ഇരു വൃക്കകളും നഷ്ടമായി കിടപ്പിലായി; അതിജീവിനം സ്വപ്നം കണ്ട യുവിന്റെ മുന്നിൽ തെളിഞ്ഞത് കൂൺ കൃഷി ഫേസ്ബുക്ക് പേജിലെ പരസ്യം; പക്ഷെ കാത്തിരുന്നതുകൊടും ചതിയും ലക്ഷങ്ങളുടെ നഷ്ടവും; യുവാവ് മരണത്തിന് കീഴടങ്ങിയിട്ടും പണം ലഭിക്കാനായി നെട്ടോട്ടമോടി ഒരു കുടുംബം
എം എ എ റഹ്മാൻ
കോഴിക്കോട്: ചതിയുടെ കഥയിൽ പുതിയൊരെണ്ണം കൂടി. കൂൺ കൃഷിയിലൂടെ വൻ ലാഭം ലഭിക്കുമെന്ന കൂൺ കൃഷി ഫേസ്ബുക്ക് പേജിലെ കുറിപ്പുകൾ കണ്ടായിരുന്നു പൊന്നാനി പാലപ്പെട്ടി സ്വദേശിയായ തെക്കേപറമ്പിൽ ബിനോയ് ബോസ് കൂൺ കൃഷിക്കിറങ്ങിയത്. നാലു ലക്ഷം രൂപയാണ് ഇതിനായി ചെങ്ങന്നൂരിലെ ഹൈടെക് മഷ്റൂം ഡെവലപ്മെന്റ് ഓഫിസിന് നൽകിയത്. പദ്ധതി ആരംഭിച്ച് കഴിഞ്ഞാൽ രണ്ടു ലക്ഷം രൂപ സർക്കാർ സബ്സിഡിയായി തിരിച്ചുകിട്ടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു രണ്ട് വൃക്കകളും പ്രവർത്തന രഹിതമായി ജീവിക്കാൻ വഴിമുട്ടി നിന്ന ബനോയ് ചികിത്സാർഥം സ്വരുക്കൂട്ടിവെച്ച പണമെടുത്ത് ഹൈടെക് മഷ്റൂം ഡെവലപ്മെന്റ് ഓഫിസറായ ആളെ ഏൽപ്പിച്ചത്.
പരസ്യം കണ്ടായിരുന്നു ചെങ്ങന്നൂരിലെ ഓഫിസിലേക്കു വിളിച്ചത്. അധികം വൈകാതെ സ്ഥലം കാണാൻ ഓഫിസർ പറവൂരിലെ അണ്ടിപ്പള്ളികാവിലുള്ള ബിനോയിയുടെ വീട്ടിലെത്തി. 2019 ജനുവരിയിൽ സ്ഥലം കണ്ടു മടങ്ങി. സ്ഥലം ഇതുമതിയെന്നും ടെറസിൽ ചെയ്യാമെന്നും ഓഫിസർ പറഞ്ഞതോടെയായിരുന്നു ഒരു സ്ഥിര വരുമാനമാവുമെന്ന പ്രതീക്ഷയിൽ വൃക്കമാറ്റിവെക്കാനായി സ്വരൂപിച്ച പണമെടുത്തു കൊടുത്തത്.
ആന്ധ്രയിലെ നെല്ലൂരിലുള്ള ചെമ്മീൻ ഫാമിൽ 20 വർഷത്തോളം ഹാച്ചറി ടെക്നിഷ്യനായി ജോലി ചെയ്ത ബിനോയ് വൃക്ക തകരാറിലായതോടെയാണ് നാട്ടിലേക്കു മടങ്ങുന്നത്. ഇരു വൃക്കകളും നഷ്ടമായെന്നറിഞ്ഞതോടെ ആളുകളെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ട് തോന്നിതുടങ്ങിയതോടെയായിരുന്നു സഹോദരിയുടെ ഭർത്താവിന്റെ പറവൂരിലെ വീടിനടുത്ത് അണ്ടിപ്പള്ളിക്കാവിൽ വീടെടുത്ത് കുടുംബത്തോടൊപ്പം താമസമാക്കിയത്. അവിടെയാവുമ്പോൾ ബന്ധുക്കളും സുഹൃത്തുക്കളുമൊന്നും അധികം വരില്ല, അതിനാൽ തന്നെ
വരുന്നവരുടെ സഹതാപ വചനങ്ങൾ കേൾക്കുകയും വേണ്ടയെന്നു കരുതിയെന്ന് സഹോദരി ബിനി പറഞ്ഞു.നല്ലൂരിലെ ജോലിക്കിടെ പെട്ടെന്ന് ക്ഷീണം അനുഭവപ്പെടുകയും അവിടുത്തെ ആശുപത്രിയിൽ കൊണ്ടുചെന്നതോടെ ഡ്രിപ്പിടുകയുമായിരുന്നു.പിന്നീട് ലാബ് പരിശോധനകളുടെ ഫലം വന്നപ്പോഴാണ് ക്രിയാറ്റിൻ കൂടുതലാണെന്നും കിഡ്നി തകരാറിലാണെന്നും ബോധ്യപ്പെടുന്നത്. വൃക്കരോഗികളിൽ ഡ്രിപ്പിട്ട് ശരീരത്തിലേക്കു കൂടുതൽ ജലാംശം എത്താൻ പാടില്ലാത്തതാണ്. ഇതായിരുന്നു രോഗം സങ്കീർണമാവാനും വൃക്ക നഷ്ടമാവാനും ഇടയാക്കിയത്. ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധാലുവായിരുന്നു, എല്ലാവർക്കുമുള്ള മദ്യപാനം ഉൾപ്പെടെയുള്ള ശീലങ്ങളും ചേട്ടനുണ്ടായിരുന്നില്ല.
രോഗ വന്നതോടെ ജോലി ചെയ്യാനാവാത്ത സ്ഥിതിയിലായതിനാൽ നാട്ടിലേക്കു കൊണ്ടുവരികയായിരുന്നുവെന്ന് സഹോദരി. ഒരു മാസം ജനറൽ ആശുപത്രിയിലും ട്രാൻസ്പ്ലാന്റേഷനായി അമൃതയിലും അഡ്മിറ്റായെങ്കിലും രോഗം മൂർച്ഛിച്ച് 2019 മാർച്ച് 25ന് ബിനോയ് (41) മരിക്കുകയായിരുന്നു.അതിന് മുൻപ് തന്നെ ചെങ്ങന്നൂരിൽനിന്ന് ഫാമിലെ ജോലിക്കാർ വന്ന് ടെറസിന് മുകളിൽ കൂൺകൃഷിക്കുള്ള അലൂമിനിയം ഫ്രെയിം സ്ഥാപിച്ച് പോയിരുന്നു. പിന്നീട് യാതൊന്നുമുണ്ടായില്ല. ഈ ഫ്രെയിം മാത്രം ഇപ്പോഴും അവിടെ കിടന്നു നശിക്കുന്നു.
കൂൺ കൃഷി പദ്ധതി പദ്ധതി ആരംഭിച്ചു കിട്ടാൻ ഒരു വർഷത്തോളം കാത്തിരുന്നു. ചേട്ടൻ മരിച്ചെങ്കിലും കൂൺ കൃഷി ഭാര്യ ആര്യ നോക്കി നടത്താമെന്ന് സമ്മതിച്ചാതിനാൽ വിണ്ടും ഓഫിസറുടെ നമ്പറിൽ വിളിച്ചു. ഉടൻ വന്ന് പൂർത്തിയാക്കിത്തരാമെന്നു പറഞ്ഞു. ആദ്യമാദ്യം ഫോൺ എടുക്കുമായിരുന്നെങ്കിലും പിന്നീട് അത് നിലച്ചു. ഒടുവിൽ പദ്ധതി നടപ്പാക്കാനാവുന്നില്ലെങ്കിൽ പണം തിരിച്ചു ചോദിച്ചു. അപ്പോൾ പണം നൽകിയതിന്റെ സ്റ്റേറ്റ്മെന്റ് ആവശ്യപ്പെട്ടു. ചേട്ടൻ ഇല്ലാത്തതിനാൽ അദ്ദേഹം പറഞ്ഞ ഓർമവെച്ച് എക്കൗണ്ട് ഉണ്ടായിരുന്ന ബാങ്കുകളിലെല്ലാം ചെന്നു പരിശോധിച്ചെങ്കിലും തുക ട്രാൻസ്ഫർ ചെയ്തത് കണ്ടെത്താനായില്ല.
ഒടുവിലായിരുന്നു എസ് ബി ഐയുടെ പാലപ്പെട്ടി ബ്രാഞ്ചിൽ നിന്നും വെറുതേ സ്റ്റേറ്റ്മെന്റ് എടുത്തത്. അമ്മ അവിടെ ഇടക്ക് പോകാറുണ്ടായിരുന്നു.ചേട്ടന്റെ പണം വാങ്ങാൻ. അവിടുത്തെ സ്റ്റേറ്റ്മെന്റിൽ 3,60,000 രൂപ കൂൺ കൃഷിക്കായി ട്രാൻസ്ഫർ ചെയ്തതായി ബോധ്യപ്പെട്ടു. ഇതോടെ ചേട്ടന്റെ ഭാര്യയുടെ എക്കൗണ്ട് നമ്പർ അയച്ചു കൊടുക്കാൻ പറഞ്ഞു. 2022 മാർച്ചിൽ അടുത്ത മാസം പണം ട്രാൻസ്ഫർ ചെയ്തു തരാമെന്നു ആ ഓഫിസർ പറഞ്ഞു. പക്ഷേ മാർച്ചും ഏപ്രിലുമെല്ലാം കഴിഞ്ഞു. പിന്നെ വിളിച്ചാൽ ഫോൺ എടുക്കാതായി. അമ്മുയുടേത് ഉൾപ്പെടെയുള്ള വേറെ നമ്പറിൽനിന്നെല്ലാം വിളിച്ചു നോക്കി.
അപ്പോഴെല്ലാം പല കാരണങ്ങളായി പറയാൻ. മകന് സുഖമില്ല, ആശുപത്രിയിലാണ്. പിന്നീട് ഓഫിസ് നമ്പറിൽ വിളിച്ചപ്പോൾ അവിടെയുള്ള വനിതാ ജീവനക്കാർ അദ്ദേഹത്തോടു തന്നെ ചോദിക്കണം തങ്ങൾക്ക് ഒന്നുമറിയില്ലെന്നു പറഞ്ഞു. ഒടുവിൽ ഒരിക്കൽ അമ്മ വിളിച്ചപ്പോൾ ഓഗസ്റ്റ് 15നുള്ളിൽ പണം എക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്യാമെന്നു പറഞ്ഞു. ചേട്ടന്റെ ഭാര്യയോട് വിളിക്കാനും പറഞ്ഞു.
ഇത്രയുമായപ്പോഴാണ് സംശയം തോന്നിയപ്പോൾ ഞാൻ ഹൈടെക് കൂൺ കൃഷിയുടെ സൈറ്റിലെ കമെന്റുകൾ പരിശോധിച്ചത്. അതിൽ പലതിലും ഇത് തട്ടിപ്പാണെന്ന രീതിയിൽ പലരും പ്രതികരിച്ചത് കണ്ടു. സ്ഥലം എം എൽ എയുമായി ബന്ധപ്പെട്ട് പണം തിരിച്ചു കിട്ടാൻ ശ്രമിച്ചെങ്കിലും ആ പദ്ധതിയും പാളി. ഇനി എന്നു കിട്ടും ഈ പണമെന്നു അറിയാത്ത സ്ഥിതിയാണ്. ചേട്ടന് ഭാര്യയും ചെറിയ ഒരു കുട്ടിയുമാണുള്ളത്. അവരുടെ ഭാവിക്കുകൂടി വേണ്ടുന്ന തുകയാണിത്. ഇത്രയൊക്കെ സംഭവിച്ചിട്ടും അവസാനം വരെ ഞങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിയാനായില്ലെന്ന് ബിനി കണ്ണീരോടെ പറയുന്നു.
Stories you may Like
- കെഎസ്ഇബിയുടെ വാഴ വെട്ടൽ: നടപടിയുണ്ടാകുമെന്ന് കൃഷിമന്ത്രി, കളക്ടർ റിപ്പോർട്ട് തേടി
- മലയാളികൾ 'കൈവിട്ട' മണ്ണിൽ പൊന്ന് വിളയിച്ച് ബംഗാളി പയ്യൻ
- കരുവന്നൂരിൽ നടന്നത് ചെങ്കൊടി തണലിലെ വൻ തട്ടിപ്പ്!
- കർഷകനല്ല കുറ്റക്കാരൻ'; വൈദ്യുതി ലൈൻ കിടക്കുന്നത് താഴ്ന്നെന്ന് കൃഷിമന്ത്രി
- വാഴ വെട്ടിയ സംഭവം: കർഷകൻ നഷ്ടപരിഹാരം നൽകും
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍