പഠനത്തിൽ മിടുമിടുക്കി; ബി.എസ്.സിക്ക് നേടിയത് 90 ശതമാനത്തിലേറെ മാർക്ക്; സ്വാശ്രയ മുതലാളിമാർക്ക് ലക്ഷങ്ങൾ ഫീസ് നൽകാൻ ഇല്ലാത്തതിനാൽ പഠനം നിർത്താനൊരുങ്ങി ശിഖ; സർക്കാർ കോളജുകളിൽ എം.എസ്.സി ബയോകെമിസ്ട്രി ഇല്ലാത്തതിനാൽ ഭാവി അനിശ്ചിതത്വത്തിലായ നിരവധി പേർ വേറെയും
മറുനാടൻ ഡെസ്ക്
പത്തനംതിട്ട: ബി.എസ്.സിക്ക് തൊണ്ണൂറ് ശതമാനത്തിന് മുകളിൽ മാർക്ക് നേടിയിട്ടും ഉപരിപഠനത്തിന് സാധ്യത ഇല്ലാത്തതിനാൽ പഠനം നിർത്താനൊരുങ്ങി ഒരു പെൺകുട്ടി. പത്തനംതിട്ട ജില്ലയിലെ തെങ്ങമം ഗീതാലയത്തിൽ ശിഖ എന്ന പെൺകുട്ടിയാണ് സംസ്ഥാനത്ത് കോഴ്സിന്റെ അപര്യാപ്തത മൂലം പഠനം തന്നെ ഉപേക്ഷിക്കുന്നത്. സംസ്ഥാനത്തെ സർക്കാർ മേഖലയിൽ ബയകെമിസ്ട്രിക്ക് പിജി കോഴ്സുകൾ ഇല്ലാത്തതാണ് ശിഖയുടെ വിദ്യാഭ്യാസം തന്നെ വഴിമുട്ടി നിൽക്കാൻ കാരണം.
പത്താം ക്ലാസിലും പ്ലസ് ടുവിനും മികച്ച വിജയം നേടിയാണ് ശിഖ പത്തനംതിട്ട ജില്ലയിലെ ഒരു പ്രമുഖ കോളജിൽ ബിരുദ പഠനത്തിന് ചേരുന്നത്. ബയോകെമിസ്ട്രി മെയിൻ എടുത്തായിരുന്നു ബിരുദ പഠനം. ലോകത്തിന്റെ ഭാവി ബയോകെമിസ്ട്രിയെ ചുറ്റിപ്പറ്റിയാണ് എന്ന തിരിച്ചറിവും ലോകമെമ്പാടും അനന്തമായ ജോലി സാധ്യതകളുമായിരുന്നു ശിഖയെ ഈ വിഷയം തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ, സംസ്ഥാനത്തെ ഒരൊറ്റ സർക്കാർ കോളജിലും ബയോകെമിസ്ട്രിയിൽ എം.എസ്.സി കോഴ്സ് ഇല്ലായെന്ന് ഈ പെൺകുട്ടി തിരിച്ചറിയുന്നത് ഡിഗ്രിക്ക് 90 ശതമാനത്തിലേറെ മാർക്ക് വാങ്ങി പാസായതിന് പിന്നാലെയാണ്.
പി ജി പ്രവേശനത്തിനുള്ള ഇൻഡക്സ് മാർക്ക് 902.476 ആണ് ശിഖക്ക് ഉള്ളത്. എന്നാൽ, കേരള, എംജി സർവകലാശാലകളിൽ എം.എസ്.സി ബയോകെമിസ്ട്രിയിൽ സർക്കാർ സീറ്റുകൾ ഇല്ലാത്തതാണ് ഈ മിടുക്കിയുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നത്. ഇഷ്ട വിഷയമായ ബയോകെമിസ്ട്രിയിൽ ഉപരിപഠനത്തിന് ഇനി ആശ്രയിക്കേണ്ടത് സ്വാശ്രയ കോളജുകളെയാണ്. അതിന് ലക്ഷങ്ങൾ ഫീസ് വേണ്ടിവരും. സെയിൽസ് മാനായ ശിഖയുടെ അച്ഛന് അത്രയധികം പണം കണ്ടെത്താനാകില്ല. അതിനാൽ പഠനം ഉപേക്ഷിക്കുക മാത്രമാണ് മുന്നിലുള്ള ഏകവഴിയെന്ന് ഈ പെൺകുട്ടി പറയുന്നു. നിരവധി കുട്ടികൾ ബയോകെമിസ്ട്രി പഠിച്ച ശേഷം ലക്ഷങ്ങൾ ഫീസ് നൽകാൻ ഇല്ലാത്തതിനാൽ പഠനം അവസാനിപ്പിക്കേണ്ട ഗതികേടിലാണെന്നും ഈ പെൺകുട്ടി പറയുന്നു. തങ്ങളുടെ കോളജിൽ നിന്നും മാത്രം ഈ വർഷം 35 പേർ മികച്ച വിജയം നേടിയെന്ന് ശിഖ ചൂണ്ടിക്കാട്ടുന്നു. ഇതിൽ ഭൂരിപക്ഷം വിദ്യാർത്ഥികളും 85 ശതമാനത്തിൽ അധികം മാർക്ക് വാങ്ങിയാണ് പാസായത്. എന്നാൽ, വെറും അഞ്ച് പേർക്ക് മാത്രമാണ് എം.എസ്.സി ബയോകെമിസ്ട്രിക്ക് അഡ്മിഷൻ ലഭിച്ചതെന്നും ശിഖ പറയുന്നു.
വളരെ ഇഷ്ടപ്പെട്ടാണ് ബയോകെമിസ്ട്രി തിരഞ്ഞെടുത്തത് എന്ന് ശിഖ പറയുന്നു. അനന്ത സാധ്യതകളുള്ള വിഷയം എന്ന നിലയിലും ലോകത്ത് മെഡിക്കൽ ഗവേഷണ രംഗത്ത് നിസ്തൂലമായ സേവനം നൽകുന്ന ശാസ്ത്രശാഖ എന്ന നിലയിലും വളരെ പ്രതീക്ഷയോടെയാണ് പഠിച്ചത്. എന്നാൽ,ബി.എസ്.സിയിൽ മികച്ച വിജയം നേടിയിട്ടും കേരളത്തിൽ ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദ പഠനത്തിന് അവസരം വളരെ കുറവാണെന്ന് ശിഖ പറയുന്നു.
ബി.എസ്.സി ഇഷ്ടം പോലെ; പിജി സീറ്റുകൾ വിരലിലെണ്ണാവുന്നവ
കേരള യൂണിവേഴ്സിറ്റിയുടെ ഗവൺമെന്റ്- എയ്ഡഡ്- സെൽഫ് ഫിനാൻസിങ് കോളജുകളിൽ നിന്ന് മാത്രം പ്രതിവർഷം 360ഓളം കുട്ടികൾ ബയോകെമിസ്ട്രിയിൽ ബിരുദ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നു എന്നാണ് കണക്ക്. ഇതിൽ തുടർപഠനത്തിന് യോഗ്യത നേടുന്ന കുട്ടികൾക്ക് 15 ഗവൺമെന്റ് സീറ്റും 15 എയ്ഡഡ് സീറ്റുകളുമാണ് നിലവിലുള്ളത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എട്ട് കോളജുകളിലായി 300 ബിരുദ സീറ്റുകൾ ഉള്ളപ്പോൾ ബിരുദാനന്തരബിരുദത്തിന് യൂണിവേഴ്സിറ്റിയിൽ ഉൾപ്പെടെ 32 സീറ്റുകൾ മാത്രമാണ് ഉള്ളത്. കണ്ണൂർ സർവകലാശാലയിലാകട്ടെ ബിരുദ കോഴ്സുകളോ പിജി കോഴ്സുകളോ ഈ വിഷയത്തിൽ സർക്കാർ-എയ്ഡഡ് കോളജുകളിൽ ഇല്ല. ഇത്രയും പ്രാധാന്യമുള്ള ഒരു കോഴ്സ് സെൽഫ് ഫിനാൻസിങ് മേഖലയിലാണ് മാറിമാറി വന്ന സർക്കാരുകൾ ബയോകെമിസ്ട്രിയെ പരിഗണിക്കുന്നത്.
ഇത് കേരളത്തിലെ മാത്രം അവസ്ഥയാണെന്നാണ് ബയോകെമിസ്ട്രി വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്. ലോകമെങ്ങും ഇന്ന് വളരെയധികം ശ്രദ്ധ നൽകുന്ന ഒരു ശാസ്ത്ര ശാഖയാണ് ബയോകെമിസ്ട്രി. കേരളത്തിലെ നിരവധി സർക്കാർ-എയ്ഡഡ് കോളജുകളിൽ ബി.എസ്.സി ബയോകെമിസ്ട്രി കോഴ്സുകൾ ഉണ്ട്. ഇത് കണ്ട് മിടുക്കരായ നിരവധി പേർ പ്ലസ്ടുവിന് ശേഷം ബയോകെമിസ്ട്രി തിരഞ്ഞെടുക്കും. അപ്പോൾ കേരളത്തിലെ ഇതിന്റെ ഉപരിപഠന സാധ്യതയെ കുറിച്ച് ആരും അന്വേഷിക്കാറില്ല. എന്നാൽ, കേരളത്തിലെ ഒരൊറ്റ സർക്കാർ കോളജിലും എം.എസ്.സി ബയോകെമിസ്ട്രി ഇല്ല എന്നതാണ് യാഥാർത്ഥ്യം. ഇതുവഴി മിടുക്കരായ ഒട്ടനവധി വിദ്യാർത്ഥികളാണ് ഓരോ വർഷവും തങ്ങളുടെ സ്വപ്നങ്ങൾ സ്വയം ഇല്ലാതാകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്നത്.
അനന്തമായ തൊഴിൽ- ഗവേഷണ സാധ്യതകളുള്ള ഒരു ശാസ്ത്ര ശാഖയിൽ ബിരുദമെടുത്ത ശേഷം, മതിയായ തുടർപഠന സാധ്യതകളില്ലാതെ പഠനം പാതിയിൽ ഉപേക്ഷിക്കേണ്ടി വരുന്നത് ഓരോ വർഷവും നൂറുകണക്കിന് വിദ്യാർത്ഥികളാണ്. ലോകത്തിൽ ജൈവരസന്ത്ര മേഖലയിൽ കേരളത്തിന്റെ സംഭാവനകളായി ഉയർന്ന് വരേണ്ടിയിരുന്ന അനവധി പ്രതിഭകൾ ഇത്തരത്തിൽ അവസരം നിഷേധിക്കപ്പെട്ട് പോയിട്ടുണ്ട്.
അവഗണിക്കപ്പെടുന്നത് അനന്ത സാധ്യതകളുള്ള വിഷയം
ലോകമെമ്പാടും അനന്ത സാധ്യതകളുള്ള വിഷയമാണ് ബയോകെമിസ്ട്രി എന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. ആധുനിക വൈദ്യശാസ്ത്ര രംഗത്ത് ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെ കണ്ടുപിടിക്കുന്നതിന് ഈ ശാസ്ത്രശാഖ നൽകുന്ന പങ്ക് വളരെ വലുതാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി രസന്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹമാകുന്നതും ബയോകെമിസ്ട്രി ഗവേഷകരാണെന്നും ഇവർ പറയുന്നു. നൊബേൽ സമ്മാന ജേതാക്കളിൽ രണ്ട് പ്രാവശ്യം നൊബേൽ സമ്മാനം നേടിയ ഫ്രെഡറിക് സാംഗർ മുതൽ 2020ൽ നൊബേൽ സമ്മാനത്തിന് അർഹയായ ജെന്നിഫർ ഡൂഡ്ന വരെ ബയോകെമിസ്ട്രി ഗവേഷകർ ആയിരുന്നു. ഇന്ത്യയുടെ മുൻനിര ഗവേഷകരിൽ കേരളത്തിലെ ബയോകെമിസ്റ്റുകളായ ഡോ. കെ ടി അഗസ്റ്റിനും ഡോ. വേണുഗോപാൽ പി മേനോനും മാത്രമാണ് ഇടംപിടിച്ചിട്ടുള്ളത്. ഇതിൽ ഡോ. കെ ടി അഗസ്റ്റിൻ, ലോക ഗവേഷകരുടെ റാങ്കിങ് പട്ടികയിൽ 434-ാം സ്ഥാനത്താണെന്നും ബയോകെമിസ്ട്രി വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
കേരളം ഒഴികെ ലോകമെമ്പാടും ഇന്ന് ബയോകെമിസ്ട്രി എന്ന ശാസ്ത്ര ശാഖയെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. വർത്തമാനകാല ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളായ വിവിധതരം സൂക്ഷ്മാണുക്കളുടെ ആക്രമണം, പരിസ്ഥിതി മലിനീകരണം, ആഗോള താപനം എന്നിവക്കെല്ലാം ഉള്ള മറുപടിയും പ്രതീക്ഷയും ബയോകെമിസ്ട്രി മാത്രമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് വൈറസിന്റെ ജനിതകഘടന, വ്യാപനം, ഇല്ലായ്മ ചെയ്യൽ എന്നീ അടിസ്ഥാന തലത്തിലുള്ള പഠനങ്ങൾക്ക് ജൈവരസതന്ത്രത്തിനുള്ള സ്ഥാനം വിലപ്പെട്ടതാണെന്നും ഇവർ പറയുന്നു. ഗവേഷണ സ്ഥാപനങ്ങൾ, ഫാർമസ്യൂട്ടിക്കൽ ലാബുകൾ, പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെല്ലാം തന്നെ ബയോകെമിസ്റ്റുകൾ വലിയ പങ്കാണ് വഹിക്കുന്നത് എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
തൊഴിൽ സാധ്യതയും വളരെയേറെ
ലോകമെമ്പാടും വലിയ തൊഴിൽ സാധ്യതയാണ് ഈ വിഷയം തുറന്നിടുന്നത്. എന്നാൽ, കേരളം ഇപ്പോഴും ഈ ശാസ്ത്ര മേഖലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ല. ബയോകെമിസ്ട്രി വിദഗ്ദ്ധർക്ക് ഗവേഷണ സ്ഥാപനങ്ങളുടെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗത്തിൽ പ്രവർത്തിക്കാൻ സാധിക്കും. ഫാർമസ്യൂട്ടിക്കൽ, ബയോടെക് കമ്പനികളിലും തൊഴിലവസരങ്ങളുണ്ട്. കേരളത്തിലെ പ്രധാന ഗവേഷണ സ്ഥാപനങ്ങളായ ഐസർ, ടിബിജിആർഐ, സിടിസിആർഐ, എൻഐഐഎസ്ടി, ആർജിസിബി, പുതുതായി നിലവിൽ വന്ന ബയോളജിക്കൽ പാർക്ക് എന്നീ സ്ഥാപനങ്ങളിൽ ബയോകെമിസ്ട്രി ഗവേഷകർ വഹിക്കുന്ന പങ്ക് നിസ്തൂലമാണ്. മലിനീകരണ നിയന്ത്രണ ബോർഡ്, വിവിധ രോഗനിർണയ ലാബുകൾ, മരുന്ന് നിർമ്മാണ കമ്പനികൾ, ക്വാളിറ്റി കൺട്രോൾ ലാബുകൾ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, മിൽമ തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ ഒട്ടനവധി തൊഴിലവസങ്ങളാണ് ഈ മേഖലയിൽ ഉള്ളത്. കാൻസർ റിസർച്ച്, എയ്ഡ്സ് കൺട്രോൾ, ജീവിത ശൈലീരോഗനിവാരണം തുടങ്ങിയവയിലും ബയോകെമിസ്ട്രി വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
പിജി കോഴ്സ് എന്ന ആവശ്യം വനരോദനമാകുന്നു
സംസ്ഥാനത്തെ സർക്കാർ കോളജുകളിൽ ബയോകെമിസ്ട്രിയിൽ എം.എസ്.സി വേണമെന്ന ആവശ്യം കാലങ്ങളായി ഈ സബ്ജക്ട് പഠിക്കുന്ന വിദ്യാർത്ഥികൾ ഉയർത്തുന്നുണ്ട്. എന്നാൽ പലപ്പോഴും ഈ വിഷയത്തെ തഴയുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. 1999ൽ തിരുവനന്തപുരം വിമൻസ് കോളജിൽ ബയോകെമിസ്ട്രിയിൽ ബിരുദ കോഴ്സ് ആരംഭിച്ചിട്ടും പിജി കോഴ്സിന് അനുവാദം നൽകിയിട്ടില്ല. ഈ കോളജ് ഉൾപ്പെടെ തിരുവനന്തപുരത്ത് മാത്രം നാല് കോളജുകളിൽ ബയോകെമിസ്ട്രിയിൽ ബിരുദ പഠനം നടക്കുന്നുണ്ട്. എന്നാൽ, ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദ പഠനത്തിന് കേരളത്തിൽ ഒരു സർക്കാർ കോളജിലും അവസരമില്ല. ഇതിന് മാറ്റമുണ്ടാകണം എന്നാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്. ഈ വിഷയത്തിൽ അധികൃതരുടെ ശ്രദ്ധ എത്രയും വേഗം എത്തിച്ചേരണമെന്നാണ് ഇവരുടെ ആവശ്യം.
സെൽഫ് ഫിനാൻസിങ് കോളജുകളിൽ പ്രവേശനം നേടാനാകുക ഭീമമായ തുക ഫീസ് നൽകാൻ ശേഷിയുള്ള വിദ്യാർത്ഥികൾക്ക് മാത്രമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. അതിന് കഴിയാത്തവർ പഠനം അവസാനിപ്പിക്കുകയോ മറ്റ് കോഴ്സുകളിലേക്ക് തിരിയുകയോ ആണ് പതിവ്. 85 ശതമാനം മാർക്ക് വാങ്ങുന്നവർക്ക് പോലും ഗവൺമെന്റ് കോളജുകളിൽ പഠിക്കാനാകാതെ പഠനം വഴിമുട്ടി നിൽക്കുന്ന അവസ്ഥയാണ് ഉള്ളത്. കേരളത്തിൽ ശാസ്ത്ര മേഖലയെ പ്രമോട്ട് ചെയ്യുന്ന ഇടത് പക്ഷ സർക്കാർ പോലും എന്തുകൊണ്ടാണ് ഈ ശാസ്ത്ര മേഖലയോട് ഇങ്ങനെ മുഖം തിരിക്കുന്നതെന്ന് വിദ്യാർത്ഥികൾ ചോദിക്കുന്നു. ഇത് സംബന്ധിച്ച് സർക്കാരിന് നിവേദനം അയച്ചിട്ടുണ്ടെന്നും പുതിയ പിജി കോഴ്സ് സർക്കാർ മേഖലയിൽ അനുവദിക്കും എന്നാണ് പ്രതീക്ഷയെന്നും വിദ്യാർത്ഥികൾ പറയുന്നു.
Stories you may Like
- ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും പുറത്തായതിന്റെ നിരാശ വെളിപ്പെടുത്തി ശിഖ പാണ്ഡെ
- മണാലി യാത്രയ്ക്കു ശേഷം എച്ച്ഐവി ടെസ്റ്റ് നടത്തിയെന്ന് ശിഖർ ധവാൻ
- മകനെ കുറിച്ചുള്ള ശിഖർ ധവാന്റെ പോസ്റ്റിൽ പ്രതികരിച്ച് അക്ഷയ് കുമാർ
- ഐഷ മുഖർജിയുമായി ബന്ധം പിരിഞ്ഞതിനെക്കുറിച്ച് ശിഖർ ധവാൻ
- മകന്റെ പിറന്നാൾ ദിനത്തിൽ ശിഖർ ധവാന്റെ വൈകാരിക കുറിപ്പ്
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്