മിണ്ടൂല്ല... മാസത്തിൽ ഒരിക്കൽ അവളെ എനിക്ക് കാണണമെന്ന് പറഞ്ഞിരുന്നതല്ലേ... നിങ്ങൾ എന്തിനാണ് അങ്ങോട്ട് പോയത്....; മരുമകനോടും ഒരു വോയിസ് ഇടാൻ പറയണേ! നിമിഷ സിറിയയിൽ പോയത് അമ്മയെ അറിയിച്ചു തന്നെ; പോരാത്തതിന് അമ്മ ബിന്ദുവിന്റെ സൗന്ദര്യമത്സരവും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഫാത്തിമയായി പേരു മാറി ഇസ്ലാമിൽ ചേർന്ന് ഭർത്താവിനൊപ്പം നിമിഷ എന്ന ആറ്റുകാലുകാരി സിറിയയിലേക്ക് പോയത് അമ്മയേയും അറിയിച്ചോ? ബിന്ദുവും നിമിഷയും തമ്മിൽ രാജ്യം വിട്ട ശേഷം നടത്തിയ വാട്സാപ്പ് ആശയ വിനിമയങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. മകളേയും മരുമകനേയും എല്ലാ അർത്ഥത്തിലും ബിന്ദു അംഗീകരിച്ചിരുന്നു. ഇവർ നാടുവിട്ടതും മറ്റും ബിന്ദു തിരിച്ചറിയുകയും ചെയ്തു. വാട്സാപ്പ് സന്ദേശങ്ങളിലെ സൂചനകളിൽ നിമിഷ എങ്ങോട്ടാണ് പോകുന്നതെന്നും ബിന്ദുവിന് അറിയാമായിരുന്നു. എന്നാൽ അന്നൊന്നും ഇക്കാര്യം അന്വേഷണ ഏജൻസികളെ അവർ അറിയിച്ചില്ല. ഇതോടെ ഈ ആശയ വിനിമയങ്ങളിൽ വിശദമായ അന്വേഷണം കേന്ദ്ര ഏജൻസികൾ നടത്തും.
ഐഎസ് ബന്ധത്തെത്തുടർന്ന് അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിയുന്ന 4 മലയാളി യുവതികളെ തിരികെ കൊണ്ടുവരേണ്ടെന്ന കേന്ദ്രസർക്കാർ നിലപാട് ഞെട്ടിപ്പിക്കുന്നതാണെന്നു യുവതികളിലൊരാളായ നിമിഷയുടെ അമ്മ ബിന്ദു പ്രതികരിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ സർക്കാർ പെൺകുട്ടികളെ മടക്കികൊണ്ടുപോകാൻ അനുവാദം നൽകിയിട്ടും ഇന്ത്യൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അമേരിക്കൻ സേന ഉടനെ അഫ്ഗാനിസ്ഥാൻ വിടുമെന്നതിനാൽ മകളുടെ ജീവൻ അപകടത്തിലാണ്. യുവതികളോടൊപ്പം ജയിലിൽ കഴിയുന്ന അവരുടെ ചെറിയ കുട്ടികൾ എന്തു പാപം ചെയ്തെന്നും അവർക്കുപോലും രാജ്യത്തേക്കുവരാൻ അനുവാദം കൊടുക്കാത്തത് എന്തു കൊണ്ടാണെന്നും ബിന്ദു ചോദിക്കുന്നു. ഇതിനിടെയാണ് പഴയ വാട്സാപ്പ് സന്ദേശങ്ങൾ ചർച്ചയാകുന്നത്.
മിണ്ടൂല്ല... മാസത്തിൽ ഒരിക്കൽ അവളെ എനിക്ക് കാണണമെന്ന് പറഞ്ഞിരുന്നതല്ലേ... നിങ്ങൾ എന്തിനാണ് അങ്ങോട്ട് പോയത്. ഇപ്പോൾ എവിടെയാണ്. മകൾ പ്രെഗ്നന്റാണ്. അപ്പോൾ നോക്കേണ്ടത് അമ്മയുടെ ഉത്തരവാദിത്തം. അത് നിഷേധിച്ചു-എന്ന പരിഭവും മരുമകനുമായി പങ്കുവയ്ക്കുകയാണ് ഈ അമ്മ. പിന്നീട് ചിന്നുക്കൂട്ടി എന്ന് വിളിച്ച് മകളെ താലോലിക്കുന്നു. മരുമകനോടും അന്വേഷണം അറിയിക്കാൻ പറയുന്നു. മരുമകന്റെ വോയിസ് മെസേജും ചോദിക്കുന്നു. മരുമകൻ ആന്റി എന്നാണ് ബിന്ദു സമ്പത്തിനെ വിളിക്കുന്നതും. ഈ ഓഡിയോയും പുറത്തു വന്നു. മനോരമ പുറത്തുവിട്ടത് ദൃശ്യങ്ങൾ സഹിതമുള്ള ഓഡിയോയാണ്. ഇത് പരിശോധിച്ചാൽ മകളും മരുമകനുമായി നല്ല അടുപ്പം ബിന്ദുവിന് ഉണ്ടെന്ന് വ്യക്തമാണ്. എന്നാൽ പിന്നീട് തനിക്കൊന്നും അറിയില്ലെന്ന തരത്തിലാണ് ബിന്ദു മാധ്യമങ്ങൾക്ക് മുന്നിൽ തിരോധാനവാദം ഉന്നയിച്ചത്.
നിങ്ങൾ എന്തിനാണ് അങ്ങോട്ട് പോയത്....എന്ന് മരുമകനോട് ബിന്ദു സമ്പത്ത് ചോദിക്കുന്നുണ്ട്. അതിൽ നിന്നു തന്നെ സിറിയയിലേക്കുള്ള യാത്ര അവരും അറിഞ്ഞിരുന്നു. എന്നാൽ അതേ കുറിച്ചൊന്നും അന്ന് പൊലീസിന് വിവരം കൊടുത്തില്ല. അങ്ങനെ വന്നിരുന്നുവെങ്കിൽ ഒരു പക്ഷേ അവരെ അന്നു തന്നെ കണ്ടെത്തി തിരിച്ചെത്തിക്കാൻ കഴിയുമായിരുന്നു. ഇതൊന്നും ചെയ്യാതെയാണ് ഐഎസിന്റെ കരുത്ത് ചോർന്നപ്പോൾ തിരിച്ചു വരണമെന്ന് ആവശ്യപ്പെടുന്ന മകൾക്ക് വേണ്ടിയുള്ള അമ്മയുടെ കണ്ണീർ. കേന്ദ്ര സർക്കാരിനെ ഈ നിലപാടിന്റെ പേരിൽ കടന്നാക്രമിക്കുകയും ചെയ്യുന്നു.
അതിനിടെ ബിന്ദു ഒരു സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. 2019ലെ സൗന്ദര്യമത്സരമെന്ന സൂചനയാണ് ചിത്രത്തിലുള്ളത്. മിസ് ആൻഡ് മിസ്ട്രസ് ഇൻർനാഷണൽ ഇന്ത്യ എന്ന കൂട്ടായ്മയാണ് ഈ മത്സരം സംഘടി്പ്പിച്ചത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വലിയ കളിയാക്കലുകളാണ് ഈ സംഘടനയുടെ ഫെയ്സ് ബുക്ക് പേജിൽ എത്തുന്നത്. മകൾ സിറിയയിൽ ആട് മെയ്ക്കാൻ പോയ ദുഃഖം മറക്കാനായി ഫാഷൻ ഷോയിൽ പങ്കെടുക്കുന്ന ആ അമ്മ മനസ്സ് കാണാതെ പോകരുതേ-എന്ന പരിഹാസമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. അങ്ങനെ ബിന്ദുവിന്റെ പുതിയ ആവശ്യങ്ങളെ എതിർക്കുന്നവർ സോഷ്യൽ മീഡിയയിൽ കടന്നാക്രമണങ്ങൾ നടത്തുകയാണ്.
യുവതികളെ തിരികെ കൊണ്ടുവരില്ലെന്ന ഔദ്യോഗിക അറിയിപ്പ് കുടുംബത്തിനു ലഭിച്ചിട്ടില്ലെന്നതിനെ പ്രതീക്ഷയോടെ കണ്ട് മകളുടെ മോചനത്തിന് വേണ്ടി നിയമ പോരാട്ടത്തിനാണ് ബിന്ദു തയ്യാറെടുക്കുന്നത്. ദേശീയ സുരക്ഷയെ മുൻനിർത്തിയാണ് ഐഎസിന്റെ ചേവേറുകളാകാൻ പരിശീലനം കിട്ടിയവരെ തിരിച്ചു കൊണ്ടു വരാത്തതെന്ന് കേന്ദ്ര സർക്കാർ പറയുന്നു. എന്നാൽ വാർത്ത കേട്ടതിന്റെ ഞെട്ടലിലാണ് താനെന്ന് ബിന്ദു പറയുന്നു. മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. മകൾ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ തിരിച്ചുകൊണ്ടുവന്നു നിയമപ്രകാരം നടപടിയെടുക്കണം. മകൾ അഫ്ഗാനിസ്ഥാനിൽ തെറ്റു ചെയ്തു പിടിയിലായതല്ല. അഫ്ഗാൻ സർക്കാർ അവരെ തിരികെ അയയ്ക്കാൻ തയാറുമാണ്. പിന്നെ ഇന്ത്യൻ സർക്കാരിനു എന്താണ് പ്രശ്നമെന്നു ബിന്ദു ചോദിച്ചു.
കേരള സർക്കാരുമായും ജനപ്രതിനിധികളുമായും ബന്ധപ്പെട്ടശേഷം നിയമനടപടികൾ ആലോചിക്കും. സർക്കാരുകൾ കൃത്യമായ നടപടിയെടുക്കാത്തതിനാലാണ് പെൺകുട്ടികൾക്ക് ഈ ഗതി വന്നത്. ഒന്നരവർഷമായി മകൾ ജയിലിലായിട്ട്. പല ബിജെപി നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും ബന്ധപ്പെട്ടിട്ടും നടപടിയില്ല. ഇന്ത്യൻ അന്വേഷണ ഏജൻസികൾക്കു മെയിൽ അയച്ചെങ്കിലും മറുപടി തന്നില്ല. അഫ്ഗാനിസ്ഥാനിലേക്കു മെയിൽ അയച്ചപ്പോൾ അവർ അതിനു മറുപടി തരാനെങ്കിലും തയാറായി. നിമിഷ മടങ്ങിവരാൻ തയാറല്ലെന്നു ഓഫിസർമാർ പറയുന്നതിനെ മുഖവിലയ്ക്കെടുക്കുന്നില്ല. ഇന്ത്യൻ സർക്കാർ നിമിഷയെ വിചാരണ ചെയ്യുന്നതിനു താൻ അനുകൂലമാണെന്നും ബിന്ദു പറയുന്നു. ഇതിനോട് എതിർപ്പ് അറിയിക്കുന്നവരോട് മോശമായാണ് ചാനൽ ചർച്ചയിലും മറ്റും ബിന്ദു പ്രതികരിക്കുന്നത്.
2013ൽ, കാസർകോട് വിദ്യാർത്ഥിയായിരിക്കെയാണ് നിമിഷ മതം മാറിയത്. പിന്നീട് സുഹൃത്തായ പാലക്കാട് യാക്കര സ്വദേശി ബെക്സണെ (ഇസ)വിവാഹം കഴിച്ചു. ഭർത്താവുമൊന്നിച്ചു പിന്നീട് ശ്രീലങ്കയിലേക്കുപോയതായി കുടുംബത്തിനു വിവരം ലഭിച്ചു. വാട്സാപ് വഴിയായിരുന്നു കുടുംബവുമായി ബന്ധപ്പെട്ടിരുന്നത്. 2018 നവംബറിനുശേഷം സന്ദേശങ്ങൾ വരാതെയായി. പിന്നീടാണ് ഇവർ ഐഎസിൽ ചേർന്നെന്നും അഫ്ഗാനിസ്ഥാനിലേക്കു കടക്കുമ്പോൾ പിടിയിലായതെന്നും വിവരം ലഭിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ നിമിഷ കഴിയുന്ന ജയിലിൽ 13 രാജ്യങ്ങളിൽനിന്നായി 408 പേരുണ്ട്. ഇവരെ സ്വന്തം രാജ്യങ്ങൾ തിരികെ കൊണ്ടുപോകണമെന്നാണ് അഫ്ഗാനിസ്ഥാന്റെ നിലപാട്.
Stories you may Like
- യമനിലേക്ക് പോകാൻ കോടതിയുടെ സഹായം തേടി നിമിഷപ്രിയയുടെ അമ്മ
- നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക് പോകരുതെന്ന് കേന്ദ്രസർക്കാർ
- യമനിലേക്ക് പോകാൻ അമ്മയെ അനുവദിച്ചേക്കും; നിർണ്ണായക ഇടപെടലുമായി ഡൽഹി ഹൈക്കോടതി
- നിമിഷപ്രിയയെ കാണാൻ യെമനിൽ പോകണമെന്ന അമ്മയുടെ ആവശ്യം
- 'ദി കേരളാ സ്റ്റോറി' വിവാദത്തിനിടെ യഥാർത്ഥ കണക്കുകൾ വീണ്ടും പുറത്തേക്ക്
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്