'എൻ കരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസി...! അങ്ങനെ ചീറിപ്പായുമ്പോൾ മാപ്പ് തരില്ലെന്ന് പറഞ്ഞ് കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്; ബൈക്കു യാത്ര നടത്തിയ പെൺകുട്ടിക്ക് ഹെൽമെറ്റുമില്ല ലൈസൻസുമില്ല; ബൈക്ക് സ്റ്റണ്ടിങ് ടീമിന് പണി കൊടുത്തത് വെഹിക്കിൾ ഇൻസ്പെക്ടർ സുമോദ് കുമാർ; മുഖം നോക്കാതെയുള്ള നിയമ പാലനത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയയും
ആർ പീയൂഷ്
കൊല്ലം: ലൈസൻസും ഹെൽമെറ്റുമില്ലാതെ ബൈക്ക് ഓടിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച പെൺകുട്ടിക്ക് എതിരെ കേസെടുത്ത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് അഭിനന്ദനവുമായി സോഷ്യൽ മീഡിയ. മോട്ടോർ വാഹന വകുപ്പ് കൊല്ലം എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുമോദ് കുമാറിനെ അഭിനന്ദിച്ചാണ് സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുന്നത്. മാതൃകാ പരമായ നടപടി സ്വീകരിച്ചതിനാണ് അഭിനന്ദനം. എൻ കരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസി... എന്ന പാട്ടിന്റെ അകമ്പടിയോടെയായിരുന്നു പെൺകുട്ടി ബൈക്ക് ഓടിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എന്നാൽ പെൺകുട്ടിക്ക് അങ്ങനെ മാപ്പു കൊടുക്കാൻ തയ്യാറല്ലായിരുന്നു മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പിന്റെ സോഷ്യൽ മീഡിയ വിഭാഗത്തിന് ലഭിച്ച പരാതി കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടി.ഓ ഡി.മഹേഷിന് കൈമാറുകയായിരുന്നു. അന്വേഷണത്തിനായി വെഹിക്കിൾ ഇൻസ്പെക്ടർ സുമോദ് കുമാറിനെയും ചുമതലപ്പെടുത്തുകയും ചെയ്തു.
സംഭവത്തെപ്പറ്റി സുമോദ് പറയുന്നതിങ്ങനെ; കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സുമോദിന് അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്. വീഡിയോ ദൃശ്യങ്ങളിൽ നിന്നും വാഹനത്തിന്റെ നമ്പർ മനസ്സിലാക്കാൻ കഴിഞ്ഞതിനാൽ വളരെ വേഗം തന്നെ ഉടമയെ കണ്ടെത്തി. ഉടമയുടെ പക്കൽ നിന്നുമാണ് പെൺകുട്ടിയുടെ നമ്പർ വാങ്ങി ബന്ധപ്പെട്ടത്. വാഹനം ഓടിച്ചത് താൻ തന്നെയാണെന്ന് പെൺകുട്ടി സമ്മതിച്ചു. ഇതോടെ നാളെ നേരിൽ കാണ ാമെന്ന് പറഞ്ഞു. പെൺകുട്ടിക്ക് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനായി വാഹന ഉടമയായ സുഹൃത്തിന്റെ വീട്ടിലേക്ക് വരാൻ നിർദ്ദേശിക്കുകയായിരുന്നു. അങ്ങനെയാണ് ഇന്ന് രാവിലെ പെൺകുട്ടിയെ നേരിൽ കണ്ട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി കേസെടുത്തത്.
അറിവില്ലായ്മ കൊണ്ടാണ് ഗിയറില്ലാത്ത ബൈക്ക് ഓടിക്കാനുള്ള ലൈസൻസ് കൊണ്ട് ഗിയർ ഓടിച്ചതെന്നാണ് പെൺകുട്ടി പറഞ്ഞത്. പിന്നീട് ഇതിന്റെ ഭവിഷ്യത്തുകളെ പറ്റി വിശദമായി പറഞ്ഞു കൊടുത്തു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചു കഴിഞ്ഞാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. പിന്നീട് വാഹനം രൂപ മാറ്റം നടത്തിയതിനെ പറ്റിയുമെല്ലാം പറഞ്ഞു. അതിന് ശേഷമാണ് പിഴ ചുമത്തിയതെന്ന് സുമോദ് കുമാർ പറഞ്ഞു. ഇത്തരം ബൈക്ക് യാത്രകൾ പെൺകുട്ടിയുടെ ഇൻസ്റ്റാ ഗ്രാം അക്കൗണ്ടിൽ ഇപ്പോഴുമുണ്ട്. കൊല്ലം ആർ.ടി.ഒയുടെ മുന്നിലാണ് ലൈസൻസ് റദ്ധു ചെയ്യാൻ ശുപാർശ ചെയ്തിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ കാരണം കാണിക്കാൻ പെൺകുട്ടിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
ഇന്ന് രാവിലെയാണ് രൂപമാറ്റം നടത്തി ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിച്ച പെൺകുട്ടിക്കെതിരെ മോട്ടോർവാഹന വകുപ്പ് നടപടി സ്വീകരിച്ചത്. കൊല്ലം പുന്തലത്താഴം സ്വദേശി അഞ്ജുവിനെതിരെയും ബൈക്കിന്റെ ഉടമയായ പുന്തലത്താഴം സ്വദേശി ഭഗത്തിനെതിരെയുമാണ് മോട്ടോർ വാഹന വകുപ്പിന്റെ കൊല്ലം എൻഫോഴ്സ്മെന്റ് വിഭാഗം നിയമ നടപടി സ്വീകരിച്ചത്. പെൺകുട്ടിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകുകയും 20,500 രൂപ പിഴ ചുമത്തുകയും ചെയ്തു.
പെൺകുട്ടി ഹെൽമെറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്ത് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലേക്ക് നിരവധിപേർ പരാതിയുമായെത്തി. തുടർന്ന് കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടിഒ ഡി.മഹേഷ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബൈക്ക് ഓടിക്കുന്നു എന്നായിരുന്നു പരാതി. ആർ.ടി.ഒയുടെ നിർദ്ദേശ പ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുമോദ് സഹദേവൻ നടത്തിയ അന്വേഷണത്തിൽ വാഹനം ഭഗത്തിന്റെ പേരിലുള്ളതാണെന്ന് കണ്ടെത്തി. ഭഗത്തിനെ ബന്ധപ്പെട്ട് പെൺകുട്ടിയുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് ഇന്ന് രാവിലെ പെൺകുട്ടിയോട് ഭഗത്തിന്റെ വീട്ടിലെത്താൻ നിർദ്ദേശം നൽകുകയും ചെയ്തു.
ഉദ്യോഗസ്ഥരുടെ പരിശോധനയിൽ യമഹ ബൈക്കിൽ രൂപ മാറ്റം നടത്തിയത് കണ്ടെത്തി. ഗിയർ ഇല്ലാത്ത സ്കൂട്ടർ ഓടിക്കുന്നതിനുള്ള ലൈസൻസാണ് പെൺകുട്ടിക്ക് ഉണ്ടായിരുന്നതെന്നു പരിശോധനയിൽ കണ്ടെത്തി. ഇതുപയോഗിച്ചു ഗിയർ ഉള്ള ബൈക്ക് ഓടിച്ചതിനു പതിനായിരം, ബൈക്ക് രൂപ മാറ്റം വരുത്തിയതിന് പതിനായിരം, ഹെൽമറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനു അഞ്ഞൂറു രൂപയും ചേർത്താണ് 20,500 രൂപ പിഴ ചുമത്തിയത്. എംവിഐ സുമോദ് സഹദേവൻ, എഎംവിഐമാരായ എസ്.ബിനോജ്, എസ്.യു.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ബിരുദ വിദ്യാർത്ഥിയായ അഞ്ജുവും ഭഗത്തും സുഹൃത്തുക്കളാണ്. ഇരുവരും ബൈക്ക് സ്റ്റണ്ട് നടത്തുന്ന ഗ്രൂപ്പിലെ അംഗങ്ങളാണ്. ലോക്ക് ഡൗൺ സമയത്താണ് ഭഗത്തും അഞ്ജുവും കൊല്ലം ഫാത്തിമ കോളേജിന് മുന്നിലെ റോഡിൽ ബൈക്കോടിച്ചു കൊണ്ടുള്ള വീഡിയോ ദൃശ്യം സുഹൃത്തുക്കളുടെ സഹായത്തോടെ പകർത്തിയത്. അഞ്ജു തന്റെ ഇൻസ്റ്റാ ഗ്രാം അക്കൗണ്ടിൽ ഈ ദൃശ്യങ്ങൾ ഷെയർ ചെയ്തതോടെ വലിയ രീതിയിൽ വൈറലായി. പെൺകുട്ടി ഹെൽമെറ്റ് വയ്ക്കാതെ ബൈക്ക് ഓടിച്ചതിന് വ്യാപക പ്രതിഷേധമുയർന്നു. പെൺകുട്ടിക്ക് 18 വയസ്സിന് താഴെയാണ് പ്രായമെന്നും ആരോപണമുയർന്നു. ഇതോടെയാണ് മോട്ടോർ വാഹന വകുപ്പിന് പരാതി എത്തുന്നത്. പരിശോധനയിൽ പെൺകുട്ടിക്ക് 21 വയസ്സുള്ളതായി കണ്ടെത്തി.
അതേ സമയം വീഡിയോ ചിത്രീകരിക്കാൻ വേണ്ടി മാത്രമാണ് ഇത്തരത്തിൽ പെൺകുട്ടി ബൈക്ക് ഓടിച്ചതെന്നും പിന്നീട് ഹെൽമെറ്റ് വച്ചാണ് യാത്ര ചെയ്തിരുന്നതെന്നും അഞ്ജുവിന്റെ സുഹൃത്തും ബൈക്ക് ഉടമയുമായ ഭഗത് മറുനാടനോട് പ്രതികരിച്ചു. കേരളത്തിൽ ഒരുപാട് പേർ ഇത്തരത്തിൽ ബൈക്ക് രൂപമാറ്റം വരുത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ലല്ലോ എന്നു ഭഗത് ചോദിക്കുന്നു. യാതൊരു സുരക്ഷയുമില്ലാതെ വാഹനം ഓടിച്ച് അത് ചിത്രികരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചാൽ മറ്റുള്ളവർക്ക് ഒരു പ്രചോദനമായി മാറും. അതിനാലാണ് ഉടൻ ഇക്കാര്യത്തിൽ നടപടി എടുത്തതെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ വ്യക്തമാക്കി.
കോവിഡ് കാലത്ത് പൊലീസിനൊപ്പം തന്നെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കൃത്യനിർവ്വഹണം നടത്തുന്നത്. വാഹന ഡ്രൈവർമാർക്കും പൊതു ജനങ്ങൾക്കും വേണ്ട സുരക്ഷാ മുൻകരുതലുകളെ പറ്റി ബോധവാന്മാരാക്കുകയും സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് ഇത്തരം കേസുകൾ കൂടി വരുന്നത്. യുവ തലമുറ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വാഹനങ്ങൾ നിരത്തിലിറക്കുമ്പോൾ പലപ്പോഴും മോട്ടോർ വാഹന വകുപ്പിനും തലവേദയുണ്ടാകാറുണ്ട്. പിടിച്ചു കഴിഞ്ഞാൽ വീട്ടിലെ ഇല്ലായ്മകളും മറ്റും പറഞ്ഞ് കരയും. അതോടെ എന്തെങ്കിലുമൊക്കെ ഇളവു നൽകും. എന്നാൽ ഇനി അത്തരത്തിലുള്ള യാതൊരു വിട്ടു വീഴ്ചകളും ചെയ്യില്ല എന്നും ഉദ്യോഗസ്ഥർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍