മൂവാറ്റുപുഴ ഇലാഹീയ എഞ്ചിനിയറിങ് കോളേജ് കെട്ടിടം പണിക്ക് പോയപ്പോൾ ലിഫ്റ്റ് പൊട്ടി താഴെ വീണ് തളർന്നു കിടപ്പിലായി; നഷ്ടപരിഹാരമായി അഞ്ച് ലക്ഷം നൽകണമെന്ന ലേബർ കോടതി വിധി വന്നിട്ട് 10 വർഷായിട്ടും നടപ്പിലായില്ല; നീതി നിഷേധത്തിൽ നെഞ്ചുരുകി ബിനേഷ്
പ്രകാശ് ചന്ദ്രശേഖർ
ചെറുതോണി: 10 വർഷം മുമ്പ് കോട്ടയം ലേബർ കോടതിയിൽ നിന്നും തനിക്ക് അനുകൂല വിധി ലഭിച്ചെന്നും എന്നാൽ ഇതുവരെ അർഹതപ്പെട്ട തുക ലഭിച്ചില്ലന്നും ഇതുമൂലം എഴുന്നേറ്റ് നടക്കാൻ പോലും പറ്റാത്ത സ്ഥിതിയിലായ തന്റെ ജീവിതം ദുരിതത്തിൽ ആണെന്നും ഇടുക്കി പൈനാവ് താന്നിക്കണ്ടംനിരപ്പ് പറങ്ങാട്ടിൽ ബിനീഷ്. 2006-ൽ വിട്ടിലെ സാമ്പത്തീക ദാരിദ്ര്യം കണക്കിലെടുത്ത് മൂവാറ്റുപുഴ ഇലാഹീയ എഞ്ചിനിയറിങ് കോളേജ് കെട്ടിടം പണിക്ക് പോയിരുന്നു. മെക്കാട് ആയിട്ടാണ് ജോലി ചെയ്തിരുന്നത്. 150 രൂപയായിരുന്നു കൂലി. പണിക്കെത്തി 4-ാമത്തെ ആഴ്ച അതായത് 2006 നവംമ്പർ 17-ന് ലിഫ്റ്റ് പൊട്ടി വീണ് പരിക്കേറ്റു.
തുടർന്ന് അരയ്ക്ക് താഴേയ്ക്ക് തളർന്നുപോയി.തുടർന്ന് കോട്ടയം ലേബർകോടതിയെ സമീപിച്ചു. നഷ്ടപരിഹാരമായി കോളേജ് മാനേജ്മെന്റ് 5 ലക്ഷത്തോളം രൂപനൽകണമെന്ന് വിധി ഉണ്ടായി. 2012 ലായിരുന്നു വിധി. ഇത് ഇതുവരെ നടപ്പിലായിട്ടില്ല. ബിനീഷ് വിശദമാക്കി. തൊഴിലിടത്തിലെ അപകടത്തെക്കുറിച്ചും തുടർന്നുള്ള ജീവിതത്തെക്കുറിച്ചും ബിനീഷ് മറുനാടനോട് മനസ്സു തുറന്നു.
അച്ഛന് ശ്വാസം മുട്ടിന്റെ അസുഖം ഉണ്ടായിരുന്നു. കാര്യമായ ജോലിക്കൊന്നും പോകാൻ കഴിയുമായിരുന്നില്ല. വീട്ടിൽ സാമ്പത്തീക സ്ഥിതിപരിതാപകരം. അങ്ങിനെയാണ് കൂലിവേലയ്ക്കിങ്ങിയത്. നാട്ടിൽ കെട്ടിട നിർമ്മാണത്തിന് സഹായിയായി പോയിരുന്നു. 100 രൂപ കൂലി. ഇലാഹിയ കോളേജ് കെട്ടിടത്തിന്റെ നിർമ്മാണം നടന്നുവരുന്ന സമയമായിരുന്നു അത്. നാട്ടിലെ ചങ്ങാതി പറഞ്ഞതുപ്രകാരമാണ് കോളേജ് കെട്ടിട നിർമ്മാണസ്ഥലത്ത് സഹായിയായി എത്തിയത്.ഒരു മാസം തികച്ച് ഇവിടെ ജോലി ചെയ്്തില്ല.4-ാമത്തെ ആഴ്്ചയിൽ അപകടത്തിൽപ്പെട്ടു.
ലിഫ്റ്റ് പൊട്ടി വീണത് ദുരിതകാലത്തിന്റെ തുടക്കം
ലിഫ്റ്റ് പൊട്ടി താഴെ വീഴുകയായിരുന്നു. ഉടൻ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചു. നില വഷളായതിനാൽ കോലഞ്ചേരി മെഡിക്കൽകോളേജിലേയ്ക്ക് പറഞ്ഞുവിടുകയായിരുന്നു. മരണപ്പെട്ടേക്കാമെന്നുവരെ പ്രചാരണമുണ്ടായിരുന്നതായി പിന്നീട് പലരും പറഞ്ഞ് അറിഞ്ഞു.എന്തായാലും ജീവൻ തിരച്ചുകിട്ടി.പക്ഷേ ഒന്നുതിരിഞ്ഞുകിടക്കണമെങ്കിൽപോലും മറ്റുള്ളവരുടെ സഹായം വേണമെന്നതായിരുന്നു ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യുമ്പോഴുള്ള അവസ്ഥ.അരയ്ക്ക് താഴേയ്ക്ക് ചന ശേഷി പൂർണ്ണമായിട്ടും നഷ്ടപ്പെട്ടിരുന്നു.
പിന്നെയും പല ആശുപത്രികളിൽ ചികത്സ തുടർന്നു. നാട്ടുകലുടെ സഹായത്തോടെയായിരുന്നു ചികത്സ. കീരിത്തോട് ഏഴാംകൂപ്പിലായിരുന്നു അന്ന് താമസിച്ചിരുന്നത്.
ജീപ്പ് വരുന്നിടത്തു നിന്നും 500 മീറ്ററോളം അകലെ കുന്നിന്മുകളിലായിരുന്നു വീട്. ആശുപത്രിയിൽ പോകാൻപോലും ബുദ്ധിമുട്ടിയിലുന്നു.സഹോദരൻ ഒറ്റയ്ക്ക് ചുമന്ന് വാഹനം എത്തുന്ന സ്ഥലം വരെ കൊണ്ടുപോകേണ്ട സാഹചര്യവും ഉണ്ടായി. പിന്നീട് ചേലച്ചുവടിലേയ്ക്ക് വാടകവീടെടുത്തുമാറി.2017-ലാണ് താന്നിക്കണ്ടംനിരപ്പിലെ വീട്ടിലേയ്ക്ക് താമസം മാറുന്നത്.ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് വീട് അനുവദിച്ച് കിട്ടിയത്.
അമ്മ കൂപ്പണിക്ക് പോയികിട്ടുന്ന തുകയായിരുന്നു ആകെയുള്ള വരുമാനം.തുടർന്നാണ് കോട്ടയം ലേബർകോടതിയിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജ്ജിഫയൽ ചെയ്തത്. 2012 ജൂൺ 15-ന് അനുകൂല വിധിയും കിട്ടി. 545976 രൂപ എതിർകക്ഷിയായ ഇലാഹിയ കോളേജ് മാനേജ്മെന്റ് നൽകണമെന്നായിരുന്നു വിധി. ഉടൻ തുക നൽകിയല്ലങ്കിൽ പിന്നീട് തുക നൽകുന്ന സമയത്ത് 12 ശതമാനം പലിശ കൂടി നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
നഷ്ടപരിഹാരത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് 10 വർഷം
വിധി വന്നശേഷം ഇപ്പോൾ 10 വർഷം പിന്നിട്ടു. അദാലത്തിൽ വിളിപ്പിച്ചപ്പോൾ കോളേജിൽ ശമ്പളം നൽകാൻ പോലും പണമില്ലന്നും അതിനാൽ കോടതി ഉത്തരവ് പ്രകാരമുള്ള തുക നൽകാൻ കഴിയില്ലെന്നുമാണ് കോളേജിന്റെ അഭിഭാഷകൻ അറയിച്ചത്. ഈ തുക ഇനി ലഭിക്കുമോ എന്ന്ുപോലും ഇപ്പോൾ സംശയമാണ്. ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് കോളേജ് നിയമനടപടികളുമായി മുന്നോട്ടുപോകുകയാണ്. കേസിന് ചിലവഴിക്കാൻ എന്റെ പണമില്ല.അതുകൊണ്ട തന്നെ നീതി ലഭിക്കോ എന്ന കാര്യത്തിലും സംശയമുണ്ട്.
ശാരിരീക അവസ്ഥ മോശമായിരുന്നെങ്കിലും അത് ഓർത്ത് സങ്കടപ്പെട്ടിരിക്കാൻ മനസ്സ് അനുവദിച്ചില്ല. വരുമാനത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് കരുതി പലവഴിക്കും ശ്രമം തുടങ്ങി. അടുത്തൊരു കലേയ്ക്ക് പൂകെട്ടി കൊടുന്ന ജോലി കിട്ടി.പിന്നെ സോപ്പുപൊടി നിർമ്മിച്ച് മുചക്രവണ്ടിയിൽ വീടുകളിൽ കൊണ്ടുപോയി വിൽക്കുമായിരുന്നു. കോവിഡ് വന്നതോടെ അത് നിലച്ചു.
എൽഇഡി ബൾബ് നിർമ്മാണം പഠിച്ചത് ഭാവി ജീവിതത്തിന് മുതൽക്കൂട്ടായി
ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് എൽഇഡി ബൾബ് നിർമ്മാണത്തിലേയ്ക്ക് ശ്രദ്ധ തിരിയുന്നത്. യൂട്യൂബിൽ നിന്നും നിർമ്മാണ രീതി പഠിച്ചു.
ഇപ്പോൾ വീട്ടിൽ ബൾനിർമ്മാണം നടത്തുന്നുണ്ട്. പ്രധാനമായും വീടുകളിലാണ് വിൽപ്പന. കഴിയുമെങ്കിൽ എന്നെപ്പോലെ ശാരീരിക വിഷമതകൾ നേരിടുന്ന ഒന്നോ രണ്ടോ പേർക്കുടി ഉപകാരപ്പെടുന്നതരത്തിൽ എന്തെങ്കിൽ തൊഴിൽ സംവിധാനം ആരംഭിക്കണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം. ബീനീഷ് വാക്കുകൾ ചുരുക്കി.
കെട്ടിടം നിർമ്മിക്കുമ്പോൾ വൺടൈം ടാക്സ് അടക്കുന്നുണ്ടെന്നും സർക്കാരാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നും ലേബർ കോടതി വിധിക്കെതിരെ അപ്പിൽ നൽകിയിട്ടുണ്ടെന്നുമാണ് ഇക്കാര്യത്തിൽ കോളേജ് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം.
Stories you may Like
- നിയമ പോരാട്ടം തുടരാൻ ബിനീഷ് കോടിയേരി; രേഖയില്ലാതെ 40 ലക്ഷം നൽകിയത് കുരുക്കായി
- കാസർകോട് ജനറൽ ആശുപത്രിയിൽ മൃതദേഹം താഴെ എത്തിച്ചത് ചുമട്ടുതൊഴിലാളികൾ
- എയർലിഫ്റ്റ് ചെയ്തത് 68000 സൈനികരെ, ഗൽവാനിൽ ഇന്ത്യ മുൻതൂക്കം നേടിയത് ഇങ്ങനെ
- ബൈക്കിൽ ലിഫറ്റ് ചോദിച്ച് കവർച്ച നടത്തുന്ന സംഘം പിടിയിൽ
- കേസിനെ കുറിച്ച് എല്ലാം ഇ ഡി യോട് ചോദിക്കുവെന്ന് ബിനീഷ്
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍