ഉത്തരേന്ത്യൻ മോഡൽ വിദ്വേഷരാഷ്ട്രീയം കേരളത്തിലും പയറ്റി ബിജെപി; യുപിയിലെ ഡോ. കഫീൽഖാനെ പങ്കെടുപ്പിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിയുടെ പേരുംപറഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് ബിജെപി മാർച്ച്; പത്ത് മാസം മുമ്പ് പരസ്യമായി നടത്തിയ പരിപാടിയെ ഇപ്പോൾ ദേശവിരുദ്ധമായി ചിത്രീകരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം; കഫീൽഖാൻ പങ്കെടുത്ത ചടങ്ങിനെ രാജ്യദ്രോഹമായി ചിത്രീകരിക്കുന്ന സംഘപരിവാർ നീക്കം തിരിച്ചറിയണമെന്ന് സാമൂഹിക പ്രവർത്തകർ
കെ വി നിരഞ്ജൻ
കോഴിക്കോട്: തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഉത്തരേന്ത്യൻ മോഡൽ വിദ്വേഷ രാഷ്ട്രീയം കേരളത്തലും പയറ്റാൻ ശ്രമം നടത്തുകയാണ് ബിജെപി. ഇതിന്റെ ഭാഗമായാണ് ഉത്തർപ്രദേശിലെ ഡോ: കഫീൽഖാനെ പങ്കെടുപ്പിച്ച് മെഡിക്കൽ കോളെജ് ആശുപത്രിയിൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച സംവാദം രാജ്യദ്രോഹ പ്രവര്‍ത്തനമാണെന്ന് ആരോപിച്ചുള്ള ബിജെപി മാർച്ച്. വിദ്യാർത്ഥികൾക്കും പരിപാടിക്ക് നേതൃത്വം വഹിച്ച കോളെജിലെ അദ്ധ്യാപകനുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു യുവമോർച്ച നേതാവ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പാളിന്റെ ഓഫീസിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചത്. ജില്ലാ കലക്ടർ പങ്കെടുത്ത ആശുപത്രി വികസന സൊസൈറ്റി യോഗം നടക്കുന്നതിനിടെയായിരുന്നു ബിജെപി പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.
കഴിഞ്ഞ മെയ് പത്തിനാണ് ഡോ: കഫീൽഖാനെ പങ്കെടുപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾ മെഡിക്കൽ കോളെജ് ലൈബ്രറി ഹാളിൽ സംവാദനം സംഘടിപ്പിച്ചത്. ഈ പരിപാടിയുടെ വാർത്തകൾ അന്നേ ചാനലുകളിലും പത്രങ്ങളിലുമെല്ലാം വന്നതാണ്. തുടർന്ന് കോഴിക്കോട് തന്നെ വിവിധ പരിപാടികളിൽ കഫീൽഖാൻ പങ്കെടുക്കുകയും ചെയ്തു. ഈ സംഭവമാണ് പത്ത് മാസത്തിന് ശേഷം ദേശവിരുദ്ധ പരിപാടിയാണെന്ന് ആരോപിച്ച് ബിജെപി രംഗത്ത് വന്നത്. ഇത്രയും കാലം മുമ്പ് നടന്ന പരിപാടിയെ ഇപ്പോൾ ദേശവിരുദ്ധമായി ചിത്രീകരിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കോളെജ് യൂണിയൻ ചെയർമാൻ അമീൻ അബ്ദുല്ല വ്യക്തമാക്കി.
ഡോ; കഫീൽഖാൻ സംഘപരിവാർ കണ്ണിലെ കരടാണ്. 2017 ആഗസ്റ്റിൽ ഉത്തർപ്രദേശിലെ ബാബ രാഘവ് ദേവ് മെഡിക്കൽ കോളെജിൽ കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ പീഡിയാട്രിക് വിഭാഗം ഡോക്ടറും ഹെൽത്ത് മിഷൻ മേധാവിയുമായ ഡോ: കഫീൽഖാനെ ഉത്തർപ്രദേശ് ഉത്തർപ്രദേശ് സർക്കാർ ജയിലിലടച്ചിരുന്നു. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം കുട്ടികൾ മരിക്കാനിടയായ സംഭവം സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇതോടെയാണ് സംഭവത്തിന്റെ ഉത്തരവാദിത്തം കഫീൽഖാന്റെ ചുമലിലാക്കി രക്ഷപ്പെടാൻ സർക്കാർ ശ്രമം നടത്തിയത്. പിന്നീട് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കഫീൽഖാന്റെ പങ്ക് നിഷേധിച്ച് അലഹബാദ് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു.
മെഡിക്കൽ കോളെജ് കേന്ദ്രീകരിച്ച് ദേശദ്രോഹ പ്രവർത്തനം നടക്കുന്നുവെന്നാണ് യുവമോർച്ച- ബിജെപി ആരോപണം. കഫീൽഖാന് അനുമതിയില്ലാതെ സ്വീകരണം നൽകിയതിനെതിരെയും പരിപാടിക്ക് നേതൃത്വത്തം നൽകിയ അസി. പ്രൊഫസർക്കെതിരെ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതേ സമയം ഉത്തർപ്രദേശ് സർക്കാർ അറസ്റ്റു ചെയ്ത ഡോ: കഫീൽഖാനെ മെഡിക്കൽ കോളെജിലെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിനോട് കോളെജ് പ്രിൻസിപ്പൽക്ക് എതിർപ്പുണ്ടായിരുന്നു. ഈ വിയോജിപ്പ് വകവെക്കാതെയാണ് വിദ്യാർതഥികൾ പരിപാടി സംഘടിപ്പിച്ചതെന്നും ആക്ഷേപമുണ്ട്. അനുമതിയില്ലാതെയാണ് കഫീൽഖാൻ പരിപാടിയിൽ പങ്കെടുത്തതെന്ന് യുവമോർച്ചയും ആരോപിക്കുന്നു.
സംഭവം കഴിഞ്ഞ പത്ത് മാസത്തിന് ശേഷമാണ് ബിജെപിയുടെ ജനം ചാനൽ ഈ വാർത്ത സംപ്രേഷണം ചെയ്തത്. ഈ വാർത്തയുടെ ചുവടും പിടിച്ചാണ് യുവമോർച്ചക്കാർ പ്രതിഷേധ പരിപാടിയുമായി രംഗത്ത് വന്നത്. ഇതേസമയം ബിജെപിയുടെയും യുവമോർച്ചയുടെയും നടപടിക്കെതിരെ വിദ്യാർത്ഥികൾ രംഗത്ത് വന്നിട്ടുണ്ട്. കോളെജിനും അദ്ധ്യാപകർക്കുമെതിരെ വ്യാജ പ്രചരണങ്ങൾ നടത്തുന്നതിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനവും നടത്തി. കഫീൽഖാൻ പങ്കെടുത്ത സംവാദത്തിൽ രാജ്യദ്രോഹപരമായി ഒന്നും നടന്നിട്ടില്ലെന്ന് കാണിക്കുന്ന വീഡിയോ നവ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിച്ച് തെറ്റിദ്ധാരണ നീക്കാനും വിദ്യാർത്ഥികൾ ശ്രമിക്കുന്നുണ്ട്.
ബിജെപി -യുവമോർച്ച നടപടിക്കെതിരെ സാംസ്കാരിക പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. യു.പിയിലെ ശിശുരോഗ വിദഗ്ദൻ ഡോ. കഫീൽഖാൻ കഴിഞ്ഞ വർഷം മേയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു ചടങ്ങിൽ പങ്കെടുത്തതിനെ രാജ്യദ്രോഹമാക്കി ചിത്രീകരിക്കുന്ന സംഘ്പരിവാർ നീക്കത്തെ തിരിച്ചറിയണമെന്ന് സാമൂഹിക പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കോൺഗ്രസ്, മുസ്ലിം ലീഗ്, ഐ എൻ എൽ, വെൽഫെയർ പാർട്ടി, എസ് ഡി പി ഐ ഉൾപ്പെടെയുള്ള പാർട്ടികളുടെ നേതാക്കളും സംഭവത്തിൽ പ്രതിഷേധിച്ചു.
മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിച്ച ചടങ്ങ് സംബന്ധിച്ച് ബിജെപി അംഗങ്ങളുടെ ആവശ്യം പരിഗണിച്ച് അന്വേഷണത്തിന് നിർദ്ദേശം നൽകിയ കോളേജ് വികസന സമിതി (എച്ച്.ഡി.എസ്) യുടെ നിലപാട് വിവാദത്തിലായിരുന്നു. കോളേജ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന അക്കാദമിക പരിപാടിയെ ദേശദ്രോഹമായി ചിത്രീകരിക്കാനും അതിന്റെ പേരിൽ വർഗീയ ധ്രുവീകരണം നടത്താനുമാണ് ബിജെപിയും സംഘ്പരിവാറും ശ്രമിക്കുന്നത്. കാമ്പസിലെ മുസ്ലിം വിദ്യാർത്ഥികളെ കുറിച്ചും പരിപാടിയിൽ കേൾവിക്കാരനായെത്തിയ ഡോക്ടറെ ലക്ഷ്യം വെച്ചുമാണ് കോളേജിൽ ദേശ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന് സംഘ്പരിവാർ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഈ വിഷയത്തിലെ സംഘ്പരിവാറിന്റെ വർഗീയ അജണ്ട തിരിച്ചറിയണമെന്നും കേരളത്തിലെ പ്രബുദ്ധ സമൂഹം ഇതിനെതിരെ ശക്തമായി രംഗത്ത് വരണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.
ഹൈദരലി ശിഹാബ് തങ്ങൾ, ഇ.ടി മുഹമ്മദ് ബഷീർ എംപി, ഹുസൈൻ മടവൂർ (കെ.എൻ.എം), ടി.ടി ശ്രീകുമാർ, കെ.കെ കൊച്ച്, ഒ അബ്ദുറഹ്മാൻ, ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്തെ ഇസ്ലാമി), കെ.പി.എ മജീദ് (മുസ്ലിം ലീഗ്), മുനവറലി ശിഹാബ് തങ്ങൾ (യൂത്ത് ലീഗ്), എ.പി അബ്ദുൽ വഹാബ് (ഐ.എൻ.എൽ), ടി സിദ്ദീഖ് (ഡി.സി.സി), ഹമീദ് വാണിയമ്പലം (വെൽഫെയർ പാർട്ടി), മജീദ് ഫൈസി (എസ്.ഡി.പി.ഐ), കെ.ഇ.എൻ കുഞ്ഞഹമ്മദ്, അഡ്വ. പി.എ പൗരൻ, ഡോ. കെ മൊയ്തു, ഗ്രോ. വാസു, കെ.പി ശശി, ഗോപാൽ മേനോൻ, പി.കെ പോക്കർ, അനൂപ് വി.ആർ, മൃദുല ഭവാനി, കെ.കെ ബാബുരാജ്, പി.എം സ്വാലിഹ് (സോളിഡാരിറ്റി), വർഷ ബഷീർ, മിസ്അബ് കീഴരിയൂർ (എം.എസ്.എഫ്), എസ് ഇർഷാദ് (ഫ്രറ്റേണിറ്റി മൂവ്മെന്റ്), സാലിഹ് കോട്ടപ്പള്ളി (എസ്ഐ.ഒ), ഫാസിൽ ആലുക്കൽ (എം.എസ്.എം), അഫീദ അഹ്മദ് (ജി.ഐ.ഒ), മുഫീദ തസ്നി (ഹരിത) എന്നിവർ പ്രസ്താവനയിൽ ഒപ്പ് വെച്ചു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍