പഠനത്തിൽ മിടുമിടുക്കി; ബി.എസ്.സിക്ക് നേടിയത് 90 ശതമാനത്തിലേറെ മാർക്ക്; സ്വാശ്രയ മുതലാളിമാർക്ക് ലക്ഷങ്ങൾ ഫീസ് നൽകാൻ ഇല്ലാത്തതിനാൽ പഠനം നിർത്താനൊരുങ്ങി ശിഖ; സർക്കാർ കോളജുകളിൽ എം.എസ്.സി ബയോകെമിസ്ട്രി ഇല്ലാത്തതിനാൽ ഭാവി അനിശ്ചിതത്വത്തിലായ നിരവധി പേർ വേറെയും

മറുനാടൻ ഡെസ്ക്
പത്തനംതിട്ട: ബി.എസ്.സിക്ക് തൊണ്ണൂറ് ശതമാനത്തിന് മുകളിൽ മാർക്ക് നേടിയിട്ടും ഉപരിപഠനത്തിന് സാധ്യത ഇല്ലാത്തതിനാൽ പഠനം നിർത്താനൊരുങ്ങി ഒരു പെൺകുട്ടി. പത്തനംതിട്ട ജില്ലയിലെ തെങ്ങമം ഗീതാലയത്തിൽ ശിഖ എന്ന പെൺകുട്ടിയാണ് സംസ്ഥാനത്ത് കോഴ്സിന്റെ അപര്യാപ്തത മൂലം പഠനം തന്നെ ഉപേക്ഷിക്കുന്നത്. സംസ്ഥാനത്തെ സർക്കാർ മേഖലയിൽ ബയകെമിസ്ട്രിക്ക് പിജി കോഴ്സുകൾ ഇല്ലാത്തതാണ് ശിഖയുടെ വിദ്യാഭ്യാസം തന്നെ വഴിമുട്ടി നിൽക്കാൻ കാരണം.
പത്താം ക്ലാസിലും പ്ലസ് ടുവിനും മികച്ച വിജയം നേടിയാണ് ശിഖ പത്തനംതിട്ട ജില്ലയിലെ ഒരു പ്രമുഖ കോളജിൽ ബിരുദ പഠനത്തിന് ചേരുന്നത്. ബയോകെമിസ്ട്രി മെയിൻ എടുത്തായിരുന്നു ബിരുദ പഠനം. ലോകത്തിന്റെ ഭാവി ബയോകെമിസ്ട്രിയെ ചുറ്റിപ്പറ്റിയാണ് എന്ന തിരിച്ചറിവും ലോകമെമ്പാടും അനന്തമായ ജോലി സാധ്യതകളുമായിരുന്നു ശിഖയെ ഈ വിഷയം തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ, സംസ്ഥാനത്തെ ഒരൊറ്റ സർക്കാർ കോളജിലും ബയോകെമിസ്ട്രിയിൽ എം.എസ്.സി കോഴ്സ് ഇല്ലായെന്ന് ഈ പെൺകുട്ടി തിരിച്ചറിയുന്നത് ഡിഗ്രിക്ക് 90 ശതമാനത്തിലേറെ മാർക്ക് വാങ്ങി പാസായതിന് പിന്നാലെയാണ്.
പി ജി പ്രവേശനത്തിനുള്ള ഇൻഡക്സ് മാർക്ക് 902.476 ആണ് ശിഖക്ക് ഉള്ളത്. എന്നാൽ, കേരള, എംജി സർവകലാശാലകളിൽ എം.എസ്.സി ബയോകെമിസ്ട്രിയിൽ സർക്കാർ സീറ്റുകൾ ഇല്ലാത്തതാണ് ഈ മിടുക്കിയുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നത്. ഇഷ്ട വിഷയമായ ബയോകെമിസ്ട്രിയിൽ ഉപരിപഠനത്തിന് ഇനി ആശ്രയിക്കേണ്ടത് സ്വാശ്രയ കോളജുകളെയാണ്. അതിന് ലക്ഷങ്ങൾ ഫീസ് വേണ്ടിവരും. സെയിൽസ് മാനായ ശിഖയുടെ അച്ഛന് അത്രയധികം പണം കണ്ടെത്താനാകില്ല. അതിനാൽ പഠനം ഉപേക്ഷിക്കുക മാത്രമാണ് മുന്നിലുള്ള ഏകവഴിയെന്ന് ഈ പെൺകുട്ടി പറയുന്നു. നിരവധി കുട്ടികൾ ബയോകെമിസ്ട്രി പഠിച്ച ശേഷം ലക്ഷങ്ങൾ ഫീസ് നൽകാൻ ഇല്ലാത്തതിനാൽ പഠനം അവസാനിപ്പിക്കേണ്ട ഗതികേടിലാണെന്നും ഈ പെൺകുട്ടി പറയുന്നു. തങ്ങളുടെ കോളജിൽ നിന്നും മാത്രം ഈ വർഷം 35 പേർ മികച്ച വിജയം നേടിയെന്ന് ശിഖ ചൂണ്ടിക്കാട്ടുന്നു. ഇതിൽ ഭൂരിപക്ഷം വിദ്യാർത്ഥികളും 85 ശതമാനത്തിൽ അധികം മാർക്ക് വാങ്ങിയാണ് പാസായത്. എന്നാൽ, വെറും അഞ്ച് പേർക്ക് മാത്രമാണ് എം.എസ്.സി ബയോകെമിസ്ട്രിക്ക് അഡ്മിഷൻ ലഭിച്ചതെന്നും ശിഖ പറയുന്നു.
വളരെ ഇഷ്ടപ്പെട്ടാണ് ബയോകെമിസ്ട്രി തിരഞ്ഞെടുത്തത് എന്ന് ശിഖ പറയുന്നു. അനന്ത സാധ്യതകളുള്ള വിഷയം എന്ന നിലയിലും ലോകത്ത് മെഡിക്കൽ ഗവേഷണ രംഗത്ത് നിസ്തൂലമായ സേവനം നൽകുന്ന ശാസ്ത്രശാഖ എന്ന നിലയിലും വളരെ പ്രതീക്ഷയോടെയാണ് പഠിച്ചത്. എന്നാൽ,ബി.എസ്.സിയിൽ മികച്ച വിജയം നേടിയിട്ടും കേരളത്തിൽ ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദ പഠനത്തിന് അവസരം വളരെ കുറവാണെന്ന് ശിഖ പറയുന്നു.
ബി.എസ്.സി ഇഷ്ടം പോലെ; പിജി സീറ്റുകൾ വിരലിലെണ്ണാവുന്നവ
കേരള യൂണിവേഴ്സിറ്റിയുടെ ഗവൺമെന്റ്- എയ്ഡഡ്- സെൽഫ് ഫിനാൻസിങ് കോളജുകളിൽ നിന്ന് മാത്രം പ്രതിവർഷം 360ഓളം കുട്ടികൾ ബയോകെമിസ്ട്രിയിൽ ബിരുദ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നു എന്നാണ് കണക്ക്. ഇതിൽ തുടർപഠനത്തിന് യോഗ്യത നേടുന്ന കുട്ടികൾക്ക് 15 ഗവൺമെന്റ് സീറ്റും 15 എയ്ഡഡ് സീറ്റുകളുമാണ് നിലവിലുള്ളത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എട്ട് കോളജുകളിലായി 300 ബിരുദ സീറ്റുകൾ ഉള്ളപ്പോൾ ബിരുദാനന്തരബിരുദത്തിന് യൂണിവേഴ്സിറ്റിയിൽ ഉൾപ്പെടെ 32 സീറ്റുകൾ മാത്രമാണ് ഉള്ളത്. കണ്ണൂർ സർവകലാശാലയിലാകട്ടെ ബിരുദ കോഴ്സുകളോ പിജി കോഴ്സുകളോ ഈ വിഷയത്തിൽ സർക്കാർ-എയ്ഡഡ് കോളജുകളിൽ ഇല്ല. ഇത്രയും പ്രാധാന്യമുള്ള ഒരു കോഴ്സ് സെൽഫ് ഫിനാൻസിങ് മേഖലയിലാണ് മാറിമാറി വന്ന സർക്കാരുകൾ ബയോകെമിസ്ട്രിയെ പരിഗണിക്കുന്നത്.
ഇത് കേരളത്തിലെ മാത്രം അവസ്ഥയാണെന്നാണ് ബയോകെമിസ്ട്രി വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്. ലോകമെങ്ങും ഇന്ന് വളരെയധികം ശ്രദ്ധ നൽകുന്ന ഒരു ശാസ്ത്ര ശാഖയാണ് ബയോകെമിസ്ട്രി. കേരളത്തിലെ നിരവധി സർക്കാർ-എയ്ഡഡ് കോളജുകളിൽ ബി.എസ്.സി ബയോകെമിസ്ട്രി കോഴ്സുകൾ ഉണ്ട്. ഇത് കണ്ട് മിടുക്കരായ നിരവധി പേർ പ്ലസ്ടുവിന് ശേഷം ബയോകെമിസ്ട്രി തിരഞ്ഞെടുക്കും. അപ്പോൾ കേരളത്തിലെ ഇതിന്റെ ഉപരിപഠന സാധ്യതയെ കുറിച്ച് ആരും അന്വേഷിക്കാറില്ല. എന്നാൽ, കേരളത്തിലെ ഒരൊറ്റ സർക്കാർ കോളജിലും എം.എസ്.സി ബയോകെമിസ്ട്രി ഇല്ല എന്നതാണ് യാഥാർത്ഥ്യം. ഇതുവഴി മിടുക്കരായ ഒട്ടനവധി വിദ്യാർത്ഥികളാണ് ഓരോ വർഷവും തങ്ങളുടെ സ്വപ്നങ്ങൾ സ്വയം ഇല്ലാതാകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്നത്.
അനന്തമായ തൊഴിൽ- ഗവേഷണ സാധ്യതകളുള്ള ഒരു ശാസ്ത്ര ശാഖയിൽ ബിരുദമെടുത്ത ശേഷം, മതിയായ തുടർപഠന സാധ്യതകളില്ലാതെ പഠനം പാതിയിൽ ഉപേക്ഷിക്കേണ്ടി വരുന്നത് ഓരോ വർഷവും നൂറുകണക്കിന് വിദ്യാർത്ഥികളാണ്. ലോകത്തിൽ ജൈവരസന്ത്ര മേഖലയിൽ കേരളത്തിന്റെ സംഭാവനകളായി ഉയർന്ന് വരേണ്ടിയിരുന്ന അനവധി പ്രതിഭകൾ ഇത്തരത്തിൽ അവസരം നിഷേധിക്കപ്പെട്ട് പോയിട്ടുണ്ട്.
അവഗണിക്കപ്പെടുന്നത് അനന്ത സാധ്യതകളുള്ള വിഷയം
ലോകമെമ്പാടും അനന്ത സാധ്യതകളുള്ള വിഷയമാണ് ബയോകെമിസ്ട്രി എന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. ആധുനിക വൈദ്യശാസ്ത്ര രംഗത്ത് ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെ കണ്ടുപിടിക്കുന്നതിന് ഈ ശാസ്ത്രശാഖ നൽകുന്ന പങ്ക് വളരെ വലുതാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി രസന്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹമാകുന്നതും ബയോകെമിസ്ട്രി ഗവേഷകരാണെന്നും ഇവർ പറയുന്നു. നൊബേൽ സമ്മാന ജേതാക്കളിൽ രണ്ട് പ്രാവശ്യം നൊബേൽ സമ്മാനം നേടിയ ഫ്രെഡറിക് സാംഗർ മുതൽ 2020ൽ നൊബേൽ സമ്മാനത്തിന് അർഹയായ ജെന്നിഫർ ഡൂഡ്ന വരെ ബയോകെമിസ്ട്രി ഗവേഷകർ ആയിരുന്നു. ഇന്ത്യയുടെ മുൻനിര ഗവേഷകരിൽ കേരളത്തിലെ ബയോകെമിസ്റ്റുകളായ ഡോ. കെ ടി അഗസ്റ്റിനും ഡോ. വേണുഗോപാൽ പി മേനോനും മാത്രമാണ് ഇടംപിടിച്ചിട്ടുള്ളത്. ഇതിൽ ഡോ. കെ ടി അഗസ്റ്റിൻ, ലോക ഗവേഷകരുടെ റാങ്കിങ് പട്ടികയിൽ 434-ാം സ്ഥാനത്താണെന്നും ബയോകെമിസ്ട്രി വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
കേരളം ഒഴികെ ലോകമെമ്പാടും ഇന്ന് ബയോകെമിസ്ട്രി എന്ന ശാസ്ത്ര ശാഖയെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. വർത്തമാനകാല ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളായ വിവിധതരം സൂക്ഷ്മാണുക്കളുടെ ആക്രമണം, പരിസ്ഥിതി മലിനീകരണം, ആഗോള താപനം എന്നിവക്കെല്ലാം ഉള്ള മറുപടിയും പ്രതീക്ഷയും ബയോകെമിസ്ട്രി മാത്രമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് വൈറസിന്റെ ജനിതകഘടന, വ്യാപനം, ഇല്ലായ്മ ചെയ്യൽ എന്നീ അടിസ്ഥാന തലത്തിലുള്ള പഠനങ്ങൾക്ക് ജൈവരസതന്ത്രത്തിനുള്ള സ്ഥാനം വിലപ്പെട്ടതാണെന്നും ഇവർ പറയുന്നു. ഗവേഷണ സ്ഥാപനങ്ങൾ, ഫാർമസ്യൂട്ടിക്കൽ ലാബുകൾ, പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെല്ലാം തന്നെ ബയോകെമിസ്റ്റുകൾ വലിയ പങ്കാണ് വഹിക്കുന്നത് എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
തൊഴിൽ സാധ്യതയും വളരെയേറെ
ലോകമെമ്പാടും വലിയ തൊഴിൽ സാധ്യതയാണ് ഈ വിഷയം തുറന്നിടുന്നത്. എന്നാൽ, കേരളം ഇപ്പോഴും ഈ ശാസ്ത്ര മേഖലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ല. ബയോകെമിസ്ട്രി വിദഗ്ദ്ധർക്ക് ഗവേഷണ സ്ഥാപനങ്ങളുടെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗത്തിൽ പ്രവർത്തിക്കാൻ സാധിക്കും. ഫാർമസ്യൂട്ടിക്കൽ, ബയോടെക് കമ്പനികളിലും തൊഴിലവസരങ്ങളുണ്ട്. കേരളത്തിലെ പ്രധാന ഗവേഷണ സ്ഥാപനങ്ങളായ ഐസർ, ടിബിജിആർഐ, സിടിസിആർഐ, എൻഐഐഎസ്ടി, ആർജിസിബി, പുതുതായി നിലവിൽ വന്ന ബയോളജിക്കൽ പാർക്ക് എന്നീ സ്ഥാപനങ്ങളിൽ ബയോകെമിസ്ട്രി ഗവേഷകർ വഹിക്കുന്ന പങ്ക് നിസ്തൂലമാണ്. മലിനീകരണ നിയന്ത്രണ ബോർഡ്, വിവിധ രോഗനിർണയ ലാബുകൾ, മരുന്ന് നിർമ്മാണ കമ്പനികൾ, ക്വാളിറ്റി കൺട്രോൾ ലാബുകൾ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, മിൽമ തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ ഒട്ടനവധി തൊഴിലവസങ്ങളാണ് ഈ മേഖലയിൽ ഉള്ളത്. കാൻസർ റിസർച്ച്, എയ്ഡ്സ് കൺട്രോൾ, ജീവിത ശൈലീരോഗനിവാരണം തുടങ്ങിയവയിലും ബയോകെമിസ്ട്രി വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
പിജി കോഴ്സ് എന്ന ആവശ്യം വനരോദനമാകുന്നു
സംസ്ഥാനത്തെ സർക്കാർ കോളജുകളിൽ ബയോകെമിസ്ട്രിയിൽ എം.എസ്.സി വേണമെന്ന ആവശ്യം കാലങ്ങളായി ഈ സബ്ജക്ട് പഠിക്കുന്ന വിദ്യാർത്ഥികൾ ഉയർത്തുന്നുണ്ട്. എന്നാൽ പലപ്പോഴും ഈ വിഷയത്തെ തഴയുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. 1999ൽ തിരുവനന്തപുരം വിമൻസ് കോളജിൽ ബയോകെമിസ്ട്രിയിൽ ബിരുദ കോഴ്സ് ആരംഭിച്ചിട്ടും പിജി കോഴ്സിന് അനുവാദം നൽകിയിട്ടില്ല. ഈ കോളജ് ഉൾപ്പെടെ തിരുവനന്തപുരത്ത് മാത്രം നാല് കോളജുകളിൽ ബയോകെമിസ്ട്രിയിൽ ബിരുദ പഠനം നടക്കുന്നുണ്ട്. എന്നാൽ, ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദ പഠനത്തിന് കേരളത്തിൽ ഒരു സർക്കാർ കോളജിലും അവസരമില്ല. ഇതിന് മാറ്റമുണ്ടാകണം എന്നാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്. ഈ വിഷയത്തിൽ അധികൃതരുടെ ശ്രദ്ധ എത്രയും വേഗം എത്തിച്ചേരണമെന്നാണ് ഇവരുടെ ആവശ്യം.
സെൽഫ് ഫിനാൻസിങ് കോളജുകളിൽ പ്രവേശനം നേടാനാകുക ഭീമമായ തുക ഫീസ് നൽകാൻ ശേഷിയുള്ള വിദ്യാർത്ഥികൾക്ക് മാത്രമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. അതിന് കഴിയാത്തവർ പഠനം അവസാനിപ്പിക്കുകയോ മറ്റ് കോഴ്സുകളിലേക്ക് തിരിയുകയോ ആണ് പതിവ്. 85 ശതമാനം മാർക്ക് വാങ്ങുന്നവർക്ക് പോലും ഗവൺമെന്റ് കോളജുകളിൽ പഠിക്കാനാകാതെ പഠനം വഴിമുട്ടി നിൽക്കുന്ന അവസ്ഥയാണ് ഉള്ളത്. കേരളത്തിൽ ശാസ്ത്ര മേഖലയെ പ്രമോട്ട് ചെയ്യുന്ന ഇടത് പക്ഷ സർക്കാർ പോലും എന്തുകൊണ്ടാണ് ഈ ശാസ്ത്ര മേഖലയോട് ഇങ്ങനെ മുഖം തിരിക്കുന്നതെന്ന് വിദ്യാർത്ഥികൾ ചോദിക്കുന്നു. ഇത് സംബന്ധിച്ച് സർക്കാരിന് നിവേദനം അയച്ചിട്ടുണ്ടെന്നും പുതിയ പിജി കോഴ്സ് സർക്കാർ മേഖലയിൽ അനുവദിക്കും എന്നാണ് പ്രതീക്ഷയെന്നും വിദ്യാർത്ഥികൾ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- തദ്ദേശതിരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ ഭരണത്തുടർച്ച സ്വപ്നം കാണുന്ന എൽഡിഎഫിന് ഉഷാറാകാം; ഭരണം നിലനിർത്തുമെന്ന് എബിപി-സീവോട്ടർ അഭിപ്രായ സർവേ; വോട്ടുവിഹിതത്തിൽ എൽഡിഎഫ് യുഡിഎഫിനേക്കാൾ 7 ശതമാനം മുന്നിൽ; ബിജെപി വോട്ടുവിഹിതത്തിലും വർദ്ധന; എൽഡിഎഫ് 85 സീറ്റിലും, യുഡിഎഫ് 53 സീറ്റിലും വിജയിക്കും; ബിജെപിക്ക് ഒരുസീറ്റും; സർവേ ഫലങ്ങൾ ഇങ്ങനെ
- നിത്യവും ഉപദ്രവിക്കുന്നത് മുറിയിൽ കയറി വാതിൽ അടച്ച ശേഷം; ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകും; പുതുവത്സര രാത്രിയിൽ പുറത്ത് പോയതിന് കഴുത്തിന് പിടിച്ച് പൊക്കി നിർത്തി അടിച്ചു; തൈക്കൂടത്തിൽ സഹോദരീ ഭർത്താവിന്റെ ക്രൂരതകൾ വിവരിച്ച് മൂന്നാം ക്ലാസുകാരൻ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- നടൻ ബാലയ്ക്ക് ഡോക്ടറേറ്റ്; ആദരം താരത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തി; ബഹുമതി നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ താരം
- തൃശൂരിൽ നിന്ന് മടങ്ങും വഴി പ്രവർത്തകരുടെ സ്നേഹപൂർവമായ നിർബന്ധം; വസ്ത്രം മാറി സ്മാർട്ടായി കോടതിയിൽ എത്തി പൊരിഞ്ഞ വാദം; കണ്ണൂരിൽ ഡിവൈഎഫ്ഐക്കാർ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ സംഭവവും ഓർമ്മപ്പെടുത്തൽ; ഗണേശ് കുമാറിന്റെ കാർ ആക്രമിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം കിട്ടിയപ്പോൾ ചാണ്ടി ഉമ്മനും ഹാപ്പി
- റോഡിൽ നിർത്തിയ ശേഷം കഴുത്തിൽ വെട്ടിയത് നിരവധി തവണ; അവൻ ഒരു 'ആടാ'യിരുന്നെന്നും വന്ന സ്ഥലത്തേക്ക് തന്നെ തിരികെ അയച്ചെനന്നും യുവതി: എട്ടു മാസം പ്രായമായ കുഞ്ഞിനെ കോടാലിക്ക് വെട്ടിക്കൊന്ന് പെറ്റമ്മയുടെ കഥ കേട്ട് ഞെട്ടിത്തരിച്ച് നാട്ടുകാർ
- അരുണാചൽ പ്രദേശിൽ ചൈന ഗ്രാമം നിർമ്മിച്ചതായി റിപ്പോർട്ട്; വീണ്ടും രാജ്യത്തെ നടുക്കി ചൈനയുടെ ഇടപെടൽ; പുറത്ത് വിട്ടത് 2019 ലെ ഉപഗ്രഹചിത്രങ്ങൾ; ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വദേശകാര്യമന്ത്രാലയം
- 'യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശ്നം മിസ്റ്റർ പിണറായി വിജയൻ?' എന്ന് ചോദിച്ച തന്റേടി; സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സിന്റെ വൻപട; എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയയെ നിയമസഭാ സഥാനാർത്ഥി ആക്കാൻ സമ്മർദം ചെലുത്തുന്നത് പി.കെ.ഫിറോസോ?
- വൈറ്റ് ഹൗസിൽ ട്രംപിന്റെ അവസാന ദിവസം ഇന്ന്; നാളെ രാവിലെ എട്ടു മണിക്ക് വിടവാങ്ങൽ ചടങ്ങിൽ 100 ക്രിമിനലുകൾക്ക് മാപ്പു നൽകും; അധികാര കൈമാറ്റത്തിനു നിൽക്കാതെ മടങ്ങുന്ന ട്രംപിനൊപ്പം മെലേനിയ പോവുന്നത് ചരിത്രത്തിലെ ഏറ്റവും വിലകുറഞ്ഞ പ്രഥമ വനിതയായി
- തെങ്ങ് ചതിക്കില്ലെന്ന് മാത്രമല്ല വേണ്ടിവന്നാൽ ബുക്ക്സ് ഓഫ് വേൾഡ് റെക്കോഡ്സിലും കയറ്റും; എറണാകുളം സ്വദേശി ജോർജ് പുല്ലാട്ടിന്റെ അനുഭവപാഠം ഇതാണ്; ഇന്ത്യ ബുക്ക് റെക്കോഡ്സ് നേട്ടം ഏറ്റവും കൂടുതൽ തേങ്ങ ഉത്പാദിപ്പിക്കുന്ന തെങ്ങിന്റെ പേരിൽ; റെക്കോർഡ് നേട്ടത്തിൽ ജോർജ്ജ് എത്തുന്നത് ഇത് രണ്ടാം തവണ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്