ശതകോടികളുടെ സ്വത്തുണ്ടായിട്ടെന്താ കാര്യം? വീട്ടിൽ സമാധാനത്തോടെ ഉറങ്ങാനാവാതെ ബിജു രമേശും കുടുംബവും; താൻ കംസനെന്നും തന്നെ കൊല്ലാൻ പിറന്ന ശ്രീകൃഷ്ണനെന്നും പറഞ്ഞ് സഹോദരീ പുത്രൻ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പരാതിയുമായി ബാറുടമ പൊലീസിൽ; പിതാവ് നൽകിയ സ്വത്ത് കൈവശപ്പെടുത്തി തന്നേയും മകനേയും ഇറക്കി വിടാൻ ബിജു രമേശ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സഹോദരി ചിത്രയും; രമേശൻ കോൺട്രാക്ടറുടെ മരണത്തോടെ തുടങ്ങിയ വ്യവസായ കുടുംബത്തിലെ തമ്മിലടിക്ക് പുതുമാനം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎം മാണിക്കെതിരെ ഒരു കോടിയുടെ അഴിമതി ആരോപണം ഉയർത്തിയതോടെയാണ് ബിജു രമേശിന്റെ ജീവിതം കേരളം ചർച്ചയാക്കിയത്. ഒരു ഡിക്ടറ്റീവ് നോവൽ പോലെ ഉദ്വേഗഭരിതവും ജിജ്ഞാസ ജനിപ്പിക്കുന്നതുമായിരുന്നു അത്. തലസ്ഥാനത്തെ ഒരു കാലത്ത് നിയന്ത്രിച്ച രമേശൻ കോൺട്രാക്ടറുടെ മൂന്ന് മക്കളിൽ ഒരാളാണ് ബിജു രമേശ്. ആരേയും കൂസാക്കാതെ ബിസിനസ് നടത്തി തലസ്ഥാനം പിടിച്ച രമേശൻ കോൺട്രാക്ടറുടെ മകൻ. എതിരാളികൾ ആരും ഇല്ലാത്തവണ്ണം അച്ഛന്റെ പിൻഗാമിയായി ബിജു രമേശും തിരുവനന്തപുരത്ത് ബിസിനസ് നടത്തി. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനോട് ചേർന്നുള്ള രാജധാനിയിൽ രാജാവിനെ പോലെ ബിജു എല്ലാം നിയന്ത്രിച്ചു. ബാർ കോഴയിലെ വെളിപ്പെടുത്തലും ഇടപെടലുകളും അച്ഛനേക്കാൾ വാർത്താ പ്രാധാന്യം നേടുന്ന മകനാക്കി ബിജു രമേശിനെ മാറ്റി. എന്നാൽ ഇന്ന് ബിജു രമേശ് അത്ര സന്തോഷവാനല്ല. സ്വന്തം കുടുംബത്തിലെ പ്രശ്നങ്ങൾ ബിജു രമേശിനെ പിടിച്ചുലയ്ക്കുകയാണ്. കുടുംബത്തിലെ ബാക്കി അംഗങ്ങളെല്ലാം ബിജു രമേശിനെതിരെ അണിനിരക്കുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. പൊലീസ് കേസിലേക്ക് പോലും കുടുംബ വഴക്ക് എത്തുന്ന സ്ഥിതിതയാണുള്ളത്.
കുടുംബകലഹത്തേത്തുടർന്ന് ബിജുവും സഹോദരി ചിത്ര രമേശും സംരക്ഷണമാവശ്യപ്പെട്ടു പൊലീസിനെ സമീപിച്ചു. മാതാവിനും തനിക്കും മകനും സംരക്ഷണം വേണമെന്നാണു ചിത്രയുടെ ആവശ്യം. സഹോദരീപുത്രൻ അഭിലാഷ് വധഭീഷണി മുഴക്കുന്നുവെന്നുവെന്നാണു ബിജുവിന്റെ പരാതി. 'ഞാൻ കംസനാണെന്നും എന്നെ വധിക്കാൻ ജനിച്ച ശ്രീകൃഷ്ണനാണു താനെന്നും എതിർകക്ഷി പലരോടും പറഞ്ഞിട്ടുണ്ട്. എന്നെ പലപ്പോഴും ഈ വിധത്തിൽ ഭീഷണിപ്പെടുത്തുന്നു'- ബിജു പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഇത്തരമൊരു പരാതിയുമായി ബിജു രമേശ് എത്തുമെന്ന് പൊലീസും ഒരിക്കലും കരുതിയതല്ല. തിരുവനന്തപുരത്തെ ഇപ്പോഴും നിയന്ത്രിക്കുന്ന ബിജു രമേശിന് കുടുംബത്തിൽ എത്രമാത്രം പ്രശ്നമുണ്ടെന്നതാണ് ഇത് തെളിയിക്കുന്നതെന്നാണ് പൊലീസും വിശദീകരിക്കുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തോട് ചേർന്നാണ് രാജധാനിയെന്ന ബിസിനസ് സാമ്രാജ്യത്തെ നിയന്ത്രിക്കുന്ന വീട്. രണ്ട് വീടുകൾ ചേർന്നിരിക്കുന്നു. ഈ സ്ഥലത്തേയും വീട്ടിലേക്കുള്ള വഴിയെ കുറിച്ചുള്ള തർക്കമാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം.
പരാതികളുടെ അടിസ്ഥാനത്തിൽ രണ്ടുകൂട്ടർക്കും സംരക്ഷണം നൽകാനാണു പൊലീസിന്റെ തീരുമാനം. കുറേ നാളായി ഫോർട്ട് പൊലീസിന്റെ ഉറക്കം കെടുത്തുകയാണ് ഈ കടുംബ പ്രശ്നം. രണ്ട് പേരും തമ്മിലെ പ്രശ്നങ്ങൾ സ്ഥിരമാണ്. അടിയാകുമ്പോൾ സ്റ്റേഷനിലേക്ക് വിളിയെത്തും. പൊലീസ് ഇരുവരേയും പിടിച്ചു മാറ്റും. അങ്ങനെയാണ് കുടുംബത്തിലെ പ്രശ്നങ്ങൾ കൈവിടാതെ പൊലീസ് നോക്കുന്നത്. എന്നാൽ ഇനിയും ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്ന് പൊലീസ് വിലയിരുത്തുന്നുണ്ട്. സ്വത്ത് പ്രശ്നത്തിന് സിവിൽ കോടതിയിലൂടെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കണമെന്ന് ഇരുകൂട്ടരോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സിവിൽ തർക്കമായതു കൊണ്ടാണ് കേസ് എടുക്കാത്തതും. എന്നാൽ ക്രമസമാധാന പ്രശ്നമായി മാറിയാൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് രണ്ട് കൂട്ടരേയും പൊലീസ് അറിയിച്ചിട്ടുമുണ്ട്.
ഈ വിഷയത്തിൽ രമേശൻ കോൺട്രാക്ടറുടെ മറ്റൊരു മകനായ ഡോ ബിനു രമേശിന്റെ പിന്തുണയും ചേച്ചി ചിത്രയ്ക്കാണ്. ഇതെല്ലാം ബിജു രമേശിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. തിരുവനന്തപുരത്തു നിരവധി ബാറുകളും ഹോട്ടലുകളും ഭൂസ്വത്തുമുള്ള ബിജുവും ചിത്രയും തമ്മിലെ സ്വത്ത് തർക്കം രാഷ്ട്രീയ നേതൃത്വങ്ങളെ പോലും ഞെട്ടിച്ചിട്ടുണ്ട്. ചിത്രയുടെ മകനാണ് അഭിലാഷ്. തലസ്ഥാനത്ത് കിഴക്കേക്കോട്ടയിലെ രാജധാനി സമുച്ചയത്തിൽ രണ്ടു വീടുകളിലായാണു ബിജുവും മൂത്തസഹോദരി ചിത്രയും താമസിക്കുന്നത്. താനും അമ്മയും തന്റെ മക്കളും താമസിക്കുന്ന 'സംതൃപ്തി' എന്ന വീട് പിതാവ് വിൽപ്പത്രപ്രകാരം തന്നതാണെന്നും അതു കൈവശപ്പെടുത്താൻ ബിജു ശ്രമിക്കുന്നുവെന്നുമാണു ചിത്രയുടെ പരാതി. മദ്യലഹരിയിൽ കഴിഞ്ഞമാസം ഡ്രൈവർക്കൊപ്പം വീട്ടിൽക്കയറി മകനെ പിടിച്ചുതള്ളിയെന്നും വീടൊഴിഞ്ഞില്ലെങ്കിൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
ബിജുവിനെതിരേ അമ്മയും മരിക്കുന്നതിനു മുമ്പ് അച്ഛൻ രമേശനും പൊലീസിനെ സമീപിച്ചിരുന്നെന്നും ചിത്ര വെളിപ്പെടുത്തുന്നു. ആൾബലവും ധനശേഷിയും സ്വാധീനവുമുള്ള ബിജുവിനെതിരേ തങ്ങൾക്കു പിടിച്ചുനിൽക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണു പരാതി. അച്ഛന്റെ മരണശേഷം, വീടിന് അവകാശമുന്നയിച്ച് കോടതിയിൽ ഹർജി നൽകിയതിന്റെ പേരിലാണ് അഭിലാഷ് തന്നെ ഭീഷണിപ്പെടുത്തുന്നതെന്നു ബിജുവിന്റെ പരാതിയിൽ പറയുന്നു. താനും കുടുംബവും ആ വീട്ടിൽക്കൂടിയാണു സ്വന്തം വീട്ടിലേക്കു പോകുന്നത്. അവിടെ കടക്കാൻ അനുവദിക്കുന്നില്ല. കഴിഞ്ഞമാസം വഴിതടഞ്ഞ് തന്നെ മർദിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ ജോലിക്കാർക്കുള്ള വഴിയിലൂടെയാണു വീട്ടിലേക്കു പോകുന്നത്. ഈ വഴിയിലെ അവകാശത്തെ ചൊല്ലിയുള്ള തർക്കമാണ് ഈ പ്രശ്നങ്ങൾക്ക് കാരണം. ഒന്നുമില്ലായ്മയിൽ നിന്ന് ശതകോടീശ്വരനായി തിരുവനന്തപുരം നഗരത്തിലെ പ്രശസ്തനായി മാറിയ രമേശൻ കോൺട്രാക്ടറുടെ കുടുംബത്തിലെ പ്രശ്നങ്ങളിൽ പക്ഷം പിടിക്കാൻ പോലും ആകാതെ വലയുകയാണ് രാഷ്ട്രീയക്കാരും പൊലീസുകാരും.
ശതകോടികളുടെ ആസ്തിയിലെത്തിയപ്പോഴും വന്ന വഴി മറന്നിരുന്നില്ല. ലളിത ജീവിതമായിരുന്നു രമേശൻ കോൺട്രാക്ടർ നയിച്ചത്. രാജധാനി ഗ്രൂപ്പിന്റെ വളർച്ചയുടെ കാരണവും രമേശൻ കോൺട്രാക്ടറുടെ കഠിനാധ്വാനം മാത്രമാണ്. പൊതുമരാമത്ത് കോൺട്രാക്ടറിൽ നിന്ന് ഒറ്റയ്ക്ക് നേടിയെടുത്തതാണ് രാജധാനിയെന്ന വ്യവസായ സാമ്രാജ്യം. ബിജൂ രമേശാണ് രാജധാനി ഗ്രൂപ്പ് നോക്കുന്നത്. ബാറും ഹോട്ടലും തന്നെയാണു പ്രധാനം. പത്തോളം ഹോട്ടലുകൾ, എഞ്ചിനീയറിങ്ങ് കോളേജ്, അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മൊത്ത വിതരണ കമ്പനികൾ ഇങ്ങനെയെല്ലാം രാജധാനിയെന്ന കുടക്കീഴിലുണ്ട്. രാജധാനിയുടെ ഈ വിജയത്തിന് പിന്നിൽ രമേശൻ കോൺട്രാക്ടർ എന്ന ഒറ്റവ്യക്തിയാണെന്നാണ് മറ്റു മക്കളുടെ നിലപാട്. ഇതാണ് കുടുംബത്തിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. ഇതിനിടെ കേരള രാഷ്ട്രീയത്തിലെ കരുത്തനായ ടി. കെ. ദിവാകരന്റെ വിശ്വസ്തനായി. ഇതോടെയാണ് രാജധാനിയുടെ വളർച്ച തുടങ്ങുന്നത്.
പൊതുമരാമത്തിലെ കരാറു പണികൾ രമേശൻ കോൺട്രാക്ടറിന് വേണ്ടുവോളം കിട്ടി. ഭരണത്തിലെ ഇടനാഴിയിലെ സജീവ സാന്നിധ്യമായും മാറി. 1972 ൽ ഹോട്ടൽ വ്യവസായത്തിന് തുടക്കമിട്ടു. ഇതിനിടയിൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനോട് ചേർന്ന് രാജധാനി ബിൽഡിംഗും രമേശൻ കോൺട്രാക്ടറുടേതായി. ഇന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്ത് വകയാണ് ഇവ. ആരും കൊതിക്കുന്ന കണ്ണായ സ്ഥലത്തുള്ള വലിയ ആസ്തി പലരും കണ്ണുവച്ചെങ്കിലും രമേശൻ കോൺട്രാക്ടർ വിട്ടുകൊടുത്തില്ല. പത്മനാഭസ്വാമി ക്ഷേത്രത്തോട് ചേർന്ന് രാജധാനി ബിൽഡിംഗിന് നടുവിൽ വീട് പണിത് താമസമാക്കുകയും ചെയ്തു. അക്കാലത്ത് കരുണാകരന്റെ വിശ്വസ്തനായിരുന്നു രമേശൻ കോൺട്രാക്ടർ. ലീഡർക്ക് വേണ്ടതെല്ലാം എത്തിക്കുന്നത് കോൺട്രാക്ടറാണെന്നത് തിരുവനന്തപുരത്തെ എല്ലാവരും അന്ന് സമ്മതിച്ചിരുന്നു. സമുദായ പ്രവർത്തനങ്ങളിലും സജീവമായി. എസ്.എൻ.ഡി.പി. യൂണിയന്റെ നേതൃത്വം ആരാകണമെന്ന് പോലും കരുണാകരനുമായി ചേർന്ന് കോൺട്രാക്ടറാണ് തീരുമാനിച്ചിരുന്നത്. കോൺട്രാക്ടറുടെ അടുപ്പക്കാർ എംഎൽഎ മാരും എംപി മാരും പിന്നെ മന്ത്രിമാരുമായി. ഇവരെല്ലാം ഇപ്പോൾ കേരള രാഷ്ട്രീയത്തിലെ നിർണ്ണായക സ്വാധീനമുള്ള വ്യക്തികളാണ്. മുൻ മന്ത്രി അടൂർ പ്രകാശിന്റെ മകനാണ് ബിജു രമേശിന്റെ മകളുടെ ഭർത്താവ്.
രമേശൻ കോൺട്രാക്ടറുടെ ആരെയും കൂസാത്ത സ്വഭാവം മകൻ ബിജു രമേശിനും ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതമുതൽ വ്യാജ മദ്യവിൽപ്പനവരെയുള്ള അനേകം ആരോപണങ്ങളെ പുഷ്പം പോലെ അതിജീവിച്ചാണ് ബിജു രമേശ് വളർന്നത്. ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള രമേശൻ കോൺട്രാക്ടറിന്റെ സൗഹൃദവും പ്രസിദ്ധമാണ്. ഇതു തന്നെയാണ് വിവാദ വിഷയങ്ങളിൽ നിന്ന് തലയൂരി രക്ഷപ്പെടാൻ ബിജുവിന് തുണയായതെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഈ ആരോപണങ്ങളെ എല്ലാം അതിജീവിച്ച് അച്ഛൻ കെട്ടിപ്പെടുത്തതിന് അപ്പുറം രാജധാനി ഗ്രൂപ്പിനെ ബിജു വളർത്തി. ചാരായക്കച്ചവടക്കാരനെന്ന രമേശൻ കോൺട്രാക്ടറിന്റെ പ്രതിച്ഛായയെ മറികടന്ന് ബിസിനസ് വിപുലപ്പെടുത്തി ബിജുരമേശ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ വൻകിട കുത്തകകളുടെ ഡീലർഷിപ്പ് വരെ ബിജുവിനുണ്ട്. ചാരായ നിരോധനത്തിന് ശേഷമാണ് ബിസിനസ്സിലെ വൈവിധ്യവൽക്കരണത്തിലേക്ക് കൂടുതൽ ശ്രദ്ധ നൽകിയത്.
ബിജു രമേശിന് എത്ര കോടി രൂപയുടെ ആസ്തിയുണ്ടെന്ന് ബിജുവിന് പോലും നിശ്ചയം ഉണ്ടാകില്ല. ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്തെ ബിജുവിന്റെ ആസ്തി മാത്രം മതി ഏത് സമ്പന്നനും ഞെട്ടിപ്പോകാൻ. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് ഏറ്റവും വലിയ തടസ്സമായിരിക്കുന്നതും ഇതിലെ ചില കെട്ടിടങ്ങൾ ആണെന്ന് റിപ്പോർട്ടുണ്ട്. ഈ സ്ഥലത്തിൽ ചിലത് ക്ഷേത്രത്തിന്റെ ആണെന്നും ആരോപണം ഉണ്ട്. ഇത് സംബന്ധിച്ചുള്ള ഒരു കേസ് ഒന്നര പതിറ്റാണ്ടായി കോടതിയുടെ പരിഗണനയിലാണ്. ഇതിനോട് ചേർന്ന വീടിനെ ചൊല്ലിയാണ് ഇപ്പോൾ കുടുംബ തർക്കം.
Stories you may Like
- യുവാവിന്റെ ശരീരത്തിലൂടെ ട്രാക്ടർ കയറ്റിയിറക്കി കൊലപ്പെടുത്തി, ദൃശ്യങ്ങൾ പുറത്ത്
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- കെ എസ് ആർ ടി സിയുടെ പടി ചവിട്ടാത്ത എംഡി; കെ എസ് ആർ ടി സിയിൽ ഉടൻ തീരുമാനം
- എഐ ക്യാമറ സ്ഥാപിച്ച കമ്പനിയുമായി ഊരാളുങ്കലിനും അടുപ്പം; വിശദീകരണം കരുക്കാകുമ്പോൾ
- കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്ന് ബിജു പ്രഭാകറെ മാറ്റി
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്