Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബൈനോക്കുലർ പ്രയോഗവും അർദ്ധരാത്രിയിലെ അശ്ലീല വാട്‌സ് ആപ്പ് മെസേജുകളും പണിയായി; ഐ.എ.എസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ കസേര തെറിച്ച മുൻ പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിൻഹ അവധിയിൽ പ്രവേശിക്കുന്നു; മൂന്ന് മാസത്തെ അവധിക്ക് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി; ഐഎസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽനിന്നും ലെഫ്റ്റടിച്ചു; സിൻഹയെ പുറത്താക്കാൻ വഴിയൊരുക്കിയത് ജ്വോതി കുമാർ ചാമക്കാലയുടെ വെളിപ്പെടുത്തലും; സ്ത്രീത്വത്തെ അപമാനിച്ച സർക്കാർ വിശ്വസ്ഥനെതിരെ കൂടുതൽ പരാതികൾ

ബൈനോക്കുലർ പ്രയോഗവും അർദ്ധരാത്രിയിലെ അശ്ലീല വാട്‌സ് ആപ്പ് മെസേജുകളും പണിയായി; ഐ.എ.എസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ കസേര തെറിച്ച മുൻ പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിൻഹ അവധിയിൽ പ്രവേശിക്കുന്നു; മൂന്ന് മാസത്തെ അവധിക്ക് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി; ഐഎസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽനിന്നും ലെഫ്റ്റടിച്ചു; സിൻഹയെ പുറത്താക്കാൻ വഴിയൊരുക്കിയത് ജ്വോതി കുമാർ ചാമക്കാലയുടെ വെളിപ്പെടുത്തലും; സ്ത്രീത്വത്തെ അപമാനിച്ച സർക്കാർ വിശ്വസ്ഥനെതിരെ കൂടുതൽ പരാതികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറി എന്ന ആരോപണം ഉയർന്നതിന് പിന്നാലെ മുൻ പൊതു ഭരണ സെക്രട്ടറി ബിശ്വനാഥ് സിൻഹ അവധിക്ക് അപേക്ഷ നൽകി. മൂന്നു മാസത്തെ അവധി അപേക്ഷയാണ് ചീഫ് സെക്രട്ടറിക്ക് സിൻഹ നൽകിയത്. യുവ ഐ എഎസ് ഉദ്യോഗസ്ഥരോട് ബിശ്വനാഥ് മോശമായി പെരുമാറിയെന്ന് കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. അവധി അപേക്ഷിച്ച സിൻഹ അതിനു മുൻപായി സെക്രട്ടറിമാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്നും സ്വയം പുറത്തു പോകുകയും ചെയ്തു. ബിശ്വനാഥ് സിൻഹ നിരന്തരം തനിക്ക് എസ്.എം.എസും വാടാസ്പ്പ് സന്ദേശങ്ങളും അയക്കുന്നതായി ഒരു യുവവനിത ഐ.എ.എസ് ഓഫീസർ പരാതിപ്പെട്ടിട്ടുണ്ടെന്ന് പരസ്യമായി പറഞ്ഞത് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് ഇതിന്റെ സ്‌ക്രീൻ ഷോട്ടുകളും അദ്ദേഹം പങ്കുവച്ചിരുന്നു.

വനിതകളായ ജൂനിയർ ഐഎഎസ് ഓഫീസർമാരോട് മോശമായി പെരുമാറിയതിനാണ് ബിശ്വനാഥ് സിൻഹയെ ആ സ്ഥാനത്ത് നിന്നും മാറ്റിയതെന്ന് ജ്യോതികുമാർ ചാമക്കാല പറയുന്നു. ഒരു ജൂനിയർ ഐഎഎസ് ഓഫീസറോട് സിൻഹ മോശമായി പെരുമാറിയതിനെ തുടർന്ന് അവരുടെ രക്ഷിതാക്കൾ നേരത്തെ മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിരുന്നു. പിന്നീട് ട്രെയിനിംഗിലുള്ള രണ്ട് യുവ വനിത ഐഎഎസുകാരോടും ബിശ്വനാഥ് സിൻഹ സമാനമായ രീതിയിൽ പെരുമാറി.

ഇവർ മുസൂറിയിലെ ഐഎഎസ് അക്കാദമിയിൽ ഇതേക്കുറിച്ച് പരാതി നൽകി. ഈ പരാതി മസൂറിയിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. പ്രശ്‌നം ഒതുക്കി തീർക്കാൻ ബിശ്വനാഥ് സിൻഹ നേരിട്ട് ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഇതോടെയാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റിയത്. എന്തിനാണ് ബിശ്വനാഥ് സിൻഹയെ മാറ്റിയതെന്ന കാര്യം ഇനിയും സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നും സിൻഹക്കെതിരായ പരാതി സർക്കാർ മുക്കിയിരിക്കുകയാണെന്നും ജ്യോതികുമാർ ചാമക്കാല ആരോപിച്ചിരുന്നു.

അതേ സമയം ഹബിശ്വനാഥ് സിൻഹയ്‌ക്കെതിരെ ഉയരുന്നത് നിരവധി ആരോപണങ്ങളാണ്.. വനിതാ ഐഎഎസുകാരുടെ പരാതികൾ ഗൗരവമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബിശ്വനാഥ് സിൻഹയ്ക്ക് പണി കിട്ടിയത്. വളരെ ഗുരുതര ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ചെവിയിൽ എത്തിയിട്ടും നടപടിയുണ്ടായില്ല. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് പൂഴ്‌ത്തിയെന്നാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ആരോപിച്ചിരുന്നത്.

നാല് ഐ എ എസുകാരികളാണ് ബിശ്വനാഥ് സിൻഹയ്ക്കെതിരെ പരാതി കൊടുത്തത്. കേരളത്തിൽ നിരവധി സാമൂഹിക ഇടപെടലുകൾ നടത്തിയ ഉദ്യോഗസ്ഥയ്ക്ക പോലും ഈ ഉദ്യോഗസ്ഥനെ കൊണ്ട് നിൽക്കകള്ളി ഇല്ലായിരുന്നു. ജോലിയിൽ നിന്ന് ലീവെടുത്ത് മാറേണ്ടി അവസ്ഥ പോലും വന്നു. ഈ ഐ എ എസുകാരന്റെ വീട്ടിന് അടുത്തായിരുന്നു ഐഎഎസുകാരിയുടെ താമസം. ബൈനോക്കുലർ പ്രയോഗമായിരുന്നു ഐ എ എസുകാരിയെ അസ്വസ്ഥമാക്കിയത്. നിവർത്തിയില്ലാതെയായിരുന്നു ലീവെടുക്കൽ. ഇതിന് സമാനമായി ആർക്കും വാട്സാപ്പ് മെസേജും അയക്കും. നെതർലണ്ടിലെ രാജാവ് ആലപ്പുഴയിൽ എത്തിയപ്പോൾ ഒരു യുവ ഐഎഎസുകാരിയോട് ചോദിച്ചത് അറിഞ്ഞ് ഏവരും ഞെട്ടി. പരസ്യമായി മുറിയിലേക്ക് വിളിക്കുകയാണ് ചെയ്തത്. ഈ കഥയും പുറത്ത് വന്നതോടെയാണ് ബിശ്വനാഥ് സിൻഹയെന്ന വിശ്വസ്തനെ മുഖ്യമന്ത്രിയും കൈവിട്ടത്. ആദ്യ പരാതിക്കാരി കേഡർ ഉപേക്ഷിച്ച് തിരിച്ചു പോവുകയും ചെയ്തു.

അർദ്ധരാത്രിയിലും പുലർച്ചെയും വാട്സാപ്പിൽ അശ്ലീല മെസേജുകൾ അയക്കുകയും വിവിധ നമ്പറുകളിൽ നിന്ന് ഫോൺ വിളിച്ച് ശല്യപ്പെടുത്തുന്നതായാണ് സിൻഹയ്‌ക്കെതിരായ ആക്ഷേപം. യുവ അസിസ്റ്റന്റ് കളക്ടർ പദവിയുള്ള ഉദ്യോഗസ്ഥകളടക്കം മൂന്ന് പേരാണ് പരാതിയുമായി സർക്കാരിനെ സമീച്ചത്. തിരുവനന്തപുരത്തു നിന്നു മാത്രമല്ല കൊച്ചിയിൽ നിന്നും ഈ ഉദ്യോഗസ്ഥനെതിരെ പരാതിയുണ്ട്. ഒരു സുപ്രധാന വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ, പ്രളയകാലത്ത് ഉത്തരേന്ത്യക്കാരിയായ യുവ ഉദ്യോഗസ്ഥയെ രാത്രി പന്ത്രണ്ടരയ്ക്ക് വ്യത്യസ്ത നമ്പരുകളിൽ നിന്ന് വിളിച്ചതിനെതിരെ അവർ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ് ഗ്രൂപ്പിൽ പരാതിപ്പെട്ടിരുന്നു. മുതിർന്ന ഉദ്യോഗസ്ഥന്റെ സന്ദേശവും അതിന് നൽകിയ മറുപടിയും അവർ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.

രാത്രി 10.32ന് വിളിച്ച് ആവശ്യപ്പെട്ട വിവരങ്ങൾ താൻ നൽകിയെന്നും 12.30ന് മറ്റൊരു നമ്പരിൽ നിന്ന് വിളിച്ചെന്നുമാണ് ഈ ഉദ്യോഗസ്ഥയുടെ പരാതി. പത്തരയ്ക്ക് ചോദിച്ച അതേ വിവരങ്ങളാണ് വീണ്ടും ആവശ്യപ്പെട്ടത്. പിന്നീട് സ്ത്രീകളുടെ വസ്ത്രങ്ങളെക്കുറിച്ചടക്കം അശ്ലീല സംഭാഷണങ്ങളുണ്ടായെന്നും പരാതിയിലുണ്ട്.

നല്ല ബ്രാ വിർജിന്റേതാണെന്ന് ഇയാൾ പറഞ്ഞതായാണ് സൂചന. ഒരു വീഡിയോ കോൺഫറൻസിനിടെ ഈ ഉദ്യോഗസ്ഥൻ, പരാതി ഉന്നയിച്ച വനിതാ ഉദ്യോഗസ്ഥരോട് ക്ഷമാപണം നടത്തി. പക്ഷേ, വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത കളക്ടർമാർ അടക്കമുള്ളവർ കരുതിയത് മുതിർന്ന ഉദ്യോഗസ്ഥൻ പരുഷമായി പെരുമാറിയതിന് ക്ഷമാപണം നടത്തിയെന്നാണ് .ഇതിനു പിന്നാലെ, രണ്ട് വനിതാ ഐഎഎസുകാരെ ഈ ഉദ്യോഗസ്ഥൻ ഫോണിൽ വിളിച്ചും മാപ്പപേക്ഷിച്ചു.

ഐഎഎസുകാരികൾ ഇത് റെക്കാഡ് ചെയ്ത് ഉന്നതർക്ക് കൈമാറിയെന്നാണ് വിവരം. വനിതാ ഐഎഎസുകാർ പരാതിയുമായെത്തിയതോടെ സംസ്ഥാന സർവീസിലെ ചില വനിതാ ഉദ്യോഗസ്ഥരും ഇയാൾക്കെതിരെ ആരോപണമുന്നയിച്ചിട്ടുണ്ട്. രണ്ട് വർഷമായി തങ്ങളോട് മോശമായി പെരുമാറുന്നതായാണ് പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP