നാറാനുള്ളത് നാറി കഴിഞ്ഞപ്പോൾ എന്നും സഹായിക്കുന്ന മുതലാളിമാർക്കും മനസ്സലിഞ്ഞു; അറബ് ബിസിനസ് പങ്കാളിയുമായുള്ള കേസ് തീർത്ത പോലെ ബീഹാറി യുവതിയുമായുള്ള കേസും ഒത്തുതീർക്കുന്നു; മുമ്പ് കോടിയേരിയുടെ മക്കൾ എടുത്ത ഏടാകൂടങ്ങൾ ചോദ്യങ്ങൾ ഇല്ലാതെ തീർത്ത മുതലാളിമാർ നാറാൻ കാത്തിരുന്നത് ഇനിയും ഏടാകൂടം എറ്റെടുക്കാതിരിക്കാൻ; ഒനി ഒരു ചാൻസ് കൂടി തരില്ല എന്ന മുന്നറിയിപ്പിൽ ബിനോയ് കോടിയേരി അവസാന നിമഷം ജയിലിൽ നിന്നും രക്ഷപ്പെട്ടേക്കും
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: ബീഹാറുകാരിയായ മുൻ ബാർ ഡാൻസറുമായുള്ള കേസും നൂലാമാലകളും കോടിയേരി ബാലകൃഷ്ണന്റെ മകൻ ഒത്തുതീർപ്പിലാക്കുമെന്ന് സൂചന. കേസിൽ ബിനോയ് കോടിയേരി അറസ്റ്റിലാകില്ലെന്നാണ് സൂചന. ഈ കേസിനെ സിവിൽ തർക്കമായി കണ്ട് പണം കൊടുത്ത് ഒത്തുതീർ്പ്പിലാക്കും. യുവതിക്ക് ചെലവിനുള്ള കാശ് നൽകാൻ ബിനോയ് തയ്യാറായി എന്നാണ് സൂചന. യുവതിക്ക് പണം കൈമാറാനുള്ള താൽപ്പര്യം ബിനോയ് അറിയിച്ചിട്ടുണ്ട്. ചെലവിന് കാശ് നൽകിയാൽ കേസും മറ്റും പിൻവലിക്കുമെന്ന് ബീഹാറി യുവതിയും അറിയിച്ചിട്ടുണ്ട്. ബിനോയിയുടെ കു്ട്ടിയെ വളർത്താനുള്ള പണത്തിന് വേണ്ടിയാണ് താൻ നിയമ പോരാട്ടത്തിന് ഇറങ്ങിയതെന്ന് യുവതിയും അറിയിച്ചിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് ബിനോയ് പ്രശ്ന പരിഹാരത്തിന് ശ്രമം തുടങ്ങുന്നത്
നേരത്തേയും യുവതിക്ക് പണം നൽകി പ്രശ്നം തീർക്കാൻ ബിനോയ് ശ്രമിച്ചിരുന്നു. എന്നാൽ ചോദിക്കുന്ന തുക കൊടുക്കാനുണ്ടായിരുന്നില്ല. മുമ്പ് ഗൾഫിൽ സാമ്പത്തിക കേസിൽ ബിനോയ് പെട്ടപ്പോൾ കേരളത്തിലെ ചില മുതലാളിമാരാണ് പണം നൽകി പരിഹാരമുണ്ടാക്കിയത്. ഇത്തവണയും അത് ബിനോയ് പ്രതീക്ഷിച്ചു. എന്നാൽ മുതലാളിമാർ ആരും പണം നൽകിയില്ല. ഗൾഫിലെ പ്രശ്നം തീർക്കാൻ മുന്നിൽ നിന്ന കാസർഗോട്ടെ സിനിമാക്കാരൻ പോലും അടുത്തില്ല. ഗൾഫിലെ വ്യവസായിയും മുഖം തിരിച്ചു. ഇതും തന്ത്രത്തിന്റെ ഭാഗമായിരുന്നു. എന്നും പ്രശ്നമുണ്ടാക്കുന്ന ബിനോയ് പരമാവധി നാറട്ടേ എന്നതായിരുന്നു അവരുടെ നിലപാട്. കോടേയിരിയുടെ മക്കൾക്ക് ഇനി തങ്ങൾ സഹായം നൽകില്ലെന്ന നിലപാടിലൂടെ അവർ ആഗ്രഹിച്ചത് ഇതാണ്. ഇത് സാധിച്ചു കഴിഞ്ഞു. ഇടത് സർക്കാരിനെ വെട്ടിലാക്കും വിധം ബിനോയ് അറസ്റ്റിലാകുന്നത് ഇവർക്കും താൽപ്പര്യമില്ല. ഇതോടെ യുവതിക്ക് കൊടുക്കേണ്ട പണം നൽകാൻ പലരും പലരും തയ്യാറായി. ഇതാണ് ബിനോയിക്ക് തുണയാകുന്നത്. അറസ്റ്റ് ഒഴിവാക്കാനുള്ള ഫണ്ട് ഉടൻ തന്നെ ബിനോയിക്ക് ലഭിക്കും.
മുൻകൂർ ജാമ്യ ഹർജിയിൽ ഇന്നലെ തീരുമാനം ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ കേസിൽ സ്വന്തം വക്കീലിനെ നിയോഗിക്കുകയാണ് യുവതി ചെയ്തത്. ഇതോടെ വീണ്ടും ഉത്തരവിടുന്നത് നീണ്ടു. ഇതും ചർച്ചകൾക്ക് സാഹചര്യമൊരുക്കാനായിരുന്നു. ബിനോയിയിൽ നിന്ന് പണം വാങ്ങിയുടെ കുട്ടിയുടെ ഭാവി സുരക്ഷിതമാക്കനാണ് ബീഹാറിലെ ഡാൻസറിനും കൂടുതൽ താൽപ്പര്യം. ഇതിനിടെയാണ് പണം സംഘടിപ്പിക്കാൻ ബിനോയിക്ക് കഴിയുമെന്ന അവസ്ഥ വന്നത്. നിയമപരമായി കേസിനെ പ്രതിരോധിക്കാനാകില്ലെന്ന് ബിനോയ് തിരിച്ചറിഞ്ഞു കഴിഞ്ഞു. കുട്ടിയുടെ ഡിഎൻഎ പരിശോധനയിലേക്ക് കാര്യങ്ങളെത്തിക്കാനും താൽപ്പര്യമില്ല. ഇതുകൊണ്ടാണ് പണം നൽകിയുള്ള ഒത്തുതീർപ്പിന് ബിനോയ് സന്നദ്ധമാകുന്നത്. പീഡനക്കേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരാൻ ഇനിയും വൈകിയേക്കും. ഇതും ബിനോയിക്ക് തുണയാണ്.
തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കുമെങ്കിലും തുടർവാദം ഉണ്ടാകാൻ സാധ്യയുണ്ടെന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലേയ്ക്ക് വീണ്ടും അന്വേഷണസംഘത്തെ അയക്കാൻ ഒരുങ്ങിയ മുംബൈ പൊലീസും കോടതി നടപടിയോടെ അനിശ്ചിതത്വത്തിലായി. പ്രോസിക്യൂഷനൊപ്പം യുവതിക്കായി വാദിക്കാൻ കോടതി അനുവദിച്ച സ്വകാര്യ അഭിഭാഷകൻ തിങ്കളാഴ്ച്ച വീണ്ടും കേസിൽ എതിർവാദം ഉന്നയിച്ചാൽ ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നീട്ടിവച്ചേയ്ക്കും. വാദങ്ങളും തെളിവുകളും എഴുതി സമർപ്പിക്കണമെന്നാണ് അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടത്. തിങ്കളാഴ്ച്ച വരെ സമയം അനുവദിക്കുകയും ചെയ്തു. എന്നാൽ വാദങ്ങൾ എഴുതിനൽകിയാലും തെളിവുകളുടെ വിശദമായ പരിശോധനയ്ക്കായി തിങ്കളാഴ്ച്ച കേസിൽ വിധി പറയില്ലെന്നാണ് സൂചന. ഇതെല്ലാം ചർച്ചകളിൽ തീരുമാനം എടുക്കാനുള്ള അണിയറ നീക്കത്തിന്റെ ഭാഗമാണ്.
കേസിൽ വഴിതിരിവാകുന്ന വിവരങ്ങളാകും യുവതിയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിക്കുകയെന്നും സൂചനയുണ്ട്. 2015ഏപ്രിലിൽ യുവതിക്കായി ബിനോയ് സ്വന്തം ഇ-മെയിലിൽ നിന്നയച്ച വീസാരേഖകൾക്കും വിമാനടിക്കറ്റുകൾക്കും ബന്ധപ്പെട്ട തെളിവുകൾ കോടതിയിൽ എത്തിക്കുമെന്നാണ് വിവരം. യുവതിയുടെ ആ നീക്കത്തോടെ കേസിൽ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടാൽ ബിനോയിയെ അറസ്റ്റുചെയ്യാനൊരുങ്ങിയിരുന്ന മുംബൈ പൊലീസിന് തുടർനടപടികൾ തൽക്കാലം നിർത്തിവയ്ക്കേണ്ട സാഹചര്യമാണുള്ളത്. എന്നാൽ കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാനുള്ള നടപടികൾ ആരംഭിച്ചതിനാൽ വനിതാമജിസ്ട്രേറ്റിന്റെ സമയമനുസരച്ച് അടുത്ത അഴ്ച്ച തുടക്കത്തിൽതന്നെ മൊഴി രേഖപ്പെടുത്താനും പൊലീസ് ശ്രമിക്കും. സിആർപിസി 164 പ്രകാരം രേഖപ്പെടുത്തുന്ന രഹസ്യമൊഴി കേസിൽ നിർണായകമാണ്. രഹസ്യമൊഴി എടുക്കുന്നതിന് മുമ്പ് തന്നെ കേസും പ്രശ്നങ്ങളും ഒഴിവാക്കാനാണ് ബിനോയിയുടെ ശ്രമം.
2015 ഏപ്രിൽ 20 മുതൽ ജൂൺ 18 വരെയുള്ള വീസയിൽ യുവതിയുടെ ഭർത്താവെന്നും കുട്ടിയുടെ പിതാവെന്നുമാണു രേഖപ്പെടുത്തിയിട്ടുള്ളത്. വീസ ബിനോയിയുടെ ഇ-മെയിലിൽ നിന്നു യുവതിക്ക് അയച്ചതിന്റെ തെളിവുകളും കൈമാറി. ദുബായിൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടു ബിനോയിക്കെതിരെ മുൻപ് പരാതി നൽകിയ ജാസ് ടൂറിസം കമ്പനിയുടെ പേരാണ്, സന്ദർശക വീസയിൽ സ്പോൺസറായി കാണിച്ചിട്ടുള്ളത്. തെറ്റു ചെയ്തിട്ടില്ലെങ്കിൽ ബിനോയ് എന്തിനാണു ഡിഎൻഎ ടെസ്റ്റിനെ ഭയക്കുന്നതെന്നും ഒളിവിൽ കഴിയുന്നതെന്നും യുവതിയുടെ അഭിഭാഷകൻ ചോദ്യമുന്നയിച്ചിട്ടുണ്ട്. ഇതും ബിനോയിയെ വെട്ടിലാക്കുന്നതാണ്. മുൻകൂർ ജാമ്യാപേക്ഷയിൽ നേരത്തെ വാദം പൂർത്തിയാക്കിയതിനാൽ വിധി പറയാനിരിക്കെയാണ് യുവതിക്കായി ഇടപെടൽ ഹർജിയുമായി പുതിയ അഭിഭാഷകൻ ഹാജരായത്. യുവതിക്കും കുട്ടിക്കും ഭീഷണിയുണ്ടെന്നും ഇടപെടാൻ അനുവദിക്കണമെന്നുമായിരുന്നു അപേക്ഷ. പ്രോസിക്യൂഷനെ സഹായിക്കുംവിധം കൂടുതൽ തെളിവുകൾ കൈമാറാൻ അനുവദിക്കണമെന്നും അഭിഭാഷകൻ അഭ്യർത്ഥിച്ചു.
കേസ് കോടതിയിൽ എത്തിയിട്ട് ഏറെ ദിവസം കഴിഞ്ഞുള്ള ഇടപെടൽ അപേക്ഷയ്ക്കെതിരെ ബിനോയിയുടെ അഭിഭാഷകൻ അശോക് ഗുപ്തെ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. നീതിയുടെ ഭാഗത്തു നിന്നു നോക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ അവസരം നൽകേണ്ടതുണ്ടെന്നും നിരീക്ഷിച്ചു. ബിനോയിക്കെതിരെ എമിഗ്രേഷൻ വിഭാഗം തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. യുവതിയുടെ ലക്ഷ്യം ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടലാണെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിക്കണമെങ്കിൽ യുവതി നൽകിയ തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് തോന്നണം. വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെങ്കിലും പുതിയ തെളിവുകളുടെ പശ്ചാത്തലത്തിൽ ബിനോയിക്ക് മുൻകൂർ ജാമ്യം ലഭിക്കൽ എളുപ്പമല്ലെന്നാണ് നിയമ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഒത്തു തീർപ്പിലൂടെ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് ചർച്ചകൾ സജീവമാക്കിയത്.
ബിനോയ് തന്നെ വിവാഹം കഴിച്ചതാണെന്ന് അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അയച്ച വക്കീൽ നോട്ടീസിൽ യുവതി പറയുന്നു. എന്നാൽ പൊലിസിൽ നൽകിയ പരാതിയിൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണുള്ളത്. 2010 ജൂലൈ 22 ന് ജനിച്ച ആൺകുട്ടിയുടെ അച്ഛൻ ബിനോയ് ആണെന്നാണ് പരാതിക്കാരി പറയുന്നത്. ഇരുവരും വിവാഹം ചെയ്തതായി 2015 ജനുവരി 28 ന് സത്യവാങ്മൂലം മുംബൈ നോട്ടറിക്ക് മുമ്പാകെ രേഖപ്പെടുത്തി എന്നും യുവതി പറയുന്നു.
ഈ സമയത്ത് ബിനോയ് ദുബയിലായിരുന്നെന്ന് തെളിയിക്കുന്ന പാസ്പോർട്ട് രേഖ പ്രതിഭാഗം കോടതിക്ക് കൈമാറിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗിക ചൂഷണം ബലാത്സംഗക്കുറ്റമാണെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ബിനോയിയും യുവതിയും ഒന്നിച്ച് താമസിച്ചതിന്റെ രേഖകളും പൊലീസ് കോടതിയിൽ നൽകി. ബിനോയിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- പരസ്യ പ്രതികരണത്തിൽ ബിനോയ് വിശ്വത്തിന് അതൃപ്തി; സിപിഐയിൽ പ്രശ്നം തുടങ്ങി
- സിപിഐയ്ക്ക് കൗൺസിൽ യോഗം നിർണ്ണായകം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്