എകെജി സെന്ററിന് സമീപത്തെത്തി നിരീക്ഷണം നടത്തിയ മുംബൈ പൊലീസ് ഫ്ളാറ്റിൽ കയറാതെ മുടവന്മുകളിലെ വീട്ടിലേക്ക് പോയി; ബിനോയ് കോടിയേരി മുങ്ങിയെന്ന റിപ്പോർട്ടുമായി ഇന്നലെ തന്നെ മടക്കം; മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ അറസ്റ്റല്ലാതെ മറ്റൊരു പോംവഴിയുമില്ല; കോടിയേരി ശാന്തിഗിരി ആശുപത്രിയിൽ തുടരുന്നു; പാർട്ടി സെക്രട്ടറി ഇന്നത്തെ യോഗത്തിന് എത്തുമോ എന്നതിൽ ആർക്കും വ്യക്തതയില്ല; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ പെണ്ണു കേസിൽ അന്വേഷണം തുടരും
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: ബിനോയി കോടിയേരിയെ തേടി തിരുവനന്തപുരത്ത് മുടവന്മുകളിലെ വീട്ടിലെത്തിയ മുംബൈ പൊലീസ് വെറും കയ്യോടെ മടങ്ങി. എകെജി സെന്ററിനു സമീപത്തെ ഫ്ളാറ്റിൽ പോകാൻ ആദ്യം തീരുമാനിച്ചെങ്കിലും ബിനോയിയുടെ പേരിൽ അല്ലാത്തതിനാൽ അതു വേണ്ടെന്നു കേരള പൊലീസ് ഉപദേശിച്ചു. എന്നാൽ, ഫ്ളാറ്റിനു സമീപം റോഡിൽ നിന്നു നിരീക്ഷണം നടത്തിയ ശേഷമാണു മടങ്ങിയതെന്നാണു സൂചന. ഫ്ളാറ്റിലും ആരും ഉണ്ടായിരുന്നില്ല. മുംബൈ പൊലീസിന്റെ വരവും പരിശോധനയും തിരുവനന്തപുരം സിറ്റി പൊലീസ് അതീവ രഹസ്യമായിരുന്നു.
സിപിഎം പാർട്ടിയുടേതാണ് എകെജി സെന്ററിന് മുന്നിലെ ഫ്ളാറ്റ്. പീഡനാരോപണം ഉന്നയിച്ച യുവതി നൽകിയ പരാതിയിൽ ഈ ഫ്ളാറ്റും ഉണ്ടായിരുന്നു. പാർട്ടി സെക്രട്ടറി എന്ന നിലയിൽ കോടിയേരി ബാലകൃഷ്ണന് അനുദവിച്ചതാണ് ഈ ഫ്ളാറ്റ്. സിപിഎം ഫ്ളാറ്റ് പണിത അന്ന് മുതൽ ഇവിടെ കോടിയേരിക്ക് ഫ്ളാറ്റുണ്ട്. കുടുംബമായി താമസിച്ചിരുന്നത് ഏറെ കാലം ഇവിടെയാണ്. അതുകൊണ്ട് തന്നെ ഇവിടെ കയറി പരിശോധിക്കണമെന്ന നിലപാടിലായിരുന്നു മുംബൈ പൊലീസ്. എന്നാൽ അതിലെ രാഷ്ട്രീയം കേരളാ പൊലീസ് അവരെ അറിയിച്ചു. ബിനോയ് അവിടെ ഇല്ലെന്ന് കേരളാ പൊലീസ് പറയുകയും ചെയ്തു. ബിനോയിയെ അറസ്റ്റ് ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം എത്തിയത്. ഇത് മനസ്സിലാക്കിയാണ് ബിനോയ് മുങ്ങിയതും. കോടിയേരിയും ഭാര്യയും ഫ്ളാറ്റും പൂട്ടി ശാന്തിഗിരി ആശുപത്രിയിൽ ചികിൽസയ്ക്കും പോയി.
ബിനോയിയെ തേടി ഫ്ളാറ്റിൽ മുബൈ പൊലീസ് എത്തുമെന്ന് കോടിയേരിക്ക് അറിഞ്ഞിരുന്നു. ഇതിന്റെ നാണക്കേട് ഒഴിവാക്കാനാണ് ഭാര്യയുമൊത്ത് ശാന്തിഗിരി ആശ്രമത്തിലേക്ക് കോടിയേരി പോയത്. ചികിൽസയിൽ ആയതു കൊണ്ട് മാത്രം കോടിയേരിയെ കാണാൻ മുംബൈ പൊലീസ് പോയില്ല. ഇല്ലാത്ത പക്ഷം കോടിയേരിയേയും പൊലീസ് ചോദ്യം ചെയ്തേനെ. ഇത് സിപിഎമ്മിനും വലിയ നാണക്കേടാകുമായിരുന്നു. ഇന്ന് സിപിഎമ്മിന്റെ നേതൃയോഗമുണ്ട്. ഇതിൽ കോടിയേരി എത്തുമോ എന്നതാണ് നിർണ്ണായകം. മകന്റെ വിവാദത്തിൽ കുടുങ്ങിയ കോടിയേരി പാർട്ടിയിൽ നിന്ന് അവധി എടുക്കുമെന്ന് സൂചനയുണ്ട്. ബിനോയി വിവാദം സിപിഎമ്മിനെ ഏറെ പ്രതിസന്ധിയിലൂടെയാണ് കൊണ്ടു പോകുന്നത്. പാർട്ടി സെക്രട്ടറിയുടെ മകൻ ഒളിവിൽ പോയതാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നത്.
ലൈംഗിക പീഡനക്കേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച ഉണ്ടാകും. ബിനോയ്ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും ഡിഎൻഎ പരിശോധനയ്ക്കു വിധേയനാക്കേണ്ടതിനാൽ കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതിന്റെ ആവശ്യമില്ലെന്ന നിലപാടെടുത്ത ബിനോയിയുടെ അഭിഭാഷകൻ അശോക് ഗുപ്തെ പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക്മെയിൽ ചെയ്തു പണം തട്ടാനാണ് യുവതിയുടെ ശ്രമമെന്നും ആരോപിച്ചു. മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതിയിൽ വ്യാഴാഴ്ച ഫയൽ ചെയ്ത മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ ഉച്ചതിരിഞ്ഞാണു പരിഗണിച്ചത്. ഉന്നതസ്വാധീനമുള്ള വ്യക്തി ആയതിനാൽ ജാമ്യം നൽകിയാൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുക പ്രയാസമാകുമന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ കേശവ് സാലുങ്കെയുടെ വാദം.
യുവതിയുടെ പരാതിയിൽ ഒട്ടേറെ പൊരുത്തക്കേടുകളുണ്ടെന്ന് ബിനോയിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 2009 മുതൽ 2015 വരെ ഇരുവരും തമ്മിൽ ബന്ധമുണ്ടെന്നും അതിൽ കുട്ടിയുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ, എങ്ങനെയാണ് ലൈംഗിക പീഡനക്കുറ്റം നിലനിൽക്കുക? - അദ്ദേഹം ചോദിച്ചു. ബിനോയിക്ക് നേരത്തെ അയച്ച നോട്ടീസുകളിൽ ഇരുവരും വിവാഹിതരാണെന്നാണ് യുവതി പറഞ്ഞിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് ഇപ്പോൾ എഫ്ഐആറിൽ പറയുന്നതെന്നും അശോക് ഗുപ്തെ ചൂണ്ടിക്കാട്ടി. ഇതിനിടെ ഡിഎൻഎ പരിശോധനയെ എതിർക്കുകയും ചെയ്തു. ഇതോടെ ഡിഎൻഎ പരിശോധനയെ ബിനോയ് എതിർക്കുന്നുവെന്നും വ്യക്തമായി. കുട്ടിയുടെ ഡിഎൻഎ പരിശോധന പിതൃത്വം തെളിയിക്കാൻ അനിവാര്യമാണ്.
കേരളത്തിലെ മുൻ ആഭ്യന്തരമന്ത്രിയും പ്രമുഖനുമായ രാഷ്ട്രീയനേതാവിന്റെ മകനാണു പ്രതിയെന്നും ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് പബ്ലിക് പ്രോസിക്യൂട്ടർ സവാൽവിൻ വാദിച്ചിരുന്നു. തെളിവു നശിപ്പിക്കാനും പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും പ്രതി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിപ്പെടുത്തി പണം തട്ടാനാണു പരാതിക്കാരി ശ്രമിക്കുന്നതെന്നും മുമ്പും സമാനമായ ആരോപണം അവർ ഉന്നയിച്ചിട്ടുണ്ടെന്നുമായിരുന്നു ബിനോയിയുടെ അഭിഭാഷകന്റെ പ്രധാന വാദം. വിത്തോഭ പി. മസാർക്കർ എന്ന അഭിഭാഷകൻ മുഖേനയാണു ബിനോയ് വ്യാഴാഴ്ച മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ, വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ ബോംബെ ഹൈക്കോടതിയിലെ പ്രശസ്തനായ ക്രിമിനൽ അഭിഭാഷകൻ അശോക് ഗുപ്തയാണ് വാദിക്കാനെത്തിയത്.
പരാതി കെട്ടിച്ചമച്ചതാണെന്നാണ് അദ്ദേഹം വാദിച്ചത്. മുംബൈയിൽ വിവാഹം രജിസ്റ്റർ ചെയ്തു എന്ന് പറയുന്ന സമയം ബിനോയ് വിദേശത്തായിരുന്നു. യുവതിയുമായി ബന്ധമുണ്ടെന്നു ആരോപിക്കുന്ന 2009 മുതൽ 2015 വർഷം വരെ എന്തുകൊണ്ട് പരാതി നൽകിയില്ല. പാസ്പോർട്ട് അടക്കമുള്ള രേഖകൾ ഹാജരാക്കാൻ തയ്യാറാണ്. യുവതി നൽകിയ പരാതിയും കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങളും പരിഗണിക്കുമ്പോൾ ഇവർ ഭാര്യാഭർത്താക്കന്മാരായി ജീവിച്ചെന്നാണ് തോന്നുക. പൂർണസമ്മതത്തോടെയുള്ള ലൈംഗികവേഴ്ച എങ്ങനെയാണു ബലാത്സംഗക്കുറ്റമാവുക. ഈ കുറ്റപത്രംതന്നെ നിലനിൽക്കില്ല. ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്നതിനു പരാതിതന്നെ തെളിവാണെന്നും അശോക് ഗുപ്ത പറഞ്ഞു.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണു കേസെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. മറ്റൊരു വിവാഹം നടന്നതു മറച്ചുവെച്ചു. വഞ്ചനയും പീഡനവുമാണു ബിനോയ് നടത്തിയത്. ഡി.എൻ.എ. പരിശോധന നടത്തിയാൽ ബിനോയിയുടെ കുട്ടിയാണെന്ന് അസന്നിഗ്ദമായി തെളിയിക്കാനാവും- പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. എന്നാൽ പരിശോധനയുടെ ആവശ്യമില്ലെന്നും പരാതി വ്യാജമാണെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളുകയാണെങ്കിൽ മുംബൈ ഹൈക്കോടതിയെ സമീപിക്കാനാവും. ബിനോയിയെ കണ്ടുകിട്ടിയില്ലെങ്കിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. ഈ മാസം 13-നാണ് യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- പരസ്യ പ്രതികരണത്തിൽ ബിനോയ് വിശ്വത്തിന് അതൃപ്തി; സിപിഐയിൽ പ്രശ്നം തുടങ്ങി
- സിപിഐയ്ക്ക് കൗൺസിൽ യോഗം നിർണ്ണായകം
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍