കണ്ണൂരിൽ മണിപ്പുരിലെ കരിനിയമം അഫ്സ്പ പ്രയോഗിക്കാൻ സമ്മർദം ചെലുത്തി ബിജെപി; കൊലപാതകം തടയുന്നതിൽ പരിമിതിയെന്ന റേഞ്ച് ഐജിയുടെ പരാമർശം ആയുധമാക്കും; അക്രമം തുടർന്നാൽ അർധ സൈനിക വിഭാഗത്തെ കണ്ണൂരിൽ വിന്യസിച്ചേക്കുമെന്നു സൂചന; ക്രമസമാധാന നില സംബന്ധിച്ച റിപ്പോർട്ട് ഗവർണർ ഉടൻ നൽകും
അർജുൻ സി വനജ്
കൊച്ചി: കണ്ണൂരിൽ സായുധ സേനയെ വിന്യസിക്കണമെന്ന ആവശ്യം കേന്ദ്രത്തിന് മേൽ ശക്തിപ്പെടുത്താൻ സംസ്ഥാന ബിജെപി ഘടകം തീരുമാനിച്ചു. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും രമിത്തിന്റെ കൊലപാതകത്തോടെ, ഈ ആവശ്യം ശക്തിപ്പെടുത്താനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. കഴിഞ്ഞമാസം അവസാനം കണ്ണൂരിലെ പ്രശ്ന ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് എംപി മാരുടെ സംഘം കേന്ദ്രത്തിന് റിപ്പോർട്ട നൽകിയിരുന്നു. മാത്രമല്ല, കണ്ണൂരിൽ അഫ്സ്പാ പ്രയോഗിക്കുന്നതിന് കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യാനും അന്ന് എംപിമാരുടെ സംഘം കേരള ഗവർണ്ണർ പി സദാശിവത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് രേഖാമൂലം നിവേദനമായി നൽകുകയും ചെയ്തിരുന്നു.
എന്നാൽ, കണ്ണൂർ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ തുറന്നു പറച്ചിലാണ് പുതിയ നീക്കങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്. 'കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ തടയാൻ പൊലീസിനു പരിമിതികളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആരും വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നില്ല, ഇരു കൂട്ടരും പരസ്പരം കൊലപാതകം നടത്തുന്നത് പൊലീസിന്റെ കയ്യിൽ നിൽക്കുന്നതല്ല. ഇതായിരുന്നു റേഞ്ച് ഐജിയുടെ പ്രസ്താവന.
കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചതോടെ ബിജെപി നേതാവ് കെ സുരേന്ദ്രനും സംസ്ഥാനത്തു പട്ടാളഭരണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്നു പൊലീസ് മേധാവികൾ തന്നെ ക്രമസമാധാന പാലനത്തിന്റെ കാര്യത്തിൽ കൈമലർത്തിയതോടെ അഫ്സ്പ സംസ്ഥാനത്തു കൊണ്ടുവരണമെന്ന തരത്തിലുള്ള പ്രചാരണവും എത്തിക്കഴിഞ്ഞു.
ഇതേ ആവശ്യം ഉന്നയിച്ച് ഭീമൻ പരാതി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന് നൽകാനുള്ള തയ്യാറെടുപ്പിലാണ് ചില സംഘപരിവാർ അനുഭാവികൾ. ഇന്നലെ ഉച്ചയോടെ ആരംഭിച്ച ഓൺലൈൻ പരാതിയിൽ നൂറുകണക്കിന് ആളുകളാണ് ഓരോ മണിക്കൂറിലും ഒപ്പ് രേഖപ്പെടുത്തുന്നത്. രാഷ്ട്രീയ കൊലപാതകം മാത്രമല്ല, തീവ്രവാദ ക്യാമ്പുകളും കണ്ണൂരിൽ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെ 11 കള്ളനോട്ടു കേസുകളും ജില്ലയിൽ രജിസ്റ്റർ ചെയ്തു. ഉന്നത പൊലീസ് ഓഫീസർമാരൊക്കെ തങ്ങളുടെ നിസഹായാവസ്ഥ പ്രകടമാക്കുകയും ചെയ്തു. ക്രമസമാധാനം പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സമാധാനം പുനഃസ്ഥാപിക്കുന്നതിന് അഫ്സ്പ പ്രഖ്യാപിക്കണം എന്നാവശ്യപ്പെടുന്നതെന്നു പരാതിയിൽ പറയുന്നു.
കണ്ണൂരിൽ അഫ്സ്പ പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റബർ പത്തിന് ബിജെപി നേതാവ് ടി.ജി മോഹൻദാസ് ആഭ്യന്തര മന്ത്രി രാജ്നാഥാസിങിന് കത്ത് നൽകിയിരുന്നു. കണ്ണൂരിലെ സമാധാനം സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് കത്തിൽ കുറ്റപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് എംപിമാരുടെ സംഘം കണ്ണൂരിലെ അക്രമസംഭവങ്ങൾ പഠിക്കാൻ കേരളത്തിലെത്തിയത്.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലുൾപ്പടെ ക്രമസമാധാനം പാലിക്കാൻ കഴിയുന്നില്ല എന്നതിന്റെ തെളിവാണ് രമിത്തിന്റെ കൊലപാതകമെന്ന് ബിജെപി നേതാവ് പി എസ് ശ്രീധരൻപിള്ള മറുനാടൻ മലയാളിയോട് പറഞ്ഞു. ഇത്തരം സാഹചര്യത്തിൽ വ്യവസ്ഥാപിത ഭരണഘടനാ സംവിധാനം പരാജയപ്പെട്ടിരിക്കുന്നു. ആ സാഹചര്യത്തിൽ കേന്ദ്രം ഇടപെടണം. കണ്ണൂരിനെ പ്രശ്നബാധിത പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ട് അഫ്സ്പാ കണ്ണൂരിൽ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായി ശ്രീധരൻ പിള്ള പറഞ്ഞു. ഗവർണ്ണറെ കണ്ട് ബിജെപി നേതാക്കൾ കഴിഞ്ഞ മാസം അവസാനം സമർപ്പിച്ച കാര്യങ്ങൾ ശരിവെയ്ക്കുന്നതാണ് കണ്ണൂർ റേഞ്ച് ഐജിയുടെ പ്രസ്ഥാവന. അതിനാൽ വിഷയത്തിൽ എത്രയും വേഗം ഗവർണ്ണർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിന്റെ ഉപദേശം ഇല്ലാതെ വേണമെങ്കിൽ ഗവർണ്ണർക്ക് അഫ്സ്പ പ്രയോഗിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാമെന്നാണ് നിയമം. അതിനാൽതന്നെ ഇനി ഗവർണ്ണറിന്റെ തീരുമാനമാകും വിഷയത്തിൽ അന്തിമമാകുക. അതിനിടെ അർദ്ധ സൈനിക വിഭാഗത്തെ കണ്ണൂരിൽ വിന്യസിക്കാൻ കേന്ദ്രം ആലോചിക്കുന്നുണ്ട്. കോയമ്പത്തൂരുള്ള റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ മൂന്നു കമ്പനികളിൽ രണ്ടെണ്ണത്തെയാണ് കണ്ണൂരിൽ വിന്യസിക്കാൻ ആലോചിക്കുന്നത്. നിർദ്ദേശം ലഭിച്ചാൽ ആറ് മണിക്കൂറുകൾക്കുള്ളിൽ ആർ.എ.എഫിന് കണ്ണൂരിലെത്താൻ സാധിക്കും.
അതിനിടെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലെ കൂടുതൽ ഉദ്യോഗസ്ഥർ ഇന്ന് കണ്ണൂരിലെത്തി. ആർ.എ.എഫ്, മിലിറ്ററി ഇന്റെലിജൻസും കണ്ണൂരിലെത്തിയെന്നാണ് അനൗദ്യോഗിക വിവരം. ഒരിടയ്ക്ക് അവസാനിച്ച കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതോടെയാണ് വീണ്ടും ആരംഭിക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലുൾപ്പടെ 7 കൊലപാതകങ്ങളാണ് ജില്ലയിൽ അരങ്ങേറിയത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി വൻ ആയുധ ശേഖരവും നാടൻ, സ്റ്റീൽ ബോബുകളും പൊലീസ് കണ്ടെടുത്തിരുന്നു.
എന്താണ് സായുധസേന പ്രത്യേക അധികാര നിയമം?
1958ൽ ഇന്ത്യൻ പാർലമെന്റ് നടപ്പിലാക്കിയതാണ് സായുധസേനാ പ്രത്യേകാധികാര നിയമം അഥവാ അഫ്സ്പ ( Armed Forces Special Powers Act). ഇത് നടപ്പാക്കുന്ന സ്ഥലങ്ങളിൽ സൈന്യത്തിന് അമിതാധികാരത്തിന് വ്യവസ്ഥ ചെയ്യുന്നു. ഈ നിയമ പ്രകാരം അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ അസ്വസ്ഥ ബാധിത പ്രദേശങ്ങളിലാണ് പ്രശ്നങ്ങൾ നേരിടുന്നതിന് സൈന്യത്തിന് പ്രത്യേകാധികാരം വ്യവസ്ഥ ചെയ്യുന്നത്. 1990 ജൂലൈയിൽ The Armed Forces (Jammu and Kashmir) Special Powers Act എന്ന പേരിൽ ജമ്മുകശ്മീരിലേക്കും ഈ നിയമം വ്യാപിപ്പിച്ചു.
നിയമം ലംഘിക്കുന്നവർക്കോ അഞ്ചിൽ കൂടുതൽ പേർ സംഘം ചേർന്നാലോ ആയുധങ്ങൾ കൈവശം വച്ചാലോ ബലപ്രയോഗത്തിനും വെടിവെക്കുന്നതിനും സായുധസേനയ്ക്ക് നിയമം അധികാരം നൽകുന്നു. ഇത്തരം നടപടികളിൽ കരസേനാ ഓഫീസർമാർക്ക് നിയമപരിരക്ഷയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. അഫ്സ്പ നിയമപ്രകാരം സൈന്യത്തിന് ആരെ എപ്പോൾ വേണമെങ്കിലും അറസ്റ്റു ചെയ്യാനും കേസ് എടുക്കാതെ തടവിൽ വെക്കാനും അധികാരമുണ്ട്. സർക്കാറിനെതിരായി കൂട്ടം കൂടുകയോ, നിയമം കൈയിലെടുക്കുന്നതായി തോന്നുകയോ ചെയ്യുന്ന സമയങ്ങളിൽ സൈന്യത്തിന് ഇടപെടാവുന്നതാണ്. ഏത് വീട്ടിലും എപ്പോൾ വേണമെങ്കിലും പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ തിരച്ചിൽ നടത്താം.
Stories you may Like
- 'അഫ്സാന പറഞ്ഞത് പച്ചക്കള്ളം; ഭാര്യയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു'
- അഫ്സാന പറഞ്ഞിടത്തെല്ലാം കുഴിച്ച് അവശരായി പൊലീസ്
- നൗഷാദിന് സംഭവിച്ചത് എന്ത്? ഭാര്യയുടെ കുറ്റസമ്മതത്തിൽ വലയുന്നത് പൊലീസ്
- 'നൗഷാദിനെ കൊന്നുവെന്ന് മൊഴി നൽകാൻ പൊലീസ് മർദ്ദിച്ചു': അഫ്സാന
- അഫ്സലിന്റെ കൈ പടിച്ച് കേരളത്തിന്റെ മരുമകളായി മൊറോക്കോക്കാരി ഷൈമ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍