എയർ ഇന്ത്യാ സാറ്റ്‌സിലെ അഴിമതി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും സിബിഐക്കും കത്തെഴുതിയപ്പോൾ പ്രതികാരം തീർക്കാൻ പെണ്ണുകേസ്; സ്വപ്നയെ കൊണ്ട് പരാതി കൊടുത്ത് എതിരാളിയെ അരിഞ്ഞു വീഴ്‌ത്തി; കേസുകൾ മറച്ചു വച്ച് എയർപോർട്ട് ക്ലിയറൻസ് പാസ് നടത്തിയതിലും വില്ലൻ; സ്വർണ്ണ കടത്തിൽ എൻഐഎ അടുത്തെത്തിയപ്പോൾ ബിനോയ് ജേക്കബിന് ജോലി നഷ്ടം; രാജി എഴുതി വാങ്ങി ഭദ്ര ഏജൻസി; എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റിന് പണി പോകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബ് രാജിവെച്ചു. ഗ്രൗണ്ട് ഹാൻഡലിങ് ഏജൻസിയായ ഭദ്ര ഇന്റർനാഷണലിൽ നിന്നാണ് രാജിവെച്ചത്. സ്വർണക്കടത്തുകേസിൽ ആരോപണം ഉയർന്നതിനെ തുടർന്ന് കമ്പനി തന്നെ ആവശ്യപ്പെട്ടിട്ടാണ് രാജി. ബിനോയിയെ എൻഐഎ അറസ്റ്റ് ചെയ്യുമെന്ന സൂചനയും ഉണ്ട്. അധികം വൈകാതെ തന്നെ ബിനോയ് ജേക്കബിനെ ഈ കേസിൽ ചോദ്യം ചെയ്തേക്കുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് രാജി എഴുതി വാങ്ങിയത്.
സ്വർണക്കടത്തുകേസിൽ പ്രതിയായ സ്വപ്ന സുരേഷ് എയർഇന്ത്യ സാറ്റ്സിൽ നിയമിക്കപ്പെട്ടത് ബിനോയ് ജേക്കബിന്റെ കാലത്തായിരുന്നു. സ്വപ്നയെ എയർഇന്ത്യ സാറ്റ്സിൽ എത്തിച്ചു എന്നതിന്റെ പേരിലും സ്വർണക്കടത്തിന്റെ പേരിലും ഏറെ ആരോപണങ്ങൾ ബിനോയ്ക്കെതിരെ ഉണ്ടായിരുന്നു. അയോഗ്യത മറച്ചുവെച്ച് സ്വപ്നയെ നിയമിച്ചത് ബിനോയ് ജേക്കബ് ആണെന്നും സാറ്റസ് ജീവനക്കാർക്ക് പണം നൽകി സ്വർണക്കടത്തിന് സമ്മർദം ചെലുത്താറുണ്ടെന്നും മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായ മെറിൻ മാത്യു വെളിപ്പെടുത്തിയിരുന്നു.
ഏറ്റവും ഒടുവിൽ ബിനോയ് ജേക്കബ് വിമാനത്താവളത്തിൽ പാസ് നേടിയത് അനധികൃതമായാണ് എന്ന് തെളിഞ്ഞിരുന്നു. ഒരു കേസിൽ അന്വേഷണവും മറ്റൊരു കേസിൽ വിചാരണയും നേരിടുമ്പോൾ തന്നെയാണ് പൊലീസിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കി വിമാനത്താവളത്തിൽ പ്രവേശിച്ചത്. ക്രിമിനൽ കേസ് ഉണ്ടായിട്ടും ബിനോയ് പൊലീസ് ക്ലിയറൻസ് നേടിയത് വിവാദമായിരുന്നു. ബിനോയ് ജേക്കബിന് പാസ് ലഭിച്ചത് അടക്കമുള്ള കാര്യങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിച്ചുവരികയാണ്. സ്വർണക്കടത്തുകേസിൽ ബിനോയ് ജേക്കബിനെ എൻഐഎയും കസ്റ്റംസും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
എയർഇന്ത്യാ ജീവനക്കാരനായ വ്യക്തിയെ ലൈംഗിക അതിക്രമ കേസിൽ കുടുക്കാൻ വേണ്ടി തന്ത്രങ്ങൾ മെനഞ്ഞതും സ്വപ്ന സുരേഷായിരുന്നു. ഈ കേസിൽ സ്വപ്ന സുരേഷിനെതിരായി ക്രൈംബ്രാഞ്ച് അന്വേഷണം നിലനിൽക്കുകയും ചെയ്യുന്നു. ഇങ്ങനെ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി എങ്ങനെയാണ് മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പിൽ നിർണായക സ്ഥാനത്ത് എത്തിയതെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യം. അന്ന് എയർഇന്ത്യാ സ്റ്റാറ്റ്സ് വൈസ് പ്രസിഡന്റ് ആയിരുന്ന ബിനോയ് ജേക്കബിന് വേണ്ടിയാണ് സ്വപ്ന സുരേഷ് എഎൽ സിബു എന്ന എയർഇന്ത്യാ ഉദ്യോഗസ്ഥനെ കള്ളക്കേസിൽ കുടുക്കിയത്.
അഴിമതിക്കെതിരെ പോരാടിയതിന് ശിക്ഷ പെണ്ണു കേസ്
2014ലാണ് 2014ൽ എയർ ഇന്ത്യ ജീവനക്കാരനായിരുന്ന എഎൽ സിബുവിനെതിരെ ഉയർത്തിക്കൊണ്ടു വന്ന ലൈംഗിക അതിക്രമ ആരോപണം ഉയർന്നു വന്നത്. എയർ ഇന്ത്യയുടെ ഉന്നതരായ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം സിബുവിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിക്കാൻ സ്വപ്ന കൂട്ടു നിൽക്കുകയായിരുന്നു. ഇതിനായി പതിനേഴ് വനിതാ സ്റ്റാഫുകളെ ഉപയോഗിച്ചാണ് ഈ നീക്കം സ്വപ്ന നടത്തിയത്. എയർഇന്ത്യയിലെ ഗ്രൗണ്ട് മാനേജ്മെന്റ് ജീവനക്കാരനായിരുന്ന സിബുവിനെതിരെ എയർഇന്ത്യ സ്റ്റാറ്റ്സിലെ ഉന്നതർക്ക് കലിപ്പുണ്ടാക്കാൻ കാരണം അഴിമതിക്കതെിരെ നിലപാട് കൈക്കൊണ്ടതു കൊണ്ടാണ്.
2012ൽ തിരുവനന്തപുരത്തെ സാറ്റ്സ് വൈസ് പ്രസിഡന്റായി ബിനോയ് ജേക്കബിനെ നിയമിക്കുന്നത്. ബിനോയ് ജേക്കബിനെതിരെ വിസാ തട്ടിപ്പ് അടക്കമുള്ള ആരോപണങ്ങൾ ഉയർന്നിരുന്ന വ്യക്തിയായിരുന്നു. കുവൈത്ത്, ബഹറിൻ എന്നിവിടങ്ങളിലേക്ക് നഴ്സുമാർക്ക് വിസ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി കബളിപ്പിച്ചു എന്നതായിരുന്നു ബിനോയിക്കെതിരെ ഉണ്ടായിരുന്ന കേസ്. എയർഇന്ത്യയും സിങ്കപ്പൂർ എയർലൈൻസും ചേർന്നായിരുന്നു സാറ്റ്സിന്റെ തുടക്കം. ഇതോടെയാണ് സാറ്റ്സിന്റെ തിരുവനന്തപുരത്തെ വൈസ് പ്രസിഡന്റായി ബിനോയി നിയമിതനാകുന്നത്. എയർ ഇന്ത്യയുമായുള്ള കരാർ പ്രകാരം നിശ്ചിത വിഹിതം റോയൽറ്റി അടക്കണമായിരുന്നു. എന്നാൽ, ഇതിൽ വെട്ടിപ്പു നടത്താൻ ബിനോയി കൂട്ടു നിന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സിബു പ്രധാനമന്ത്രിക്കും സിബിഐക്കും അടക്കം കത്തെഴുതിയത്.
അഴിമതിചൂണ്ടിക്കാട്ടി കത്തെഴുതിയതോടെ സിബു ഉന്നതരുടെ കണ്ണിലെ കരടായി. 2.6 കോടി രൂപയുടെ ക്രമക്കേടുകൾ സിബിഐ അന്വേഷണത്തിൽ കണ്ടെത്തുകയുമുണ്ടായി. എയർ ഇന്ത്യയും എയർ ഇന്ത്യ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡും ചെയ്തുവന്ന വലിയ ലാഭമുള്ള ഗ്രൗണ്ട് ഹാൻഡ്‌ലിങ് ബിസിനസ് ഒരു സ്വകാര്യ പങ്കാളിത്തമുള്ള സ്ഥാപനമായ എയൻ ഇന്ത്യ-സാറ്റ്സിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരാതി. ഈ സംഭവങ്ങളുണ്ടാക്കിയ പകയാണ് ഉദ്യോഗസ്ഥരെ സിബുവിനെതിരെ തിരിച്ചത്. ഇതിനിടെയാണ് സിബുവിനെ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റുന്നത്. അപ്രതീക്ഷിതമായി സ്ഥലം മാറ്റിയതോടെ എന്താണ് കാരണം എന്ന് അദ്ദേഹം അന്വേഷിച്ചത്. വിശദീകരണം പോലും ചോദിക്കാതെ നടത്തിയ സ്ഥലം മാറ്റത്തിന് പിന്നിൽ എന്താണ് എന്ന് പരിശോധിച്ചപ്പോഴാണ് സിബു തനിക്കെതിരായ കള്ളക്കേസിനെ കുറിച്ച് അറിയുന്നത്.
17 പെൺകുട്ടികളുടെ പേര് വെച്ച് വ്യാജ ലൈംഗികാതിക്രമ പരാതി, എല്ലാറ്റിനും ചരടുവലിച്ചു സ്വപ്ന
എയർ ഇന്ത്യയുടെ ഉന്നതരായ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം സിബുവിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിക്കാൻ സ്വപ്ന സുരേഷ് ചുക്കാൻ പിടിക്കുകയായിരുന്നു. പതിനേഴ് വനിതാ സ്റ്റാഫുകളെ ഉപയോഗിച്ചാണ് ഈ നീക്കം സ്വപ്ന നടത്തിയത്. സ്വപ്ന സുരേഷുമായി ബന്ധപ്പെട്ടുള്ള കേസ് വരുമ്പോൾ എഎൽ സിബു തിരുവനന്തപുരത്ത് എയർ ഇന്ത്യ ഗ്രൗണ്ട് സർവീസ് ഡിപ്പാർട്ട്മെന്റിൽ ഏപ്രൺ ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ ഉദ്യോഗസ്ഥകൾ ആരുംതന്നെ പിന്നീട് അന്വേഷണത്തോട് സഹകരിക്കുകയുണ്ടായില്ല. ഇവർക്കെല്ലാം നോട്ടീസയ്ക്കാനും കമ്പനിയിൽ ജോലിയിലില്ലെങ്കിൽ അവരുടെ ഇപ്പോഴത്തെ താമസസ്ഥലം കണ്ടെത്തി അവിടേക്ക് നോട്ടീസയയ്ക്കണമെന്നും കോടതി ആവശ്യപ്പെടുകയുണ്ടായി.
പ്രാഥമികാന്വേഷണത്തിൽ തന്നെ സിബുവിനെതിരായ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ എയർ ഇന്ത്യ ഉദ്യോഗസ്ഥർ അന്വേഷണത്തോട് സഹകരിക്കാതെ നടപടികൾ നീട്ടിക്കൊണ്ടുപോകാനാണ് ഉത്സാഹിച്ചത്. കമ്പനി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി നൽകിയ റിപ്പോർട്ട് സിബുവിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ കഴമ്പുണ്ടെന്നായിരുന്നു. ഇദ്ദേഹത്തെ ഇതിന്റെ പേരിൽ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഈ നടപടിയെ സിബു ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷണം വേണെമെന്ന് ആവശ്യപ്പെടുകയും ചെയത്ു. 2017 ഓഗസ്റ്റ് മാസത്തിൽ അദ്ദേഹത്തിന് അനുകൂലമായി വിധി വരികയും ചെയ്തു. ബിനോയ് ജേക്കബായിരുന്നു സിബുവിനെതിരെ ചരടുവലിച്ചവരിൽ പ്രധാനി.
പീഡന പരാതിയായതിനാൽ ഇതു സംബന്ധിച്ച് ആഭ്യന്തര പരിശോധനാ സമിതി ഉമാ മഹേശ്വരിയുടെ അധ്യക്ഷതയിൽ അന്വേഷിച്ചു. 17 പെൺകുട്ടികളും എയർ ഇന്ത്യാ സാറ്റ്‌സിലെ ജീവനക്കാരാണ്. ഇതു സംബന്ധിച്ച് എയർ ഇന്ത്യാ സാറ്റ്‌സിലെ വൈസ് പ്രസിഡന്റ് ബിനോജ് ജേക്കബിന് രേഖാമൂലം അപേക്ഷ നൽകിയെങ്കിലും ഈ പെൺകുട്ടികളുടെ പേരോ വിലാസമോ നൽകിയില്ല. പിന്നീട് രണ്ട് പെൺകുട്ടികളുടെ മൊഴിയെത്തുടർന്ന് അച്ചടക്ക നടപടിയെടുത്തിരുന്നു. എന്നാൽ, തനിക്കെതിരേ ഉയർന്ന പരാതി വ്യാജമാണെന്നും അതെപ്പറ്റി അന്വേഷിക്കണമെന്നും കാട്ടി പൊലീസ് കമ്മിഷണർക്ക് സിബു പരാതി നൽകി. 2016 ജനുവരി 29-ന് നൽകിയ പരാതിയിന്മേൽ അന്വേഷണം നടത്തിയ ജില്ലാ ക്രൈംബ്രാഞ്ച് സിബുവിനെതിരെയുള്ള പരാതി വ്യാജമാണെന്നു കണ്ടെത്തി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യാൻ വലിയതുറ പൊലീസിന് കമ്മിഷണർ നിർദ്ദേശം നൽകി. എയർ ഇന്ത്യാ സാറ്റ്‌സ് വൈസ് പ്രസിഡന്റ് ബിനോജ് ജേക്കബിനെയും മറ്റുള്ളവരെയും പ്രതികളാക്കി 2016 മാർച്ച് 15-ന് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ഈ കേസിന്റെ അന്വേഷണത്തിൽ സഹകരിക്കണമെന്ന് ബിനോജ് ജേക്കബിനോടും മറ്റും ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.
സിബുവിന് അനുകൂലമായതോടെ കേസ് അട്ടിമറിക്കാനും ശ്രമം
സിബുവിനെ കുടുക്കാൻ ശ്രമം നടന്നു എന്ന് വ്യക്തമായതോടെ എയർ ഇന്ത്യാ സാറ്റ്‌സ് വൈസ് പ്രസിഡന്റ് ബിനോജ് ജേക്കബിനെയും മറ്റുള്ളവരെയും പ്രതികളാക്കി 2016 മാർച്ച് 15-ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഈ കേസിന്റെ അന്വേഷണത്തിൽ സഹകരിക്കണമെന്ന് ബിനോജ് ജേക്കബിനോടും മറ്റും ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ഈ കേസിൽ അട്ടിമറി ശ്രമങ്ങൾ നടന്നിരുന്നു. പൊലീസ് അന്വേഷത്തിന് ഒടുവിൽ ബിനോയ് ജേക്കബിനെതിരായ കേസ് നിലനിൽക്കില്ലെന്ന് കാണിച്ചു കോടതിയിൽ റിപ്പോർട്ടു നൽകി.
ഈ റിപ്പോർട്ടിനെതിരെ സിബു ഹൈക്കോടതിയെ സമീപിക്കുകയും പൊലീസ് നടപടിയെ വിമർശിച്ചു കൊണ്ട് കോടതി തുടർ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. ലൈംഗികാതിക്രമ കേസിൽ സിബുവിന്റെ പരാതിയിൽ അന്വേഷകരോട് സഹകരിക്കാൻ എയർ ഇന്ത്യ തയ്യാറായില്ല. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ തയ്യാറാകാതിരുന്നു. തങ്ങളെ ചോദ്യം ചെയ്യുന്നതിനുള്ള ഉത്തരവിന്മേൽ എയർ ഇന്ത്യ ഉദ്യോഗസ്ഥർ സ്റ്റേ ഓർഡർ സമ്പാദിക്കുകയുമുണ്ടായി. പ്രാഥമികാന്വേഷണത്തിൽ ബിനോയ് ജേക്കബ് കുറ്റക്കാരനല്ലെന്നാണ് തനിക്ക് ബോധ്യപ്പെട്ടതെന്ന് കേസ് അന്വേഷിച്ച അന്നത്തെ ഡിസ്ട്രിക്റ്റ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറായ സന്തോഷ് പറഞ്ഞ്. ചോദ്യം ചെയ്യുന്നതിനെതിരെ സ്റ്റേ ഓർഡർ സമ്പാദിച്ചതോടെ അന്വേഷണം വഴിമുട്ടി.
ആഭ്യന്തര അന്വേഷണ സമിതി വലിയ ക്രമക്കേടുകൾ ചെയ്തതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തന്നെ ബോധ്യപ്പെട്ടിരുന്നു. ഈ സമിതിക്കു മുമ്പിൽ പരാതിക്കാരിലെ പാർവതി സിബു എന്ന പെൺകുട്ടി മൊഴി നൽകാൻ ഹാജരായിരുന്നു. എന്നാൽ നീതു മോഹൻ എന്നയാളെ പാർവ്വതി സിബു എന്ന പേരിൽ സ്വപ്ന സുരേഷ് ഹാജരാക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ആൾമാറാട്ടത്തിന് ചുക്കാൻ പിടിക്കുകയായിരുന്നു ഇവർ. സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോൾ, രണ്ടു മാസം മുൻപാണ് സാറ്റ്സിൽ ജോലിയിൽ പ്രവേശിച്ചതെന്നാണ് വിവരം കിട്ടിയത്. തന്നെ ഉദ്യോഗസ്ഥർ തനിക്കുള്ള സാമ്പത്തിക ബുദ്ധിമുട്ട് മുതലെടുത്ത് ക്രമക്കേടിന് പ്രേരിപ്പിക്കുകയായിരുന്നെന്ന് സ്വപ്ന സുരേഷ് അന്ന് മൊഴി നൽകി. 17 പെൺകുട്ടികളുടെ പേര് വെച്ച് പരാതി തയ്യാറാക്കിയതും സ്വപ്ന സുരേഷാണെന്ന് അന്ന് ക്രൈംബ്രാഞ്ചിന് ബോധ്യപ്പെട്ടിരുന്നു.
എയർ ഇന്ത്യ വൈസ് പ്രസിഡണ്ടായിരുന്ന ബിനോയ് ജേക്കബിന്റെ ഓഫീസിലാണ് സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്നത്. വ്യാജ പരാതി നൽകിയ സ്വപ്ന സുരേഷിനെ കേസിൽ നിന്ന് ഊരിക്കാൻ 2016ൽ ശ്രമം നടന്നതിന്റെ രേഖകൾ ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. അന്വേഷണം ശരിയായി നടത്താതെ സിബുവിനെ സ്ഥലംമാറ്റിയതിനെയും കോടതി ചോദ്യം ചെയ്യുകയുണ്ടായി. സിബു ആർക്കൊക്കെയോ ശല്യമായിട്ടുണ്ടെന്ന പ്രസ്താവനയും ഉത്തരവിൽ കാണാം. ശരിയായ അന്വേഷണം ആദ്യം നടക്കണമെന്നാവശ്യപ്പെട്ട് കോടതി ട്രാൻസ്ഫർ ഉത്തരവ് നടപ്പാക്കരുതെന്നും പ്രസ്താവിക്കുകയുണ്ടായി.
2017 ൽ കേസിൽ സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അട്ടിമറി ആരംഭിച്ചത്. സിബുവിനെതിരായ പരാതി വ്യാജമെന്ന് തെളിഞ്ഞതോടെയാണ് അന്വേഷണം അവസാനിപ്പിക്കാൻ അസിസ്റ്റന്റ് കമ്മീഷണർ സന്തോഷ് തീരുമാനിച്ചത്. അദ്ദേഹം ഇങ്ങനെ കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ ഇങ്ങനെ അന്വേഷണം അവസാനിപ്പിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സിബു ഹൈക്കോടതിയെ സമീപിച്ചു. പിന്നീട് നടന്ന അന്വേഷണത്തിലാണ് സ്വപ്നയ്ക്കെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വപ്നം സ്വർണക്കടത്തിൽ പ്രതിചേർക്കപ്പെടുന്നതു വരെയും ഈ കേസിൽ അവർ പ്രതിയായിട്ടില്ല. സ്വപ്നയെ കേസിൽ പ്രതി ചേർക്കാൻ തീരുമാനിച്ചതായി ക്രൈംബ്രാഞ്ച് അടുത്തിടെയാണ് തീരുമാനമെടുത്തത്. കേസിൽ ആൾമാറാട്ട കേസിൽ നീതു മോഹനെയും പ്രതിചേർക്കുമെന്ന സൂചനയുണ്ട്. ഈ കേസ് കടുക്കുന്നതും ബിനോയ് ജേക്കബിന് വിനയായി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍