അധികാരപരിധി ലംഘിച്ചുള്ള കരുനാഗപ്പള്ളി കോടതിയുടെ ഉത്തരവിന്റെ വെളിച്ചത്തിൽ മർസൂഖിയുടെ പത്രസമ്മേളനം മാറ്റി; യുഎഇ പൗരന്റെ പിന്മാറ്റം കോടതി അലക്ഷ്യമാവുമെന്ന ഭയത്തെ തുടർന്ന്; മാധ്യമങ്ങളുടെ വാ മൂടി കെട്ടാനുള്ള നീക്കം തൽകാലം വിജയിച്ചതിന്റെ ആവേശത്തിൽ കോടിയേരിയുടെ മകനും കൂട്ടുകാരനും; കോടതി ഉത്തരവ് നീങ്ങും മുമ്പ് ഒത്ത് തീർപ്പ് നടത്താൻ ഇടനിലക്കാർ രംഗത്ത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി, ചവറ എംഎൽഎ. വിജയൻപിള്ളയുടെ മകൻ ശ്രീജിത്ത് എന്നിവരുമായി ബന്ധപ്പെട്ട സാമ്പത്തികാരോപണം സംബന്ധിച്ച പത്രസമ്മേളനം നടത്താൻ ദുബായ് പൗരൻ എത്തില്ല. ദുബായിൽനടന്ന സാമ്പത്തിക ഇടപാടിനെക്കുറിച്ച് വ്യക്തത വരുത്തുന്നതിന് തിങ്കളാഴ്ച പത്രസമ്മേളനം നടത്താൻ അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് ദുബായിലെ ജാസ് ടൂറിസത്തിനുവേണ്ടി ഉത്തർപ്രദേശിലെ മുൻ അഡീഷണൽ അറ്റോർണി ജനറൽ റാംകിഷോർ സിങ് യാദവിന്റെ പേരിലാണ് തിരുവനന്തപുരം പ്രസ്ക്ലബ്ബിന് കത്തുലഭിച്ചത്.
തനിക്കെതിരായ വാർത്തകൾ സംപ്രേഷണംചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് വിജയൻപിള്ള എംഎൽഎ.യുടെ മകൻ ശ്രീജിത്ത് നൽകിയ ഹർജിയിൽ കരുനാഗപ്പള്ളി സബ്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. കോടതി നിർദ്ദേശാനുസരണം ഉത്തരവ് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ പതിപ്പിച്ചു. ഈ സഹാചര്യത്തിലാണ് യുഎഇ പൗരനായ മർസൂഖി പത്രസമ്മേളനത്തിൽ നിന്ന് പിന്മാറുന്നത്. ഈ കോടതി വിധി അധികാരം പരിധിയുടെ ലംഘനമാണെന്ന വിലയിരുത്തൽ ഉണ്ട്. അപ്പോഴും കോടതിയെ വെല്ലുവിളിക്കേണ്ടെന്ന നിലപാടിലാണ് മർസൂഖി. ഇതാണ് കോടിയേരിയുടെ മകനും കൂട്ടുകാരനും രക്ഷയാകുന്നത്. കോടതി ഇക്കാര്യത്തിൽ അന്തിമ ഒത്തുതീർപ്പിനും ശ്രമം സജീവമാക്കിയിട്ടുണ്ട്.
ശ്രീജിത്ത് വിജയനെക്കുറിച്ചു പരാമർശം പാടില്ലെന്ന കോടതി ഉത്തരവിന്റെ പേരിലാണു മർസൂഖി മാധ്യമങ്ങളെ കാണുന്നതിൽനിന്നു പിന്മാറിയത്. തിങ്കളാഴ്ച നാലുമണിക്കു തിരുവനന്തപുരം പ്രസ് ക്ലബിലാണു വാർത്താസമ്മേളനം വിളിച്ചിരുന്നത്. തൽക്കാലം ഇന്ത്യയിൽത്തന്നെ തുടരുമെന്നു മർസൂഖി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട വാർത്തകളോ ചർച്ചകളോ പ്രസ്താവനകളോ പാടില്ലെന്നാണു കോടതി ഉത്തരവ്. ഉത്തരവിന്റെ പകർപ്പ് പ്രസ്ക്ലബിനു മുൻപിൽ പതിച്ചിട്ടുമുണ്ട്. മാധ്യമസ്ഥാപനങ്ങൾക്കും നോട്ടിസ് ലഭിച്ചു. ശ്രീജിത്തും ബിനോയിയും ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പു വിവാദം പാർട്ടിയിലും സർക്കാരിലും സജീവ ചർച്ചയാകുന്നതിനിടെയാണു കോടതി ഇടപെടലെന്നതു ശ്രദ്ധേയമാണ്.
മർസൂഖിയുമായി അന്തിമ ഒത്തുതീർപ്പിനുള്ള ധാരണ ഉണ്ടായിട്ടില്ല. ഇതോടെയാണ് പത്ര സമ്മേളനം പ്രസക്തമായത്. ഇത് സിപിഎമ്മിനേയും വെട്ടിലാക്കുമായിരുന്നു. എല്ലാത്തിലും ഉപരി ബിനോയിയുടെ ഗൾഫിലെ ബിസിനസും പുറത്തുവരും. ഇതെല്ലാം മനസ്സിലാക്കിയാണ് ശ്രീജിത്ത് കോടതിയെ സമീപിച്ചത്. കോടതി അതിവേഗം ഉത്തരവിറക്കി. കൈപ്പടയിലാണ് കോടതി ഉത്തരവ് തയ്യാറാക്കിയത്. അത് അതിവേഗം പ്രസ് ക്ലബ്ബിൽ പതിച്ചു. മാധ്യമങ്ങൾക്കും കൈമാറി. ഇതെല്ലം കരുതലോടെ നടത്തിയ തന്ത്രങ്ങളുടെ വിജയമായിരിന്നു. ഇടത് പിന്തുണയുള്ള എംഎൽഎ വീണ്ടും ഒത്തുതീർപ്പ് ചർച്ച സജീവമാക്കുകയും ചെയ്തു.
ഞായറാഴ്ചയ്ക്കുള്ളിൽ പണം നൽകിയില്ലെങ്കിൽ എല്ലാ വിവരവും പത്രസമ്മേളനത്തിലൂടെ പുറത്തുവിടുമെന്നായിരുന്നു മർസൂഖി പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ പ്രസ് ക്ലബ്ബിലെ പത്ര സമ്മേളനം നിർണ്ണായകമായി. എന്നാൽ കരുനാഗപ്പള്ളി കോടതി ഉത്തരവിന്റെ ബലത്തിൽ കോടിയേരിയുടെ മകൻ ബിനോയിയും കൂട്ടുകാരനും താൽകാലിക രക്ഷ നേടി. പ്രസ് ക്ലബ്ബിൽ പത്ര സമ്മേളനം അരുൺ എന്നയാളാണ് കത്തുമായെത്തി ബുക്ക് ചെയ്തത്. അരുൺ നൽകിയ ഫോൺനമ്പറിൽ ബന്ധപ്പെട്ടെങ്കിലും ഇയാളെ കിട്ടിയില്ല. ജനുവരി 29-നാണ് അരുൺ പത്രസമ്മേളനം ബുക്ക് ചെയ്തത്. ഇതിനിടെയാണ് കോടതി ഇടപെടൽ വന്നത്.
ബിനോയ് കോടിയേരി, ശ്രീജിത്ത് എന്നിവരുടെ സാമ്പത്തിക ഇടപാടിൽ ഇടനിലക്കാരനായിരുന്നെന്ന് ആരോപിക്കുന്ന രാകുൽ കൃഷ്ണ, പത്രങ്ങളും ചാനലുകളും, തിരുവനന്തപുരം പ്രസ്ക്ലബ്ബ് സെക്രട്ടറി എന്നിവരടക്കം 11 പേരെ എതിർകക്ഷികളാക്കിയാണ് വി. ശ്രീജിത്ത് ഹർജി നൽകിയത്. വിദേശത്തുനടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ചവറ പൊലീസ് രജിസ്റ്റർചെയ്ത കേസിനെക്കുറിച്ചുള്ള ചർച്ചകളോ റിപ്പോർട്ടിങ്ങോ തടഞ്ഞുകൊണ്ടാണ് സബ്കോടതി ഉത്തരവ്. എന്നാൽ, അൽ മർസൂഖിയോ അയാളുടെ അഭിഭാഷകനോ പത്രസമ്മേളനം നടത്തുന്നതിനെ ഉത്തരവിൽ തടഞ്ഞിട്ടില്ല. പക്ഷേ ഈ കേസിൽ ശ്രീജിത്ത് പ്രധാന പ്രതിയാണ്. അയാളെ കുറിച്ച് പറയാതെ കാര്യങ്ങൾ വിശദീകരിക്കാനാവില്ല. അതുകൊണ്ട് തന്നെ കോടതി ഉത്തരവോടെ മർസൂഖി പിന്മാറി. അതിനിടെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പത്രസമ്മേളനം നടത്തരുതെന്ന് പറയാനാകില്ലെന്ന് പ്രസ് ക്ലബ്ബും വിശദീകിരിച്ചു.
കോടതിനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പത്രസമ്മേളനം നടത്തരുതെന്ന് പറയാനാകില്ലെന്ന് പ്രസ്ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. തനിക്കെതിരേ വരുന്ന വാർത്തകൾ സംബന്ധിച്ച് ഒരു വ്യക്തി നൽകിയ ഹർജിയിൽ കരുനാഗപ്പള്ളി സബ് കോടതിയുടെ ഉത്തരവ് പ്രസ് ക്ലബ്ബിൽ പതിപ്പിച്ചിട്ടുണ്ട്. ആ വ്യക്തിക്കെതിരേ വാർത്തകൾ നൽകുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണിത്. മറുനാടൻ മലയാലി അടക്കമുള്ള മാധ്യമങ്ങളെ വാർത്ത നൽകുന്നതിൽ നിന്ന് കോടതി വിലക്കിയിട്ടുണ്ട്. ഇത് പുതിയ ചർച്ചകൾക്കും വഴി വച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍