താങ്ങാനും രക്ഷിക്കാനും ആളുണ്ടെങ്കിൽ ഇടത് ഭരണത്തിൽ ആർക്കും തീവ്രത കുറഞ്ഞ പീഡനം നടത്തി രക്ഷപ്പെടാം; പിണറായി ഭരണകാലത്ത് വനിതാ സംരക്ഷകരെല്ലാം വായിൽ പ്ലാസ്റ്ററിട്ട് വീട്ടിലിരിക്കുന്നതു കൊണ്ട് ദൈവകൃപയാൽ സ്ത്രീകളെല്ലാം സുരക്ഷിതരായി കഴിയുന്നുണ്ട്; സ്തോത്രം! മകനെ പഠിത്തത്തിൽ സഹായിക്കാൻ ഡൽഹി റെസിഡന്റ് കമ്മീഷണറാകാൻ മോഹിച്ച ബിശ്വാഥ് സിൻഹയെ അപ്രധാന വകുപ്പിലേക്ക് മാറ്റിയത് എന്തിന്? ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക പരാതി ചർച്ചയാക്കി സോഷ്യൽ മീഡിയ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പൊതുഭരണം, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയെ താരതമ്യേന പ്രാധാന്യം കുറഞ്ഞ സൈനികക്ഷേമം, പ്രിന്റിങ് ആൻഡ് സ്റ്റേഷനറി വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചത് ചർച്ചയാക്കി സോഷ്യൽ മീഡിയ. താങ്ങാനും രക്ഷിക്കാനും ആളുണ്ടെങ്കിൽ ഇടത് ഭരണത്തിൽ ആർക്കും തീവ്രത കുറഞ്ഞ പീഡനം നടത്തി രക്ഷപ്പെടാം - രക്ഷിക്കാൻ എകെ - പി കെ കമ്മീഷനുകൾ സദാ റെഡി. പിണറായി ഭരണകാലത്ത് വനിതാ സംരക്ഷകരെല്ലാം വായിൽ പ്ലാസ്റ്ററിട്ട് വീട്ടിലിരിക്കുന്നതു കൊണ്ട് ദൈവകൃപയാൽ സ്ത്രീകളെല്ലാം സുരക്ഷിതരായി കഴിയുന്നുണ്ട്. സ്തോത്രം!മാധ്യമ പ്രവർത്തകനായ റോയി മാത്യു എഴുതിയ കുറിപ്പ് വൈറലാകുകയാണ്. ബിശ്വനാഥ് സിൻഹയെ മാറ്റിയ പത്ര കട്ടിംഗുകൾ സഹിതമാണ് റോയി മാത്യുവിന്റെ പോസ്റ്റ്.
ബിശ്വനാഥ് സിൻഹ മോശമായി പെരുമാറിയെന്ന ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക പരാതിയെത്തുടർന്നാണു സ്ഥാനമാറ്റം എന്നാണു സൂചന പുറത്തു വന്നതോടെയാണ് സോഷ്യൽ മീഡിയ ചർച്ച തുടങ്ങിയത്. ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ റസിഡന്റ് കമ്മിഷണർ ആയി നിയമിക്കാനുള്ള നീക്കത്തിനിടെയാണു പരാതികൾ ഉയർന്നത്. ബിശ്വനാഥ് സിൻഹയുടെ മകൻ ഡൽഹിയിൽ പഠിക്കുകയാണ്. അതുകൊണ്ട് തനിക്ക് ഡൽഹിയിലേക്ക് സ്ഥലം മാറ്റം വേണമെന്ന ആവശ്യം സർക്കാരിന് മുമ്പിൽ ബിശ്വനാഥ് സിൻഹ വച്ചിരുന്നു. ഇതിനിടെയാണ് പരാതി എത്തുന്നത്. ഇതോടെ മാറ്റം അപ്രധാന വകുപ്പിലേക്കായി. കോളടിച്ചത് കെഎസ് ആർ ടി സിയെ നഷ്ടത്തിലേക്ക് നയിക്കുന്ന ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാലിനും.
ചില യുവ വനിതാ ഐഎഎസ് ഉദ്യോഗസ്ഥരാണ് അനൗദ്യോഗിമായി സിൻഹക്കെതിരെ മോശം പെരുമാറ്റത്തിന് പരാതി നൽകിയതെന്നാണ് സൂചന. മസൂറിയിൽ നിന്നെത്തിയവരും സമാന പരാതി ഉന്നയിച്ചതായും സൂചന. ഇതോടെ സിപിഎം സംഘടന ബിശ്വനാഥ് സിൻഹയെ മാറ്റണമെന്ന വാദവുമായി രംഗത്തെത്തി. എന്നാൽ മുഖ്യമന്ത്രി പിന്തുണച്ചതോടെ സംഘടനയുടെ ശ്രമം പരാജയപ്പെട്ടു. ഇതോടെ പാർട്ടിയുടെ ഇടപെടൽ ആവശ്യപ്പെട്ട് സംഘടനാ നേതൃത്വം എ.കെ.ജി സെന്ററിലുമെത്തി. ഇതോടെ സംഘടനയുടെ യോഗം വിളിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചു. മുഖ്യമന്ത്രി വിദേശ സന്ദർശനത്തിനു പോകുന്നതിനു മുൻപ് വിളിച്ച യോഗത്തിൽ സിൻഹയെ മാറ്റണമെന്ന ആവശ്യം സംഘടനയിലെ വനിതാ നേതാക്കളടക്കം ഉന്നയിച്ചു.
നേരത്തെ സിപിഎം സംഘടനയിൽ ഒരു വിഭാഗത്തിന്റെ പിന്തുണ ബിശ്വനാഥ് സിൻഹയ്ക്കുണ്ടായിരുന്നു. എന്നാൽ ഭിന്നത മറന്നു ഇരുവരും ആവശ്യപ്പെട്ടതോടെ ബിശ്വനാഥ് സിൻഹയെ മാറ്റാൻ സർക്കാർ തീരുമാനിച്ചു. തീരുമാനം വന്നപ്പോൾ പൊതുഭരണ സെക്രട്ടറിയെന്ന ഗസ്റ്റ്ഹൗസിലെ മുഖ്യമന്ത്രിയും വകുപ്പുതലവന്മാരും ഉൾപ്പെട്ട യോഗത്തിന്റെ ഏകോപന ചുമതലയിലായിരുന്നു. നേരത്തെയും സംഘടനാ സമ്മർദത്തെ തുടർന്നു പൊതുഭരണ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയെങ്കിലും ശക്തമായ സിൻഹ തിരിച്ചെത്തിയിരുന്നു.
ബിശ്വനാഥ് സിൻഹയ്ക്കു പകരം ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിനു പൊതുഭരണം, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധികച്ചുമതല നൽകി. കൃഷി സ്പെഷൽ സെക്രട്ടറി ഡോ.രത്തൻ യു.ഖേൽക്കർക്കു ദേശീയ ആരോഗ്യ മിഷന്റെ സംസ്ഥാന ഡയറക്ടറുടെ അധികച്ചുമതല നൽകി. ബിശ്വനാഥ് സിൻഹ സെക്രട്ടേറിയറ്റിൽ നടപ്പാക്കി വരുന്ന പഞ്ചിങ് അടക്കമുള്ള പരിഷ്കരണ നടപടികൾക്കെതിരെ നേരത്തേ മുതൽ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഇടതു സംഘടന രംഗത്തുണ്ട്. സംഘടനയുടെ എതിർപ്പിനു പുറമേ പൊതുഭരണ വകുപ്പിൽ നിന്നു തന്നെ ഉയർന്ന പരാതികളെത്തുടർന്നു സിൻഹയെ ഇവിടെ നിന്ന് അപ്രധാന വകുപ്പായ പാർലമെന്ററി കാര്യത്തിലേക്കു നേരത്തെ മാറ്റിയിരുന്നു.
തുടർന്നു മുഖ്യമന്ത്രി താൽപര്യമെടുത്ത് ഏതാനും മാസങ്ങൾക്കു ശേഷം പൊതുഭരണ വകുപ്പിലേക്കു തിരികെ കൊണ്ടുവന്നു. എന്നാൽ അദ്ദേഹം പരിഷ്കരണ നടപടികൾ തുടർന്നതോടെ ഇടതു സംഘടനാ നേതൃത്വം പരസ്യമായി ലഘുലേഖ വരെ ഇറക്കി. യുഡിഎഫ് സംഘടന തുടക്കം മുതലേ അദ്ദേഹത്തിനെതിരായിരുന്നു.
റോയി മാത്യുവിന്റെ ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
തീവ്രത കുറഞ്ഞ ഐഎഎസ് പീഡനം
സ്ത്രീ സുരക്ഷയ്ക്കു വേണ്ടി സദാ സമർപ്പിത സേവനം നടത്തുന്ന ഇടത് പക്ഷ സർക്കാരിന്റെ കാലത്ത്. ഐ എ എസ് കാരായ സ്ത്രീകൾക്കും രക്ഷയില്ല - മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബിശ്വനാഥ് സിൻഹ ജുനിയർ വനിതാ ഐഎ എസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്ന അനൗദ്യോഗിക പരാതി അന്തരീക്ഷത്തിൽ അലടിക്കാൻ തുടങ്ങിയിട്ട് ഏറെ ദിവസങ്ങളായിരുന്നു.പൊതുഭരണ വകുപ്പിൽ നിന്ന് തൽക്കാലത്തേക്ക് ഒഴിവാക്കി അയാളെ രക്ഷപ്പെടുത്തി. നിയമ നടപടികളിൽ നിന്ന് രക്ഷിക്കാനുള്ള കളികളാണ് ഉന്നത തലത്തിൽ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇയാളുടെ മൂരി ശൃംഗാരങ്ങളെ ക്കുറിച്ച് അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിച്ചു - ഒരു നടപടിയും എടുത്തില്ല.
കാരണം അയാൾ ഭരണക്കാരുടെ വേണ്ടപ്പെട്ടവനായിരുന്നു. മസൂറി ഐ എ എസ് അക്കാദമി മേലുദ്യോഗസ്ഥർ വരെ പരാതിപ്പെട്ടിട്ടും ഒന്നും സംഭവിച്ചില്ല - കാരണം ഇയാൾ ഭരണക്കാരുടെ ബഡാ ദോസ്ത് - അതേ ഗഫൂർ കാ ദോസ്ത്. 10 മാസം മുമ്പും സിൻഹയെ പൊതുഭരണ വകുപ്പിൽ നിന്ന് ഇതേ പോലെ സമാന ആക്ഷേപങ്ങളുടെ പേരിൽ മാറ്റിയിരുന്നു - മൂന്ന് മാസം കഴിഞ്ഞ് വീണ്ടും അയാളെ GAD യിലേക്ക് തിരിച്ചു കൊണ്ടുവന്നു. സെക്രട്ടറിയേറ്റിലെ സഖാക്കളുടെ യൂണിയൻ എതിർത്തിട്ടും സിൻഹാ ജി പഴയ ലാവണത്തിൽ തിരിച്ചെത്തി. മുഖ്യമന്ത്രിക്കാണ് പൊതുഭരണ വകുപ്പിന്റെ ചുമതല. സിൻഹ ഓരോ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിന്റെ ഗുട്ടൻസ് ഇതൊക്കെയാണ്.
താങ്ങാനും രക്ഷിക്കാനും ആളുണ്ടെങ്കിൽ ഇടത് ഭരണത്തിൽ ആർക്കും തീവ്രത കുറഞ്ഞ പീഡനം നടത്തി രക്ഷപ്പെടാം - രക്ഷിക്കാൻ എകെ - പി കെ കമ്മീഷനുകൾ സദാ റെഡി.
പിണറായി ഭരണകാലത്ത് വനിതാ സംരക്ഷകരെല്ലാം വായിൽ പ്ലാസ്റ്ററിട്ട് വീട്ടിലിരിക്കുന്നതു കൊണ്ട് ദൈവകൃപയാൽ സ്ത്രീകളെല്ലാം സുരക്ഷിതരായി കഴിയുന്നുണ്ട്. സ്തോത്രം!
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍