ജിന്ന് ചികിൽസാ കേന്ദ്രങ്ങൾക്കു പിന്നിൽ മുജാഹിദ് സംഘടനകളിൽ നിന്നും വിട്ടുപോയ തീവ്ര ഗ്രൂപ്പുകളോ? കെഎൻഎമ്മു വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ തുടങ്ങിയ പ്രമുഖ സംഘടനകളും അംഗീകരിക്കുന്നല്ലെങ്കിലും ജിന്നു ചികിത്സകർ പ്രവർത്തിക്കുന്നത് സലഫിസത്തിന്റെ മറവിൽ; മഞ്ചേരിയിലെ മന്ത്രവാദ കേന്ദ്രത്തിലെ ഫിറോസിന്റെ മരണം വിവാദമായതോടെ പ്രതിഷേധം ശക്തം; ആടുമേക്കൽ സംഘങ്ങൾക്കും ഐഎസ് റിക്രൂട്ട്മെന്റിനും പിന്നാലെ സലഫിസത്തെ പ്രതിക്കൂട്ടിൽനിർത്തി ജിന്ന് വിവാദവും
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സാക്ഷരകേരളത്തെ ലജ്ജിപ്പിക്കുന്ന രീതിയിൽ അന്ധവിശ്വാസ ചികിൽസകൾ തിരിച്ചുവരുന്നതിന് പിന്നിൽ ചില തീവ്ര മതസംഘടനകളോ? മഞ്ചേരി ചെരണിയിൽ പട്ടർകുളം സ്വദേശികളായ സഹോദരങ്ങൾ നടത്തുന്ന മന്ത്രവാദകേന്ദ്രത്തിലെ കൊടിയ പീഡനംമൂലം രോഗം മൂർഛിച്ച് കരുളാതി സ്വദേശിയായ ഫിറോസ് മരിച്ചത് സോഷ്യൽ മീഡിയയിൽ വലിയ വിവാദം ആയതോടെയാണ് ഈ സംഭവങ്ങൾക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ ഇസ്ലാമിക സംഘടകൾ തന്നെ മുൻകൈയെടുക്കുന്നത്.
കേരളത്തിലെ മുജാഹിദ് വിഭാഗത്തിൽനിന്ന് പല ഘട്ടങ്ങളിലായി വിട്ടുപോയ തീവ്രചിന്താഗതിക്കാരാണ് പലയിടത്തും ഇത്തരം കേന്ദ്രങ്ങൾ നടത്തിവരുന്നതെന്നാണ് ആരോപണം. മുജാഹിദ് സംഘടനയിലെ പ്രബല മൂന്നു വിഭാഗങ്ങളും , കെ.എൻ.എം, മർകസുദ്ദഅ്വ, വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ എന്നിവ ഇതിനെ അനുകൂലിക്കുന്നില്ലെങ്കിലും ജിന്ന് ചികിത്സാ കേന്ദ്രങ്ങൾ പല സ്ഥലങ്ങളിലും സജീവമാണ്. നിലവിൽ പതിനൊന്ന് സംഘങ്ങളുള്ള ഇവർ കേരളത്തിൽ മാത്രം മുപ്പതോളം ഇടത്ത് ചികിൽസ നടത്തുന്നുണ്ട്.
വിവിധ കാലഘട്ടങ്ങളിലായി മുജാഹിദ് പ്രസ്ഥാനത്തോടുള്ള ആശയ വിയോജിപ്പുകാരണം ഇവർ കളംമാറ്റി ചവിട്ടുകയായിരുന്നു. ഇസ്ലാമിക ഗ്രനഥങ്ങളും വ്യാഖ്യാനങ്ങളും പ്രകാരം ജിന്ന് എന്നത് യാഥാർഥ്യമാണെന്നാണ് ഇവർ പറയുന്നത്. ജിന്നുകളും മലക്കുകളുമൊക്കെ ഇസ്ലാമിക വിശ്വാസത്തിൽ ഉള്ളവരാണെന്നും പൗരാണിക ഇസ്ലാമിൽ ഇത്തരം ചികിൽസകൾ ഉണ്ടായിരുന്നെന്നമാണ് ഇവർ പ്രചരിപ്പിക്കുന്നത്. അലോപ്പതി മരുന്നുകൾപോലുള്ളവ പരീക്ഷിക്കുന്നതിനു പകരം, യഥാർഥ ഇസ്ലാമിക ചികിൽസയാണ് തങ്ങൾ പിന്തുടരുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രോഗിക്ക് മരുന്ന് നിഷേധിച്ചത്.
എന്നാൽ പ്രമുഖ സുന്നികൾ അടക്കമുള്ള ഒരു കൂട്ടരും ഈ വാദങ്ങളെ അംഗീകരിക്കുന്നില്ല. ഇസ്ലാമിനെ സലഫിസത്തിന്റെ പേരിൽ ഇവർ വളച്ചൊടിക്കയാണെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ഈ ന്യായീകരണ ബുദ്ധി നിഷ്ക്കളങ്കമല്ലെന്നും ആടുമേക്കൽ ആശയക്കാർക്കുവരെ വഴിമരുന്നിടുന്നത് അതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
സലഫികളെന്നു പറഞ്ഞാൽ പ്രവാചകൻ എങ്ങിനെയാണോ ജീവിച്ചത് അങ്ങിനെ തന്നെ ജീവിക്കണമെന്ന നിലപാടാകണമെന്ന ന്യായീകരണത്തിൽ നിന്നാണ് ആടിനെ മേക്കുന്നതിലേക്ക് ഈ വിഭാഗം എത്തപ്പെട്ടതെന്ന് സുന്നി തേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മൂന്ന് വർഷം മുമ്പായിരുന്നു ഇത്തരത്തിലുള്ള ഒരു വിഭാഗം മുജാഹിദ് നേതാവ് സുബൈൽ മങ്കടയുടെ നേതൃത്വത്തിൽ രൂപം കൊണ്ടത്. എന്നാൽ കഴിഞ്ഞ വർഷങ്ങളിലായി സഖരിയ സലാഹിയുടെ നേതൃത്വത്തിൽ വലിയ വിഭാഗവും ഈ ആശയത്തിലേക്ക് എത്തിയിട്ടുണ്ടത്രെ. പ്രവാചകന്റെ മൂന്ന് തലമുറയിൽപ്പെട്ടവരെ പിൻപറ്റുന്നതാണ് സലഫികളെന്നായിരുന്നു ഇവർ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ പ്രവാചകനെ നേരിട്ട് അറിയലാണ് യഥാർത്ഥ സലഫിസമെന്നാണ് ഇക്കൂട്ടർ പറയുന്നത്.
ഏഴാം നൂറ്റാണ്ടിലേതു പോലെ ജീവിക്കുകയാണ് യഥാർത്ഥ ഇസ്ലമാമെന്ന് ഇവർ വിശ്വസിക്കുന്നു. നേരത്തെ നിലമ്പൂരിനടുത്ത് ഇത്തരത്തിൽ ആടിനെ മേക്കുന്നതിനായി പ്രത്യേക ഭൂമി തന്നെ കേരളത്തിലെ സലഫി നേതാക്കൾ വാങ്ങിയിരുന്നതായി വിവരങ്ങളുണ്ട്. ഇതേ ചിന്ത വച്ചുപുലർത്തുന്നവർ തന്നെയാണ് യമനിലെ ദമ്മാജിൽ പോയി ഹദീസ് പഠിച്ചാൽ മാത്രമെ യഥാർത്ഥ ഇസ്ലാമാകൂ എന്ന് വിശ്വസിക്കുന്നവരും. ഇവിടത്തെ ദാറുൽ ഹദീസ് എന്ന സ്ഥാപനത്തിലേക്ക് മലയാളികളായ നിരവധി പേർ പോയതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഹൂത്തി അക്രമത്തിൽ ദമ്മാജ് തകർന്നതോടെ അന്ന് അവിടെയുണ്ടായിരുന്ന 12 പേർ കേരളത്തിലേക്കു തന്നെ മടങ്ങിയിരുന്നു.
എന്നാൽ ഈ സാഹചര്യത്തിലായിരുന്നു തീവ്ര സലഫികൾ ഹദീസ് പഠിക്കുന്നതിനായി പുതിയ സ്ഥാപനം ശ്രീലങ്കയിൽ കണ്ടെത്തുന്നത്. മതം പഠിക്കാനായി ഹാഫിസുദ്ധീനെ പോലുള്ളവർക്ക് യമനിൽ പോകാൻ പ്രചോദിതമായിരിക്കുന്നത് ഇത്തരം തീവ്ര ചിന്തകൾ തന്നെയാണ്. ഇത്തരത്തിൽ ഹദീസ് പഠനം എന്ന പേരിൽ യമനിലേക്കും ശ്രീലങ്കയിലേക്കും എത്രപേർ കടന്നുവെന്നതിന് കൃത്യമായ കണക്കുകളില്ല. ഇവരെല്ലാം തിരിച്ചെത്തിയോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലുമാണോ എന്നും അറിവില്ല.
പ്രവാചകന്റെ കാലത്ത് സംഘടനയില്ലാത്തതിനാൽ സംഘടന വേണ്ട എന്ന നിലപാടിലാണ് കേരള സലഫിസത്തിന്റെ അവസാന ഗ്രൂപ്പ് ഈ രൂപത്തിൽ നിലകൊള്ളുന്നത്. എന്നാൽ ഇത് ഏറെ അപകടം ചെയ്യുമെന്നാണ് ഈ മേഖലയിൽ പഠനം നടത്തിയവർ പറയുന്നത്. സംഘടനാപരമായി അധപതനത്തിലെത്തിയ മൗലവി മുജാഹിദ് വിഭാഗത്തിൽ നിന്നുള്ള വലിയൊരു വിഭാഗം ഇത്തരം തീവ്ര സലഫി ആശയങ്ങളിൽ ആകൃഷ്ടരായതായി റിപ്പോർട്ടുകളുണ്ട്. തുഴ നഷ്ടപ്പെട്ട തോണിയെന്ന പോലെ ഇത്തരം തീവ്രമായ ആശയങ്ങൾ വച്ചു പുലർത്തുന്ന യുവാക്കളും നിരവധിയാണ്.ഇവരെ മുതലെടുക്കാനായി സമാന ആശയമുള്ള ഐഎസ് പോലുള്ള തീവ്രവാദസംഘടനകൾ വലവീശുന്നതാണ് പുതിയ സംഭവങ്ങൾ വ്യക്തമാക്കുന്നത്.
അതായത്് ജിന്നുകേന്ദ്രങ്ങളും ഫലത്തിൽ സലഫിസത്തിന് വളംവെക്കുകയാണ്. ഇത് അതീവ അപകടകരമായ അവസ്ഥയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സലഫിസം ആഗോള തീവ്രവാദത്തിന്റെ സിംമ്പലായെന്നും ഇനി സലഫിസം് വേണ്ടെന്നും കേരള നദ് വത്തുൽ മുജാഹിദ്ദീനിൽ നിന്ന് അടുത്തിടെ വിഭജിച്ച് രൂപംകൊണ്ട കെഎൻഎം മർസ്സുദ്ദവ ഇയിടെ നിർദ്ദേശിച്ചിരുന്നു. പകരം ഇസ്ലാഹി എന്ന് ഉപയോഗിച്ചാൽ മതിയെന്ന് മർക്കസുദ്ദവ ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി പറയുന്നു. ഇസ്ലാഹി എന്ന വാക്കാണ് നമ്മൾ നേരത്തെ മുതൽ ഉപയോഗിച്ചിരുന്നത്. സലഫിസം ആഗോള മുസ്ലിം തീവ്രാവാദത്തിന്റെ സിംബലായാണ് ഇപ്പോൾ കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇസ്ലാഹി എന്ന വിശേഷണം മതി മുജാഹിദുകൾക്കെന്ന് ഉമർ സുല്ലമി പറയുന്നു.മർക്കസുദ്ദവയുടെ പുതിയ സംസ്ഥാന കൗൺസിൽ അടു്ത്ത ദിവസം നിലവിൽ വരും. പുതിയ കൗൺസിൽ ഇക്കാര്യം ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും ഉമർ സുല്ലമി പറഞ്ഞു.
എന്നാൽ സലഫിസത്തെ വെടിഞ്ഞുള്ള ഒരു നീക്കത്തിനും തയ്യാറല്ലെന്നാണ് അബ്ദുള്ളക്കോയ മദനി നേതൃത്വം നൽകുന്ന കെ.എൻ.എം ഔദ്യോഗിക വിഭാഗത്തിന്റെ നിലപാട്. സലഫികളിൽ ചിലർ ഐഎസിൽ ചേർന്നുവെന്നുവെച്ച് ഭക്തരായ പ്ര പിതാമഹന്മാർ കാണിച്ച പാത വെടിയാനാവില്ലെന്ന ഉറച്ച നിലപാടിലാണ് അബ്ദുള്ളക്കോയ മദനിയുടെ നേതൃത്വത്തിലുള്ള കെഎൻഎം വിഭാഗം വ്യക്തമാക്കിയിരുന്നത്. പക്ഷേ ഈ രണ്ടു സംഘടനകളും ഒപ്പം കെഎൻഎമ്മും പക്ഷേ ജിന്നു ചികിൽസയെ ഒരുപോലെ എതിർക്കുകയാണ്. പക്ഷേ ഇവർ നിങ്ങളുടെ വിഘടിത വിഭാഗമാണെന്നോ, സമ്മതിക്കാനോ, ആശയപരമായി ഇവരെ നേരിടാൻ എന്തുചെയ്യണമെന്നോ ഈ സംഘങ്ങളും വ്യക്താമാക്കുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍