സ്കൂൾ അടച്ചുപൂട്ടൽ, അതിർത്തി അടക്കൽ, യാത്രാ നിരോധനം തുടങ്ങിയ മുൻ കരുതലുകൾ ഇന്ത്യ എടുത്തു; ഇതെല്ലാം 100 ശതമാനം ഫലപ്രദമായോയെന്ന് പറയാൻ സമയമായിട്ടില്ലെന്ന് പഠന നിഗമനം; സൂചികയിൽ പ്രതിഫലിച്ചതുകൊറോണ വ്യാപനം തടയാൻ കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കിയ രാജ്യങ്ങളിൽ മുൻ നിരയിൽ ഇന്ത്യ ഉണ്ടെന്ന് മാത്രം; പ്രചരിപ്പിച്ചത് മോദി സർക്കാരിന് ഫുൾ മാർക്ക് എന്നും; തിരുത്തി ഓക്സ്ഫഡ് സർവകലാശാലയും; ബിജെപിയെ വെട്ടിലാക്കിയ സൂചിക വിവാദത്തിൽ സംഭവിച്ചത്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഓക്സ്ഫഡ് സർവകലാശാലയെ ചൊടിപ്പിച്ചത് കോവിഡ് പ്രതിരോധിക്കുന്നതിനായി വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ ഏർപ്പെടുത്തിയ നടപടികൾ സൂചിപ്പിക്കുന്ന സൂചികയെ ബിജെപി രാഷ്ട്രീയമായി ഉപയോഗിച്ചതെന്ന് സൂചന. സൂചികയിൽ ഇന്ത്യയ്ക്ക് നൂറിൽ നൂറു മാർക്കെന്ന് അവകാശപ്പെട്ട ബിജെപിയെ തിരുത്തി ഓക്സ്ഫഡ് സർവകലാശാല എത്തിയതിന് കാരണവും ഈ നിരീക്ഷണമാണ്. സർവ്വകലാ ശാലയ്ക്ക് കീഴിലുള്ള ബ്ലാവത്നിക് സ്കൂൾ ഓഫ് ഗവൺമെന്റ് പുറത്തു വിട്ട പട്ടികയാണ് ഇന്ത്യയെ അംഗീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ സൂചികയുടെ ഇൻഫോഗ്രഫിക്സ് പങ്കവച്ചുകൊണ്ട് നടത്തിയത് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമായിരുന്നു. ഇതോടെയാണ് പ്രതികരണം എത്തിയത്.
ഫലപ്രദമായി ലോക്ഡൗൺ നടപ്പിലാക്കുന്നതിൽ മോദി സർക്കാർ നൽകുന്ന പ്രധാന്യം ഈ 'ഫുൾ മാർക്ക്' അടിവരയിടുന്നെന്നായിരുന്നു ബിജെപി ട്വിറ്ററിൽ കുറിച്ചത്. എന്നാൽ സർക്കാർ നടപടികളുടെ കർക്കശത്വം മാത്രം സൂചിപ്പിക്കുന്ന തങ്ങളുടെ സൂചിക അതിന്റെ ഔചിത്യവും ഫലപ്രാപ്തിയും അളക്കുന്നതിനായി ഉപയോഗിക്കരുതെന്നും അത്തരം 'മാർക്കുകൾ' ഇല്ലെന്നും ബിജെപി ട്വീറ്റിനു മറുപടി നൽകിയ ബ്ലാവത്നിക് സ്കൂൾ ഓഫ് ഗവൺമെന്റ് തിങ്കളാഴ്ച ട്വിറ്ററിൽ കുറിച്ചു. ഇതോടെയാണ് വിവാദങ്ങൾക്ക് പുതിയ മാനം നൽകിയത്. സൂചിക വ്യാജമെന്നല്ല മറിച്ച് 100 മാർക്കില്ലെന്നാണ് സർവ്വകലാശാല വിശദീകരിക്കുന്നത്.
കഴിഞ്ഞ മാസം 25നാണ് ഓക്സ്ഫഡ് സർവകലാശാലയ്ക്കു കീഴിലുള്ള ബ്ലാവത്നിക് സ്കൂൾ ഓഫ് ഗവൺമെന്റ് 'കോവിഡ് 19 ഗവൺമെന്റ് റെസ്പോൺസ് ട്രാക്കർ' എന്ന സൂചിക അവതരിപ്പിച്ചത്. വിവിധ സർക്കാരുകൾ ഏർപ്പെടുത്തിയ പ്രതിരോധ നടപടികൾക്ക് ലോകമെമ്പാടുമുള്ള ആളുകൾ നൽകുന്ന പ്രതികരണം അനുസരിച്ച് മാർക്ക് നൽകുകയാണ് ചെയ്യുന്നത്. ഒരു മഹാമാരി വിവിധ സർക്കാരുകളും ജനങ്ങളും എങ്ങനെ കൈകാര്യം ചെയ്തെന്ന് അറിയുന്നതിനു വേണ്ടിയാണ് സൂചിക. കൊറോണ വ്യാപനം തടയുന്നതിനായി ഏറ്റവും കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കിയ രാജ്യങ്ങളിൽ മുൻ നിരയിലാണ് ഇന്ത്യയെന്നായിരുന്നു ഓക്സ്ഫോർഡ് സർവകലാശാലയുടെ പഠന റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
കൊറോണയെ നേരിടുന്നതിന് ലോകത്തെ 73 രാജ്യങ്ങൾ നടപ്പിലാക്കിയ നടപടികളെ താരതമ്യപ്പെടുത്തി ഓക്സ്ഫോർഡ് സർവകലാശാലയിലെ ബ്ലാവട്നിക് സ്കൂൾ ഓഫ് ഗവൺമെന്റിലെ ഗവേഷകർ തയ്യാറാക്കിയ 'ഓക്സ്ഫോർഡ് കോവിഡ് -19 ഗവൺമെന്റ് റെസ്പോൺസ് ട്രാക്കർ ' എന്ന പഠനത്തിലാണ് ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയിരിക്കുന്നത്. ലോക്ഡൗണിന് മാത്രം കോവിഡിനെ 100 ശതമാനം തടഞ്ഞു നിർത്താനാവില്ലെന്നും വൈറസ് പരിശോധനയും പ്രധാനപ്പെട്ടതാണെന്നും ഓക്സ്ഫോർഡ് റിപ്പോർട്ട് പറയുന്നു. നിരീക്ഷണത്തിൽ ഉള്ളവരെ മാത്രം പരിശോധിക്കുന്ന സംവിധാനം ഇന്ത്യയുടെ കുറവായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു റിപ്പോർട്ടാണ് ബിജെപി രാഷ്ട്രീയമായ ഉപയോഗത്തിന് സോഷ്യൽ മീഡിയയിൽ എത്തിച്ചത്. ലോകരാഷ്ട്രങ്ങളുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ രേഖപ്പെടുത്തി തയ്യാറാക്കിയ ഇൻഡെക്സ് പ്രകാരമാണ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ മികച്ചതെന്ന് വിലയിരുത്തപ്പെട്ടത്.
ഇന്ത്യക്കൊപ്പം ഇസ്രയേൽ, മൗറീഷ്യസ്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും 100 മാർക്ക് നേടിയിട്ടുണ്ട്. വെറസ് വ്യാപനം തടയുന്നതിനായി ഓക്സ്ഫോർഡ് ഗവേഷണ സംഘം മുന്നോട്ടുവെച്ച മിക്ക നടപടികളും ഈ രാജ്യങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ' സ്കൂൾ അടച്ചുപൂട്ടൽ, അതിർത്തി അടക്കൽ, യാത്രാ നിരോധനം തുടങ്ങിയ മുൻകരുതലുകൾ ഇന്ത്യ എടുത്തിട്ടുണ്ട്. എന്നാൽ, ഇതെല്ലാം 100 ശതമാനം ഫലപ്രദമായോയെന്ന് പറയാൻ സമയമായിട്ടില്ല' -ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റി (ഡിജിറ്റൽ പാത് വേയ്സ്) റിസർച്ച് ആൻഡ് പോളിസി വിഭാഗം മേധാവി ടോബി ഫിലിപ്സ് വിശദീകരിച്ചിരുന്നു.
ഇന്ത്യയുടെ നടപടികൾ ഫലപ്രദമാണോ എന്ന് വിലയിരുത്താൻ സമയമായിട്ടില്ല. പാളിച്ചകൾ ഉണ്ടായേക്കാം. വൈറസ് വ്യാപനം, തീരുമാനങ്ങൾ, അവ നടപ്പിലാക്കിയ സമയം എന്നിവ തമ്മിലുള്ള അന്തരം ഫലത്തെ സ്വാധീനിക്കും. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയിൽ ലോക്ഡൗൺ ആണ്. ഇതിന്റെ ഫലം അടുത്ത രണ്ടാഴ്ചകളിലാവും പ്രതിഫലിക്കുക -അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ''ഇന്ത്യയെ പോലൊരു വലിയ രാജ്യത്ത് നയം തീരുമാനിക്കലും അത് നടപ്പാക്കലും തമ്മിൽ വലിയ അന്തരമുണ്ട്. ലോക്ഡൗണിന്റെ യഥാർഥ ഫലം തികച്ചും വ്യത്യസ്തമാകാനും ഇടയുണ്ട് ' -ഓക്സ്ഫോർഡ് സർവകലാശാലയിലെ മെഡിക്കൽ ഹിസ്റ്റോറിയൻ മണികർണിക ദത്ത പറയുന്നു.
അതേസമയം, ലോക്ഡൗണിന് മാത്രം കോവിഡിനെ 100 ശതമാനം തടഞ്ഞു നിർത്താനാവില്ലെന്നും വൈറസ് പരിശോധനയും പ്രധാനപ്പെട്ടതാണെന്നും റിപ്പോർട്ട് പറയുന്നു. ലോക്ഡൗൺ നടപ്പിലാക്കാത്ത രാജ്യങ്ങളിലും മികച്ച പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഉദാഹരണമായി സ്വീഡൻ, ചെക് റിപ്പബ്ലിക്, ദക്ഷിണ കൊറിയ എന്നിവയെ റിപ്പോർട്ടിൽ പരാമർശിക്കുന്നു. ആളുകളെ വ്യാപകമായി പരിശോധിക്കുന്നു എന്നതാണ് ആ രാജ്യങ്ങളിലെ മെച്ചമെന്ന് ടോബി ഫിലിപ്സ് ചൂണ്ടിക്കാട്ടി. എന്നാൽ ഇന്ത്യയിൽ ഈ രീതി ഇനിയും ആരംഭിച്ചിട്ടില്ല. നിരീക്ഷണത്തിൽ ഉള്ളവരെ മാത്രം പരിശോധിക്കുന്ന സംവിധാനം ഇന്ത്യയുടെ കുറവായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
'ഇന്ത്യ നിലവിൽ പതിനായിരത്തിൽ ഒരാളെയാണ് പരിശോധിക്കുന്നത്. ദക്ഷിണ കൊറിയയിൽ ഇത് നൂറിരട്ടി ആണ്. എന്നാൽ, ദക്ഷിണ കൊറിയയിൽ ജനസംഖ്യ കുറവായതിനാലാണ് അത് എളുപ്പമാകുന്നത് ' - ടോബി ഫിലിപ്സ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍