കേറിവാ, ഇരിക്ക്, വീടിന്റെ മൊതലാളി വന്നിട്ടുണ്ട്.. ചായ എടുക്കട്ടെ! ബ്ലേഡ് പലിശക്കാർ കൈവശപ്പെടുത്തിയ സ്വന്തം വീട്ടിലേക്ക് കയറിച്ചെന്നപ്പോൾ വീട്ടുടമയായ ഖദീജയോട് ബ്ലേഡുകാർ പറഞ്ഞത് ഇങ്ങിനെ; രണ്ടരലക്ഷം രൂപ കടം വാങ്ങിയിടത്ത് മുതലും പലിശയുമായി ഇപ്പോൾ ആറു ലക്ഷം വേണമെന്ന് വട്ടിപ്പലിശക്കാർ; നൽകാൻ കഴിയാതായപ്പോൾ കൈവശപ്പെടുത്തിയത് 60 ലക്ഷത്തിന്റെ വീടും സ്ഥലവും; ഐഎൻടിയുസി കോഴിക്കോട് ജില്ലാ സെക്രട്ടറി ഖദീജയുടെ ജീവിതം ബ്ലേഡ് ഭീഷണിയിൽ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കേറിവാ, ഇരിക്ക്, വീടിന്റെ മൊതലാളി വന്നിട്ടുണ്ട്. ചായ എടുക്കട്ടെ. ബ്ലേഡ് പലിശക്കാർ കൈവശപ്പെടുത്തിയ ഇരുപത് സെന്റിലെ വീട്ടിലേക്ക് കയറിച്ചെന്നപ്പോൾ വീട്ടുടമയും ഐൻഎൻടിയുസി ജില്ലാ സെക്രട്ടറികൂടിയായ ഖദീജയോട് ബ്ലേഡുകാർ പറഞ്ഞതാണിത്. കഴിഞ്ഞ അഞ്ചു വർഷമായി ഖദീജയുടെ പയ്യോളിയിലെ ഇരുപത് സെന്റും വീടും ബ്ലേഡുകാരുടെ കയ്യിലാണ്. രണ്ടര ലക്ഷം രൂപ നൽകാനുള്ളത് ഇ പ്പോൾ ആറു ലക്ഷം രൂപയായി എന്നാണ് ബ്ലേഡുകാർ അവകാശപ്പെടുന്നത്. ഈ അവകാശത്തിന്റെ പേരിലാണ് രണ്ടര ലക്ഷം രൂപ നൽകാനുള്ളത്തിന്റെ പേരിൽ 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന വീടും പുരയിടവും ബ്ലേഡുകാർ കൈവശപ്പെടുത്തിയിരിക്കുന്നത്.
ഖദീജ ഇപ്പോൾ പയ്യോളിയിലുള്ള മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. ആ വീടും ലോൺ എടുത്തത് കാരണമുള്ള ജപ്തി ഭീഷണിയിലാണ്. 20 ലക്ഷം ലോൺ ഇപ്പോൾ തിരിച്ചടവ് അടക്കം 28 ലക്ഷത്തോളം രൂപയായി. അതിനാൽ ഇപ്പോൾ താമസിക്കുന്ന വീട് ഒഴിഞ്ഞു തരണമെന്നാണ് ലോൺ നൽകിയ കെഡിസി ബാങ്ക് ആവശ്യപ്പെടുന്നത്. ഈ ജപ്തി നോട്ടീസ് നിലവിലെ വീട്ടിൽ പതിച്ചിട്ടുണ്ട്. ഈ വീടും കൂടി നഷ്ടമായാൽ പെരുവഴിയാണ് ഖദീജയെ തുറിച്ചു നോക്കുന്നത്.
നിലവിലെ നിയമങ്ങൾ ഒരു സ്ത്രീയെയും സംരക്ഷിക്കുന്നില്ലാ എന്നതിന്റെ തെളിവ് കൂടിയാണ് ഖദീജയുടെ അവസ്ഥ. രണ്ടര ലക്ഷം രൂപ നൽകാനുള്ളതിന്റെ പേരിലാണ് ഖദീജയ്ക്ക് പയ്യോളിയിലെ വീടും സ്ഥലവും നഷ്ടമാകുന്നതിന്റെ അവസ്ഥ വന്നത്. ഖദീജ മുൻപ് വസ്ത്രവ്യാപാരത്തിൽ സജീവമായിരുന്നു. ആ ഘട്ടത്തിൽ രണ്ടരലക്ഷം രൂപ ബിസിനസിൽ മുടക്കാൻ വേണ്ടിയാണ് ഖദീജയ്ക്ക് അറിയാവുന്ന ചിലർ ഖജീജയ്ക്ക് നൽകിയത്. അവർക്ക് നിശ്ചിത പലിശ ലഭിക്കുമായിരുന്നതിനാൽ അത് ഒരു വരുമാനം എന്ന രീതിയിൽ നിൽക്കട്ടെ എന്നാണ് അവർ പറഞ്ഞത്. ബിസിനസിലെ തകർച്ച കാരണം തുക തിരികെ നൽകാൻ ഖദീജയ്ക്ക് കഴിഞ്ഞില്ല.
അതോടെ ബ്ലേഡുകാർ ഖദീജയുടെ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്നു താമസം തുടങ്ങുകയായിരുന്നു. ഇപ്പോൾ പലിശ സഹിതം ആറു ലക്ഷം രൂപയായി എന്നാണ് ബ്ലേഡുകാർ പറയുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ തുക നൽകാൻ ഖദീജയ്ക്ക് കഴിയില്ല. ഇതേ പ്രശ്നം കേസ് ആയപ്പോൾ കോടതിയിൽ ഖദീജ പറഞ്ഞതാണ് ഇവർക്ക് രണ്ടര ലക്ഷം നൽകാനുണ്ട് എന്ന്. പക്ഷെ നിലവിൽ ഒരു നിയമവും പൊലീസും ഖദീജയെ സഹായിക്കാൻ ഇല്ലാത്ത അവസ്ഥയാണ്. ഈ വീട് കൈമോശം വന്നപ്പോൾ വീട്ടിലേക്ക് കയറിചെന്നപ്പോഴാണ് അധിക്ഷേപം നിറഞ്ഞ വാക്കുകൾ ഖദീജയ്ക്ക് സ്വന്തം വീട്ടിൽ താമസിക്കുന്നവരിൽ നിന്നും കേൾക്കേണ്ടി വന്നത്.
സ്വന്തം വീട് ബ്ലേഡുകാർ കയ്യേറിയ അവസ്ഥയിൽ മറ്റൊരു വീട്ടിലാണ് ഖദീജ താമസിക്കുന്നത്. കെഡിസി ബാങ്കിൽ നിന്നും ഈ വീടിന്റെ പേരിൽ ലോൺ ഉണ്ട്. ബിസിനസ് തകർച്ച കാരണം ലോൺ അടവ് മുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജപ്തി നോട്ടീസ് വന്നിട്ടുണ്ട്. വീടിന്റെ ജപ്തി നടന്നാൽ കുടുംബം സഹിതം തെരുവിലേക്ക് ഇറങ്ങേണ്ടി വരും. ഇതാണ് ഖദീജയുടെ കുടുംബ ജീവിതം പ്രതിസന്ധിയിൽ ആക്കുന്നത്. സിപിഎം ബന്ധമുള്ളവരാണ് ഖദീജയുടെ വീട് കയ്യേറിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഐഎൻടിയുസി ജില്ലാ നേതാവ് ആയിട്ടുകൂടി രാഷ്ട്രീയ നേതാക്കൾ ഈ പ്രശ്നത്തെ അവഗണിക്കുകയാണ് എന്നാണ് ഖദീജ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ബ്ലേഡുകളിൽ കുടുങ്ങി ജീവിതം അവസാനിപ്പിക്കേണ്ടി വന്നവരുടെ ഒരു പാട് കഥകൾ ഞാൻ കേട്ടിട്ടുണ്ട്. സമാന അവസ്ഥയിലാണ് ഇപ്പോൾ ഞാനും പെട്ടിരിക്കുന്നത്. കോടതിയിൽ പോയാൽ എപ്പോഴാണ് വീടിൽ കയറിക്കൂടാൻ കഴിയുക എന്ന് അറിയുകയുമില്ല - ഖദീജ പറയുന്നു.
മുഖ്യമന്ത്രിക്ക് പരാതി നൽകി. വാർത്താസമ്മേളനം വിളിച്ചു. ഒരു കാര്യവും ഉണ്ടായില്ല-സിപിഎം ബന്ധമുള്ള ബ്ലേഡുകാരാണ് വീട് കയ്യേറിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസ് അടക്കം പ്രശ്നത്തോട് പിന്തിരിഞ്ഞു നിൽക്കുകയാണ് എന്നാണ് ഖദീജ പറയുന്നത്. ഐഎൻടിയുസി ജില്ലാ സെക്രട്ടറിയായ തന്റെ അവസ്ഥ കൂടി ഇങ്ങനെയെങ്കിൽ ബ്ലേഡിൽ തലവെച്ച സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും എന്നാണ് ഖദീജ ചോദിക്കുന്നത്. കോടതിയും പൊലീസും ഒന്നും വീടിന്റെ കാര്യത്തിൽ തങ്ങളെ സംരക്ഷിക്കാൻ എത്താത്തത് കാരണം ഇപ്പോൾ പെരുവഴിയിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ് ഖദീജയും കുടുംബവും. . പയ്യോളി പൊലീസ് സ്റ്റേഷനിൽ ഖദീജ നൽകിയ പരാതി ഇപ്പോഴും നിലവിലുണ്ട്. അത് ഇപ്പോൾ വിചാരണ വേളയിലാണ് എന്നാണ് പയ്യോളി പൊലീസ് മറുനാടനോട് പറഞ്ഞത്.
ഖദീജ വീട്ടിൽ കയറി താമസിക്ക്, അങ്ങിനെയെങ്കിൽ തങ്ങൾ ഖദീജയ്ക്ക് ഒപ്പം നിൽക്കാം എന്നാണ് പൊലീസ് പറയുന്നത്. ബ്ലേഡുകാർ കൈവശപ്പെടുത്തിയ വീട്ടിൽ എങ്ങിനെ കയറി താമസിക്കും- ഇതാണ് ഖദീജയുടെ ചോദ്യം. ഖദീജയുടെ പ്രശ്നം തങ്ങൾക്ക് അറിയാം എന്നാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് മറുനാടൻ മലയാളിയോട് പറഞ്ഞത്. എത്രയും വേഗം ഖദീജയുടെ പ്രശ്നത്തിൽ ഇടപെട്ടു പരിഹാരം കാണാൻ കോഴിക്കോട് കോൺഗ്രസ് കമ്മറ്റി ശ്രമിക്കും-ടി.സിദ്ദിഖ് പറയുന്നു. ഖദീജയുടെ വീട് ബ്ലേഡുകാർ വീട് കയ്യേറിയിട്ടു അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. മറ്റു വഴിയില്ലാതെ തെരുവിലേക്ക് കണ്ണും നട്ട് ഇരിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ ഖദീജയും കുടുംബവും.
Stories you may Like
- റഹ്മാന്റെ മകൾ ഖദീജ സംഗീത സംവിധായികയാവുന്നു
- സിപിഎം സെമിനാറിൽ മുസ്ലിം സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് തെറ്റ്
- വീടുകയറി ബ്ലേഡ് മാഫിയയുടെ ആക്രമണം; വൃദ്ധമാതാവിന്റെ കൈ ഒടിഞ്ഞു
- ഭാര്യയെ കൊലപ്പെടുത്താൻ കാൽസ്യം ക്യാപ്സൂളിൽ ബ്ലേഡ് കഷ്ണങ്ങൾ നിറച്ച് കഴിപ്പിച്ചു
- പത്തനംതിട്ടയിലെ പുനഃസംഘടനയിൽ വാട്സാപ്പ് പോര് ശക്തം; പരാതി ഹൈക്കമാണ്ടിലെത്തും
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍