമ്പിൽ പ്രവേശനമില്ല; കുഞ്ഞിമംഗലത്ത് വീണ്ടും ബോർഡ് വിവാദം; കാഴ്ച കമ്മിറ്റി യോഗം തല്ലിപിരിഞ്ഞു; പാർട്ടി ഗ്രാമത്തിൽ നടക്കുന്ന ചേരിപ്പോരിൽ നട്ടംതിരിഞ്ഞു സി പി എം

അനീഷ് കുമാർ
പയ്യന്നൂർ: കുഞ്ഞിമംഗലം മല്ല്യോട്ട് ക്ഷേത്ര കമ്മിറ്റി യോഗത്തിനിടെ ചേരിതിരിഞ്ഞു കൂട്ടത്തല്ലും ബഹളവും നടന്നു. കുഞ്ഞിമംഗലം മല്യോട്ട് കാഴ്ചക്കമ്മിറ്റി യോഗമാണ് സംഘർഷത്തിൽ കലാശിച്ചത്. വിവരമറിഞ്ഞ് വൻ പൊലീസ് സന്നാഹവും സ്ഥലത്തെത്തി. ഞായറാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്കാണ് സംഭവം. കാഴ്ച കമ്മിറ്റിയുടെ യോഗത്തിൽ ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അജൻഡയിൽ തിരുകികയറ്റാനുള്ള ശ്രമമാണ് വാക്കേറ്റത്തിലും കൈയാങ്കളിയിലും കലാശിച്ചതെന്നു പറയുന്നു.
മല്യോട്ടച്ചന്റെയും ക്ഷേത്രകമ്മിറ്റിയുടെയും ബോർഡ് സ്ഥാപിക്കേണ്ട ആവശ്യമില്ലെന്ന നിലപാടായിരുന്നു ഭാരവാഹികളുടെത്. എന്നാൽ ഈ നിലപാടിനെ ചിലർ എതിർത്തതാണ് സംഘർഷത്തിന് കാരണമായത്. സംഭവത്തിൽ ക്ഷേത്രസമുദായത്തിൽപ്പെട്ട ചിലർക്ക് പരുക്കേറ്റിട്ടുണ്ട്. നേരത്തെ ക്ഷേത്രവളപ്പിൽ സ്ഥാപിച്ച ബോർഡ് ഏറെ വിവാദമായിരുന്നു. ഉത്സവകാലങ്ങളിൽ മുസ്ലിംങ്ങൾക്ക് അമ്പലപറമ്പിൽ പ്രവേശനമില്ലെന്നു എഴുതിവെച്ച ബോർഡാണ് സ്ഥാപിച്ചിരുന്നത്. സാമൂഹിക, രാഷ്ട്രീയ പ്രബുദ്ധമായ നാട്ടിൽ മുസ്ലിം സമുദായക്കാരെ മാത്രം പ്രവേശനം വിലക്കികൊണ്ടുള്ള ബോർഡ് സ്ഥാപിച്ചത് ശരിയായില്ലെന്ന വാദമാണ് കൂടുതൽ ഉയർന്നത്.
എന്നാൽ ഉത്സവം കഴിഞ്ഞതോടെ വിവാദവും കെട്ടടങ്ങിയിരുന്നു. ചില സങ്കുചിത താൽപര്യക്കാരുടെ ഇടപെടലാണ് ഇപ്പോഴുള്ള പ്രശ്നങ്ങൾക്കു പിന്നിലെന്നാണ് ആരോപണം. കണ്ണൂരിലെ അറിയപ്പെടുന്ന പാർട്ടി ഗ്രാമങ്ങളിലൊന്നാണ് കുഞ്ഞിമംഗലം. ക്ഷേത്രകമ്മിറ്റിക്കാരായ തീയ്യസമുദായക്കാർ മുഴുവനായും പാർട്ടി പ്രവർത്തകരും പ്രാദേശിക നേതാക്കളുമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണ വിവാദമായ ബോർഡ് വെച്ചത് സി.പി. എമ്മിനെതിരെ പ്രചരണമായി രാഷ്ട്രീയ എതിരാളികൾ ഉയർത്തിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ വീണ്ടും വിവാദമുണ്ടായത്.
വരുന്ന ഏപ്രിലോടെ നടക്കാനിരിക്കുന്ന ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത കാഴ്ചക്കമ്മിറ്റിയുടെ യോഗം ഞായറാഴ്ച്ച വൈകിട്ടോടെയാണ് നടന്നത്. യോഗത്തിൽ പങ്കെടുത്ത സിപിഎം അനുഭാവികളായ കാഴ്ചകമ്മിറ്റി അംഗങ്ങളാണ് ബോർഡ് സ്ഥാപിക്കുന്നതിനെ എതിർത്ത് രംഗത്തെത്തിയത്. എന്നാൽ ആചാരത്തിന്റെ ഭാഗമായിട്ടാണ് ബോർഡ് സ്ഥാപിക്കുന്നതെന്നും മാറ്റാൻ അനുവദിക്കില്ലെന്നും പറഞ്ഞ് തീയസഭ എന്ന പേരിൽ രൂപീകരിച്ച സംഘത്തിലുള്ളവരും രംഗത്തെത്തി. ബോർഡ് വിവാദത്തിന്റെ പേരിൽ ക്ഷേത്രത്തിലെ ആചാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരുവർഷം മുമ്പാണ് തീയസഭ എന്ന പേരിൽ സംഘടന രൂപീകരിച്ചത്. സിപിഎമ്മിന്റെ ശക്തമായ വേരോട്ടമുള്ള പ്രദേശമാണ് ക്ഷേത്രവും പരിസരപ്രദേശവും. അതുകൊണ്ടു തന്നെ ക്ഷേത്രത്തിലെ വിവാദ ബോർഡ് വന്നതുമുതൽ ഇരുകൂട്ടരും തമ്മിൽ അസ്വാരസ്യത്തിലായിരുന്നു.
എല്ലാ വർഷവും വിഷുക്കാലത്തോടനുബന്ധിച്ചാണ് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ക്ഷേത്രോത്സവം നടക്കുക. വരുന്ന ഏപ്രിലിൽ വീണ്ടും ഉത്സവം നടത്താനുള്ള യോഗങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ബിജെപി അനുഭാവികളായ ചിലരും ക്ഷേത്ര ആചാരങ്ങളെ തീവ്രവിശ്വാസമായി കാണുന്നവരും ചേർന്നാണ് തീയസഭ രൂപീകരിച്ചതെന്നാണ് സിപിഎം ആരോപിക്കുന്നത്. ഇവർക്കെതിരേ നാട്ടിലെ ഡിവൈഎഫ്ഐ പ്രവർത്തകർ ഉത്സവത്തിനു ശേഷം ബോർഡ് സ്ഥാപിച്ചിരുന്നു. അന്നും സംഘർഷത്തിലാണ് കലാശിച്ചത്.
ബോർഡ് നീക്കം ചെയ്തില്ലെങ്കിൽ ഉത്സവത്തിന് അനുമതി നൽകില്ലെന്ന് ഇന്നലെ ഡിവൈ.എസ്പിയും നിലപാടെടുത്തെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലുള്ള യോഗത്തിലും കയ്യാങ്കളി സാധ്യതയുണ്ട്. കോവിഡ് കാലത്തിനു ശേഷം നടന്ന ഉത്സവത്തോടനുബന്ധിച്ചാണ് ബോർഡ് ഉയർത്തിയത്. പിന്നാലെ വന്ന അടുത്ത ഉത്സവത്തിലും ബോർഡ് മാറ്റിയില്ല. ഇതോടെ സാമൂഹ്യമാധ്യത്തിൽ ഉൾപ്പെടെ വലിയ വിമർശനമാണ് നേരിട്ടത്.
നാട്ടിലെ സിപിഎം നേതൃത്വത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഞായറാഴ്ച്ച നടന്ന കാഴ്ചക്കമ്മിറ്റി യോഗത്തിനിടെ പാർട്ടി അനുഭാവികളായവരെ തീയസഭയിലെ അംഗങ്ങൾ കയ്യേറ്റം ചെയ്തതാണ് പ്രശ്നത്തിനിടയാക്കിയത്. വരാൻ പോകുന്ന ഉത്സവത്തിന് ബോർഡ് മാറ്റണമെന്ന കർശന സമ്മർദ്ദം ക്ഷേത്രക്കമ്മിറ്റിക്കുമേലുണ്ട്. തികഞ്ഞ മുസ്ലിം വിരോധം വരും തലമുറയിലേക്ക് കൂടി കുത്തിവെക്കുന്ന ഇത്തരം അറിയിപ്പുകൾ കേരളത്തിലെ മതേതര സമൂഹം തികഞ്ഞ അവഗണനയോടെ തള്ളിക്കളയണമെന്ന തരത്തിലുള്ള വിമർശനമാണ് ഉയരുന്നത്.
Stories you may Like
- മുഖ്യമന്ത്രിക്കെതിരെ വാട്സാപ്പ് സന്ദേശം; ആർ എസ് എസുകാരൻ അറസ്റ്റിൽ
- പാലോട്ട് കാവിൽ വിവാദബോർഡിന് പകരം മറ്റൊരു ബോർഡുമായി ഡി.വൈ. എഫ്. ഐ
- 'മുസ്ലിംങ്ങൾക്ക് ക്ഷേത്ര പറമ്പിൽ പ്രവേശനമില്ല': വിവാദ ബോർഡിനെതിരെ എം വി ജയരാജൻ
- പയ്യന്നൂരിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
- ടൈൽസ് ജോലിക്കാരനായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
- TODAY
- LAST WEEK
- LAST MONTH
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- 'എനിക്ക് ഇതുപോലെ പുച്ഛമുള്ള ഒരു പരിപാടി; അതിനേക്കാളും ഭേദം ലുലുമാളിൽ പോയി നടുറോഡിൽ നിന്ന് മുണ്ട് പൊക്കി കാണിക്കുന്നതല്ലേ....; അത് കാണാനും കുറെപ്പേർ വരില്ലേ...'; ബിഗ് ബോസിലെ മത്സരാർത്ഥിയായി എത്തിയ അഖിൽ മാരാറിനെ എയറിലാക്കി പഴയ കമന്റ്
- കൂത്തുപറമ്പിൽ പ്രചരിച്ചത് നിരവധി സ്ത്രീകളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ; നാട്ടുകാരുടെ അന്വേഷണം ചെന്നെത്തിയത് ഡിവൈഎഫ്ഐ നേതാവിൽ; കുട്ടിസഖാവ് വിരൽ ചൂണ്ടിയത് ലോക്കൽ കമ്മറ്റിയംഗം എം. മുരളീധരനിലേക്കും; കേസായതോടെ പുറത്താക്കി സിപിഎം; ആത്മഹത്യ ചെയ്തു മുരളീധരൻ; കൂട്ടുപ്രതി ഗുരുതരാവസ്ഥയിൽ
- സിനിമയിൽ വേഷം കിട്ടാൻ അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ല; റോൾ കിട്ടാൻ വേണ്ടി ആരുടെയെങ്കിലൂം കൂടെ കിടക്കുന്ന വ്യക്തിയല്ല ഞാൻ; അവൻ മീശ പിരിച്ചിട്ട് എന്റെ പേര് വെളിപ്പെടുത്തിയപ്പോൾ കൈയടിക്കാൻ കുറേ ജന്മങ്ങൾ; വിജയ് ബാബു ഇപ്പോഴും താൻ സ്വപ്നം കണ്ട കരിയർ നശിപ്പിക്കുന്നു; വീണ്ടും ആരോപണവുമായി അതിജീവിത
- ഹാളിൽ കസേരൽ ഇരിക്കുകയായിരുന്ന അനുമോളുടെ കഴുത്തിൽ ഷാൾ മുറുക്കി വിജേഷ്; പിടിവിടാതെ വലിച്ചിഴച്ച് കിടപ്പുമുറിയിൽ എത്തിച്ചു; കൈഞരമ്പ് മുറിച്ചും മരണം ഉറപ്പിച്ചു; മൃതദേഹം കട്ടിലിനടിയിൽ തള്ളി മകൾക്കൊപ്പം കിടന്നുറങ്ങി; ഭാര്യയെ കൊന്നത് വിജേഷ് പൊലീസിനോട് വിവരിച്ചത് ഇങ്ങനെ
- പെൺകുട്ടിയുടെ ആരോപണവും പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുമാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയത്; അതെങ്ങനെ കുറ്റമാകും? ഇതേ വാർത്ത ദേശാഭിമാനിയും പ്രസിദ്ധീകരിച്ചതാണ്; നോട്ടീസ് ഏഷ്യാനെറ്റ് ന്യൂസിന് മാത്രം; ഏഷ്യാനെറ്റിന് ഒരു പണി കൂടി വരുന്നു....; ജിമ്മി ജെയിംസിന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ
- മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് നീതി കാട്ടിയില്ല; മരണം പകരുന്ന വേദനയുടെയും വേർപാടിന്റെയും ദുഃഖം ഈ തെറ്റിന് ഒരിളവല്ല; ആ ഇന്നസെന്റിന് മാപ്പില്ല: ദീദി ദാമോദരന്റെ അനുസ്മരണ കുറിപ്പ്
- അങ്കമാലിയിൽ എം.ഡി.എം.എ യുമായി യുവാവും, യുവതിയും അറസ്റ്റിൽ; മയക്ക് മരുന്ന് പിടികൂടിയത് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ
- പ്രിയപ്പെട്ട ഇന്നച്ചനെ കാണാൻ മോഹൻലാൽ എത്തി; രാജസ്ഥാനിലെ ഷൂട്ടിങ് സൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങിയ താരം അന്തിമോപചാരം അർപ്പിച്ചത് ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി; പൊട്ടിക്കരഞ്ഞ് ഉറ്റവർ; പ്രിയനടനെ അവസാന നോക്കു കാണാൻ ഇരിങ്ങാലക്കുടയിലും ജനസാഗരം; സംസ്ക്കാരം നാളെ രാവിലെ 10ന്
- രാത്രിയിൽ കാർ മറ്റാരോ ഉപയോഗിച്ചതായി ജി.പി.എസ് ട്രാക്കറിലൂടെ കണ്ടെത്തി; ഭാര്യയും ആൺസുഹൃത്തും ചേർന്ന് ചതിച്ചു; തെളിവായി വോട്ടർ ഐഡി വിവരങ്ങളും; ഇരുവർക്കും എതിരെ കേസെടുക്കണമെന്ന് യുവാവ് കോടതിയിൽ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- വടക്കുംനാഥനെ സാക്ഷിയാക്കി മകളുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച് റിപ്പർ; കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി പുതു ജീവിതത്തിലേക്ക്; ജയാനന്ദനെ സാക്ഷിയാക്കി കീർത്തിയുടെ കഴുത്തിൽ മിന്നു കെട്ടിയത് പൊലീസുകാരന്റെ മകൻ; ക്ഷേത്രത്തിന് ചുറ്റും തടവുകാരന് വേണ്ടി പൊലീസ് വിന്യാസവും; റിപ്പർ ജയാനന്ദന്റെ മകൾക്ക് അഭിമാന മാംഗല്യം
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഉറ്റകൂട്ടുകാരി; ബസിൽ കയറാൻ കാത്തുനിൽക്കവേ പാഞ്ഞുവന്ന കാർ ശ്രേഷ്ഠയുടെ ജീവനെടുത്തപ്പോൾ താങ്ങാനായില്ല; ഓർമകൾ ബാക്കി വച്ച കൂട്ടുകാരിക്ക് യാത്രാമൊഴി നൽകിയതിന് പിന്നാലെ അശ്വിൻ രാജ് ജീവനൊടുക്കി; മറ്റൊരു വേർപാടിന്റെ വേദനയിൽ സഹപാഠികൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍