Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഊട്ടിയിലെ ഹെലികോപ്ടർ അപകടത്തിന് 'ചിരി' റിയാക്ഷൻ; ആഹ്ലാദം പ്രകടിപ്പിച്ച് കമന്റുകളും; മലയാള വാർത്താ ചാനലുകളുടെ കമന്റ് ബോക്‌സിലും ആഘോഷ കമന്റുകൾ; രാജ്യം കരയുമ്പോൾ പൊട്ടിച്ചിരിക്കുന്ന സ്ലീപ്പർ സെല്ലുകൾ; റാവത്തിന്റെ മരണം ആഘോഷമാക്കിയവരെല്ലാം നിരീക്ഷണത്തിലേക്ക്

ഊട്ടിയിലെ ഹെലികോപ്ടർ അപകടത്തിന് 'ചിരി' റിയാക്ഷൻ; ആഹ്ലാദം പ്രകടിപ്പിച്ച് കമന്റുകളും; മലയാള വാർത്താ ചാനലുകളുടെ കമന്റ് ബോക്‌സിലും ആഘോഷ കമന്റുകൾ; രാജ്യം കരയുമ്പോൾ പൊട്ടിച്ചിരിക്കുന്ന സ്ലീപ്പർ സെല്ലുകൾ; റാവത്തിന്റെ മരണം ആഘോഷമാക്കിയവരെല്ലാം നിരീക്ഷണത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഊട്ടിക്ക് അടുത്ത് വ്യോമസേന ഹെലി കോപ്റ്റർ തകർന്ന് വീണ സംഭവം രാജ്യത്തെ ഞെട്ടിച്ചു. സംയുക്ത സൈനിക മേധാവിയാണ് കൊല്ലപ്പെട്ടത്. ഇതിനിടെയിലും അപകട വാർത്ത പുറത്ത് വന്നയുടൻ വിവിധ ചാനലുകളുടെ യൂട്യൂബ്, എഫ് ബി പേജുകളിൽ ആഘോഷം തീർക്കുകയാണ് ഒരു വിഭാഗം ആളുകൾ. ബിപിൻ റാവത്തിന്റെ മരണം ആഘോഷമാക്കിയവരെ നിരീക്ഷിക്കുകയാണ് കേന്ദ്ര ഏജൻസികൾ.

പ്രാദേശിക,ദേശീയ,അന്തർ ദേശീയ മാധ്യമങ്ങൾ വ്യത്യാസമില്ലാതെ വാർത്തകളിൽ 'ചിരി'റിയാക്ഷൻ ഇട്ട് കൊണ്ടാണ് പ്രതികരണം. അന്തർദേശീയ മാധ്യമങ്ങളിൽ ആഹ്ലാദം പ്രകടിപ്പിച്ച് കമന്റുകളും, റിയാക്ഷനും ഇടുന്നതിൽ പാക്കിസ്ഥാൻ കാരാണ് കൂടുതൽ എങ്കിൽ, ദേശീയ മാധ്യമങ്ങളുടെ കമന്റ് ബോക്‌സിൽ ആഘോഷം തീർക്കുന്നത് മലയാളികളായ ഇസ്ലാമിസ്റ്റുകളാണ്. മലയാള വാർത്താ ചാനലുകളുടെ കമന്റ് ബോക്‌സിലും പ്രതികരണമെത്തി.

ബിപിൻ റാവത്ത് സംയുക്ത സൈനിക മേധാവിയായതോടെ കശ്മീരിലടക്കം ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു.കാശ്മീരിലെ ഇസ്ലാമിക ഭീകരവാദികളെ അടിച്ചമർത്തിയതിൽ പ്രധാനി. ഇതെല്ലാം ചിലരുടെ ആഘോഷത്തിന് കാരണമായി. ഇതിനെ ഗൗരവത്തോടെ സൈന്യം കാണും. ഇത്തരം പ്രൊഫാലുകളെല്ലാം രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണത്തിലാക്കും. ഇസ്ലാമിക തീവ്രവാദികൾക്ക് റാവത്തിനോടുള്ള എതിർപ്പും വിദ്വേഷവുമാണ് ഇവരുടെ പ്രതികരണങ്ങളിൽ പ്രതിഫലിക്കുന്നതെന്ന് വ്യക്തം. രാജ്യം വൻ സൈനിക ശക്തിയായി മാറാൻ ശ്രമിക്കുന്നതിനിടയിൽ ആണ് ഈ അപകടം നടന്നതെന്നും ശ്രദ്ധേയം.

മുൻപ് പുൽവാമ ഭീകരവാദി ആക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിൽ സമാനമായ ആഹ്ലാദം ഇത്തരക്കാർ പ്രകടിപ്പിച്ചിരുന്നു. സൈന്യത്തെ അപകീർത്തിപ്പെടുത്തുന്നതും, രാജ്യ വിരുദ്ധവുമായ നിരവധി പോസ്റ്റുകൾ ഇവരുടെ പ്രൊഫൈലുകളിൽ കാണാം. ഒറിജിനൽ പ്രൊഫൈലുകളിലും, ഫെയ്ക്ക് പ്രൊഫൈലിലും എത്തിയാണ് പരസ്യമായി ഇന്ത്യാവിരുദ്ധത പ്രകടിപ്പിക്കുന്നത്.മലപ്പുറം,കണ്ണൂർ,പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇത്തരത്തിൽ ഹേറ്റ് ക്യാമ്പയിനിന് നേതൃത്വം നൽകുന്നതെന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു.

കേരളത്തിൽ ഐ.എസ്,ലക്ഷ്‌കറെ ,ഇന്ത്യൻ മുജാഹിദീൻ ഭീകരവാദികളെ പിന്തുണയ്ക്കുന്നവരും, ഇസ്ലാമിക ഭീകരവാദികളുടെ സ്ലീപ്പർ സെല്ലുകളായി പ്രവർത്തിക്കുന്നവരും ഉണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇന്ത്യയെ തകർക്കാൻ ചില വിദേശ രാജ്യങ്ങളിൽ നിന്നും ഭീകരവാദികൾക്ക് 200 കോടി രൂപയോളം എത്തിയതായി ഇന്റലിജൻസിന് വിവരമുണ്ട്. കരുനാഗപ്പള്ളി, മലപ്പുറം, കണ്ണൂർ,കോഴിക്കോട്,കൊച്ചി,എന്നീ ജില്ലകൾ കേന്ദ്രീകരിച്ചാണ് കേരളത്തിൽ പണം എത്തിയതെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തിയതായാണ് സൂചന.

സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മോശം കാലാവസ്ഥയോ, സാങ്കേതിക തകരാറോ ആവാം അപകട കാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. അതേ സമയം അട്ടിമറി സാധ്യതയും പരിശോധിച്ച് വരികയാണ്. അട്ടിമറിക്കുള്ള സാധ്യത പ്രതിരോധ വിദഗ്ദ്ധർ തള്ളിക്കളയുന്നില്ല. ഇതും പരിശോധിക്കും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP