മലപ്പുറത്ത് ബിജെപി സംസ്ഥാന നേതാക്കളുടെ പിന്മാറ്റം വോട്ട് വിൽപ്പനയ്ക്ക് വഴിയൊരുക്കുമോ? കുഞ്ഞാലിക്കുട്ടിക്ക് റെക്കോർഡ് ഭൂരിപക്ഷം നേടാൻ ബിജെപി വോട്ടുകൾ പർച്ചേസ് ചെയ്തേക്കും; ഒത്താശ ചെയ്യാൻ ഉറപ്പിച്ച് വോട്ട് വിൽപ്പനയ്ക്ക് പേരുകേട്ട ജില്ലാ നേതാവ് തന്നെ ചുക്കാൻ പിടിക്കും; അമിത് ഷായുടെ ഇടപെടൽ ആവശ്യപ്പെട്ട് ഒരു വിഭാഗം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മലപ്പുറത്ത് പ്രമുഖരായ ബിജെപി നേതാക്കളൊന്നും മത്സരിക്കില്ലെന്ന് ഉറപ്പായതോടെ പാർട്ടിക്കുള്ളിൽ വോട്ട് കച്ചവടത്തിന്റെ ചർച്ച സജീവമായി. പികെ കുഞ്ഞാലിക്കുട്ടിക്ക് പഴയ കോ-ലീ-ബി സഖ്യം പൊടിതട്ടിയെടുക്കാനാണ് ശ്രമമെന്നാണ് ആക്ഷേപം. പണമില്ലെന്നും ആളില്ലെന്നും പറഞ്ഞ് ബിജെപിയുടെ സംസ്ഥാന നേതാക്കളെ അകറ്റാനുള്ള നീക്കത്തെ ഗൗരവത്തോടെയാണ് ബിജെപിയിലെ ഒരു വിഭാഗം കാണുന്നത്. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഉയർത്താനുള്ള ബോധപൂർവ്വമായ നീക്കമാണ് നടക്കുന്നതെന്നും ആരോപണം സജീവമാണ്. യുപിയിൽ മോദി തരംഗം ആഞ്ഞെടിച്ചിട്ടും അത് മനസ്സിലാക്കി വീറുള്ള പോരാട്ടം നടത്താൻ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാകാത്തത് മലപ്പുറത്തെ അണികളേയും ചിന്തിപ്പിക്കുന്നുണ്ട്. 1992ലെ കോ-ലീ-ബി സംഖ്യത്തിന് സമാനമായ രഹസ്യ ചർച്ചകൾ തിരുവനന്തപുരം കേന്ദ്രീകരിച്ച് നടന്നുവെന്നാണ് പ്രമുഖ ബിജെപി നേതാക്കൾ ആരോപിക്കുന്നത്.
1992ൽ ഉണ്ടാക്കിയ കോ-ലീ-ബി സഖ്യവും വോട്ട് കച്ചവട വിവാദവും ബിജെപിക്ക് ഇന്നും തലവേദനയാണ്. വി മുരളീധരൻ പ്രസിഡന്റായതോടെയാണ് ഇതിന് മാറ്റം വരുത്തിയത്. നെയ്യാറ്റിൻകരയിലും അരുവിക്കരയിലും അയ്യായിരം വോട്ടുണ്ടായിരുന്ന ബിജെപിയെ ഉപതെരഞ്ഞെടുപ്പിലൂടെ 30,000 വോട്ട് നേടുന്ന പാർട്ടിയാക്കി മാറ്റി. കേരളത്തിലെ മുഴുവൻ സംഘടനാ സംവിധാനത്തേയും മലപ്പുറത്ത് അണിനിരത്തിയായിരുന്നു ഇത്. ഇതിന് സമാനമായ പ്രവർത്തനം മലപ്പുറത്ത് നടത്തിയാൽ ബിജെപിക്ക് വോട്ട് കൂടുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇതിന് വിരുദ്ധമായ നിലപാടാണ് ബിജെപി സംസ്ഥാന നേതൃത്വം എടുക്കുന്നത്. മലപ്പുറത്തെ പ്രാദേശിക നേതാവായി ശ്രീ പ്രകാശിന് കിട്ടിയതിന് അപ്പുറം വോട്ട് മറ്റാർക്കും കിട്ടില്ലെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. ശ്രീ പ്രകാശിന്റെ കുടുംബ പശ്ചാത്തലവും വോട്ട് കൂട്ടുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇതെല്ലാം മുസ്ലിം ലീഗിന്റെ ഭൂരിപക്ഷം കൂട്ടാനുള്ള തന്ത്രമാണെന്ന് ബിജെപിയിലെ മറുവിഭാഗവും പറയുന്നു.
എന്തുകൊണ്ട് പ്രാദേശിക നേതാവിനെ സ്ഥാനാർത്ഥിയാക്കുന്നുവെന്നതിന് സംസ്ഥാന നേതൃത്വം നൽകുന്ന വിശദീകരണവും വിവാദമുണ്ടാക്കുന്നുണ്ട്. കോടികൾ മുടക്കി പ്രചാരണം നടത്തിയാൽ കേന്ദ്ര നേതൃത്വത്തിന്റെ സാമ്പത്തിക സഹായം തേടേണ്ടി വരും. അങ്ങനെ സഹായം തേടി മത്സരിച്ചാൽ വോട്ട് ഇരട്ടിയാക്കണം. അല്ലാത്ത പക്ഷം സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്രം ശക്തമായ നിലപാട് എടുക്കും. ഈ സാഹചര്യത്തിൽ മുസ്ലിം ഭൂരിപക്ഷമുള്ള മലപ്പുറത്ത് പ്രാദേശിക നേതാവിനെ നിർത്തി പരമാവധി വോട്ട് നേടിയാൽ മതിയെന്നാണ് നിലപാട്. മലപ്പുറത്ത് ബിജെപിക്ക് സംഘടനാ സ്വാധീനവുമില്ല. അതുകൊണ്ട് സംസ്ഥാനത്തെ മറ്റ് പ്രവർത്തകരെ മലപ്പുറത്ത് എത്തിച്ച് പ്രവർത്തനം ഊർജ്ജിതമാക്കുകയെന്നത് വലിയ ഉത്തരവാദിത്തമാണെന്നും പറയുന്നു.
ഈ വിശദീകരണത്തിൽ മറു വിഭാഗം തൃപ്തരല്ല. ബിജെപി നേതൃത്വത്തിൽ സ്വാധീനം ചെലുത്താൻ പറ്റുന്ന നേതാവാണ് മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി. ഭൂരിപക്ഷം രണ്ട് ലക്ഷത്തിനപ്പുറത്തേക്ക് ഉയർത്തുകയാണ് കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യം. ഇ അഹമ്മദിന് 1.94 ലക്ഷത്തിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. ഇതിന് മുകളിലേക്ക് കാര്യങ്ങളെത്തിയാൽ മാത്രമേ ലീഗിന്റെ നമ്പർ വണ്ണെന്ന ്സഥാനം കുഞ്ഞാലിക്കുട്ടിക്ക് കിട്ടുകയുള്ളൂ. ബിജെപി ശക്തനായ സ്ഥാനാർത്ഥിയെ നിർത്തുകയും ത്രികോണ മത്സരം ഉണ്ടാവുകയും ചെയ്താൽ ഇത് നടക്കാതെ പോകും. ബിജെപിയുടെ കരുത്തൻ സ്ഥാനാർത്ഥിയായാൽ ഇടതുപക്ഷവും പ്രചരണം കടുപ്പിക്കും. ഇതും കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തെ സ്വാധീനിക്കും. ഇതുണ്ടാകാതിരിക്കാൻ ചെറിയ സ്ഥാനാർത്ഥിയെ ബിജെപി പരീക്ഷിക്കുയാണെന്നാണ് ആരോപണം. ആരു മത്സരിച്ചാലും ബിജെപിക്ക് വോട്ട് കൂടും. എന്നാൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ ശ്രമിക്കാതെ മാറി നൽകുന്നത് ബിജെപിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് ഇവർ സജീവമാക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലും മലപ്പുറത്തെ പല മണ്ഡലങ്ങളിലും ബിജെപി കാര്യമായ ഇടപെടൽ നടത്തിയില്ല. സംസ്ഥാനത്തുടനീളം ഹൈന്ദവ വോട്ടുകൾ ബിജെപിക്ക് അനുകൂലമായി. അത്തരത്തിലൊരു ശ്രമം മലപ്പുറത്ത് കണ്ടില്ല. ഇതിന് പിന്നിലും ചില സംശയങ്ങൾ ഉയർന്നിരുന്നു. ഇത് ചിലർക്കെതിരെ ആരോപണവുമായി ഉയരുകയും ചെയ്തു. ഈ നേതാക്കളാണ് ഈ തെരഞ്ഞെടുപ്പിലും മികച്ച സ്ഥാനാർത്ഥിയെ വേണ്ടെന്ന വാദമുയർത്തുന്നത്. ഇക്കാര്യമെല്ലാം ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്താനാണ് ഇവരുടെ നീക്കം. യുപി തെരഞ്ഞെടുപ്പിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പോലും ബിജെപി നേട്ടമുണ്ടാക്കി. ഹിന്ദു സ്ഥാനാർത്ഥികൾ തന്നെയാണ് ജയിച്ചു കയറിയത്. നരേന്ദ്ര മോദിയോട് മുസ്ലിം സമുദായത്തിനുള്ള അടുപ്പത്തിന്റെ സൂചകങ്ങളായി ഇതിനെ ദേശീയ തലത്തിൽ വിലയിരുത്തി. അതുകൊണ്ട് തന്നെ മലപ്പുറം പോലൊരു മണ്ഡലത്തിലെ നേട്ടം ബിജെപിക്ക് ദേശീയ തലത്തിൽ പോലും ഉയർത്തിക്കാട്ടാവുന്ന തെരഞ്ഞെടുപ്പാണ് ഇത്.
അതിനൊപ്പം തന്നെ ഇ അഹമ്മദിന്റെ മരണമാണ് ഉപതെരഞ്ഞെടുപ്പിന്റെ സാധ്യതയുണ്ടാക്കിയത്. അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ നിരവധി ആരോപണങ്ങൾ ലീഗ് ഉന്നയിച്ചിരുന്നു. കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട് മരണം മറച്ചുവച്ചെന്ന ആക്ഷേപം ഉപതെഞ്ഞെടുപ്പിലും ലീഗ് ഉയർത്തും. ഇതിനെ പ്രതിരോധിക്കാൻ ബിജെപിക്ക് മികച്ച സ്ഥാനാർത്ഥിയെ ആവശ്യമാണ്. നോട്ട് നിരോധനം കേരളത്തെ തകർത്തുവെന്ന് സിപിഎമ്മും ധനമന്ത്രി തോമസ് ഐസക്കും ആരോപിക്കുന്നു. നോട്ട് നിരോധനത്തിന് ശേഷം കേരളത്തിലുണ്ടാകുന്ന പ്രധാന തെരഞ്ഞെടുപ്പാണ് മലപ്പുറത്തേത്. ഇവിടെ വോട്ട് ക്രമാതീതമായി കൂടിയാൽ നോട്ട് നിരോധനത്തിൽ മോദി സർക്കാരിനുള്ള പിന്തുണയുടെ സൂചനയായി വിലയിരുത്താൻ കഴിയും. ഇല്ലാത്തിനുമുപരി മലബാർ മേഖലയിൽ ചുവടുറപ്പിക്കാനും ബിജെപിക്ക് വോട്ടിലെ വർദ്ധന ചൂണ്ടിക്കാട്ടി കഴിയും. ഈ രാഷ്ട്രീയ മുന്നേറ്റത്തിനുള്ള സാധ്യതയാണ് ബിജെപി കളഞ്ഞു കുളിക്കുന്നത്.
ഈ രാഷ്ട്രീയമെല്ലാം കേരളത്തിലെ എല്ലാ ബിജെപിക്കാർക്കും അറിയാം. എന്നിട്ടും പ്രമുഖരെ സ്ഥാനാർത്ഥിയാക്കേണ്ടതില്ലെന്ന് ഇവർ പറയുന്നു. ഇതിനെയാണ് സംശയത്തോടെ കാണേണ്ടത്. കോ-ലീ-ബി പോലുള്ള ഇടപാടുകൾ നടന്നിണ്ടോയെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു- ബിജെപിയിലെ പ്രമുഖ നേതാവ് മറുനാടനോട് പറഞ്ഞു. കോർ കമ്മറ്റിയിൽ പിഎസ് ശ്രീധരൻപിള്ളയും കെ സുരേന്ദ്രനും എഎൻ രാധാകൃഷ്ണനും പങ്കെടുത്തില്ല. ഇതിന് കാരണവും കള്ളക്കളിയിൽ പങ്കാളിയായെന്ന പേരുദോഷം ഒഴിക്കാനാണെന്ന സംശയവും ഇവർക്കുണ്ട്. ഈ സാഹചര്യത്തിൽ അമിത് ഷായെ കാര്യങ്ങൾ ധരിപ്പിക്കാനാണ് നീക്കം. ഉത്തർ പ്രദേശിലെ തരംഗം മനസ്സിലാക്കിയുള്ള തീരുമാനം ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തിരുത്തലുകൾക്ക് സാധ്യതയും കുറവാണ്. കെ സുരേന്ദ്രനോ ശോഭാ സുരേന്ദ്രനോ മലപ്പുറത്ത് മത്സരിക്കുന്നതാണ് ഉചിതമെന്നും ഇവർ പറയുന്നു. ഒ രാജഗോപാലിനെ പോലൊരു മുതിർന്ന നേതാവിന്റെ വാക്കുകൾ അംഗീകരിച്ച് ഇവരിൽ ഒരാളെ സ്ഥാനാർത്ഥിയാക്കുമെന്നാണ് പ്രതീക്ഷയാണ് ഇപ്പോഴും ഇവർക്കുള്ളത്.
മലപ്പുറത്ത് സ്ഥാനാർത്ഥിയാകാൻ ജില്ല കമ്മറ്റി തയ്യാറാക്കിയ പട്ടികയിൽ ശോഭാ സുരേന്ദ്രന്റെ പേരാണുള്ളത്. അതുകൊണ്ട് തന്നെ ഈ പേര് അംഗീകരിക്കുകയാണ് വേണ്ടിയിരുന്നത്. എന്നാൽ പട്ടിക തിരിച്ചയച്ച് തീരുമാനമെടുക്കാൻ ജില്ലാ കമ്മറ്റിയോട് ആവശ്യപ്പെട്ടു. ഇതിന് പിന്നിൽ ബിജെപി അധ്യക്ഷനാകാൻ ആഗ്രഹിക്കുന്ന ചിലരാണെന്നെന്നും ആരോപണം ഉയരുന്നുണ്ട്.
Stories you may Like
- തിരിച്ചടിക്ക് പികെ കൃഷ്ണദാസും കൂട്ടരും; ബിജെപിയിൽ ഭിന്നത പുതിയ തലത്തിൽ
- ശോഭാ സുരേന്ദ്രൻ ഇനി വെറുതെ ഇരിക്കില്ല
- കേന്ദ്ര സമ്മർദ്ദം അവഗണിക്കാതെ കെ സുരേന്ദൻ; ശോഭാ സുരേന്ദ്രനും പ്രഭാരിയാകുമ്പോൾ
- പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രൻ
- 'എനിക്ക് 49 വയസ്സേ ആയിട്ടുള്ളൂ; അമ്മൂമ്മയെന്ന് വിളിക്കുന്നതിൽ സന്തോഷം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്