Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാർ ഡാൻസറുടെ മകന്റെ പിതൃത്വ പരിശോധനയ്ക്ക് രക്തസാംപിൾ നൽകാതെ ബിനോയ് കോടിയേരി; പകരം നൽകിയത് ആരോഗ്യ നില മോശമാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്; അടുത്ത തിങ്കളാഴ്ച നിർബന്ധമായും രക്തസാംപിൾ നൽകണമെന്ന് ഓഷിവാര പൊലീസിന്റെ അന്ത്യശാസനം; ഡിഎൻഎ പരിശോധന എങ്ങനേയും ഒഴിവാക്കാൻ യുവതിയുമായി ഒത്തു തീർപ്പു ശ്രമം സജീവമെന്ന് റിപ്പോർട്ട്; രക്തം നൽകാത്തതും കേസ് ഒഴിവാകുമെന്ന പ്രതീക്ഷയിൽ; കോടിയേരിയുടെ മകൻ നടത്തുന്നത് നാണക്കേട് ഒഴിവാക്കാനുള്ള നീക്കങ്ങൾ

ബാർ ഡാൻസറുടെ മകന്റെ പിതൃത്വ പരിശോധനയ്ക്ക് രക്തസാംപിൾ നൽകാതെ ബിനോയ് കോടിയേരി; പകരം നൽകിയത് ആരോഗ്യ നില മോശമാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്; അടുത്ത തിങ്കളാഴ്ച നിർബന്ധമായും രക്തസാംപിൾ നൽകണമെന്ന് ഓഷിവാര പൊലീസിന്റെ അന്ത്യശാസനം; ഡിഎൻഎ പരിശോധന എങ്ങനേയും ഒഴിവാക്കാൻ യുവതിയുമായി ഒത്തു തീർപ്പു ശ്രമം സജീവമെന്ന് റിപ്പോർട്ട്; രക്തം നൽകാത്തതും കേസ് ഒഴിവാകുമെന്ന പ്രതീക്ഷയിൽ; കോടിയേരിയുടെ മകൻ നടത്തുന്നത് നാണക്കേട് ഒഴിവാക്കാനുള്ള നീക്കങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ബാർ ഡാൻസർ നൽകിയ ലൈംഗിക പീഡനകേസിൽ ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിൽ നൽകാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി. ഇന്ന് ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരായ ബിനോയ് കോടിയേരി അസുഖമാണെന്ന് പറഞ്ഞാണ് ഡിഎൻഎ പരിശോധയ്ക്ക് രക്തസാമ്പിൾ നൽകാത്തത്. ഡിഎൻഎ പരിശോധനയ്ക്കായി ഇന്ന് സാമ്പിൾ നൽകണമെന്നായിരുന്നു കഴിഞ്ഞ ആഴ്ച പൊലീസ് ആവശ്യപ്പെട്ടിരുന്നത്. അസുഖമായതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നായിരുന്നു ബിനോയ് കോടിയേരിയുടെ ആവശ്യം.

അതിനിടെ കേസ് ഒത്തുതീർപ്പാക്കാൻ അണിയറ നീക്കം സജീവമാണ്. ഈ സാഹചര്യത്തിലാണ് ബിനോയ് രക്തസാമ്പിൾ നൽകാത്തതെന്ന് സൂചനയുണ്ട്. ജാമ്യ ഹർജിയുടെ വാദത്തിനിടെ ഡിഎൻഎ പരിശോധനയെ ബിനോയ് എതിർത്തിരുന്നു. എന്നാൽ രക്തസാമ്പിൾ നൽകിയേ മതിയാകൂവെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്‌ച്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ബിനോയിക്ക് മുംബൈ ഡിണ്ടോഷി സെഷൻസ് കോടതി മുൻകൂർജാമ്യം അനുവദിച്ചത്. കോടതി നിർദ്ദേശപ്രകാരം മുൻകൂർ ജാമ്യവ്യവസ്ഥ അനുസരിച്ചാണ് ബിനോയ് കോടിയേരി ഇന്ന് ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയത്.

അരമണിക്കൂർ സ്റ്റേഷനിൽ കാത്തിരുന്ന ശേഷമാണ് ബിനോയ് കോടിയേരിയെ അന്വേഷണ ഉദ്യോഗസ്ഥൻ വിളിപ്പിച്ചത്. അസുഖമാണെന്നും അതിനാൾ രക്തസാമ്പിളെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ബിനോയ് കോടിയേരി ആവശ്യപ്പെടുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും ബിനോയ് കോടിയേരിയും അഭിഭാഷകനും പൊലീസിനോട് ആവർത്തിച്ചു. അടുത്ത തിങ്കളാഴ്ച വീണ്ടും ബിനോയ് സ്‌റ്റേഷനിൽ എത്തും. അന്ന് വീണ്ടും രക്തസാമ്പിൾ ബിനോയിയിൽ നിന്ന് പൊലീസ് തേടും. അന്നും ബിനോയ് വിസമ്മതം അറിയിച്ചാൽ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയെ സമീപിക്കും. അതിന് മുമ്പ് പണം കൊടുത്ത് കേസ് ഒതുക്കാനും നീക്കം സജീവമാണ്. ജാമ്യം കിട്ടിയ ബിനോയ് മുംബൈ സ്‌റ്റേഷനിൽ ഹാജരായ ശേഷം കഴിഞ്ഞ ആഴ്ച ഗുരുവായൂർ ദർശനം നടത്തിയിരുന്നു.

ബിഹാർ സ്വദേശിയായ യുവതിയാണ് പരാതിക്കാരി. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്നതിന് യുവതി ആവശ്യപ്പെട്ടതനുസരിച്ചാണ് ഡിഎൻഎ പരിശോധന നടത്താൻ അന്വേഷണ സംഘം തയ്യാറാകുന്നത്. ഡാൻസ് ബാർ ജീവനക്കാരിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. വിവാഹ വാഗ്ദാനം നൽകി 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് മുപ്പത്തിമൂന്നുകാരിയായ യുവതി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ ഓഷിവാര പൊലീസ് കേസെടുത്തത്. പരാതിക്കാരിയെ അറിയാമെന്ന് പറഞ്ഞ ബിനോയ് കോടിയേരി ഇത് ബ്ലാക്ക് മെയിലിങ്ങാണെന്ന് വിശദീകരിച്ചു. താൻ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി ജനുവരിയിൽ നോട്ടീസ് അയച്ചിരുന്നുവെന്നും ഈ നോട്ടീസിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ബിനോയ് കോടിയേരി അറിയിക്കുകയും ചെയ്തു. ഈ വാദമൊന്നും കോടതി പൂർണ്ണമായും മുഖവിലയ്‌ക്കെടുത്തില്ല. കുട്ടിയുടെ ഡിഎൻഎ പരിശോധന അനിവാര്യമെന്നും വിലയിരുത്തി.

വിവാഹ വാഗ്ദാനം നൽകി 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് ബിഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പറയുന്നത്. ബന്ധത്തിൽ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും മുപ്പത്തിനാലുകാരി പറയുന്നു. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിലെ കൊടുക്കൽ വാങ്ങലുകൾക്ക് നേതൃത്വം കൊടുത്തതു ബിനോയ് ആണ്. മൂത്തമകൻ ബിനോയിയെ കുറിച്ച് കോടിയേരിക്കും നല്ല അഭിപ്രായമായിരുന്നു. ചെറുപ്പത്തിലേ വിവാദത്തിൽ കുടുങ്ങിയ ബിനീഷിനേക്കാൾ ശാന്തനായിരുന്നു അന്ന് ബിനോയ്. അതുകൊണ്ടാണ് മൂത്തമകനെ ഗൾഫ് ദൗത്യം കോടിയേരിയും ഭാര്യയും ഏൽപ്പിച്ചത്. ഇതിനിടെ ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റു ചെലവിന് കൊടുത്തത് തുടങ്ങിയത് പുലിവാലായി. ഇത് ആദ്യ ഭാര്യയും അറിഞ്ഞു. ഇതോടെ ഇവർ വീടുവിട്ടു പോയി. അപ്പോഴും അവഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങാതെ ആ ബന്ധം തുടരുകയായിരുന്നു ബിനോയ്. പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ ഒന്നും നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിപ്പിച്ചു. ഇതിനൊപ്പം ദുബായിലെ കേസും. ഈ ഘട്ടത്തിലാണ് യുവതിക്ക് പണം നൽകാനാകാത്ത സാഹചര്യം വന്നത്. ഇതോടെയാണ് കേസും ബഹളും തുടങ്ങുന്നത് എന്നാണ് സൂചന.

ദുബായിൽ കെട്ടിട നിർമ്മാണ ബിസിനസ് ആണെന്നു പറഞ്ഞാണ് ബിനോയ് കോടിയേരി തന്നെ പരിചയപ്പെട്ടതെന്നു ലൈംഗികാരോപണം ഉന്നയിച്ച യുവതി പരാതിയിൽ പറയുന്നത്. ബിഹാറിലെ ദരിദ്ര കുടുംബത്തിൽനിന്ന് ദുബായിൽ ബാർ ഡാൻസറായി എത്തിയ തനിക്ക് പല വിലകൂടിയ സമ്മാനങ്ങളും നൽകിയാണ് ബിനോയ് അടുത്തുകൂടിയതെന്നും വിശദീകരിക്കുന്നു. തന്റെ കുട്ടി ബിനോയിയുടേതാണെന്നും ആരോപിക്കുന്നു. ഇത് ഡിഎൻഎ പരിശോധനയിലെ ശാസ്ത്രീയമായി തെളിയിക്കാം. അതുകൊണ്ടാണ് ന്ധേരിയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ നൽകിയ പീഡനപരാതിയിൽ യുവതി ഉറച്ച് നിൽക്കുന്നത്. എല്ലാത്തിനും തുടക്കം ദുബായിൽ എത്തിയ ബിനോയിയുടെ ഡാൻസ് ബാറുകളോടുള്ള ഭ്രമമായിരുന്നു. കേരളത്തിലെ പല പ്രമുഖരും ഡാൻസ് ബാറുകൾ ദുബായിൽ നടത്തുന്നുണ്ട്. ഇവർക്ക് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരിയുടെ മകനോട് പ്രത്യേക താൽപ്പര്യമുണ്ടായിരുന്നു. ഇതോടെ എല്ലാ ഡാൻസ് ബാറുകളിലും ബിനോയിക്ക് പൂർണ്ണ സ്വാതന്ത്ര്യം കിട്ടി. അങ്ങനെയാണ് ബീഹാറുകാരിയേയും ബിനോയിക്ക് അടുത്തു കിട്ടുന്നത്. താൽപ്പര്യം തോന്നിയപ്പോൾ തന്നെ സ്വന്തമാക്കി. പിന്നീട് ഇവരെ മുംബൈയിലേക്ക് മാറ്റി.

ദുബായിലെ സാമ്പത്തിക ഇടപാടിൽ കുടുങ്ങിയപ്പോൾ തന്നെ ഇത് കുടുംബത്തിൽ പ്രശ്നമുണ്ടായിരുന്നു. അതിന് മുമ്പ തന്നെ അവിഹിത ഗർഭത്തിലെ കുട്ടിയുടെ പിറവി യഥാർത്ഥ ഭാര്യയും അറിഞ്ഞു. ഇതോടെ തന്നെ അവർ ബിനോയിയെ ഉപേക്ഷിച്ചു പോയി. ഇതിന് ശേഷവും ബിനോയിയുടെ ആദ്യ ഭാര്യയ്ക്കൊപ്പമാണ് കോടിയേരി നിലയുറപ്പിച്ചത്. ഈ യുവതിക്ക് എംഡിക്ക് പഠിക്കാനുള്ള സാഹചര്യവും കോടിയേരി തന്നെ ഒരുക്കി. അപ്പോഴേക്കും ബിനോയിയുടെ സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമായി. മുബൈയിലെ കുടുംബത്തിന് പണം നൽകാതെയായി. ഇതോടെ വിലപേശൽ തുടങ്ങി. ഒറ്റത്തവണ സാമ്പത്തിക സഹായം തേടിയതോടെ പ്രശ്നങ്ങൾ തുടങ്ങി. ബിനോയിക്ക് വേണ്ടി അമ്മ വിനോദിനെ മുംബൈയിൽ പറന്നിറങ്ങി. കുട്ടിയുടെ പിതൃത്വം പരസ്യമായി ഏറ്റെടുക്കാൻ ഒരുഘട്ടത്തിലും ബിനോയ് തയ്യാറായില്ല.

ബിഹാറിലെ ദരിദ്ര കുടുംബത്തിൽ നിന്നുള്ള ആളായ ബീഹാറിലെ ഡാൻസർ 2007ൽ പിതാവിന്റെ മരണത്തെ തുടർന്നാണ് മുംബൈയിലെ സഹോദരിയുടെ വീട്ടിലെത്തിയത്. അവിടെവച്ചു ഡാൻസ് പഠിച്ചു. 2009 സെപ്റ്റംബറിലാണ് സുഹൃത്തിന്റെ സഹായത്തോടെ ദുബായിലെ ഡാൻസ് ബാറിൽ ജോലിക്കു കയറി. ഡാൻസ് ബാറിൽ ജോലി ചെയ്യുമ്പോൾ അവിടെ സ്ഥിരം സന്ദർശകനായിരുന്ന ബിനോയിയുമായി പരിചയപ്പെട്ടു. മലയാളിയാണെന്നും ദുബായിൽ കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്നുവെന്നുമാണു പറഞ്ഞത്. പിന്നീട് മൊബൈൽ നമ്പർ വാങ്ങിച്ച് സ്ഥിരമായി സംസാരിച്ചു. പലപ്പോഴും വിലകൂടിയ സമ്മാനങ്ങളും പണവും നൽകി. ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു. അങ്ങനെ തുടങ്ങിയ അടുപ്പമാണ് വിവാദങ്ങളിലേക്ക് കാര്യങ്ങളെത്തിയത്. ബിനോയ് അടുപ്പക്കാരനായതോടെ യുവതി ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു. ജോലി ഉപേക്ഷിക്കും മുമ്പേ ബിനോയിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. 2009 നവംബറിൽ ഗർഭിണിയായി. 2010 ജൂലൈ 22ന് ആൺകുട്ടിക്കു ജന്മം നൽകി. തുടർന്ന് മുംബൈയിലേക്ക് തിരിച്ചു. വിവാഹം കഴിക്കുമെന്ന് തന്റെ മാതാവിനോടും സഹോദരിയോടും ബിനോയ് ഉറപ്പു പറഞ്ഞു. 2010 ഫെബ്രുവരിയിൽ അന്ധേരി വെസ്റ്റിൽ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് തന്നെ അവിടേക്കു മാറ്റി. ഇതിനിടെ ദുബായിൽനിന്ന് പതിവായി വന്നുപോയി. എല്ലാ മാസവും പണവും അയയ്ക്കുകയും വീടിന്റെ വാടകക്കരാർ കഴിയുമ്പോൾ പുതുക്കുകയോ പുതിയ വീട് എടുത്തു നൽകുകയോ ചെയ്തുപോന്നു.

2015ൽ ബിസിനസ് മോശമാണെന്നും ഇനി പണം നൽകുക പ്രയാസമാണെന്നും അറിയിച്ചു. പിന്നീട്, വിളിച്ചാൽ ഒഴിഞ്ഞുമാറാൻ തുടങ്ങി. 2018ലാണ് ബിനോയ്‌ക്കെതരിരെ സാമ്പത്തിക തട്ടിപ്പ് കേസ് വരുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ബിനോയ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോൾ ആദ്യം കൃത്യമായ മറുപടില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി. ഫോൺ എടുക്കാതെയായി. 2019 വിവാഹം ചെയ്യണമെന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോൾ ബിനോയിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. യുവതിയുടെ കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്തിയാൽ പോലും സത്യം തെളിയും. ഈ സാഹചര്യമാണ് ബിനോയിയെ വെട്ടിലാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP