ഇന്നത്തെ ലോകത്തിൽ മുറിവുണക്കാൻ പണത്തിനു വലിയ ശേഷിയുണ്ട്; എല്ലാ മുറിവുമുണക്കാൻ അതിനു സാധിക്കുമോയെന്നു ഞങ്ങൾക്കറിയില്ല; അതല്ലാതെ എന്താണ് ബിൽക്കീസിനായി ഞങ്ങൾക്കു ചെയ്യാനാവുക എന്ന് സുപ്രീം കോടതി; ബാനുവിന് 50 ലക്ഷവും ജോലിയും വീടും നൽകാൻ കോടതി ഉത്തരവ്; ഗുജറാത്ത് കാലപാത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട് കൂട്ടബലാത്സംഗത്തിനിരയായ ബിൽക്കീസ് നീതി നേടിയത് ലോകം കണ്ട വലിയ പോരാട്ടങ്ങൾക്കൊടുവിൽ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി; കുടുംബം നാമാവശേഷമാകുന്നതിനു സാക്ഷിയായ വ്യക്തിയെന്ന് ബിൽക്കീസ് ബാനുവിനെ വിശേഷിപ്പിച്ച സുപ്രീം കോടതി, ഗർഭിണിയായ ആ അമ്മ തന്റെ പിഞ്ചുമകളെ കലാപകാരികൾ ഭിത്തിയിലടിച്ചു കൊല്ലുന്നതു കണ്ടുനിൽക്കേണ്ടിവന്നതിനെക്കുറിച്ചും പറഞ്ഞു. നഷ്ടപരിഹാരം ലഭിച്ചതുകൊണ്ടു മാത്രം ബിൽക്കീസിനു മതിയായ നീതി ലഭിച്ചോയെന്ന സംശയവും കോടതി ഉന്നയിച്ചു.
ഗുജറാത്ത് കലാപകാലത്ത് കൂട്ടമാനഭംഗത്തിനിരയായ ബിൽക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് ഉത്തരവു നൽകി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു നടപടി.5 ലക്ഷം രൂപ നൽകാമെന്ന ഗുജറാത്ത് സർക്കാരിന്റെ വാഗ്ദാനം ബിൽക്കീസ് അംഗീകരിച്ചില്ല. കോടതിയാണ് 50 ലക്ഷമെന്നു തീരുമാനിച്ചത്. നഷ്ടപരിഹാരം 2 ആഴ്ചയ്ക്കകം നൽകണം. കേസിലുൾപ്പെട്ട 3 പൊലീസ് ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ പിൻവലിക്കണം.
കലാപകാരികളിൽ നിന്നു രക്ഷപ്പെടാൻ ബിൽക്കീസും കുടുംബവും അഹമ്മദാബാദിനടുത്ത് റന്ധിക്പുർ ഗ്രാമത്തിൽനിന്നു പലായനം ചെയ്യുമ്പോഴാണ് ആക്രമണമുണ്ടായത്. ബിൽക്കീസ് 5 മാസം ഗർഭിണിയായിരുന്നു. ബിൽക്കീസിന്റെ മൂന്നര വയസ്സുള്ള മകൾ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. ഇതിൽ 7 സ്ത്രീകൾ കൂട്ടമാനഭംഗത്തിനിരയായാണു കൊല്ലപ്പെട്ടത്.കഴിഞ്ഞ കാര്യങ്ങളിലേക്ക് ഇനി നോക്കിയിട്ടു കാര്യമില്ലെന്നും ബിൽക്കീസിന്റെ പുനരധിവാസമാണ് ഇപ്പോൾ വേണ്ടതെന്നും കോടതി പറഞ്ഞു.
'ഇന്നത്തെ ലോകത്തിൽ മുറിവുണക്കാൻ പണത്തിനു വലിയ ശേഷിയുണ്ട്. എല്ലാ മുറിവുമുണക്കാൻ അതിനു സാധിക്കുമോയെന്നു ഞങ്ങൾക്കറിയില്ല, എന്നാൽ, അതല്ലാതെ എന്താണ് ബിൽക്കീസിനായി ഞങ്ങൾക്കു ചെയ്യാനാവുക. നഷ്ടപരിഹാരമായി എത്ര തുക വേണമെങ്കിലും പറയുക, ഞങ്ങൾ ഉത്തരവിടാം' ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. അപ്പോൾ, ഗുജറാത്ത് സർക്കാരിനായി ഹാജരായ ഹേമന്തിക വാഹി ഇടപെടാൻ ശ്രമിച്ചു. ഉടനെ കോടതി പറഞ്ഞു: 'നിങ്ങൾക്കു ഭാഗ്യമുണ്ട്, നിങ്ങളെക്കുറിച്ച് ഞങ്ങൾ ഇപ്പോൾ ഒന്നും പറയുന്നില്ല. എത്രകാലമായി ഈ കേസ് നീണ്ടുപോകുകയായിരുന്നു?'
വേട്ടയാടിയ ജീവിതം തിരിച്ചുപിടിച്ച ഉരുക്കുവനിത
കലാപകാരികൾ തച്ചുടച്ച ജീവിതത്തെ വീണ്ടും താറുമാറാക്കാൻ പൊലീസിലൂടെ സർക്കാരും ശ്രമിച്ചു. എന്നിട്ടും പിടിച്ചുനിന്ന്, സുപ്രീം കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മിഷന്റെയും സന്നദ്ധ സംഘടനകളുടെയും കൈത്താങ്ങോടെയാണ് ബിൽക്കീസ് പോരാടിയത്. 20 പ്രതികളിൽ, വിചാരണക്കാലത്ത് മരണമടഞ്ഞ ഒരാളൊഴികെ 19 പേരാണു ശിക്ഷിക്കപ്പെട്ടത്. അതിൽ, പീഡനവും കൊലപാതകങ്ങളും നടത്തിയ 12 പേർക്കു പുറമെ, 5 പൊലീസുകാരും 2 ഡോക്ടർമാരുമുണ്ട്.
2002 മാർച്ച് 3നാണ് ബിൽക്കീസും കുടുംബവും ആക്രമിക്കപ്പെട്ടത്. അന്ധമായ ക്രൂരതയുടെ ആഴം ലോകത്തോടു പറയാനെന്നോണം ബിൽക്കീസ് മാത്രം രക്ഷപ്പെട്ടു. പിറ്റേന്നു തുടങ്ങിയതാണ് നീതിക്കായുള്ള പോരാട്ടം. ആരൊക്കെ ചേർന്നാണു പീഡനവും കൊലപാതകങ്ങളും നടത്തിയതെന്ന് ബിൽക്കീസ് പറഞ്ഞെങ്കിലും ആ പേരുകൾ എഫ്ഐആറിൽ ചേർക്കാൻ പോലും പൊലീസ് തയാറായില്ല. 2003 മാർച്ച് 25ന്, ബിൽക്കീസ് പറഞ്ഞ സംഭവത്തിൽ പൊരുത്തക്കേടുകളുണ്ടെന്നു വ്യക്തമാക്കി കേസ് അവസാനിപ്പിക്കുകയാണ് ലിംകേഡ മജിസ്ട്രേട്ട് കോടതി ചെയ്തത്.
ഉടനെ ബിൽക്കീസ് ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. സഹായിക്കാമെന്നേറ്റ കമ്മിഷൻ, ഹരീഷ് സാൽവെയെ അഭിഭാഷകനായി നിയോഗിച്ചു. മജിസ്ട്രേട്ട് കോടതിയുടെ തീരുമാനം റദ്ദാക്കണമെന്നും സിബിഐ അന്വേഷണവും നഷ്ടപരിഹാരവും പൊലീസിനെതിരെ നടപടിയും വേണമെന്നും ബിൽക്കീസ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഗുജറാത്ത് സിഐഡി ഉദ്യോഗസ്ഥർ അന്വേഷണത്തിന്റെ പേരിൽ ബിൽക്കീസിനെ ശല്യപ്പെടുത്തുന്നതു തടഞ്ഞ കോടതി, 2003 ഡിസംബറിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഐയാണ് പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തത്. പൊലീസും പരിശോധന നടത്തിയ ഡോക്ടർമാരും നടത്തിയ ഒത്തുകളിയും സിബിഐ പുറത്തുകൊണ്ടുവന്നു.
ബിൽക്കീസ് ആവശ്യപ്പെട്ട പ്രകാരം 2004 ഓഗസ്റ്റിലാണ് കേസ് മുംബൈയിലെ പ്രത്യേക കോടതിയിലേക്കു മാറ്റിയത്. 2008 ജനുവരിയിൽ കോടതി 12 പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. മറ്റുള്ളവരെ വെറുതെവിട്ടു. സിബിഐ അപ്പീലിൽ ബോംബെ ഹൈക്കോടതി 2017 മേയിൽ 12 പേരുടെ ശിക്ഷ ശരിവച്ചു, 7 പേർക്കുകൂടി ശിക്ഷ വിധിച്ചു. 2017 ഒക്ടോബറിൽ സുപ്രീം കോടതിയാണ് നഷ്ടപരിഹാരത്തിനായി പ്രത്യേക ഹർജി നൽകാൻ ആവശ്യപ്പെട്ടത്. അതിലാണ് ഇന്നലെ തീരുമാനമുണ്ടായത്. കലാപകാരികളുടെ കൂട്ടുപ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് പെൻഷൻപോലും ലഭിക്കുന്നില്ലെന്നും കോടതി ഉറപ്പാക്കി.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍