പാർട്ടിക്കുള്ളിൽ എതിരാളികൾ ഇല്ലെന്ന് ഉറപ്പിച്ചതോടെ പ്രധാനമന്ത്രിപദം നിലനിർത്താൻ പണി തുടങ്ങി മോദി; ലോക്സഭാ തെരഞ്ഞെടുപ്പിനായി സൈബർ ലോകത്ത് പ്രചരണം ശക്തമാക്കി; കോൺഗ്രസിനെ നേരിടാൻ 'നാഷൻ വിത്ത് നമോ' വെബ്സൈറ്റ് വഴി ആളെ കൂട്ടാൻ ശ്രമം; നിയമസഭയിലെ തിരിച്ചടികൾ ചൗഹാന്റെയും വസുന്ധരയുടെയും തലയിൽ കെട്ടിവെച്ച് മോദിക്ക് വെള്ളപൂശും; റിസർവ് ബാങ്കിൽ നിന്നും പണം കിട്ടിയാൽ ജനപ്രിയ പദ്ധതികളും പിന്നാലെ: ഇമേജ് തിരിച്ചു പിടിക്കാൻ മിഷൻ 90 ഡേയ്സ് പദ്ധതിയുമായി ബിജെപി
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത് ആറ് മാസം മാത്രമാണ്. സെമിഫൈനൽ എന്നു വിശേഷിപ്പിച്ച അഞ്ച് സംസ്ഥാനങ്ങളിലെ പോരാട്ടത്തിൽ കോൺഗ്രസ് വിജയം നേടിയതോടെ മോദി പ്രഭാവത്തിന് മങ്ങലേറ്റെന്നാണ് പൊതുവിലയിരുത്തൽ. എന്നാൽ, ഇത സമ്മതിച്ചു തരാൻ ബിജെപി ഒരുക്കമല്ല. അതുകൊണ്ട് തന്നെ അവർ ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ഇപ്പോഴേ തുടങ്ങി. ബിജെപിക്കെതിരെ ആഭ്യന്തരമായി നിലനിന്ന ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്നാണ് കേന്ദ്രനേതാക്കൾ പറയുന്നത്.
ദേശീയ മാധ്യമങ്ങൾ പോലും തോൽവിയിൽ മോദിയെ പഴിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. അവർ മധ്യപ്രദേശിലെ തോൽവിക്ക് ശിവരാജ് സിങ് ചൗഹാനെയും രാജസ്ഥാനിലെ തോൽവിക്ക് വസുദ്ധര രാജ സിന്ധ്യയെയും കുറ്റപ്പെടുത്തുന്നു. ഛത്തീസ്ഗഡിൽ രമൺ സിംഗിന്റെ ഭരണത്തെയാണ് കുറ്റപ്പെടുത്തുന്നത്. അതേസമയം ബിജെപിക്കുള്ളിൽ മോദിക്ക് വെല്ലുവിളിയാകാൻ സാധ്യതയുള്ള നേതാക്കളായിരുന്നു ഇവർ. ആ വെല്ലുവിളി തോൽവിയോടെ ഒഴിഞ്ഞതോടെ മോദി തന്നെയാണ് 2019ലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് ഉറപ്പായി. സുഷമ സ്വരാജ് നേരത്തെ തന്നെ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോതെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ഇളക്കി മറിച്ച് പ്രചരണം നടത്താനും നഷ്ടമായ ഇമേജ് തിരികെ പിടിക്കാനും മോദിയും അമിത്ഷായും ശ്രമം തുടങ്ങി.
മൂന്നു മാസത്തിനുള്ളിൽ മോദിയുടെ നഷ്ടമായ ഇമേജ് തിരിച്ചു പിടിക്കാനാണ് ബിജെപിയുടെ പദ്ധതി. അതിനായി സൈബർ ലോകത്താണ് പ്രചണം തുടങ്ങിയിരിക്കുന്നത്. ഫേസ്ബുക്ക് വഴിയും ട്വിറ്റർ വഴിയും വാട്സ് ആപ്പ് വഴിയുമെല്ലാം മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം എന്ന സന്ദേശങ്ങൾ പ്രചരിച്ചു തുടങ്ങി. മോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തെ പിന്തുണക്കുന്നതിനായി വെബ്സൈറ്റുകൾ തന്നെ തുടങ്ങിയിട്ടുണ്ട്. 'നാഷൻ വിത്ത് നമോ' എന്ന പേരിൽ മോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണണമെന്ന് ആഗ്രഹിക്കുന്നവരെ ഒരുമിപ്പിക്കാനാണ് ശ്രമം. ഈ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്താൽ തുടർന്നുള്ള പ്രചരണ വിവരങ്ങളും സന്ദേശങ്ങളും മെസേജുകളായും അല്ലാതെയും അവർക്ക് ലഭിച്ചു കൊണ്ടിരിക്കും.
നിലവിലെ ബിജെപി സെറ്റ് ചെയ്തിരുന്ന അജണ്ടകളും ഇതോടെ മാറ്റേണ്ടി വരും. തീവ്രഹിന്ദുത്വ നിലപാടിലേക്ക് പോകാതെ വികസനത്തിൽ ഊന്നിയുള്ള പ്രചരണത്തിൽ തന്നെ ശ്രദ്ധിക്കാനാണ് ബിജെപിയുടെ പദ്ധതി. യോഗി ആദിത്യനാഥ് തീവ്രഹിന്ദുത്വ പ്രചാരണം നടത്തിയ മണ്ഡലങ്ങളിലുൾപ്പെടെ കനത്ത തിരിച്ചടിയുണ്ടായതോടെയാണ് കളംമാറ്റിച്ചവിട്ടാൻ ബിജെപി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴത്തെ തോൽവി മോദിവിരുദ്ധ തരംഗത്തിന്റെ ഭാഗമല്ലെന്നും അത് സംസ്ഥാനങ്ങളിലെ ആഭ്യന്തരപ്രശ്നങ്ങളെ ത്തുടർന്നുണ്ടായതാണെന്നുമുള്ള പ്രചാരണത്തിനൊപ്പം മോദിയെത്തന്നെ അടുത്ത പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടിയുള്ള ഐടി സെൽ പദ്ധതികളും ആരംഭിച്ചുകഴിഞ്ഞു.
നോട്ടുനിരോധനം, ജിഎസ്ടി, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങി ഏറ്റവുമധികം തിരിച്ചടി നേരിട്ട വിഷയങ്ങളിൽ ന്യായീകരണവാദങ്ങൾ നിരത്തും. യുപിഎ സർക്കാരുകളാണ് ഈ പ്രശ്നങ്ങൾക്കൊക്കെ ഉത്തരവാദികളെന്ന് സ്ഥാപിക്കാനും ബിജെപി ശ്രമിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ മോദി ഇത്തരത്തിൽ പ്രചാരണം നടത്തിയിരുന്നു. ഇതോടൊപ്പം മോദിയെത്തന്നെ അടുത്ത പ്രധാനമന്ത്രിയാക്കേണ്ടതിന്റെ കാരണങ്ങൾ എന്ന പേരിലുള്ള ക്യാംപയിനുമുണ്ടാകും. സാമ്പത്തിക മേഖലയിലെ വളർച്ച, വിദേശബന്ധം, ശാസ്ത്രരംഗത്തെ കുതിച്ചുചാട്ടം, വികസന പദ്ധതികൾ തുടങ്ങിയവയായിരിക്കും പ്രധാന വിഷയങ്ങൾ.
സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും ഇത്തരം പ്രചാരണങ്ങൾ ശക്തമാക്കും. മൂന്നുമാസം മോദിയെത്തന്നെ താരമാക്കി നിർത്താനാണ് പദ്ധതി. കർഷകർക്ക് താൽക്കാലികാശ്വാസ പദ്ധതികൾ കേന്ദ്രസർക്കാർ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. അതേസമയം ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ തീവ്രഹിന്ദുത്വ അജണ്ട ഒഴിവാക്കിയുള്ള പ്രചാരണം ബിജെപിക്ക് സാധ്യമല്ല. അതിനാൽ ഇത്തരം സ്ഥലങ്ങളിൽ ഈ വിധത്തിലുള്ള പ്രചാരണവുമായി മുന്നോട്ടുപോകും. അതോടൊപ്പം മൃദുഹിന്ദുത്വവും വികസന അജണ്ടകളും മറുവശത്തുകൊണ്ടുപോകാനാണ് നീക്കം.
അതേസമയം കേന്ദ്രസർക്കാറിന്റേതായി ജനപ്രിയ പദ്ധതികളും വരും നാളുകളിൽ ഉണ്ടാകും. റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ 3 ലക്ഷം കോടിയോളം രൂപ കേന്ദ്രസർക്കാർ ആവശ്യപ്പെടും. പുതിയ ഗവർണർ അതിന് വഴങ്ങുമെന്ന് ബിജെപിക്ക് ഉറപ്പുണ്ട്. ഈ പണം ബാങ്കുകൾക്ക് ലഭ്യമാക്കി സംഘമിത്രങ്ങൾക്ക് വേണ്ടിയുള്ള ജനകീയ വായ്പ്പാ പദ്ധതി തന്നെ ആവിഷ്ക്കരിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. എന്നാൽ, ഇത് ഭാവിയിൽ കിട്ടാക്കടമായി മാറുമെന്ന ആശങ്കയും ശക്തമാണ്. ഇത്തരത്തിൽ വരും നാളുകളിൽ ഇന്നേവരെ സർക്കാർ ചെയ്യാതിരുന്ന ജനകീയ പരിപാടികൾ ആവിഷ്ക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ഇത്തരം ജനകീയ പദ്ധതിയുമായി കോൺഗ്രസിനെ നേരിടാനാണ് അമിത്ഷായുടെ പദ്ധതി. മൂന്ന് മാസത്തിനകം തന്നെ ഇമേജ് തിരിച്ചുപിടിക്കുമ്പോൾ വെല്ലുവിളിയായി മുന്നിലുള്ളത് കോടതിയിൽ നിൽക്കുന്ന റാഫേൽ കേസുകളാണ്. ഈ കേസുകളിൽ കേന്ദ്രത്തിന് തിരിച്ചടിയായി വിധി വരുമോ എന്ന ആശങ്ക മോദിയെയും കൂട്ടരെയും അലട്ടുന്നുണ്ട്. ഈ കേസുകൾക്ക് ബദലായി സോണിയക്കും രാഹുലിനും എതിരായ കേസുകൾ ആയുധമാക്കാനും ചീകി മിനുക്കാനുമാകും ശ്രമിക്കുക.
മോദിക്കു ശേഷം യോഗിയെന്ന പ്രചാരണത്തെ ആർഎസ്എസ് പ്രോത്സാഹിപ്പിച്ചു വരുന്നുണ്ടായിരുന്നു. ഈ തീവ്ര നിലപാടുമായി മുന്നോട്ടു പോയാൽ അത് ബിജെപിക്ക് തന്നെ തിരിച്ചടിയാകുമെന്ന ബോധ്യം മോദിക്കും ഷാക്കും വന്നിട്ടുണ്ട്. മാത്രമല്ല, തീവ്ര നിലപാടിലേക്ക് നീങ്ങിയാൽ അത് മോദിയുടെ ആഗോള ഇമേജിന് തിരിച്ചടിയാകുകയും ചെയ്യും. അതുകൊണ്ട് തന്നെ തൽക്കാലം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലെ വികസനനായകൻ ഇമേജ് ഉപയോഗപ്പെടുത്താനാകും മോദിയുടെ നീക്കം.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍